ഏപ്രിൽ എട്ടിലെ സമ്പൂർണ്ണ സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി ന്യൂയോർക്ക് ജയിലിലെ തടവുകാർ. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തടവുപുള്ളികൾ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സൂര്യഗ്രഹണം കാണുക എന്നത് തങ്ങളുടെ മതപരമായ കാര്യമാണെന്നും ഇവർ പറയുന്നു. വുഡ്ബോൺ കറക്ഷണൽ ഫെസിലിറ്റിയിലെ വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ആറ് തടവുകാരാണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം കോടതിയില്‍ കേസ് ഫയൽ ചെയ്തത്. സൂര്യഗ്രഹണസമയത്ത് തങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്ന് തടവുപുള്ളികൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപൂർവമായി സംഭവിക്കുന്ന ഈ പ്രകൃതിദത്ത പ്രതിഭാസത്തിനു സാക്ഷികൾ ആകാനുള്ള അവസരം ഒരുക്കി തരണമെന്നും തടവുപുള്ളികൾ ആവശ്യപ്പെട്ടു. അതേസമയം, എല്ലാ തടവുകാരും അവരുടെ ബാരക്കുകളിൽ തന്നെ തുടരണം എന്നാണ് കറക്ഷണൽ ഹോം കമ്മീഷണർ പുറപ്പെടുവിച്ച “ലോക്ക്ഡൗൺ മെമ്മോ” ഉത്തരവിൽ പറയുന്നത്. എന്നിരുന്നാലും, എല്ലാ തടവുകാർക്കും ജനാലകളിലൂടെ സൂര്യഗ്രഹണം…
Read MoreCategory: Today’S Special
കൂണുകൾക്ക് ഇത്രയും വിലയോ; വില കേട്ട് ഞെട്ടിത്തരിച്ച് കൂൺ ലവേഴ്സ്
വളരെയേറെ പോഷക ഗുണമുള്ള ആഹാരമാണ് കൂണുകൾ. ഡയറ്റ് ചെയ്യുന്നവർ പ്രധാനമായും അവരുടെ ഭക്ഷണത്തിൽ കൂണുകൾ ഉൾപ്പെടുത്താറുണ്ട്. വൈറ്റമിൻ ഡി കുറവുള്ളവർക്ക് വളരെ നല്ലൊരു ഭക്ഷണമാണ് കൂണ്. കുടലിന്റെ ആരോഗ്യത്തിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, ഊര്‍ജം പകരാനും കൂണുകൾ സഹായിക്കും. മഴ പെയ്യുന്നതിനു മുൻപ് പണ്ടൊക്കെ വീട്ടിലെ തൊടിയിൽ കൂണുകൾ പൂക്കുമായിരുന്നു. അരിക്കൂണുകൾ, ബട്ടൺ കൂണുകൾ അങ്ങനെ പോകുന്നു കൂണുകളുടെ നിരകൾ. എന്നാൽ കാലം മുന്നോട്ട് കടന്നപ്പോൾ അന്യം നിന്നു പോയൊരു ഭക്ഷണമായി കൂണുകൾ മാറി. ഇന്ന് തൊടിയുമില്ല അവിടെ പൂക്കുന്ന കൂണുകളുമില്ല. കടകളിൽ പായ്ക്കറ്റുകളായി കൂണുകൾ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ കൂണുകൾ കേട്ടിട്ടുണ്ടോ? മാറ്റ്സുടേക്ക് എന്നാണ് ഈ കൂണുകൾ അറിയപ്പെടുന്നത്. ജാപ്പനീസ് പാചകരീതിയിൽ ഉൾപ്പെടുന്ന ഒരു വിഭവമാണ് ഇവ.ഇത്തരം കൂണുകൾ വളരെ വിരളമായാണ് ലഭിക്കുന്നത്. അതിനാൽ തന്നെ വലിയ വില കൊടുക്കേണ്ടി…
Read Moreനിരവധി ആശുപത്രികളിൽ കാണിച്ചു, അവരെല്ലാം കൈയൊഴിഞ്ഞു; 43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ; 24 കാരനിത് രണ്ടാം പിറവി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ 43 കിലോ ഭാരമുള്ള ട്യൂമര്‍ പുറത്തെടുത്തു. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് അപൂര്‍വമായ നേട്ടമാണ്. കോട്ടയം സ്വദേശി 24കാരനായ ജോ ആന്റണിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. നാല് വർഷം മുൻപാണ് ഇയാൾക്ക് ട്യൂമർ ആണെന്ന് അറിഞ്ഞത്. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായാണ് ട്യൂമർ കണ്ടെത്തിയത്. പിന്നീടത് ക്യാൻസർ ആണെന്നും തിരിച്ചറിഞ്ഞു. തുടർന്ന് കീമോ ചെയ്തു വരികയായിരുന്നു. എന്നാൽ ട്യൂമർ അനുദിനം വളർന്നു വന്നതേടെ ശ്വാസം എടുക്കുന്നതിനു പോലും യുവാവിന് ബുദ്ധിമുട്ടായി. കൈ…
Read Moreഒറ്റയ്ക്കൊരു പെയിന്റർ; ‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…’
ചാരുംമൂട്:വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാലും ഒറ്റയ്ക്ക് പെയിന്റ് ചെയ്ത് സുന്ദരമാക്കി നൽകുന്നത് വള്ളികുന്നം ദീപാലയത്തിൽ മുരുകനു ഹരമാണ്. 1996 ൽ ബാംഗ്ലൂരിൽ ജോലി തേടി പോയപ്പോഴാണ് പെയിന്റിംഗ് ജോലിയിൽ എത്തിപ്പെട്ടത്. പിന്നീട് 1999 മുതൽ സ്വന്തമായി ജോലി എടുത്തു ചെയ്തു തുടങ്ങി. ഇതു വരെ വിവിധ ജില്ലകളിലായി ആയിരത്തോളം വീടുകൾ ഒറ്റക്ക് പെയിൻ്റ് ചെയ്തു നൽകി. വീടുകൾ മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ ജോലിയും വിജയകരമായി മുരുകൻ പൂർത്തീകരിച്ചു. കോവിഡും ലോക്ഡൗണുമെല്ലാമായി നാട് നിശ്ചലമായ നാളുകളിൽ പോലും മുരുകൻ വെറുതെയിരുന്നില്ല. ഭിത്തികളിൽ പുട്ടിയിട്ട് പേപ്പർ പിടിച്ചാണ് പെയിൻ്റ് ചെയ്യുന്നത്. 2,000 സ്ക്വയർ ഫീറ്റ് വീട് പെയിൻ്റ് ചെയ്യാൻ ഒന്നര മാസം വരെ വേണ്ടിവരും. എന്നാൽ സാധാരണ വീടിന്റെ പണി 30 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും. വീട്ടുകാരുടെ…
Read Moreലോകത്ത് ആദ്യമായി പന്നിവൃക്ക സ്വീകരിച്ചയാൾ ആശുപത്രി വിട്ടു
ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യുസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണു പന്നിവൃക്ക സ്വീകരിച്ചത്. മസാച്യുസെറ്റ്സിലെ ജനറൽ ആശുപത്രിയിൽ മാര്‍ച്ച് 16നായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യേണ്ടിവന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവയ്ക്കലിനായി നൽകിയത്. 2018ൽ വൃക്ക മാറ്റിവച്ച വ്യക്തിയാണ് സ്ലേമാൻ. അതു പ്രവർത്തനരഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. നേരത്തെ മേരിലാൻഡ് സർവകലാശാല രണ്ടു രോഗികളിൽ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവച്ചിരുന്നു. എന്നാൽ രണ്ടു മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്നു മസ്തിഷ്ക മരണം സംഭവിച്ചവരിലാണു പന്നിവൃക്ക മാറ്റിവച്ചത്.
Read Moreകത്തി പോരാ… ബർത്ത്ഡേ കേക്ക് കട്ട് ചെയ്യാൻ തോക്ക്! ഇടപെട്ട് പോലീസ്
പിറന്നാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ വ്യത്യസ്തകൾ തേടുന്നവരാണു പുതുതലമുറ. അടുത്തിടെ ബർത്ത്ഡേ കേക്ക് വാളുകൊണ്ടു മുറിച്ചതുമായി ബന്ധപ്പെട്ടു ചിലർക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. അതിനു പിന്നാലെ ഡൽഹിയിലെ ഒരു പിറന്നാൾ ആഘോഷവും കേക്കുമുറിക്കലും വിവാദമായിരിക്കുകയാണ്. പഞ്ചാബി ബാഗിലെ ക്ലബിൽ നടന്ന ആഘോഷത്തിൽ പിറന്നാളുകാരിയായ സുന്ദരിപ്പെണ്ണ് ബർത്ത്ഡേ കേക്ക് മുറിച്ചത് പിസ്റ്റൾ കൊണ്ടു വെടിയുതിർത്ത്..! സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. ക്ലബിന്റെ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് കളിത്തോക്ക് ആണെന്നും ഇതു പാർട്ടികൾക്കു മെഴുകുതിരി കത്തിക്കാൻ ഉപയോഗിക്കുന്നതാണെന്നുമായിരുന്നു ക്ലബ് മാനേജരുടെ വിശദീകരണം. എന്നാൽ വീഡിയോ ദൃശ്യങ്ങൾ കണ്ട പോലീസ് ഉദ്യോഗസ്ഥർ അതിൽ തൃപ്തരായില്ല. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് യഥാർഥ പിസ്റ്റൾ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
Read Moreപക്ഷികൾക്ക് തീറ്റകൊടുത്തു: അയൽവാസികളുടെ പരാതിയിൽ വയോധികയ്ക്ക് പിഴയ ചുമത്തി അധികൃതർ
പക്ഷികൾക്ക് തീറ്റ കൊടുത്തതിന് വയോധികയ്ക്ക് 10,000 രൂപ പിഴ ചുമത്തി. യുകെയിലെ ഫിൽഡെ ബൊറൗ കൗൺസിലാണ് സംഗീത അധ്യാപികയായിരുന്ന ആൻ സീഗോയ്ക്കെതിരെയാണ് നടപടി. ഇവിടെ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അയൽവാസിയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആനിന് വീട്ടുമുറ്റത്ത് എത്തുന്ന പ്രാവുകൾക്കും കിളികൾക്കും ഭക്ഷണം നൽകുന്നത് സന്തോഷമുള്ള കാര്യമായിരുന്നു. എന്നാൽ പ്രാവുകളും കടൽക്കാക്കകളും സ്ഥിരമായി ഇവിടെ എത്തുന്നത് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങി. തുടർന്ന് അയൽവാസികൾ യുകെ കൗൺസിലിന് പരാതി നൽകി. നാല് പരാതികളാണ് 2016 മുതൽ ആനിനെതിരെ നൽകിയത്. തങ്ങളുടെ വീടും പരിസരവും പക്ഷികളുടെ കാഷ്ഠം കാരണം വൃത്തികേടാവുന്നെന്നും പക്ഷികൾക്ക് നൽകുന്ന ഭക്ഷണം കുമിഞ്ഞുകൂടി കീടങ്ങൾ വരുന്നതിനും അതുവഴി രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Read Moreടെലിഗ്രാമിലൂടെ വരുന്നത്…
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോലീസ് പറയുന്നു. വലയിലാകുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കും. തങ്ങള്‍ക്കു ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകളാകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്കു പറയാനുണ്ടാവുക. പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ പുതുതായി ചേരുന്ന ആള് ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആളുകളാണെന്ന കാര്യം നമ്മള് ഒരിക്കലും അറിയില്ല. തുടര്‍ന്ന് വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കു പോലും തട്ടിപ്പുകാര്‍ അമിതലാഭം നല്‍കും. ഇരകള്‍ക്കു കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീന്‍ ഷോട്ട് നല്‍കും. എന്നാല്‍, ഇതു സ്ക്രീന്‍ ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും വൈകിയാണ് മനസിലാകുന്നത്. പണം പിന്‍വലിക്കാന്‍ താത്പര്യപ്പെടുന്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും പേരു…
Read Moreനാറ്റോയ്ക്ക് 75 വയസ്; കേക്ക് മുറിച്ച് ആഘോഷം
നാറ്റോ സൈനിക സഖ്യത്തിന് 75 വയസ്. നാറ്റോ ആസ്ഥാനമായ ബ്രസൽസിൽ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്ന് 75- ാം വാർഷികം ആഘോഷിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നുള്ള യുഎസ് സഹായം മരവിപ്പിച്ചതിൽ നാറ്റോ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്ന് ദീർഘകാല സൈനിക പിന്തുണ നൽകാൻ 32 അംഗരാജ്യങ്ങളും തീരുമാനിച്ചു. എന്നാൽ യുക്രെയ്ന് അംഗത്വം നൽകണമോയെന്ന കാര്യത്തിൽ ഇതുവരെ സമവായമായിട്ടില്ല. വാഹനങ്ങൾ, ഇന്ധനം, മരുന്നുകൾ, മൈനിംഗ് ഉപകരണങ്ങൾ തുടങ്ങിയവ മാത്രമാണ് നാറ്റോ യുക്രെയ്ന് നൽകിവരുന്നത്. എന്നിരുന്നാലും, പല അംഗങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും യുക്രെയ്ന് നൽകുന്നുണ്ട്. 1949ൽ രൂപംകൊണ്ട സൈനികസഖ്യത്തില്‍ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്ലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങൾ. അംഗരാജ്യങ്ങൾക്കുനേരേ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം. രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോയുടെ…
Read More‘വരനെ ആവശ്യമുണ്ട്: ഒരു കോടി വരുമാനം ഉണ്ടായിരിക്കണം; യുവതിയുടെ ആവശ്യങ്ങൾ കേട്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
തന്റെ വരന് വേണ്ട യോഗ്യതകൾ പങ്കുവച്ചുകൊണ്ടുള്ള യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവിനെ തേടി 37 കാരിയായ മുംബൈ സ്വദേശിയാണ് പോസ്റ്റിട്ടത്. തന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയാണെന്നും പങ്കാളിക്ക് കുറഞ്ഞത് ഒരു കോടി രൂപ വാർഷിക വരുമാനം ഉണ്ടാകണമെന്നും യുവതി പോസ്റ്റിൽ പറയുന്നു. ഇതുമാത്രമല്ല കുറഞ്ഞത് ഒരു എംബിബിഎസ് സർജനോ അല്ലെങ്കിൽ സിഎ യോഗ്യതയോ നേടിയിരിക്കണമെന്നുമെന്നും സ്വന്തമായി ഒരു കമ്പനി ഉണ്ടാകണമെന്നുമെല്ലാം പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നുണ്ട്. മറാത്തി ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരുമാനവും വിദ്യാഭ്യാസ യോഗ്യതയും കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കാനുള്ള താൽപര്യവും യുവതി പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.
Read More