കാനഡയിലെ ടൊറന്റോ നഗരം “മഴ നികുതി’ ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു പുതിയതരം നികുതി കാനഡയിലെ ടൊറന്റോ മുനിസിപ്പൽ ഗവൺമെന്റ് പരിഗണിക്കുന്നത്. ഏപ്രിൽ മുതൽ “റെയിൻ ടാക്സ്’ നടപ്പിലാക്കുമെന്ന് ടൊറന്റോ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. മഴവെള്ളം കൂടുതൽ പതിക്കുന്നതും മണ്ണിലേക്കു വലിയാത്തതുമായ മേൽക്കൂരകൾ, അസ്ഫാൽറ്റ് ഡ്രൈവ്വേകൾ, പാർക്കിംഗ് സ്ഥലങ്ങൾ, കോൺക്രീറ്റ് ലാൻഡ്സ്കേപ്പിംഗ് എന്നിവ അനുസരിച്ചാണു നികുതി ഈടാക്കുക. മഴ നികുതിക്കെതിരേ നഗരവാസികളിൽനിന്നു വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Read MoreCategory: Today’S Special
ആമസോണിൽ കണ്ടെത്തിയ ഏറ്റവും വലിയ അനക്കോണ്ട ചത്തു; അന്വേഷണം ആരംഭിച്ച് വിദഗ്ധർ
ആമസോൺ മഴക്കാടിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ അനക്കോണ്ട ചത്തു. നോർത്തേൺ ഗ്രീൻ അനക്കോണ്ടയായ അന ജൂലിയ ആണ് ചത്തത്. മരണകാരണം വ്യക്തമല്ല. വെടിയേറ്റ് മരണപ്പെട്ടതാണെന്നും സ്വഭാവിക മരണമാണെന്നും അഭിപ്രായങ്ങളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഈ അനക്കോണ്ടയെ നാഷനൽ ജോഗ്രഫി ഡിസ്നി പ്ലസിനായുള്ള സീരിസ് ചിത്രീകരിക്കുന്നതിനിടെയാണ് കാണുന്നത്. അവതാരകനായ പ്രഫ. ഫ്രീക്ക് വോങ് ആണ് പാമ്പിന്റെ ചിത്രം പങ്കുവച്ചത്. മനുഷ്യന്റെ തലയുടെ അത്ര വലിപ്പമുള്ളതാണ് അനക്കോണ്ടയുടെ തല. 26 അടിയിലധികം നീളവും 200 കിലോയോളം ഭാരവുമുണ്ട്. ഇരയെ ശ്വാസംമുട്ട് കൊന്ന് വിഴുങ്ങുന്നതാണ് ഇവയുടെ രീതി. അനക്കോണ്ടയുടെ നാലിനങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ ഒരു കോടി വർഷം മുൻപ് സതേൺ ഗ്രീൻ അനക്കോണ്ടയിൽ നിന്ന് ജനിതകപരമായി വേർപെട്ടതാണ് നോർത്തേൺ ഗ്രീൻ അനക്കോണ്ടകളെന്ന് ഡൈവേഴ്സിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
Read Moreപണം വാങ്ങി ബാങ്ക് അക്കൗണ്ട് വിറ്റു; കെണിയിലായി യുവാക്കള്‍
യുവാക്കളുടെ അക്കൗണ്ടുകളിലേക്കു കണക്കില്ലാതെ ലക്ഷക്കണക്കിനു രൂപ ഒഴുകിയെത്തിയതിനു പിന്നാലെ കാഞ്ഞങ്ങാട്ടെത്തിയ തമിഴ്നാട്, മലപ്പുറം പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലെ യുവാക്കളാണ് കെണിയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ തമിഴ്നാട് പ്രത്യേക പോലീസ് സംഘം ഇത്തരത്തില്‍ അക്കൗണ്ട് വഴി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കു പണം കൈമാറി നല്കിയ തീരദേശത്തെ യുവാവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. കാഞ്ഞങ്ങാട് സ്വദേശിയായ മറ്റൊരു യുവാവിനെ മലപ്പുറം പോലീസ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടുനിന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കൂളിയങ്കാല്‍ സ്വദേശിയായ യുവാവിനെ രണ്ടാഴ്ച മുന്‍പ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. നിരോധിത ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ജില്ലയില്‍നിന്നു വന്‍തുക നല്കി ബാങ്ക് അക്കൗണ്ടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെല്ലാം പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. കൗമാരക്കാരായ…
Read Moreആത്മാർഥത കുറച്ച് കൂടിപ്പോയോ? പോലീസ് തിരയുന്നുണ്ട്…
പഴയപോലെയല്ല ജീവിതം വളരെ വേഗത്തിലാണ് എന്നാണ് പലരും പറയാറുള്ളത്. മാറുന്ന ലോകവും സാങ്കേതിക വിദ്യയും അതിന്‍പ്രകാരമുള്ള തൊഴിലുമൊക്കെ സമയമില്ല എന്ന അവസ്ഥ പലരിലും സൃഷ്ടിച്ചിട്ടുണ്ട്. ഐടി പോലുള്ള മേഖലകളിലെ ജീവനക്കാര്‍ ഓഫീസ് സമയത്തിനുമപ്പുറം ജോലി ചെയ്താണത്രെ അത് പൂര്‍ത്തീകരിക്കുന്നത്. പലരും സിനിമാശാലയിലും ട്രെയിനിലുമൊക്കെ ഇരുന്ന് ജോലി ചെയ്യുന്ന കാഴ്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. എന്നാല്‍ അടുത്തിടെ ബംഗളൂരുവിലുള്ള ഒരു വിരുതന് അതുക്കുംമേലെ ഒരു പണി ചെയ്തു. സംഗതി വ്യാപകമായി പ്രചരിക്കുകയും ആളെ ആളുകള്‍ തിരയുകയുമുണ്ടായി. എക്സിലെത്തിയ വീഡിയോയയിലാണ് ഈ കാഴ്ചയുള്ളത്. ദൃശ്യങ്ങളില്‍ ഒരു യുവാവ് സ്കൂട്ടറില്‍ സഞ്ചരിക്കുകയാണ്. എന്നാല്‍ ഇയാള്‍ തന്റെ ലാപ്ടോപ്പ് പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് ഈ യാത്ര ചെയ്യുന്നത്. ഏറ്റവും അപകടകരമായ ഒരു കാര്യമാണിതെന്ന് നെറ്റിസണ് ചൂണ്ടിക്കാട്ടി. അയാളുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവനെ ബാധിക്കുന്ന ഒന്നാണത്. സംഭവം ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗിനെയും സുരക്ഷിതമായ യാത്രാ ശീലങ്ങളെയും കുറിച്ച് സോഷ്യല്‍…
Read Moreകൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്വയിടത്തേക്കും പരന്നു. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി വേറിട്ട ആഭരണങ്ങളും വസ്ത്രങ്ങളും നമുക്ക് ഉടനടി അറിയാന്‍ കഴിയുന്നു. അത്തരത്തില്‍ എത്തുന്ന ചിലവ നമ്മളില്‍ കൗതുകം പടര്‍ത്തും. അത്തരത്തിലൊരുള്ള ഒരു ആഭരണത്തിന്റെ കാര്യമാണിത്. സംഗതി ഒരു ബ്രേസ്ലെറ്റ് ആണ്. എന്നാല്‍ എക്സിലെത്തിയ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടാല്‍ ഈ ബ്രേസ്ലെറ്റ് ഒരു സെല്ലോടേപ്പ് പോലെ തോന്നും. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗ ആണ് ഇത് ഇറക്കിയത്. ഏകദേശം 4,000 ഡോളര്‍ ആണത്രെ ബ്രേസ്ലെറ്റ് വില. ഈ ഉല്‍പ്പന്നം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഞെട്ടിച്ചു. എന്നാല്‍ പലര്‍ക്കും ഇതത്ര പിടിച്ചില്ല. സാധാരണ വീട്ടുപകരണങ്ങളെ ഫാഷന്‍ ആക്സസറികളാക്കി മാറ്റാനുള്ള ശ്രമങ്ങളെ അവര്‍ വിമര്‍ശിച്ചു. “വിലയേറിയ തമാശ’ എന്നാണൊരാള്‍ കുറിച്ചത്.
Read Moreപണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ഫോട്ടോ വൈറൽ; പുറത്ത് വരുന്ന വിശദീകരണം ഇങ്ങനെ
ഡിസ്പുർ: അസമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്റെ (യുപിപിഎൽ) സസ്പെൻഡ് ചെയ്യപ്പെട്ട അംഗമാണ് ബസുമാതരി. 500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നതിന് മുകളിൽ ബസുമാതരി അർധനഗ്നനായി കിടക്കയിൽ കിടക്കുന്നതാണ് വൈറലായ ഫോട്ടോ. ഇദ്ദേഹത്തിന്റെ ദേഹത്തും നോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. പ്രസ്തുത ഫോട്ടോ അഞ്ച് വർഷം മുമ്പ് ബസുമാതിയുടെ സുഹൃത്തുക്കൾ പാർട്ടി നടത്തുന്നതിനിടെ എടുത്തതാണെന്നാണു പുറത്തുവരുന്ന വിശദീകരണം. ഫോട്ടോയിലെ പണം ബെഞ്ചമിൻ ബസുമാതരിയുടെ സഹോദരിയുടേതാണെന്നും പറയുന്നു. 2024 ജനുവരിയിൽ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ ബസുമാതരിക്കു നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നു യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ പ്രസിഡന്റ് പ്രമോദ് ബോറോ പറഞ്ഞു. പാർട്ടിയുടെ ഹരിസിംഗ ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒരു കത്ത് ലഭിച്ചതിനെത്തുടർന്നാണു ബസുമാതരിക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചിരുന്നതെന്നും പറയുന്നു.
Read Moreഎന്തൊക്കെയാ ഈ നടക്കുന്നത്…! ക്ലോസറ്റ് അഴിച്ചുമാറ്റി പ്ലംബറായ മുൻ കാമുകൻ സ്ഥലംവിട്ടു; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
പരസ്പരം ഒത്തുപോകാൻ കഴിയാത്തതിനാൽ കമിതാക്കൾ പിരിയുന്നത് സാധാരണയാണ്. എന്നാൽ ആ തീരുമാനം ഒരാളുടേത് മാത്രമാണെങ്കിൽ എതിരെ നിൽക്കുന്നയാൾ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് പറയാനാവില്ല. ചിലർ ആ തീരുമാനം ഉൾക്കൊള്ളും, മറ്റ് ചിലർ വിഷമിച്ചിരിക്കുകയും ചെയ്യും. എന്നാൽ ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്, പ്രതികാര മനോഭാവവുമായി നടക്കുന്നവർ. റെഡ്ഡിറ്റിൽ ഇതുമായി ബന്ധപ്പെട്ട് തന്റെ വിചിത്രമായ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഒരു യുവതി. ഈ യുവതിയുടെ കാമുകൻ ഒരു പ്ലംബറായിരുന്നു. അയാൾക്ക് പണം ചെലവഴിക്കാൻ വലിയ മടിയാണ്. കറന്റ് ബില്ലൊക്കെ ഈ യുവതിയാണ് അടയ്ക്കാറുള്ളത്. മാത്രമല്ല, റെസ്റ്റോറനന്റുകളിലും മറ്റും പോയാൽ വെയിറ്റർമാർക്ക് ടിപ്പും കൊടുക്കില്ല. ഇത് യുവതിക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങനെ അവൾ അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. രണ്ടുപേരും പിരിഞ്ഞു കഴിഞ്ഞപ്പോൾ യുവാവ് തന്റെ സാധനങ്ങളെല്ലാം വാരി പെട്ടിയിലാക്കി അവിടെ നിന്നും പോയി. എന്നാൽ ഉറങ്ങിക്കിടന്ന യുവതിക്ക് ഒരു…
Read More16 ദശലക്ഷം വർഷം പഴക്കം! ഡോൾഫിന്റെ ഫോസിൽ കിട്ടി
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റി സ്പോണ്സര് ചെയ്ത പര്യവേഷണത്തിനിടെയാണു ഫോസില്‍ കണ്ടെത്തിയത്. തെക്കേ അമേരിക്കയിലെ നദിയില്‍ വസിച്ചിരുന്ന മൂന്നു മുതല്‍ 3.5 മീറ്റര്‍ വരെ (9.8 മുതല്‍ 11.4 അടി വരെ) നീളമുള്ള ഡോള്ഫിന്റേതാണു തലയോട്ടിയെന്നു പാലിയന്റോളജിസ്റ്റായ റോഡോള്‍ഫോ സലാസ് പറഞ്ഞു. പെറുവിയന്‍ പുരാണ ജീവിയായ യകുറുനയുടെ പേരായ പെബനിസ്റ്റ യാകുറുന എന്ന് ഈ ഫോസിലിനു പേരിട്ടു. ഈ ഡോള്‍ഫിന്‍ ഇന്ത്യയിലെ ഗംഗാ നദിയിലെ ഡോള്‍ഫിനുമായി ബന്ധമുണ്ടെന്നും രണ്ട് ഡോള്‍ഫിനുകളുടെയും പൂര്‍വികര്‍ മുൻപു സമുദ്രത്തിലാണു താമസിച്ചിരുന്നതെന്നും സലാസ് വ്യക്തമാക്കി. ആമസോണില്‍ ഉണ്ടായിരുന്നവയ്ക്കു വംശനാശം സംഭവിച്ചു. ഇന്ത്യയിലുണ്ടായിരുന്നവ അതിജീവിച്ചെന്നും സലാസ് പറഞ്ഞു.
Read Moreകുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ചെലവുകൾ: ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കും! ആഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം
ഈ ലോകത്ത് 8 ബില്യൺ ആളുകൾ ജീവിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ പുറത്തു വന്ന പഠന റിപ്പോർട്ട് പ്രകാരം വരുന്ന 80 വർഷംകൊണ്ട് ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് പറയുന്നത്. അടുത്തിടെ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ആഗോള ഫെർട്ടിലിറ്റി നിരക്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എല്ലാ രാജ്യങ്ങളിലും 1950 -കൾ മുതൽ, ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രവണത നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു, ഇത് ജനസംഖ്യാ വളർച്ചയിൽ ഗണ്യമായ കുറവുണ്ടാക്കും. 1950 -കളിലെ 4.84 -ൽ നിന്ന്, ഫെർട്ടിലിറ്റി നിരക്ക് 2021-ൽ 2.23 ആയി കുറഞ്ഞു, 2100 -ഓടെ ഇത് 1.59 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. 2021 -ൽ വാഷിംഗ്ടൺ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാർച്ച് 20 -നാണ് ഈ പഠന…
Read Moreപരാതി പറയാൻ സ്റ്റേഷനിലേക്ക് വിളിച്ചത് 19 തവണ; ഒടുവിൽ പരാതിക്കാരൻ പോലീസ് പിടിയിൽ
പോലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ വിളിച്ചയാൾ അറസ്റ്റിൽ. മകന്റെ അമിത ഗൃഹപാഠത്തെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ച് പിതാവാണ് അറസ്റ്റിലായത്. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. ആദം സൈസ്മോർ19 തവണ പോലീസ് സ്റ്റേഷനിലേക്ക് നിർത്താതെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്രാമർ എലിമെന്ററി സ്കൂളിലാണ് ഇയാളുടെ മകൻ പഠിക്കുന്നത്. സ്കൂളിൽ നിന്ന് നൽകുന്ന ഗൃഹപാഠം അമിതമാണെന്നാണ് ഇയാളുടെ പരാതി. തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ നിരവധി തവണ ഇയാൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ പോലീസ് സ്റ്റേഷനിലേക്കും ഇയാൾ വിളിക്കാൻ തുടങ്ങി. ഇയാളുടെ നിരന്തരമായ ഫോൺ വിളിക്ക് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദർശിച്ചെങ്കിലും സൈസ്മോർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. തുടർന്ന് സ്കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്കൂളിലേക്ക് നിരന്തരമായി ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചത്. പിന്നാലെയാണ് പോലീസ് ഇയാളെ…
Read More