അമ്മേ, എനിക്ക് സുഖമില്ല, വാതിൽ തുറന്നു തരൂ; അമ്മ മകളെ വീട്ടിൽ കയറ്റിയില്ല,അമേരിക്കൻ യുവതി മകളെ വീടിനുള്ളിൽ കയറ്റാൻ വിസമ്മതിച്ചത് എന്തുകൊണ്ട്?

ഒരു അമേരിക്കൻ സ്ത്രീക്ക് അടുത്തിടെ നേരിടേണ്ടി വന്ന തട്ടിപ്പിന്‍റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചത്. ഫ്ലോറിഡയിലെ ജാക്സൺവില്ലേയിലെ എറിക ആൻഡർസൺ എന്ന അമ്മയ്ക്ക് നേരിട്ട ദുരനുഭവത്തെകുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തന്‍റെ മകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എറികയെ മറ്റാരോ ഫേസ് ടൈമിൽ വിളിച്ച സംഭവം പങ്കുവച്ചത് വലിയ ചർച്ചയാകുന്നു. ഒരു ദിവസം തന്‍റെ 17 വയസുകാരി മകളുടെ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നതായും, അമ്മേ എനിക്ക് സുഖമില്ല, വാതിൽ തുറക്കൂ എന്ന് വിളിച്ച ആൾ സംസാരിക്കുകയും ചെയ്തതായാണ് എറിക പറഞ്ഞത്. തനിക്ക് എന്തോ പേടിപെടുത്തുന്നത് സംഭവിച്ചു എന്ന അടികുറിപോടെയാണ് എറിക ടിക് ടോക് വീഡിയോ പങ്കുവച്ചത്. എനിക്കറിയാമായിരുന്നു ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന് കാരണം എന്‍റെ മകളെ സ്കൂളിൽ കൊണ്ടുവിടുന്നതും വിളിച്ചുകൊണ്ടുവരുന്നതും എറികയാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. മകൾ അപ്പോൾ സ്കൂളിലാണെന്ന് എറികയ്ക്ക് ഉറപ്പായിരുന്നു.…

Read More

യുകെയിൽ സന്തോഷമില്ല ! എന്‍റെ ചിരിയും സന്തോഷവും നഷ്ടപ്പെട്ടിട്ട് എട്ട് വർഷം; ഇന്ത്യയിലേക്ക് മടങ്ങാൻ കൊതിച്ചുള്ള യുവാവിന്‍റെ കുറിപ്പ് വൈറൽ

എട്ടു വർഷമായി യുകെയിലെ ജീവിതത്തിൽ മടുപ്പ് തോന്നി നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 18 വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ലണ്ടനിൽ എത്തിയതെന്ന് 26കാരനായ ഇദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.അവിടെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി നല്ല വരുമാനം നേടുന്നുണ്ടെങ്കിലും, താൻ ഒരു കുടുങ്ങിയ അവസ്ഥയിലാണെന്നും നാട്ടിലെ പഴയ സന്തോഷകരമായ ജീവിതം മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു. എന്‍റെ ജീവിതത്തിൽ ഇപ്പോൾ ആവേശമോ സമാധാനമോ ഇല്ല. ചിലപ്പോഴൊക്കെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോയാലോ എന്ന് തോന്നും. എന്‍റെ കുട്ടിക്കാലവും സ്കൂൾ കാലവുമെല്ലാം ഇന്ത്യയിലായിരുന്നു, അവിടെ കൂട്ടുകാർക്കൊപ്പം മികച്ച ജീവിതമായിരുന്നു എനിക്കുണ്ടായിരുന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം എല്ലാം ഉപേക്ഷിച്ചാണ് പോന്നത്. സത്യം പറഞ്ഞാൽ എനിക്ക് ഒരിക്കലും യുകെയിലേക്ക് വരാൻ താല്പര്യമില്ലായിരുന്നു, എന്ന വൈകാരികമായ കുറിപ്പാണ് പങ്കുവച്ചത്. പ്രതിമാസം 5 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, അടുത്ത സുഹൃത്തുക്കളോ…

Read More

ജെൻസികൾ മിടുമിടുക്കർ..! കഷ്ടപാടുകൾ അറിയാത്തവരാണവർ എന്നു പറയുന്നവർക്കെതിരെ അങ്ങനെയല്ലെന്ന് ചൂണ്ടികാട്ടുന്ന പോസ്റ്റുമായി യുവാവ്

യുവതലമുറയിലെ ജീവനക്കാർ ജോലിയിൽ അലസരാണെന്ന പൊതുവായ ധാരണയെ തിരുത്തിക്കൊണ്ട് സംരംഭകനായ രോഹിത് ആര്യൻ രംഗത്തെത്തിരിക്കുന്നു. തന്‍റെ സ്ഥാപനത്തിൽ പുതുതായി ചേർന്ന ഒരു യുവതിയുടെ മികച്ച പ്രവർത്തനമികവ് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട് വ്യക്തമാക്കിയത്. രണ്ട് മാസം മുമ്പ് ജോലിയിൽ പ്രവേശിച്ച ആ യുവതി അങ്ങേയറ്റം ആത്മാർത്ഥതയും കഠിനാധ്വാനവും ജോലിയോട് കടുത്ത അർപ്പണബോധവും പുലർത്തുന്നതായി അദ്ദേഹം എക്‌സിൽ കുറിച്ചു. പുതിയ തലമുറ കഠിനാധ്വാനം ചെയ്യില്ല എന്ന വാദം തെറ്റാണെന്നും, പഴയ തൊഴിൽ ശൈലികൾ അവരിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം അവരുടെ പ്രവർത്തനരീതി മനസ്സിലാക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജെൻസി ജീവനക്കാരുടെ ആശയവിനിമയ രീതികളും തൊഴിൽ സമീപനങ്ങളും മുൻതലമുറയിലെ മാനേജർമാർക്ക് പരിചിതമായിരിക്കില്ലെങ്കിലും, അതിനെ ഒരു പോരായ്മയായി കാണാതെ ഒരു സവിശേഷതയായി പരിഗണിക്കണമെന്ന് രോഹിത് ആര്യൻ അഭിപ്രായപ്പെട്ടു. ശരിയായ തൊഴിൽ സാഹചര്യവും പിന്തുണയും നൽകിയാൽ അവർ മികച്ച രീതിയിൽ ഫലം നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.…

Read More

മുപ്പത്തിയാറാം വയസിൽ ആദ്യമായി കരഞ്ഞു! ഒന്നര വർഷമായി ഒരു ജോലിപോലും ലഭിച്ചില്ല; യുവാവിന്‍റെ കുറിപ്പിനെ അനുകൂലിച്ച് നിരവധിപേർ

കോവിഡ് മഹാമാരിക്കുശേഷം ജോബ് മാർക്കറ്റ് വളരെ മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഒന്നരവർഷം കഷ്ടപെട്ടിട്ടും ജോലി ലഭിക്കാത്ത ഒരു യുവാവിന്‍റെ മനോനിലയാണ് ചർച്ചയാകുന്നത്. പഠിച്ചിറങ്ങിയാലും ജോലി ലഭിക്കാത്ത ഇഷ്ടം പോലെ യുവാക്കളുണ്ട്. വലിയ നിരാശയാണ് ഇത് പലർക്കും സമ്മാനിക്കുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 1.5 വർഷത്തോളമായി ജോലി ഇല്ലാതെ വലഞ്ഞ 36 വയസ്സുള്ള ഒരു യുവാവ്, തുടർച്ചയായ തിരസ്കാരങ്ങളെത്തുടർന്ന് താൻ ആദ്യമായി പൊട്ടിക്കരഞ്ഞു എന്ന് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായത്. ഒന്നര വർഷമായി ജോലി ലഭിക്കാത്തതിനെത്തുടർന്ന് നിരാശനായി പൊട്ടിക്കരഞ്ഞ ഒരു യുവാവിന്‍റെ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിലവിലെ തൊഴിൽ വിപണിയിലെ കടുത്ത പ്രതിസന്ധിയും, ആയിരക്കണക്കിന് അപേക്ഷകൾ അയച്ചിട്ടും മറുപടി ലഭിക്കാത്തതുമാണ് മാനസികമായി തന്നെ തളർത്തിയത് എന്ന് യുവാവ് വെളിപ്പെടുത്തുന്നു. തുടക്കത്തിൽ പുതിയ ഹോബികൾ കണ്ടെത്താനും പുറത്തുപോകാനും ശ്രമിച്ചിരുന്നെങ്കിലും, ആറുമാസത്തിന് ശേഷം താൻ ഒന്നിനും…

Read More

ജോലിക്കും വ്യക്തി ജീവിതത്തിനും വ്യക്തമായ അതിർവരമ്പുകൾ ഉണ്ട് ! നെതർലാന്‍ഡ്സിലെ ജോലി തന്‍റെ ജീവിതത്തിനു കൃത്യമായ അവബോധം നല്കിയെന്ന് ഇന്ത്യൻ യുവതി

ഇന്ത്യൻ കോർപറേറ്റ് കൾച്ചറിനെകുറിച്ച് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്ന രീതിയിലാണ് ഒരു യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇന്ത്യയിലെ വർക്ക് ലൈഫ് ബാലൻസ് പോലെയല്ല വിദേശ രാജ്യങ്ങളിൽ എന്നാണ് യുവതിയുടേ പോസ്റ്റ് വ്യക്തമാക്കുന്നത്. രണ്ടും തികച്ചും വ്യത്യസ്ഥ തലങ്ങളാണെങ്കിലും ഡച്ചുകാരുടെ ജോലി ജീവിതത്തെ പുകഴ്ത്തുകയാണ് യുവതി. നെതർലാൻഡ്സിൽ ജോലി ചെയ്യുന്ന അതിഥി എന്ന ഇന്ത്യൻ യുവതിയാണ് സമൂഹ മാധ്യമങ്ങളിൽ ഡച്ചുകാരുടെ ജോലി ജീവിതത്തെകുറിച്ചും അവർ ജോലിക്ക് നല്കുന്ന പ്രധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നത്. വർക്ക് ലൈഫ് ജിവിതത്തെകുറിച്ച് അവിടെയുള്ളവർ തികച്ചും ബോധവാന്മാരാണെന്നും ജോലിയെയും സംസ്കാരത്തെയും തികച്ചും കാര്യമായി തന്നെ കൈകാര്യം ചെയ്യുന്നവരുമാണെന്നാണ് അതിഥി പറയുന്നത്. ജോലി സമയങ്ങളിൽ കൃത്യനിഷ്ടവും വളരെ ഫോക്കസ്ഡുമാണ് അവിടെയുള്ള ആളുകൾ. നെതർലാൻഡ്സിൽ തന്‍റെ ജോലി വ്യക്തി ജീവിതത്തെ മാറ്റിയെന്നും താൻ ഇവിടെയാണ് ആദ്യമായി ജോലിക്കായി എത്തുന്നതെന്നും അതിഥി പറയുന്നുണ്ട്. ഇവിടുത്തെ ആളുകൾ വളരെ സീരിയസും ജോലി…

Read More

അവർ എനിക്കായി വന്നു! ഡച്ച് ബൈക്ക് യാത്രികയെ സഹായിക്കാൻ ഇന്ത്യൻ ഹൈവേയിൽ എത്തിയ മൂന്ന് അപരിചിതർ; ആതിഥേയ സ്നേഹത്തിന് ഇന്ത്യയല്ലാതെ മറ്റാരെന്ന് സമൂഹ മാധ്യമങ്ങൾ

ഏതോ മൂന്ന് അപരിചിതരാൽ രക്ഷിക്കപ്പെടുന്നതിനെകുറിച്ച് ആലോചിട്ടുണ്ടോ എപ്പോഴെങ്കിലും, നെതർലാൻഡ്സിൽ നിന്നും വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ യുവതിയാണ് അപരിചിതരാൽ രക്ഷിപ്പെട്ടതിനെകുറിച്ച് സമൂഹ മാധ്യമങ്ങളിൽ‌ പങ്കുവച്ചത്. തനിക്ക് ഇന്ത്യയിൽ ബൈക്ക് യാത്ര ചെയ്ത യുവതിക്ക് ബൈക്ക് പഞ്ചറായപ്പോൾ സഹായഹസ്തം നല്കിയത് ഏതോ മൂന്ന് അപരിചിതർ. ഇന്ത്യൻ ഹൈവേയിൽ തനിച്ച് ബൈക് യാത്ര ചെയ്ത യുവതി ബൈക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോൾ പഞ്ചർ ആയതിനെതുടർന്ന് സഹായിക്കാനായി 3 പേർ വന്നതാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. ബൈക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോൾ പിന്നാലെ വന്ന ഒരാൾ ടയറിന്‍റെ കാറ്റ് കുറയുന്നത് കണ്ട് തന്നോട് പറഞ്ഞെന്ന് യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യൻ ഹൈവേയിൽ മൂന്നു അപരിചിതരാൽ സഹായിക്കപ്പെട്ടു എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം തന്നെ ലക്ഷകണക്കിനു ആളുകളാണ് കണ്ടത്. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായെത്തിയത്. ഇന്ത്യ മനോഹരമാണെന്നും സഹായിക്കാൻ മനസുള്ള ആളുകളാണ് ഇന്ത്യയിൽ ഉള്ളതെന്നും…

Read More

അടിച്ചു മോനെ! 30 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ടെക്സസിലെ ദമ്പതികൾക്ക് അടിച്ചത് 390 കോടി രൂപ ലോട്ടറി

എല്ലാവർഷവും മുടങ്ങാതെ ലോട്ടറി എടുക്കുന്ന ദമ്പതികൾക്ക് ഒടുവിൽ ഭാഗ്യം വീണുകിട്ടിയത് 30 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം. അമേരിക്കയിലെ ടെക്സസിലുള്ള ദമ്പതികൾ 30 വർഷത്തോളം ഒരേ ലോട്ടറി മുടങ്ങാതെ എടുത്തതിനൊടുവിൽ 390 കോടി രൂപ സമ്മാനമായി നേടി. ഒടുവിൽ ഭാഗ്യം ഒരുനാൾ അവരെയും തേടിയെത്തി. റിച്ചാർഡ്‌സൺ സ്വദേശികളായ ഈ ദമ്പതികൾ കഴിഞ്ഞ 30 വർഷമായി ലോട്ടോ ടെക്സസ് എന്ന ലോട്ടറിയിൽ ഓരോ നറുക്കെടുപ്പിലും മുടങ്ങാതെ പങ്കാളികളാകാറുണ്ടായിരുന്നു. ഏപ്രിലിൽ നടന്ന നറുക്കെടുപ്പിൽ 21, 28, 33, 34, 43, 44 എന്നീ നമ്പറുകളാണ് ഇവർക്ക് കോടികളുടെ ഭാഗ്യം കൊണ്ടുവന്നത്. തങ്ങളുടെ സ്വകാര്യത മാനിച്ച് ദമ്പതികൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. ലഭിച്ച തുക ഉപയോഗിച്ച് കുടുംബത്തെ സഹായിക്കാനും ലോകം മുഴുവൻ ചുറ്റിക്കാണാനുമാണ് ദമ്പതികൾ ആഗ്രഹിക്കുന്നതെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളോളം ഒരേ ലക്ഷ്യത്തിനായി കാത്തിരുന്ന ഇവരുടെ ക്ഷമയ്ക്കും അർപ്പണബോധത്തിനും ലഭിച്ച വലിയ പ്രതിഫലമായാണ് ഈ വിജയത്തെ…

Read More

24 മണിക്കൂറിൽ വിവാഹം ! ചണ്ഡീഗഢിൽ ദമ്പതികൾ ഒറ്റ ദിവസംകൊണ്ട് വിവാഹം കഴിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഒറ്റ ദിവസംകൊണ്ട് വിവാഹം നടത്താൻ നിങ്ങൾക്ക് സാധിക്കുമോ ? എന്നാൽ അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വെറും 24 മണിക്കൂറിനുള്ളിൽ ആസൂത്രണം ചെയ്ത് നടത്തിയ വിവാഹമാണ് തംരംഗം. ചണ്ഡീഗഢിൽ ദമ്പതികൾ മാതാപിതാക്കളെപ്പോലും അറിയിക്കാതെ, കേവലം 30 അതിഥികളെ മാത്രം പങ്കെടുപ്പിച്ചാണ് പെട്ടെന്ന് വിവാഹം നടത്തിയത്. മാസങ്ങൾ നീളുന്ന പ്ലാനിംഗും വലിയ ഒരുക്കങ്ങളും ഒഴിവാക്കി ലളിതമായി വിവാഹം കഴിക്കാൻ വധുവായ ആകാൻക്ഷ വർമ്മയാണ് ആദ്യം തീരുമാനമെടുത്തത്. വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അന്നുതന്നെ അത് നടത്തിക്കൂടെ എന്ന് വധു ചോദിക്കുകയായിരുന്നു. വധുവിന്‍റെ ആഗ്രഹം പങ്കുവച്ചപ്പോൾ വരനും , അതുപോലെ ഇരുവരുടെയും കുടുംബങ്ങളും വിവാഹത്തിന് സന്തോഷത്തോടെ സമ്മതിച്ചു. ആഡംബരങ്ങൾ എല്ലാം ഒഴിവാക്കി വളരെ ലളിതവും ഒരു ചെറിയ ചടങ്ങ് മാത്രമായി വെറും 30 അതിഥികൾ മാത്രമാണ് പങ്കെടുക്കുന്ന രീതിയിലാണ് വിവാഹം നടത്തിയത്. അനാവശ്യ സമർദ്ദങ്ങളും കോലാഹലങ്ങളും ഇല്ലാതെ…

Read More

ഇരുപത്തിമൂന്നുവയസുകാരിയുടെ സ്വന്തം എയർ ബിഎൻബി ! യോഷി ജിറാഫിന്‍റെ കൂടെ നിങ്ങൾക്കും ഉറങ്ങാം; ഒക്ലഹോമയിലെ ജിറാഫ് എയർ ബിഎൻബി

വ്യത്യസ്ത തരം ആശയങ്ങളാകും ആളുകൾക്ക്, പലർക്കും പല വേറിട്ട ചിന്തകളായിരിക്കും മനസിൽ നിറയുന്നത് അങ്ങനെ വ്യത്യസ്തമായ പുതിയൊരു ആശയത്തിനു രൂപം നല്കിയ 23 കാരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഉറക്കമുണരുന്പോൾ പക്ഷികളുടെ കളകളഗാനം കേട്ടുണരുന്നതിനെകുറിച്ച് ആലോച്ചിട്ടുണ്ടോ, എന്നാൽ അതുപോലെയൊരു സൗകര്യമാണ് ഈ 23കാരി നല്കുന്നത്. പക്ഷേ ചെറിയ ഒരു ട്വിസ്റ്റ് മാത്രം, ഉണരുമ്പോൾ നിങ്ങളുടെ അടുത്ത് ഒരു ജിറാഫ് ഉണ്ടാകുമെന്ന് മാത്രം. അമേരിക്കയിലെ ഒക്ലഹോമയിലുള്ള 23 വയസ്സുകാരിയായ കംറിൻ ഗ്രാന്‍റാണ് ലോകത്തെ തന്നെ അപൂർവ്വമായ ജിറാഫ് എയർ ബിഎൻബി ഒരുക്കി വാർത്തകളിൽ ഇടം നേടിയത്. കംറിൻ തന്‍റെ ഫാമിലെ പഴയൊരു കളപ്പുര മനോഹരമായ ഒരു താമസസ്ഥലമാക്കി മാറ്റുകയായിരുന്നു. അവിടെ അതിഥികൾക്ക് യോഷി എന്ന ജിറാഫിന്‍റെ തൊട്ടടുത്ത് കിടന്നുറങ്ങാനും അതിന് ഭക്ഷണം നൽകാനും സാധിക്കും.ജിറാഫിനെ കൂടാതെ സീബ്രകൾ, ഒട്ടകങ്ങൾ, കംഗാരുക്കൾ, ഓട്ടറുകൾ തുടങ്ങി നൂറിലധികം മൃഗങ്ങൾ കംറിന്‍റെ…

Read More

ഫിൻടെക് സ്ഥാപകനെ ഞെട്ടിച്ച് ആറു വയസുകാരനായ മകന്‍റെ പാഠപുസ്തകം ! ഇതെങ്ങനെ സംഭവിച്ചു എന്ന സന്തോഷവും അമ്പരപ്പും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു

ബംഗ‍ളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്ഥാപനത്തിന്‍റെ സ്ഥാപകനും സിഇഓയുമായ കുനാൽ കബ്ര തന്‍റെ ആറു വയസുകാരനായ മകന്‍റെ സ്കൂൾ പാഠപുസ്തകത്തിൽ സാമ്പ‌ത്തിക സാക്ഷരതയെകുറിച്ചുള്ള പാഠം ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മകൻ പഠിക്കുന്ന ഒന്നാം ക്ലാസ്സിലെ പുസ്തകത്തിൽ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും വിശദീകരിക്കുന്നത് കണ്ടാണ് അദ്ദേഹം തന്‍റെ സന്തോഷവും അമ്പരപ്പും പങ്കുവെച്ചത്. തന്‍റെ മകന്‍റെ സ്കൂൾ ബാഗിൽ കണ്ട എന്‍റെ പൈസ: സാമ്പത്തിക അവബോധം ( My Paiso: Money Mindfulness) എന്ന പുസ്തകത്തെക്കുറിച്ചാണ് കുനാൽ കബ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. യുപിഐ , ഭീം പോലുള്ള ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനങ്ങൾ, പണം ലാഭിക്കൽ , ഉത്തരവാദിത്തത്തോടെയുള്ള പണം ചെലവഴിക്കൽ എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഈ ഒന്നാം ക്ലാസ് പുസ്തകത്തിലുണ്ട്. പല മുതിർന്നവർക്കും ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ തന്‍റെ ആറു വയസ്സുകാരനായ മകൻ…

Read More