ഗുരുഗ്രാമിലെ 25 വയസ്സുകാരനായ ഒരു പ്രൊഡക്റ്റ് മാനേജർ തന്റെ പ്രതിമാസ ചെലവുകളുടെ (90,000 രൂപ) വിശദമായ കണക്കുകൾ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുവ പ്രൊഫഷണലുകളുടെ ജീവിതച്ചെലവ് എത്രത്തോളമാണെന്ന് ശിവങ്ക് ഗോയൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ആഡംബര ജീവിതം നയിക്കാതിരുന്നിട്ടും ദൈനംദിന ആവശ്യങ്ങൾക്കായി ഇത്രയധികം പണം എങ്ങനെ ചെലവാകുന്നു എന്നാണ് അദ്ദേഹം ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്. താമസിക്കുന്ന 2 ബിഎച്ച്കെ വീടിന് വാടകയായി 18,000 രൂപയും, വീട്ടുജോലിക്കാരന് 2,000 രൂപയും, വൈദ്യുതി ബില്ലായി 1,000 രൂപയും പ്രതിമാസം നല്കുന്നു. വൈഫൈ, സബ്സ്ക്രിപ്ഷനുകൾ, ഫോൺ ബില്ലുകൾ എന്നിവയ്ക്കായി ഏകദേശം 3,000 രൂപ ചെലവാകുന്നു. ജോലിസ്ഥലത്തുനിന്ന് യാത്രയ്ക്കും പ്രവൃത്തിദിവസങ്ങളിലെ ഭക്ഷണത്തിനും സൗകര്യം ലഭിക്കുന്നതിനാൽ ഇതിനായി അദ്ദേഹം പണം ചെലവാക്കുന്നില്ല. പലചരക്ക് സാധനങ്ങൾക്കും പ്രോട്ടീൻ പൗഡർ പോലുള്ള സപ്ലിമെന്റുകൾക്കുമായി 5,000 രൂപ മാറ്റിവെക്കുന്നു. സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി പ്രതിമാസം 20,000 രൂപ…
Read MoreCategory: Today’S Special
ചൂടിൽ നിന്ന് രക്ഷപെടാൻ പാത്രം തലയിൽ കമഴ്ത്തിവച്ച് പുതിയ ട്രിക്, കിട്ടിയത് ഉഗ്രൻ പണി ! ഒടുവിൽ തല പുറത്തെടുത്തത് പാത്രം മുറിച്ച്
രാജസ്ഥാനിലെ കൊടും ചൂടിനെ ചെറുക്കാൻ യുവാവിന്റെ പുതിയ വിദ്യ, പക്ഷേ കിട്ടിയതോ എട്ടിന്റെ പണി. അസഹ്യ ചൂടിൽ നിന്ന് രക്ഷപെടാൻ പയറ്റിയത് പുതിയ നുറുക്ക് വിദ്യ, വലിയ പാലിന്റെ പാത്രം തലയിൽ കമഴ്ത്തിവച്ച സംഭവമാണ് ഇപ്പോൾ വലിയ ജനശ്രദ്ധ നേടിയിരിക്കുന്നത്. രാജസ്ഥാനിൽ ഒരു യുവാവ് ചൂടിൽ നിന്ന് രക്ഷപ്പെടാൻ 15 ലിറ്ററിന്റെ സ്റ്റീൽ പാത്രം തലയിൽ വെച്ചപ്പോൾ അത് ഇയാളുടെ തലയിൽ കുടുങ്ങിപ്പോകുകയായിരുന്നു. പാത്രം സ്വന്തമായി ഊരിമാറ്റാൻ സാധിക്കാതെ വന്നതോടെ നാട്ടുകാർ ഒത്തുകൂടി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. ഒടുവിൽ, ഹാർഡ്വെയർ കടയിൽ കൊണ്ടുപോയി ഗ്രൈൻഡർ മെഷീൻ ഉപയോഗിച്ച് പാത്രം മുറിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാത്രം തലയിൽ നിന്ന് നീക്കം ചെയ്യാൻ സാധിച്ചത്. പാത്രം മുറിച്ച് മാറ്റി ആളെ പുറത്തെത്തിച്ചെങ്കിലും പരിക്കുകളൊന്നും പറ്റിയിട്ടില്ല. രാജസ്ഥാനിലെ മധോഗഢ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
Read Moreനില്ക്കവിടെ, വിടില്ലെടാ നിന്നെ ഞാൻ ! നവജാതശിശു ഡോക്ടറുടെ ഗ്ലൗസ് വിടാതെ മുറുക്കി പിടിച്ചു കരയുന്ന വീഡിയോ വൈറൽ
വളരെ രസകരമായി മനകവരുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഒരു നവജാതശിശു ഡോക്ടറുടെ ഗ്ലൗസ് മുറുകെ പിടിച്ചിരിക്കുന്ന അതിമനോഹരമായ വീഡിയോയാണ് തരംഗമാകുന്നത്. നവജാതശിശു കരയുന്നതിനിടയിലും ഡോക്ടറുടെ കൈയ്യുറ വിടാതെ പിടിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ വീഡിയോയ ഇതിനകം തന്നെ ഇൻസ്റ്റാഗ്രാമിൽ 28 ദശലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. ഇത് കുഞ്ഞുങ്ങളിലെ സ്വാഭാവിക, പാൽമാർ ഗ്രാസ്പ് റിഫ്ലെക്സ് മൂലമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു. ഡോ. ഇസ്ലാം എൽദേഹ് ആണ് സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. വളരെ മനോഹരമായ നിമിഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുഞ്ഞ് ഗ്ലൗസ് വിടാൻ തയ്യാറാകാത്തത് കണ്ട് നെറ്റിസൺസ് രസകരമായ കമന്റുകളുമായാണ് രംഗത്തെത്തിയത്.
Read Moreമൂന്ന് ശീലങ്ങൾ, ലൈഫ് അറ്റ് 111 ! ദീർഘായുസ് നേടാൻ ലൂയിസ് കാനോയുടെ മൂന്ന് ജീവിതരഹസ്യങ്ങൾ
തന്റെ ദീർഘായുസിനും ആരോഗ്യകരമായ ജീവിതത്തിനും സഹായിച്ച രഹസ്യങ്ങൾ പങ്കുവച്ച് 111കാരനായ ലൂയിസ് കാനോ. 1914 ഡിസംബർ ഒമ്പതിന് കൊളംബിയയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ ന്യൂജേഴ്സിയിലെ ലിൻഡനിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അദ്ദേഹത്തിന്റെ പ്രായം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ലൂയിസ് കാനോ ലോകത്തെ ഏറ്റവും പ്രായം കൂടിയ ആളുകളിൽ ഒരാളാണെന്നാണ് റിപ്പോർട്ടുകൾ. കൊളംബിയൻ ആർമിയിൽ സേവനമനുഷ്ഠിച്ച ലൂയിസ് കാനോ പിന്നീട് ഗ്രാമീണ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ബസ് കമ്പനി സ്ഥാപിച്ചു. അമേരിക്കയിൽ ഒരു ജീവിതം കെട്ടിപ്പടുക്കുകയെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നുതെന്നും അദേഹം വെളിപ്പെടുത്തി. ജീവിതത്തിൽ വർഷങ്ങളായി പിന്തുടരുന്ന മൂന്ന് ശീലങ്ങൾ കൊണ്ടാണ് ദീർഘായുസ് ലഭിച്ചതെന്നും ലൂയിസ് കാനോ പങ്കുവച്ചു. മദ്യം, പുകയില തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കിയിരുന്നു. ജീവിതത്തിലുടനീളം അദ്ദേഹം ഒരിക്കലും പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഉറക്കത്തിന് മുൻഗണന നൽകി. ലൂയിസ് കാനോ എപ്പോഴും നല്ല…
Read Moreഈസ് ദിസ് എ ലൂപ്പ് ! കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ ജീവിതം, ജോലിയും പഠനവും ഡബിൾ ബാലൻസ്ഡ്
കാനഡയിൽ പഠിക്കുന്ന ജ്യോതി ഖരായാത്ത് എന്ന ഇന്ത്യൻ വിദ്യാർത്ഥിനി, തന്റെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ വിവരിച്ചുകൊണ്ട് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. കോളേജിലെ പഠനവും സ്റ്റാർബക്സിലെ ജോലിയും തമ്മിൽ ബാലൻസ് ചെയ്യാൻ താൻ പെടാപാടുപെടുകയാണെന്ന് ജ്യോതി പറയുന്നു. ഫീസ് അടയ്ക്കാൻ പണം വേണം, ആ പണം സമ്പാദിക്കാൻ ജോലി ചെയ്തേ തീരൂ. താൻ ഇതിൽ കുടുങ്ങി കിടക്കുകയാണെന്നും ജ്യോതി വ്യക്തമാക്കുന്നു. ക്ലാസ് കഴിഞ്ഞ് നേരെ ജോലിക്ക് പോകുക, അല്പനേരം വിശ്രമിച്ച ശേഷം വീണ്ടും ക്ലാസിലേക്കും തുടർന്ന് അടുത്ത ഷിഫ്റ്റ് ജോലിയിലേക്കും പോകുക എന്നതാണ് ഇപ്പോൾ തന്റെ ജോലിയെന്നും ജീവിത രീതിയെന്നും വെളിപ്പെടുത്തി. ഇത്രയധികം കഷ്ടപ്പാടുകൾക്കിടയിലും താൻ സന്തോഷവതിയാണെന്ന് ജ്യോതി വീഡിയോയിൽ പറയുന്നുണ്ട്. വിദേശത്ത് പഠിക്കാൻ പോകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് പലരും കമന്റുകളിലൂടെ പ്രതികരിച്ചു. “നിങ്ങൾ സന്തോഷവതിയാണെങ്കിൽ അത് മതി എന്നും മറ്റു ചിലർക്ക്…
Read Moreപൊള്ളുന്ന വെയിലല്ലേ, വെയിലേറ്റ് വാടല്ലേ, ഇത് തരാൻ ഞാനല്ലാതെ പിന്നെയാര്: കൊടുംചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐസ്ക്രീമുമായി ചെറുപ്പക്കാരൻ
ഓരോ ദിവസവും കൊടും ചൂടിൽ വലഞ്ഞ് ആളുകൾ ബുദ്ധിമുട്ടുകയാണ്. പകൽ 11 മുതൽ വൈകുന്നേരം 3 വരെ പുറത്തിറങ്ങരുതെന്നാണ് ജാഗ്രതാ നിർദേശം. എങ്കിൽപ്പോലും ഉപജീവന മാർഗത്തിനായി ആളുകൾക്ക് പുറത്തിറങ്ങേണ്ടി വരുന്നു. പാടത്തും പറന്പിലുമൊക്കെ പണിയെടുക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ അനുസരിക്കാൻ പ്രയാസമാണ്. ഉപ ജീവനമാർഗത്തിനായി പുറത്തിറങ്ങേണ്ടി വരുന്നവരോട് ചൂടത്തിറങ്ങാതെ അകത്ത് ഇരുന്ന് സ്വയം ലോക് ഡൗൺ ആകണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ ആളുകൾ വലയുമ്പോഴും അവിടെ നിന്നും മനോഹരമായ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. റോഡരികിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐസ്ക്രീം നൽകുന്ന ഒരു യുവാവാണ് വീഡിയോയിലൂടെ ആളുകളുടെ ഹൃദയം കവരുന്നത്. ’40 ഡിഗ്രി ചൂട്, ഒരു ഐസ്ക്രീം, ഒരുപാട് പുഞ്ചിരി’ എന്ന തലക്കെട്ടോടെ ലക്ഷ്മൺ ഗോസ്വാമി എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൊള്ളുന്ന വെയിലിൽ തളർന്നുനിൽക്കുന്ന തൊഴിലാളികൾക്ക് യുവാവ് സ്നേഹത്തോടെ ഐസ്ക്രീം…
Read Moreചില ചിത്രങ്ങൾ ഏറെ പ്രിയപ്പെട്ടതാണ് ! മാതാപിതാക്കൾക്ക് ആദ്യ വിമാനയാത്ര ഒരുക്കി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ; വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആദ്യ വിമാന യാത്ര, ആ മനോഹരം! 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കൾക്ക് ആദ്യ വിമാനയാത്ര ഒരുക്കി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ പർവീൺ കാസ്വാൻ. 2019ലെ ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്, എന്റെ ആദ്യ വിമാനയാത്രയ്ക്ക് 23 വർഷമെടുത്തു, മാതാപിതാക്കൾ 55 വർഷം കാത്തിരുന്നു എന്നാണ്. അദേഹത്തിന്റെ ഈ ഹൃദയസ്പർശിയായ കുറിപ്പും ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. പർവീൺ കാസ്വാൻ എന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ തനിക്ക് വിമാനയാത്ര ലഭിക്കാൻ 23 വർഷമെടുത്തുവെന്നും, മാതാപിതാക്കൾ ഇതിനായി 55 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നും പറയുന്നു. ഈ ചിത്രം, സാധാരണക്കാരായ മാതാപിതാക്കൾക്ക് മക്കൾ നൽകുന്ന അവിസ്മരണീയമായ സമ്മാനമെന്ന നിലയിലാണ് പലരും ഏറ്റെടുത്തത്. വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായതോടെ ആളുകൾ ഏറ്റെടുത്തു.
Read Moreപബ്ജി, ഫോർട്ട്നൈറ്റ് വീഡിയോ ഗെയിമുകൾക്ക് ജീവൻ ! ചൈനീസ് ജെൻസികളുടെ പുതുപുത്തൻ ഗെയിമിംഗ് സോണുകൾ വൈറൽ
ചൈനയിലെ യുവതലമുറ ആധുനിക സാങ്കേതികവിദ്യകളൊക്കെ ഉപയോഗിച്ച് അധികം തിക്കും തിരക്കും ഇല്ലാത്ത ഷോപ്പിംഗ് മാളുകളെ റിയൽ-ലൈഫ് ബാറ്റിൽ റോയൽ യുദ്ധക്കളങ്ങളാക്കി മാറ്റുന്ന കൗതുകമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പബ്ജി, ഫോർട്ട്നൈറ്റ് തുടങ്ങിയ വീഡിയോ ഗെയിമുകൾക്കാണ് ഇത്തരത്തിൽ യുവതലമുറ ജീവൻ നല്കിയിരിക്കുന്നത്. ജനപ്രിയ വീഡിയോ ഗെയിമുകളിലെ പോലെ “അവസാനം വരെ അതിജീവിക്കുന്നവൻ വിജയി” എന്ന ആശയം യഥാർത്ഥ ജീവിതത്തിൽ മാളുകളിൽ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്മാർട്ട്ഫോണുകളോ എആർ ഹെഡ്സെറ്റുകളോ വഴി കളിക്കാർക്ക് എതിരാളികളുടെ ‘ഹെൽത്ത് ബാർ’ കാണാനും വെടിയുതിർക്കാനും സാധിക്കും. കച്ചവടം കുറഞ്ഞ് വിജനമായ ഷോപ്പിംഗ് മാളുകളിലെ ഇടനാഴികളും എസ്കലേറ്ററുകളും ഫുഡ് കോർട്ടുകളുമാണ് യുദ്ധക്കളങ്ങളായി മാറുന്നത്. രാത്രികാലങ്ങളിലോ മാളുകൾ അടച്ച ശേഷമോ ആണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളത്. വെറുമൊരു കളി എന്നതിലുപരി, ഓടാനും ഒളിക്കാനുമുള്ള ശാരീരിക വ്യായാമമായും സാമൂഹിക കൂട്ടായ്മയായുമാണ് ചൈനീസ്…
Read Moreഓട്ടോറിക്ഷ മിനിലൈബ്രറി സെറ്റപ് ! സർവീസ് നടത്തുന്ന ഡാനിയേലിന്റെ ഓട്ടോറിക്ഷയിൽ ഇരുന്ന് ഇനി പുസ്തകങ്ങൾ വായിക്കാം.
യാത്രക്കാർക്ക് ഇനി ഓട്ടോയിലിരുന്നും പുസ്തകങ്ങൾ വായിക്കാം! കർണാടകയിലെ മൈസൂരുവിലുള്ള ഒരു ഓട്ടോറിക്ഷ യാത്രക്കാർക്കായി ഒരു ചെറിയ ലൈബ്രറി ഒരുക്കിയ വാർത്തയാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ഡാനിയൽ മർഡോണ എന്ന ഓട്ടോ ഡ്രൈവറാണ് വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വേറിട്ട മാതൃക നടപ്പിലാക്കിയത്. ഡ്രൈവർ സീറ്റിന് പിന്നിലായി പ്രത്യേകം തയ്യാറാക്കിയ റാക്കിൽ വിവിധ തരം പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾക്ക് പുറമെ യാത്രക്കാർക്കായി ബുക്ക്മാർക്കുകളും മധുരപലഹാരങ്ങളും ഇദ്ദേഹം നൽകാറുണ്ട്. ലിസിയ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ് ഈ ഓട്ടോയിലെ യാത്രാ അനുഭവം പങ്കുവെച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകളിൽ സമയം കളയാതെ യാത്രക്കാർക്ക് അല്പസമയം വായനയ്ക്കായിചിലവഴിക്കാൻ അവസരമൊരുക്കുക എന്നതാണ് ഡാനിയലിന്റെ ലക്ഷ്യം. നിലവിൽ കർണാടകയിലെ മൈസൂരുവിലാണ് ഈ ഓട്ടോ സർവീസ് നടത്തുന്നത്. ഇത്തരത്തിലുള്ള സമാനമായ ഉദ്യമങ്ങൾ മുൻപും ബെംഗളൂരുവിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായുള്ള…
Read Moreഅപ്പൂപ്പനുമായി ഗൂഗിൾ ക്യാമ്പസിൽ സൈക്കിൾ സവാരി ! ഹൃദയസ്പർശിയായ വീഡിയോ; പതിനായിരങ്ങളുടെ മനസ് നിറച്ചെന്ന് സോഷ്യൽ മീഡിയ
ബംഗളൂരുവിലെ ഗൂഗിൾ ഓഫീസിൽ ജോലി ചെയ്യുന്ന മനീഷ് സിംഗ് എന്ന യുവാവ് തന്റെ അപ്പുപ്പനെ ക്യാമ്പസ് ചുറ്റിക്കാണിക്കാൻ കൊണ്ടുപോയതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്റെ കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകൾ അപ്പുപ്പനൊപ്പം വീണ്ടും പുതുക്കാനാണ് മനീഷ് ഇങ്ങനെയൊരു ദിവസം തിരഞ്ഞെടുത്തത്. ഗൂഗിൾ ക്യാമ്പസിലെ കഫറ്റീരിയയിൽ ഇരുന്ന് ഇരുവരും ഉച്ചഭക്ഷണം കഴിക്കുകയും, അപ്പുപ്പനൊപ്പം ക്യാമ്പസിലൂടെ സൈക്കിൾ ചവിട്ടി സമയം ചെലവഴിക്കുകയും ചെയ്തു. തന്റെ പേരക്കുട്ടി ജോലി ചെയ്യുന്ന ലോകനിലവാരമുള്ള ഓഫീസ് നേരിട്ട് കാണാൻ സാധിച്ചതിലെ സന്തോഷവും അഭിമാനവും ആ അപ്പുപ്പന്റെ മുഖത്ത് വ്യക്തമായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നു കഴിഞ്ഞു. “അദ്ദേഹത്തിന്റെ ചിരിയാണ് എനിക്ക് എല്ലാം എന്ന അടികുറിപ്പോടെയാണ് മനീഷ് വീഡിയോ പങ്കുവച്ചത്. അപ്പൂപ്പനും മനീഷും ഒരുമിച്ച് സമയം ചിലവഴിക്കുന്നത് മനോഹരവും ഹൃദസ്പർശിയുമാണെന്ന് പലരും കുറിച്ചു.
Read More