‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു. 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് കഴിഞ്ഞ ദിവസം ഇസ്രായേലിൽ നിന്ന് എത്തിയിരുന്നു. തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രായേലിൽ നിന്നും കേരളത്തിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Read MoreCategory: Today’S Special
ലോകത്തിലെ ഏറ്റവും ചിലവേറിയ ഭക്ഷണം;വില 30 ഗ്രാമിന് 18,000 രൂപ
വെെവിധ്യങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള ആളുകളും സംസ്കാരങ്ങളും വേഷഭൂഷാതികളും ഭക്ഷണങ്ങളാൽ വ്യത്യസ്തമാണ് നമ്മുടെ ലോകം. അത്തരത്തിൽ വ്യത്യസ്തമായ ഔരു ഭക്ഷണത്തെ കുറിച്ച് പറയാം. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള ഭക്ഷണമായി കണക്കാക്കുന്ന ഒന്നാണ്. ‘കാവിയാർ’ എന്നാണ് അതിന്റെ പേര്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില് കാവിയാറിനെ പരിചയപ്പെടുത്തുന്ന വീഡിയോ വെെറലായി. കാവിയാര് എന്നത് മുട്ടയാണ്. അതിശയിച്ചു പോയോ? കാസ്പിയന് കടലിലും കരിങ്കടലിലും കാണപ്പെടുന്ന തദ്ദേശീയ മത്സ്യമായ ബെലുഗ സ്റ്റർജൻ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാര്. ഇന്ത്യയിൽ 30 ഗ്രാം കാവിയാറിന് 8,000 മുതൽ 18,000 രൂപയാണ് വില. ഏറ്റവും വിലകൂടിയ കാവിയാർ വിഭവങ്ങളിലൊന്നാണ് ബെലുഗ കാവിയാർ. ഒരു പെൺ മത്സ്യം മുട്ട ഉത്പാദിപ്പിക്കാൻ എടുക്കുന്നത് കുറഞ്ഞത് 10-15 വർഷമാണ്. അതാണ് ഈ മുട്ടക്ക് ഇത്രയും വില വരാനുള്ള കാരണം. വീഡിയോ കാണാൻ ഇവിടെ ക്ലിക്…
Read Moreഡേറ്റിങിനിടെ കാമുകി നൽകിയത് മയക്കുമരുന്ന്; മൂന്നാം നാൾ കണ്ണ് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് ഐഫോണും സ്വർണവും
ഡേറ്റിങിനിടെ യുവാവിന് മയക്കുമരുന്ന് നൽകി കവർച്ച നടത്തി യുവതി രക്ഷപ്പെട്ടു. ഗുരുഗ്രാമിലാണ് സംഭവം. ഡേറ്റിങ്ങിനായെത്തിയ യുവതി വീട്ടിൽ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം തന്റെ മൊബൈൽ ഫോണും വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും കവർന്ന് വീട്ടിൽ നിന്നും മുങ്ങി. കൂടാതെ 1.78 ലക്ഷം രൂപ തട്ടിയെടുത്തതായും യുവാവിന്റെ പരാതി. ബംബിൾ ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴി പായൽ എന്നറിയപ്പെടുന്ന സാക്ഷി എന്ന സ്ത്രീയെ താൻ കണ്ടുമുട്ടിയതായി രോഹിത് ഗുപ്ത പറഞ്ഞു. തന്റെ വേരുകൾ ഡൽഹിയിലാണെന്നും ഗുരുഗ്രാമിലുള്ള അമ്മായിയുടെ കൂടെയാണ് ഇപ്പോൾ താമസിക്കുന്നതെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഒക്ടോബർ 1 യുവതി തന്നെ വിളിച്ച് കാണണമെന്ന് പറഞ്ഞു. രാത്രി 10 മണിയോടെ, സെക്ടർ 47 ലെ ഡോക്ക്യാർഡ് ബാറിന് സമീപം പിക്ക് ചെയ്യാൻ എന്നെ വിളിച്ചു. തുടർന്ന് അവളെ കൂട്ടി അടുത്തുള്ള കടയിൽ നിന്ന് കുറച്ച് മദ്യം വാങ്ങി വീട്ടിലേക്ക് വന്നെന്നും രോഹിത്…
Read Moreകാത്തിരിപ്പിന് വിരാമം; അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനായില്ല, സ്വയം വിവാഹം കഴിച്ച് യുവതി
അനുയോജ്യമായ ജീവിത പങ്കാളിയെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ യുവതി സ്വയം വിവാഹം കഴിച്ചു. യുകെ നിന്നുള്ള 42 കാരിയായ സാറാ വിൽക്കിൻസൻ കഴിഞ്ഞ 20 വർഷമായി തന്റെ വിവാഹത്തിനായ് സമ്പാദിക്കുകയായിരുന്നു. എന്നാൽ തനിയ്ക്ക് യോജിച്ച ഒരു പങ്കാളിയെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. പിന്നീട് സാറ ഒരു വിവാഹ ചടങ്ങ് നടത്താനും സ്വയം ഒരു വിവാഹ മോതിരം വാങ്ങാനും തീരുമാനിച്ചു. ‘ചടങ്ങ് ഒരു ഔദ്യോഗിക വിവാഹമായിരുന്നില്ല, പക്ഷേ എനിക്ക് എന്റെ വിവാഹദിനമായിരുന്നു. എന്റെ അരികിൽ ഒരു പങ്കാളി ഇല്ലായിരിക്കാം, പക്ഷേ ഞാൻ എന്തിന് ഇത് നഷ്ടപ്പെടുത്തണം?’ ആ പണം എന്റെ കല്യാണത്തിന് കരുതിവെച്ചതാണ്, അത് അവിടെയുണ്ട്, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തിന് എന്തുകൊണ്ട് ഇത് ഉപയോഗിച്ചുകൂടാ?” എന്നാണ് അവർ പറഞ്ഞത്. ആഘോഷത്തിനായി താൻ 10,000 പൗണ്ട് (10,11,421 രൂപ) ചെലവഴിച്ചതായ് മിസ് വിൽക്കിൻസൺ പറഞ്ഞു. സെപ്തംബർ 30-ന്…
Read Moreമോർച്ചറിയിൽ മൃതദേഹം അശ്രദ്ധമായ് സൂക്ഷിച്ചു; ആരും ശ്രദ്ധിക്കാതെ ഫ്രീസറിൽ മൃതദേഹം കിടന്നത് പതിനേഴ് ദിവസം
മോർച്ചറിയിൽ 17 ദിവസമായി 70 വയസുകാരന്റെ മൃതദേഹം ആളില്ലാതെ അശ്രദ്ധമായ് സൂക്ഷിച്ചു. ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) മോർച്ചറിയിലാണ് മൃതദേഹം ദിവസങ്ങളായ് കിടക്കുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ജൂലൈ 22 ന് ജിംസിൽ പ്രവേശിപ്പിച്ച രോഗി സെപ്റ്റംബർ 23 ന് മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആളില്ലാതെ സൂക്ഷിച്ചിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ആരോഗ്യമന്ത്രി പഥക് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജിംസ് ഡയറക്ടറിൽ നിന്ന് വിശദീകരണം തേടാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ മൃതദേഹം ഫ്രീസറിൽ 17 ദിവസത്തോളം അശ്രദ്ധമായി സൂക്ഷിക്കുകയും അക്കാര്യം മറക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മുഴുവൻ അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി പഥക് വ്യക്തമാക്കി. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read Moreവെജ് ഓർഡറിന് പകരം നോൺ വെജ് ഭക്ഷണം; സൊമാറ്റോയ്ക്കും മക്ഡൊണാൾഡിനും ഒരു ലക്ഷം രൂപ പിഴ
വെജിറ്റേറിയൻ ഫുഡ് ഓർഡറിന് പകരം മാംസാഹാരം തെറ്റായി വിതരണം ചെയ്തതിന് ഓൺലൈൻ ഫുഡ് ഓർഡർ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ഒരു ലക്ഷം രൂപ പിഴ. ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് സൊമാറ്റോയ്ക്ക് പിഴ ചുമത്തിയത്. ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലംഘിച്ചതിനാണ് പിഴ. പിഴ തുകയും വ്യവഹാരച്ചെലവും, സൊമാറ്റോയും ഭക്ഷണം നൽകിയ മക്ഡൊണാൾഡും സംയുക്തമായി വഹിക്കണം. സൊമാറ്റോ ഭക്ഷണ വിൽപനയ്ക്കുള്ള ഒരു ഫെസിലിറ്റേറ്റർ മാത്രമാണെന്നും സേവനത്തിലെ എന്തെങ്കിലും പോരായ്മകൾക്കും ഓർഡർ/ഓർഡറിന്റെ പൊരുത്തക്കേട്, ഗുണനിലവാരം എന്നിവയിലൂടെയുള്ള ഡെലിവറിക്ക് റെസ്റ്റോറന്റും ഉത്തരവാദിയാണെന്നും അവർ വ്യക്തമാക്കി.
Read Moreമന്ത്രത്തിനും തന്ത്രത്തിനും ഒന്നുംചെയ്യാനായില്ല; പോക്സോ കേസിൽ പൂജാരിക്ക് 111 വർഷം കഠിനതടവ്; പൂജാകർമം പഠിക്കാനെത്തിയ കുട്ടിയോട് ചെയ്തത് …
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 111 വർഷം കഠിനതടവ്. ചേർത്തല പൂച്ചാക്കൽ സ്വദേശി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷ് (40)-നെയാണ് ചേർത്തല അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി വാണി. കെ.എം. ആണ് കഠിനതടവിന് ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 6 ലക്ഷം രൂപയോളം പ്രതി പിഴയും അടയ്ക്കണം. പിഴ അടക്കാത്ത പക്ഷം പ്രത്യേകം തടവും വിധിച്ചിട്ടുണ്ട്. 2020 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ചേർത്തല തൈക്കാട്ടുശ്ശേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി ക്ഷേത്രത്തിൽ പൂജാകർമം പഠിക്കുന്നതിന് പ്രതിക്കൊപ്പം ക്ഷേത്രം വക ശാന്തിമഠത്തിൽ താമസിച്ച് വന്നിരുന്ന പത്തു വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു പോലിസ് പൂച്ചാക്കൽ പോലിസ് രജിസ്റ്റർ ചെയ്ത കേസ്. ഇൻസ്പെക്ടർമാരായ എം.അജയ് മോഹൻ, അജി ജി നാഥ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.സബ്…
Read Moreസഹയാത്രികർക്ക് ശല്യമായ് മെട്രോയിലെ പ്രണയ സല്ലാപം
ന്യൂഡൽഹി: കമിതാക്കളുടെ അതിരുവിട്ട സല്ലാപങ്ങളും റീൽസ് ഷൂട്ടിംഗുമെല്ലാം ഡൽഹി മെട്രോയിൽ പുതുമയല്ല. ഇതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള കമിതാക്കളുടെ “ലീല’കൾ മെട്രോയിൽ പതിവായി അരങ്ങേറുന്നു. കഴിഞ്ഞദിവസം ഇത്തരത്തിൽ മെട്രോയിലുണ്ടായ സംഭവം വലിയ വിവാദമായി. സഹയാത്രികർക്ക് അറപ്പുളവാക്കുന്ന വിധത്തിലുള്ള കമിതാക്കളുടെ കോളകുടിയാണു വിമർശനങ്ങൾക്കു വഴിവച്ചത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഇതിന്റെ വീഡിയോക്ക് കടുത്ത വെറുപ്പാണ് നെറ്റിസൻസ് പ്രകടിപ്പിച്ചത്. വീഡിയോ ആരംഭിക്കുമ്പോൾ യുവതി സീറ്റിലിരിക്കുകയാണ്. മുട്ടുകുത്തിനിന്നുകൊണ്ട് യുവാവ് കോളയുടെ കാൻ പൊട്ടിച്ച് യുവതിയുടെ വായിലൊഴിക്കുന്നു. തുടർന്നു കാമുകി ശീതളപാനീയം കാമുകന്റെ വായിലേക്കു തുപ്പുന്നു. കാമുകൻ കുറച്ചു കുടിച്ചതിനുശേഷം കാമുകിയുടെ വായിലേക്കു തിരിച്ചു തുപ്പിയൊഴിക്കുന്നു. വീണ്ടും കാമുകി കാമുകന്റെ വായിലേക്കു കോള തുപ്പുന്നു. സഹയാത്രികരുണ്ടെന്ന ബോധം പോലുമില്ലാതെയാണ് പ്രണയജോഡികളുടെ വീഡിയോ ചിത്രീകരണം. ഇവരുടെതന്നെ മറ്റൊരു വീഡിയോയും കുപ്രസിദ്ധമാണ്. മെട്രോയിൽത്തന്നെ ചിത്രീകരിച്ചതാണ് ആ വീഡിയോയും. കാമുകന്റെ മടിയിൽ വായ് തുറന്നുപിടിച്ചുകിടക്കുകയാണ് കാമുകി.…
Read Moreഹായ് എന്താ ഒരു ടേസ്റ്റ്! ആദ്യമായ് ഐസ്ക്രീം രുചിക്കുന്ന കുട്ടി; വൈറലായ് വീഡിയോ
നിങ്ങൾക്ക് ഐസ്ക്രീം ഇഷ്ടമാണോ? എങ്കിൽ ഒരു ചെറിയ ഐസ്ക്രീം പോപ്സിക്കിൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന്റെ ആഴം നിങ്ങൾക്ക് മനസ്സിലാകും. പലരും കുട്ടിക്കാലത്ത് ഐസ്ക്രീം വാങ്ങി ആസ്വദിച്ചു കഴിക്കാറുണ്ട്. തണുത്ത് അലിഞ്ഞ് തീരുന്നതിനി മുമ്പ് ആകാംക്ഷയോടെ കഴിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഹൃദയം കീഴടക്കുന്ന മനോഹരമായ ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കുഞ്ഞിന്റെ അടുത്തേക്ക് ഐസ്ക്രീമുമായ് ഒരു വ്യക്തി സമീപിക്കുന്നു. ഇത് കാണുന്ന കുഞ്ഞ് പുഞ്ചിരിക്കുന്നത് കാണാം. ഐസ്ക്രീം കഴിക്കാൻ അവൾ വായ വിശാലമായി തുറക്കുന്നു. അത് ആസ്വദിച്ച ശേഷം രണ്ട് കൈകളാലും പോപ്സിക്കിൾ പിടിക്കുന്നു. ക്രീം ഭാഗം അവളുടെ വായിലേക്ക് തിരുകാൻ ശ്രമിക്കുന്നു. ആ വ്യക്തി അത് അവളിൽ നിന്ന് എടുത്തുകളയുന്നു. വീഡിയോ ഇതിനോടകം 30 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. “അത് അത്ഭുതകരമായി അവൾ തിരിച്ചറിഞ്ഞ നിമിഷം, അതാണ് ലോകത്തിലെ…
Read Moreവരാനുള്ളത് വൈകിയാണെങ്കിലും വരും; 49 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ 80കാരന് ജീവപര്യന്തം
അരനൂറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഫിറോസാബാദിലെ കോടതി 80 വയസ്സുള്ള വയോധികന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതി മഹേന്ദ്ര സിംഗിന് 20,000 രൂപ പിഴയും വിധിച്ചു. 1974 സെപ്തംബർ 14 ന് മഹേന്ദ്ര സിംഗ് തന്റെ അമ്മയെ വെടിവെച്ചുകൊന്നതായി ആരോപിച്ച് മീരാ ദേവി എന്ന സ്ത്രീ പരാതി നൽകിയതായി അഡീഷണൽ ജില്ലാ സർക്കാർ അഭിഭാഷകൻ നാരായൺ സക്സേന പറഞ്ഞു. സംഭവം നടക്കുമ്പോൾ നർഖി ആഗ്ര ജില്ലയുടെ ഭാഗമായിരുന്നു. കേസ് പിന്നീട് ഫിറോസാബാദ് കോടതിയിലേക്ക് മാറ്റി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജിതേന്ദ്ര ഗുപ്ത വ്യാഴാഴ്ച മഹേന്ദ്രയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായും പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി ജയിലിൽ കിടക്കേണ്ടിവരുമെന്നും സക്സേന പറഞ്ഞു.
Read More