വേവിച്ച ഉരുളക്കിഴങ്ങിന്‍റെ തൊലി കളയാൻ ഇതാ ഒരു ഈസി ഹാക്ക്; വീഡിയോ വൈറൽ 

പല വീടുകളിലും വേവിച്ച ഉരുളക്കിഴങ്ങ് പ്രധാന ഭക്ഷണമാണ്. എന്നാൽ ഉരുളക്കിഴങ്ങ് തിളപ്പിച്ച് തണുക്കാതെ മുഴുവൻ തൊലി കളയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ചൂടിൽ  വിരൽ പൊള്ളാതെ ഉരുളക്കിഴങ്ങ് തൊലി കളയാൻ വേഗമേറിയ മാർഗമുണ്ടോ? വേവിച്ച ഉരുളക്കിഴങ്ങിന്‍റെ തൊലി കളയുന്നതിനുള്ള ലളിതമായ ഒരു പരിഹാരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. അങ്കിതനൂപ് എന്ന ഇൻസ്റ്റാഗ്രാം പേജ്  ഉരുളക്കിഴങ്ങ് തൊലി കളയുന്നതിനുള്ള ഹാക്ക് പങ്കിട്ടു. ഒരു പ്ലേറ്റിൽ വേവിച്ച ഉരുളക്കിഴങ്ങുകൾ സ്ത്രീ നിരത്തുന്നത് വീഡിയോയിൽ കാണിക്കുന്നു. ആദ്യം അവർ  പകുതിയായി ഉരുളക്കിഴങ്ങ് മുറിക്കുന്നു. അടുത്തതായി ഉരുളക്കിഴങ്ങിന്‍റെ തൊലി കളയാൻ വറുത്ത പൂരികൾ എണ്ണയിൽ നിന്ന് കോരിയെടുക്കുന്നതിനായ് സാധാരണയായി ഉപയോഗിക്കുന്ന ഒരു സ്‌കിമ്മർ ലാഡിൽ അവർ ഉപയോഗിക്കുന്നു. അതെങ്ങനെ സാധിക്കുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?  പകുതി മുറിച്ച ഉരുളക്കിഴങ്ങ് ലാഡിൽ വെച്ച് പതുക്കെ അമർത്തുന്നു. തുടർന്ന് കിഴങ്ങ് പ്ലേറ്റിൽ തെന്നി തൊലി സ്കിമ്മർ ലാഡിലിന് മുകളിൽ…

Read More

തുടർച്ചയാ‍യുള്ള വയറുവേദന; ശസ്ത്രക്രിയ നടത്തിയപ്പോൾ വയറ്റിൽ നിന്ന് കിട്ടിയത് ഇതൊക്കെ

വയറുവേദനയെ തുടർന്ന് രോഗിയെ ഓപ്പറേഷൻ ചെയ്ത ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തുക്കൾ. പഞ്ചാബിലെ മോഗയിലെ ഒരു ആശുപത്രിയിലാണ് സംഭവം. രണ്ട് ദിവസത്തിലേറെയായി ഓക്കാനവും കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 40കാരനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന ശമിക്കാത്തതിനെ തുടർന്ന് കാരണം കണ്ടുപിടിക്കാൻ വയറ്റിന്‍റെ എക്സ്-റേ സ്കാൻ എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ഫലങ്ങൾ അസ്വസ്ഥമായിരുന്നു. വ്യാഴാഴ്ച രോഗിയെ ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഇയർഫോണുകളും ലോക്കറ്റുകളും സ്ക്രൂകളുമാണ് വയറിനുള്ളിൽ കണ്ടെത്തിയത്. പരിശോധനയിൽ ഇയാളുടെ വയറിനുള്ളിൽ നിരവധി ലോഹ വസ്തുക്കൾ ഉള്ളതായി കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശരീരത്തിൽ നിന്ന് ഈ വസ്തുക്കൾ പുറത്തെടുത്തത്. ഇയർഫോണുകൾ, വാഷറുകൾ, നട്ട്‌സ് ആൻഡ് ബോൾട്ടുകൾ, വയറുകൾ, ലോക്കറ്റുകൾ, ബട്ടണുകൾ, റാപ്പറുകൾ, ഹെയർക്ലിപ്പുകൾ, ഒരു സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ എന്നിവയാണ് വയറ്റിൽ നിന്ന് പുറത്തെടുത്ത  വസ്തുക്കളിൽ ഉൾപ്പെടുന്നത്.…

Read More

മിലിട്ടറി മദ്യമെന്ന് കേട്ടപ്പോഴെ കിക്കായി..! ആറ് കുപ്പി മദ്യം നൽകാമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് പണവും സ്വർണവും; രസകരമായ സംഭവം ഇങ്ങനെ…

മോഷണം നാട്ടിൽ പതിവാണ്. കള്ളൻമാരും കൊള്ളക്കാരും നാട്ടിൽ പെരുകുന്ന വാർത്തകളാണ് ദിനംപ്രതി കേൾക്കുന്നത്.  അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പഴയങ്ങാടിയിൽ വയോധികരെ കബളിപ്പിച്ച് സ്വർണവും പണവും കവർന്നു. എരിപുരം ചെങ്ങൽ നാട്ടാർകുളത്തിന് സമീപത്തെ വി. മാധവൻ, കെ.പി. ഹരിദാസൻ എന്നിവരാണ് കബളിക്കപ്പെട്ടത്. വി. മാധവന്‍റെ അരപ്പവൻ വരുന്ന സ്വർണ മോതിരവും കെ.പി.ഹരിദാസന്‍റെ ആറായിരം രൂപയുമാണ് അപരിചിതൻ കവർന്നത്. പരാതിയിൽ കേസെടുത്ത പോലിസ് അന്വേഷണം ഊർജിതമാക്കി. സംഭവം നടന്ന സ്ഥലത്തെ സിസി ടിവി കാമറകൾ പരിശോധിച്ചു വരികയാണെന്ന് പഴയങ്ങാടി സിഐ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ചെങ്ങലിലെ വി.മാധവൻ വീടിന് പുറത്തിരിക്കവെ പരിചയം നടിച്ച് എത്തിയ യുവാവ് ബിൽ സഹിതമുള്ള പത്ത് കുപ്പി മിലിട്ടറി മദ്യം ഉണ്ടെന്നും ആറായിരം രൂപ തന്നാൽ മദ്യം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് മദ്യം വേണ്ടെന്നും സുഹൃത്തിന്…

Read More

ഈ ചിരിയിലുണ്ട് എല്ലാം… എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!

വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്കുന്ന എയർഹോസ്റ്റസിന്‍റെ ചിരിയാണ്. യാത്രക്കാരെ ആദരവോടെ സ്വാഗതം ചെയ്യണമെന്ന നിർദേശത്തിന്‍റെയും പരിശീലനത്തിന്‍റെയും ഭാഗമാണ് ആ ചിരിയെന്നാണ് എല്ലാവരും കരുതുന്നത്. അത് ശരിയാണു താനും. എന്നാൽ, അതിനു പിന്നിൽ മറ്റു ചിലതു കൂടി ഉണ്ടെന്നു ഫ്ലൈറ്റ് അറ്റൻഡന്‍റായ കാറ്റ് കമലാനി പറയുന്നു. കൈകൂപ്പി വണങ്ങുന്നതിനൊപ്പം എയർഹോസ്റ്റസ് നമ്മളെ മൊത്തത്തിൽ വിലയിരുത്തുക കൂടി ചെയ്യുന്നുണ്ട്. “എബിപി’കളെ കണ്ടെത്താനാണത്. എബിപി എന്നാൽ “able body person’. അതായത്, വിമാനത്തിലെ ജീവനക്കാരെ അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന ആൾ. വിമാനത്തിൽ ഒരു അടിയന്തര സാഹചര്യമുണ്ടായാൽ ജീവനക്കാരെ സഹായിക്കാൻ ആർക്കൊക്കെ കഴിയുമെന്ന് യാത്രക്കാർ കയറുന്പോൾതന്നെ അവർ നോക്കിവയ്ക്കുന്നു. ഡോക്ടർമാർ, സൈനികർ, പൈലറ്റുമാർ, അഗ്നിരക്ഷാസേനാംഗങ്ങൾ, പോലീസുകാർ എന്നിവരെല്ലാം ഇതിൽ പെടുന്നു. വിമാനത്തിൽ ആർക്കെങ്കിലും വയ്യാതായാലോ, ലാൻഡിംഗ് സമയത്തോ മറ്റോ എന്തെങ്കിലും സംഭവിച്ചാലോ, സുരക്ഷാലംഘനം ഉണ്ടായാലോ ഇവരുടെ സഹായം തേടും.…

Read More

ബോളിവുഡ്താരം പങ്കുവെച്ച ഫുഡ് വീഡിയോയിൽ ഈച്ച;പരിഹസിച്ച് സോഷ്യൽ മീഡിയ; മറുപടിയുമായി താരം

മിക്ക സെലിബ്രിറ്റികളും അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരമായി പങ്കുവെക്കാറുണ്ട്.കഴിഞ്ഞ ദിവസം  ബോളിവുഡ്താരം ജാക്കി ഷ്റോഫ് പങ്കുവച്ചൊരു വീഡിയോ സോഷ്യൽ മീഡിയ വളരെ അധികം ചർച്ച ചെയ്തിരുന്നു.‌ ഫാമില്‍ നിന്ന് പറിച്ചെടുത്ത പൂർണമായും  ഓര്‍ഗാനിക് ആയ പച്ചക്കറികൾ കൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ജാക്കി ഷ്റോഫ് പങ്കുവച്ചത്.  എന്നാൽ വീഡിയോയില്‍ കാണിച്ചിരിക്കുന്ന പരിപ്പ് കറിയില്‍ ഒരു  ഈച്ച ചത്തുകിടക്കുന്നത് കാണാം. വളരെ മികച്ച – ഹെല്‍ത്തിയായ ഭക്ഷണം എന്ന പേരിലായിരുന്നു ജാക്കി ഷ്റോഫ് വീഡിയോ പങ്കുവച്ചത്.  ഈച്ച കിടക്കുന്നത് കണ്ടില്ലേ ഇതാണോ ഹെൽത്തി ഭക്ഷണമെന്ന് ആരാധകർ കമന്‍റുമായി എത്തി.  എന്നാൽ  ഈ ചോദ്യത്തിന്  മറുപടിയായി ‘ബ്രോ, ഞാൻ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്…’ എന്നാണ് ജാക്കി ഷ്റോഫ് പറഞ്ഞത്. ഇത്രയും തുറസായ സ്ഥലത്ത് പ്രത്യേകിച്ച് കാട് പോലൊരു ചുറ്റുപാടിൽ  ഈച്ചയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും  പ്രാണികളോ ഭക്ഷണത്തില്‍ വീഴുന്നത് സ്വാഭാവികം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. വീഡിയോ…

Read More

അരുത് ലഹരി; പശുവിന്‍റെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി രക്തം ഊറ്റുന്ന മാസായി ഗോത്രക്കാരുടെ വേറിട്ട ആചാരങ്ങൾ

എല്ലാ മത വിഭാഗക്കാർക്കും  അവരുടേതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നവരാണ്. കാലമെത്ര പിന്നിട്ടിട്ടും  തങ്ങളുടെ ആചാരങ്ങൾ അതു പോലെ കാത്തു സൂക്ഷിക്കുന്ന ഒരു വിഭാഗം ആളുകളാണ് ആഫ്രിക്കയിലെ മസായി ഗോത്രങ്ങൾ.  മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് ഈ വിഭാഗക്കാരുടെ ആചാരങ്ങൾ വളരെ വ്യത്യസ്തമാണ്. ഇവരുടെ ഗോത്രത്തിൽ നിന്ന് ആരെങ്കിലും  മരിച്ച് പോയാൽ അവരുടെ   മൃതദേഹം സംസ്കരിക്കുന്നതിനു പകരം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ആഘോഷവേളകളിൽ ലഹരി വിമ്പാറില്ലാത്ത ഇവർ  പകരം പശുവിന്‍റെ രക്തമാണ് കുടിക്കുന്നത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാത്ത ഈ കൂട്ടർ പശുവിന്‍റെ രക്തം പകരം വിളമ്പുന്നു.  പശുവിന്‍റെ രക്തം എടുക്കുന്നതിനായി പശുക്കളെ ഇവർ കൊല്ലാറില്ല. പകരം പശുക്കളുടെ ശരീരത്തിൽ ചെറിയ മുറിവുകളുണ്ടാക്കി അതിൽ നിന്നും രക്തം ഊറ്റി കുടിക്കാറാണുള്ളത്. സെറെൻഗെറ്റി നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ ഉദ്യാനങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന തടാകങ്ങൾക്ക് സമീപമാണ് മസായി ഗോത്രക്കാർ കാണപ്പെടുന്നത്.   

Read More

അതിഥി ദേവോ ഭവ… ക്ഷണിക്കാത്ത പാർട്ടിക്കെത്തി ഭക്ഷണം അകത്താക്കി മാസായി കരടി

പിറന്നാൾ ആഘോഷത്തിനിടയിൽ അപ്രതീക്ഷിയമായി ആരോങ്കിലും കയറി വന്നാൽ ആരായാലും ഒന്നു ഞെട്ടും. എന്നാൽ ഒരു കരടി വന്നാലോ‍? ഞെട്ടി വിറച്ചു പോകും. മെക്‌സിക്കോയിലെ ചിപിൻക്യൂ ഇക്കോളജിക്കൽ പാർക്കിലെ ഒരു വിനോദ സംഘം നടത്തിയ ജന്മദിനാഘോഷ വിരുന്നിലേക്കാണ് ഒരു കരടി കയറി വന്നത്. വന്നയുടൻ തന്നെ മേശയിലേക്ക് ചാടി കയറി ആരെയും ശ്രദ്ധിക്കാതെ  അവിടെ വെച്ചിരുന്ന ഭക്ഷണം മുഴുവൻ കഴിച്ചു തീർക്കുന്നു. എന്നാൽ കരടി വന്നിരിക്കുന്ന മേശക്കു മറു തലക്കൽ  ഒരമ്മയും മകനും  ഭയന്ന് വിറച്ച് ഇരിക്കുന്നുണ്ട്. അത്  വീഡിയോയില്‍ കാണാം. മേശപ്പുറത്തുണ്ടായിരുന്ന എൻചിലഡാസ്, സൽസ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈകൾ തുടങ്ങിയ എല്ലാ ഭക്ഷണവും അകത്താക്കുന്ന വീഡിയോ നിമിഷങ്ഹൾക്കുള്ളിൽ വെെറലായി. ഭക്ഷണവും കഴിച്ച് പൊടിയും തട്ടി കരടി പോയിട്ടും ഞെട്ടൽ മാറാതെ ആ അമ്മ തന്‍റെ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പഠിക്കാൻ പ്രായമൊരു പ്രശ്നമല്ല; 92-ാം വയസിൽ സ്കൂളിലെത്തിയ മുത്തശിയ്ക്ക് പറയാനുണ്ട് ചിലത്

സ്വപ്നങ്ങൾ സഫലമാക്കാൻ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 92കാരിയായ മുത്തശി. ഈ പ്രായത്തിൽ മുത്തശി ആദ്യമായി സ്കൂളിൽ പോ‍യി എഴുതാനും വായിക്കാനും പഠിച്ചിരിക്കുകയാണ്.  ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിക്കുന്നതിന് രണ്ട് വർഷം മുമ്പ് 14-ാം വയസ്സിൽ വിവാഹിതയായ സലീമ ഖാൻ ഏകദേശം 1931-ൽ ജനിച്ചു. വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഇവർക്ക് തന്‍റെ ഗ്രാമത്തിൽ സ്കൂളുകളൊന്നും ഇല്ലാത്തതിനാൽ പഠിക്കാൻ സാധിച്ചില്ലായിരുന്നു.  ആറ് മാസം മുമ്പ് അവർ തന്നേക്കാൾ ഇളയ വിദ്യാർഥികളോടൊപ്പം പഠിക്കാൻ തുടങ്ങി. കൂടാതെ അവരുടെ കൊച്ചുമകന്‍റെ ഭാര്യയും ക്ലാസിലേക്കുള്ള യാത്രയിൽ അവരെ അനുഗമിച്ചു. ഒന്ന് മുതൽ 100 വരെ എണ്ണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷമാണ് സലീമ ഖാന്‍റെ കഥ പുറത്തുവന്നത്. എനിക്ക് കറൻസി നോട്ടുകൾ എണ്ണാൻ കഴിയാത്തതിനാൽ എന്‍റെ കൊച്ചുമക്കൾ അധിക പണം വാങ്ങി എന്നെ കബളിപ്പിക്കാറുണ്ടായിരുന്നു ആ ദിവസങ്ങൾ ഇനി…

Read More

എന്താണ് ഗുഡ് ടച്ചും ബാഡ് ടച്ചും; ക്ലാസ് എടുത്ത് അധ്യാപിക; വീഡിയോ വൈറല്‍

ഇന്നത്തെ കാലത്ത് പെൺകുട്ടികളെയും ആൺ കുട്ടികളെയും ഒരുപോലെ പഠിപ്പിക്കേണ്ട കാര്യമാണ് ഗുഡ് ടച്ചും ബാഡ് ടച്ചും. നിരന്തരം പീഡന കഥകളാണ് വാർത്തകളിൽ ഇടം തേടുന്നത്. ഇത്തരം സാഹചര്യം നില നിൽക്കുമ്പോൾ തീർച്ചയായും കുട്ടികൾക്ക് ഇതിനെ കുറിച്ച് ക്ലാസ് നൽകേണ്ടത് അത്യാവശ്യമാ‌ണ്. വിദ്യാർഥികൾക്ക് ‘ഗുഡ് ടച്ച്’ഉം ‘ബാഡ് ടച്ച്’ഉം എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന അധ്യാപികയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോശമായ രീതിയില്‍ തന്നെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അരുത് എന്ന് ഉറച്ചുപറയാനും പെട്ടെന്ന് തന്നെ അവിടെ നിന്നും മാറിപ്പോകാനുമാണ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. എന്നാൽ  ആരോഗ്യകരമായ സ്പര്‍ശമാണെങ്കില്‍ അനിഷ്ടം കാണിക്കാതെ തുടരാനും അധ്യാപിക കുട്ടികളെ പരിശീലിപ്പിക്കുന്നു.  എല്ലാ കുട്ടികള്‍ക്കും ഈ അറിവ്  ഉണ്ടായിരിക്കണമെന്നും, സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് ഈ വീഡിയോ നൽകുന്നതെന്നും കുറിച്ചുകൊണ്ട് ഡോ. ആര്‍. സ്റ്റാലിൻ ഐപിഎസ് ആണ്  സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ…

Read More

സ്‌കൂട്ടിയിൽ അതിവേഗത്തിൽ വരുന്ന രണ്ട് കള്ളന്മാർ; സാഹസികമായ് പിടികൂടി പോലീസുകാരൻ

സ്‌കൂട്ടറിൽ അമിതവേഗതയിൽ വന്ന രണ്ട് മോഷ്ടാക്കളെ ഒറ്റ കിക്കിലൂടെ പിടികൂടി ഡൽഹിയിലെ ഒരു പോലീസുകാരൻ. തിങ്കളാഴ്ച വൈകീട്ട് മോഡൽ ടൗൺ മാർക്കറ്റ് പരിസരത്ത് വെച്ച് ഇരുവരും പേഴ്‌സ് തട്ടിയെടുത്ത ശേഷം അമിതവേഗതയിൽ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഡൽഹി പോലീസിന്‍റെ കമ്മ്യൂണിക്കേഷൻസ് വിംഗിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറായ അജയ് ഝാ സംഭവസമയത്ത് മോഡൽ ടൗൺ മാർക്കറ്റിലെ ഒരു കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങുകയായിരുന്നു. ആളുകൾ നിലവിളിക്കുന്നത് കേട്ട അജയ് ഝാ ഓടിയെത്തി. അളുകളൾ ഒരു സ്കൂട്ടറിന് പിന്നാലെ ഓടുന്നതും കണ്ടു. തിരക്കേറിയ മാർക്കറ്റിൽ രണ്ട് പേർ അമിതവേഗതയിൽ ഓടുകയായിരുന്നു. ഇരുവരെയും തടയാനുള്ള പോലീസിന്‍റെ ധീരമായ ശ്രമം പ്രദേശത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പോലീസുകാരൻ വാഹനം കാണുകയും തന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ചവിട്ടുകയും ചെയ്തു. തുടർന്ന് ഓടിയെത്തിയ ആളുകൾ മഹേഷ്, സിക്കന്ദ്ര എന്നീ രണ്ട്…

Read More