മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒരു യുവതിയെ ബലാത്സംഗത്തിനിരയാക്കിയതിനു ശേഷം യുവതിയോട്, താന്‍ 10,000 സ്ത്രീകള്‍ക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് മെന്‍ഡി വെളിപ്പെടുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് മെന്‍ഡിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍. നാല് സ്ത്രീകളാണ് മെന്‍ഡിക്കെതിരെ പരാതി നല്‍കിയത്. ഇതുപ്രകാരം മെന്‍ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബറില്‍ വീട്ടില്‍വച്ച് 24 വയസ്സുകാരിയെ ആക്രമിച്ചെന്നതാണ് ഒരു കേസ്. ഈ വര്‍ഷം ആദ്യം രണ്ട് സ്ത്രീകളുടെ പരാതിയില്‍ മെന്‍ഡിക്കെതിരെ തെളിവുകളില്ലെന്ന് കോടതി വിധിച്ചിരുന്നു. 2017ല്‍ മൊണോക്കോ വിട്ട ശേഷമാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. 2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മെന്‍ഡി കളിച്ചിരുന്നു. പ്രതിരോധ താരമായ മെന്‍ഡി 75 മത്സരങ്ങളിലാണ് സിറ്റിക്കായി ഇറങ്ങിയത്. 2021 ഓഗസ്റ്റ് 15ന് ശേഷം ഒരു ടീമിനു വേണ്ടിയും…
Read MoreCategory: Today’S Special
വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം ! സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പോലീസ്; ഒരാള്‍ കസ്റ്റഡിയില്‍…
വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്മാരുടെ തലകള്‍ അപകടകരമാംവിധം കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊല്ലങ്കോട് പോലീസ് ആണ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വനിതാ കമ്മീഷന് കൊല്ലങ്കോട് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പല്ലശന തെക്കുംപുറം വീട്ടില്‍ സച്ചിന്റെയും സജിലയുടെയും വിവാഹത്തിനു പിന്നാലെയായിരുന്നു ഈ സംഭവം. വധൂവരന്മാര് വരന്റെ വീട്ടിലെത്തിയപ്പോള്‍, വീട്ടിലേക്ക് കയറുന്നതിന് മുന്‍പ് പിന്നിലൂടെ എത്തിയ ഒരാള്‍ വധുവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. വധു വരന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് കയറണം എന്ന ആചാരത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയരുകയും സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇത്തരം ആചാരം…
Read Moreആരാധനാലയങ്ങള്‍ നിര്‍മിച്ചത് പൊതുസ്ഥലം കൈയ്യേറി ! പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്
രാജ്യതലസ്ഥാനത്ത് പൊതുസ്ഥലം കൈയേറി നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഇതിന്റെ ഭാഗമായി ഭജന്‍പുര ചൗക്കിലെ ഹനുമാന് ക്ഷേത്രവും ദര്‍ഗയും അധികൃതര്‍ പൊളിച്ചുമാറ്റി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിനെയും സിആര്‍പിഎഫിനെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് നഗരത്തിലെ ഭജന്‍പുര മേഖലയില്‍ അനധികൃതമായി നിര്‍മ്മിച്ച ഹനുമാന് ക്ഷേത്രവും മസാറും പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത്. സഹരന്‍പൂര്‍ ഹൈവേയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമാണ് നടപടിയെന്നും വിവരമുണ്ട്. കനത്ത പൊലീസ് സിആര്‍പിഎഫ് സുരക്ഷയിലായിരുന്നു പൊളിക്കല്‍ നടപടികള്‍. ഭജന്‍പുര ചൗക്കിലെ പൊളിക്കല്‍ നീക്കം സമാധാനപരമായാണ് നടക്കുന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡിസിപി ജോയ് എന്‍ ടിര്‍ക്കി പറഞ്ഞു. ‘സഹരന്‍പൂര്‍ ഹൈവേയിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനായി ഡല്‍ഹിയിലെ മതകാര്യ സമിതിയാണ് ഹനുമാന് ക്ഷേത്രവും ശവകുടീരവും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ട് കെട്ടിടങ്ങളും സമാധാനപരമായി നീക്കം ചെയ്തു’ ജോയ് കൂട്ടിച്ചേര്‍ത്തു.
Read Moreറൊസാലിയ ലോംബാർഡോ ലോകത്തിലെ ഏറ്റവും സുന്ദരിയായ “മമ്മി”;
ലോകത്തിലെ ഏറ്റവും സുന്ദരിയായ ‘മമ്മി’യെന്ന വിശേഷണം ഒരു പെൺകുട്ടിക്കാണ്. ഇറ്റലിയിലെ റൊസാലിയ ലോംബാർഡോ.1918 ഡിസംബർ 13ന് ഇറ്റലിയിലെ ഒരു അതിസന്പന്ന കുടുംബത്തിലായിരുന്നു റൊസാലിയയുടെ ജനനം. വീട്ടുകാർക്കെല്ലാം അവൾ ഏറെ പ്രിയപ്പെട്ടവളായിരുന്നു, അതിസുന്ദരിയും. എന്നാൽ രണ്ടു വയസു തികയുന്നതിനു മുന്‍പുതന്നെ അവളെ മരണം കവർന്നു. രണ്ടാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോളാണ് അവൾക്ക് ബാധിച്ച സ്പാനിഷ് ഫ്ലൂ പാർഡമിക് എന്ന രോഗം ഗുരുതരമാവുകയും അത് പിന്നീട് ന്യൂമോണിയയായി മാറി ഗുരുതരാവസ്ഥയിലാകുകയും ചെയ്തത്. പിറന്നാളിനു മുന്നേതന്നെ ആ കുഞ്ഞു മാലാഖ മരണപ്പെട്ടു. കൃത്യമായി പറഞ്ഞാൽ 1920 ഡിസംബർ ആറിനായിരുന്നു അവളുടെ മരണം. വീട്ടുകാർക്കാർക്കും അവളുടെ മരണം താങ്ങാനായില്ല. മാതാപിതാക്കൾക്ക് അവളെ ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. അവളെ എന്നും കാണാനായി മകളുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാൻ പിതാവ് മാരിയോ ലോംബാർഡോ തീരുമാനിച്ചു. ഇറ്റാലിയൻ സേനയിലെ…
Read Moreപറഞ്ഞാൽ വിശ്വസിക്കുമോ? തെക്കന്‍ സ്പെയിനില്‍ കവിത കുറിച്ച പുരാതന ഭരണി കണ്ടെത്തി! 1,800 വർഷം പഴക്കം
ലോകപ്രശസ്തരായ എഴുത്തുകാരുടെ രചനാശകലങ്ങള്‍, ഹൈക്കുകള്‍, കവിതകള്‍, തത്വചിന്താപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രസന്റേഷന് കടകളിലും പുസ്തകശാലകളിലുമെല്ലാം ഇക്കാലത്തു സുലഭമാണ്. വിശേഷാവസരങ്ങളില്‍ ഇതെല്ലാം വാങ്ങുകയും പ്രിയപ്പെട്ടവര്‍ക്കു സമ്മാനിക്കുകയും ചെയ്യുന്നവരും ധാരാളം.1,800 വര്‍ഷം മുൻപും ഇതെല്ലാമുണ്ടായിരുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷേ വിശ്വസിച്ചേ പറ്റൂ. തെക്കന്‍ സ്പെയിനില്‍നിന്നു ഗവേഷകർ കണ്ടെത്തിയ റോമൻ ഭരണി ഇതിനു തെളിവാകുന്നു. പുരാതന റോമന്‍ കവി വിര്‍ജിലിന്റെ കവിത ആലേഖനം ചെയ്ത ഒരു ഭരണിയുടെ ഭാഗങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഒലിവ് ഓയില്‍ സൂക്ഷിച്ചിരുന്ന ഭരണിയാണിത്. ഭരണിയുടെ മൂന്നിഞ്ച് നീളം മാത്രമുള്ള ഭാഗമാണു ലഭിച്ചത്. അതിൽ കവിതയുടെ അഞ്ചു വരികളോളം ഭാഗികമായി ഉണ്ടായിരുന്നു. ഒരു ഫാമിനെ എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ചുള്ള വിര്‍ജിലിന്റെ കവിതയുടെ വരികളാണ് അവ. “ഓ, പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള പ്രകാശങ്ങളേ- എന്നു തുടങ്ങി “ഒരുമിച്ചു നൃത്തം ചെയ്യൂ, വനദേവതയും…
Read Moreകോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും പരീക്ഷയിൽ തോറ്റു; ജയിക്കും വരെ എഴുതുമെന്ന് ലിയാങ് ഷി
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് “ഗാവോക്കാവോ’ എന്‍ട്രന്‍സ് പരീക്ഷ. 56 കാരനായ ചൈനീസ് കോടീശ്വരന് ലിയാങ് ഷി നാലു പതിറ്റാണ്ടായി ഈ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നു. ഇതുവരെ 27 പരീക്ഷ എഴുതി. ഇരുപത്തിയേഴിലും തോറ്റു. ചൈനയിലെ പ്രസിദ്ധമായ സിചുവാൻ സർവകലാശാലയിൽ ഒരു കോഴ്സ് ചെയ്യാനും അതുവഴി “ബുദ്ധിജീവി’ ആകാനുമുള്ള ആഗ്രഹത്താലാണത്രെ ലിയാങ് ഷി പരീക്ഷ എഴുതുന്നത്. ഈവർഷവും തോറ്റ ഷി, ആഗ്രഹം സഫലീകരിക്കും വരെ ശ്രമം തുടരുമെന്ന വാശിയിലാണ്.ചെറിയൊരു ഫാക്ടറിയില്‍നിന്നാണ് ലിയാങ് ഷി തന്റെ ജീവിതം ആരംഭിക്കുന്നത്. ഈ കമ്പനിയിലൂടെയാണ് കോടീശ്വരനായി. എന്നാല്‍, ഒരു സര്‍വകലാശാലയില്‍ പഠിക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ വിടാതെ പിടികൂടി. അതിനായി അദ്ദേഹം 12 മണിക്കൂര്‍ വരെ പഠനത്തിനു ചെലവഴിച്ചു. ഇഷ്ടയിനങ്ങളായ മദ്യപാനവും മഹ്ജോംഗ് കളിയും ഒഴിവാക്കി. ഈ വര്‍ഷം പരീക്ഷ പാസാകാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു ഷി. അതിനായി മാസങ്ങളോളും താനൊരു…
Read Moreആഡംബര കപ്പൽ ഭീമൻ കന്നിയാത്രയ്ക്ക് ; വിശേഷങ്ങൾ കേട്ടാൽ തല പെരുക്കും; ഒരു വർഷം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് തുടക്കം മിയാമിയിൽനിന്ന്
യുഎസ്: ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു. ഒരേസമയം 5610 മുതല്‍ 7600 വരെ പേർക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. കപ്പലിന്റെ നീളം 1,200 അടി. ഭാരം 2,50,800 ടൺ. പേര് “ഐക്കൺ ഓഫ് ദി സീസ്’. 2024 ജനുവരി 27ന് ഈ കപ്പൽ ഭീമൻ ആദ്യ യാത്ര ആരംഭിക്കുമെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു. റിസോർട്ട് ഗെറ്റ് എവേ മുതൽ ബീച്ച് എസ്കേപ്പ്, തീം പാർക്ക്, അമ്യൂസ്മെന്റ് പാർക്ക് എന്നിവ വരെ കപ്പലിലുണ്ടാകും. കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റസ്റ്ററന്റുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാൽപതിലധികം കേന്ദ്രങ്ങളും. മിയാമിയിൽനിന്ന് ആരംഭിക്കുന്ന കപ്പലിന്റെ ആദ്യയാത്ര ഒരു വർഷം നീണ്ടുനിൽക്കും. അവധിക്കാല ആഘോഷങ്ങൾ മികവുറ്റതാക്കാൻ ഇതിലും പറ്റിയ മറ്റൊരിടമില്ലെന്നു കപ്പലിന്റെ ഉടമകളായ റോയൽ കരീബിയൻ ഇന്റർനാഷണൽ അവകാശപ്പെടുന്നു. ഫിൻലൻഡിലെ…
Read Moreപാലാപ്പള്ളി… തിരുപ്പള്ളി… ഗാനത്തിനൊപ്പം ചുവടുവച്ച് മന്ത്രി ബിന്ദു; താളംപിടിച്ച് കന്യാസ്ത്രീകളും അന്തേവാസികളും
പൊന്‍കുന്നം: പാലാപ്പള്ളി… തിരുപ്പള്ളി… എന്ന ഗാനത്തിനു ചുവടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവും. ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തില്‍ എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി, വയോജന ഗാനമേള ട്രൂപ്പായ മാജിക് വോയ്സിന്റെ ഉദ്ഘാടനവേദിയിലാണ് മന്ത്രി ഡോ. ആര്. ബിന്ദു ഗാനമേളാംഗങ്ങള്ക്കൊപ്പം താളംപിടിച്ചത്. ഗാനമേള ട്രൂപ്പിലെ ഗായകര്‍ പാടിയ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന് ഇളങ്ങുളം തിരുഹൃദയഭവന്‍, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കൊപ്പം ചുവടു വച്ചശേഷമാണ് മന്ത്രി ട്രൂപ്പ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഗാനമേള ട്രൂപ്പ് രൂപീകൃതമായത്. പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ ഒരു വിനോദയാത്രയില്‍ ഇവരുടെ പാട്ടു കേട്ടതില്‍നിന്നാണ് ഗാനമേള സംഘമെന്ന ആശയം പിറന്നത്. മാജിക് വോയ്സിന്റെ പിന്നണിയില്‍ ഭിന്നശേഷിക്കാരല്ലാത്ത, അതത് സംഗീതോപകരണങ്ങളില്‍ പ്രഗത്ഭരായ കലാകാരന്മാരെയാണ് അണിനിരത്തുന്നത്. ഗായകരായി ഏതാനും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളുമുണ്ട്. പഞ്ചായത്തിന്റെ ഭിന്നശേഷി അംബാസഡറായ സുനീഷ് ജോസഫ്, ബിജു…
Read Moreതമ്മില്‍ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്നവര്‍ തമ്മില്‍ ഉമ്മ വയ്ക്കുന്ന സ്ഥിതിയായി ! നൈലയും ലിയോയും ഇണകളായി ഒരു കൂട്ടില്‍
തലസ്ഥാനത്തെ മൃഗശാലയിലെ പുതിയ അംഗങ്ങളായ നൈലയും ലിയോയും ഇനി ഒരു കൂട്ടില്‍. ഈ മാസം ആദ്യമാണ് തിരുപ്പതിയിലെ മൃഗശാലയില്‍ നിന്ന് രണ്ടു സിംഹങ്ങളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. തുടക്കത്തില്‍ തമ്മില്‍ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്നവരായിരുന്നു ഇവര്‍. ഇതോടെ ഇരുവരെയും രണ്ട് കൂടുകളിലാണ് ഇന്നലെ വരെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ രണ്ടു സിംഹങ്ങളും പരസ്പരം ഇണങ്ങിയതോടെയാണ് ഒരു കൂട്ടിലേക്ക് മാറ്റിയത്. സന്ദര്‍ശകര്‍ വളരെ കൗതുകത്തോടെയാണ് പുതിയ അതിഥികളെ കാണാന്‍ എത്തുന്നത്. രണ്ടാഴ്ചത്തെ കര്‍ശന നിരീക്ഷണത്തിനൊടുവിലാണ് ഇരുവരെയും ഒരു കൂട്ടിലേക്ക് മാറ്റിയത്. ഒരു കൂട്ടിലേക്ക് മാറ്റിയെങ്കിലും രാവും പകലും ഇവര്‍ ഗാര്‍ഡുകളുടെ നിരീക്ഷണത്തിലാണ്. പരസ്പരം ആക്രമിച്ചാല്‍, ഉടന്‍ തന്നെ രണ്ട് കൂടുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ മൃഗശാല അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. നാലു വയസാണ് നൈലക്ക്. അഞ്ചര വയസ്സുണ്ട് ലിയോയ്ക്ക്. തിരുപ്പതിയില്‍ കാര്‍ത്തിക്കും കൃതിയും ആയിരുന്ന സിംഹജോഡികള്ക്ക് മന്ത്രി ജെ ചിഞ്ചുറാണിയാണ് ലിയോ, നൈല…
Read Moreട്രെയിനില്‍ വീണ്ടും ലൈംഗികാതിക്രമം ! ഇത്തവണ ഇരയായത് 24കാരി; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്
മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. യുവതിയുടെ പരാതിയില്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 23ന് രാത്രി ചര്‍ണി റോഡിനും ഗ്രാന്‍ഡ് റോഡിനും ഇടയിലാണ് സംഭവം. അഞ്ചു ദിവസത്തിനു ശേഷം ബുധനാഴ്ചയാണ് യുവതി പരാതിയുമായി റെയില്‍വേ പോലീസിനെ സമീപിച്ചത്. ചര്‍ച്ച് ഗേറ്റിലേക്കു പോവുകയായിരുന്ന ട്രെയിനില്‍ ചര്‍ണി റോഡില്‍നിന്നാണ് ഇരുപത്തിനാലുകാരിയായ യുവതി കയറിയത്. ഗ്രാന്‍ഡ് റോഡ് എത്തിയതോടെ യുവതിക്കു നേരെ അശ്ലീല ആംഗ്യ വിക്ഷേപങ്ങള്‍ കാട്ടുകയും അസഭ്യം പറയുകയും ചെയ്ത് ഒരാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. അതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. ഈ മാസം തുടക്കത്തില്‍ ലോക്കല്‍ ട്രെയിനിലെ ലേഡീസ് കംപാര്‍ട്ടമെന്റില്‍ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടന്നിരുന്നു. ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നടപടിക്കായി സമ്മര്‍ദം ശക്തമായിട്ടുണ്ട്.
Read More