അസാമാന്യ മെയ്‌വഴക്കം വൈറലായി; സോഷ്യൽമീഡിയയിൽ താരമായി ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മിയെ ഭാഗ്യവതിയാക്കിയത് സോഷ്യല്‍ മീഡിയയാണ്. കരാട്ടെ, യോഗ, കളരിപ്പയറ്റ്, ബോഡി ബില്‍ഡിംഗ് തുടങ്ങിയവ ചിത്രീകരിച്ച ഭാഗ്യലക്ഷ്മിയുടെ റീലുകൾ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അയര്‍ക്കുന്നം കൂട്ടൂങ്കലില്‍ ബാലകൃഷ്ണന്‍റെയും രജിതയുടെയും മകളാണ് ബി. ഭാഗ്യലക്ഷ്മി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍റെ താത്പര്യത്താല്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലിക്കാനിറങ്ങിയ ഭാഗ്യലക്ഷ്മിയുടെ അസാമാന്യ മെയ്‌വഴക്കത്തിനു സോഷ്യല്‍ മീഡിയയില്‍ നിറയെ ലൈക്കുകളും ഷെയറുകളുമാണ്. തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രമാണം ഈ 20കാരി ജീവിതത്തില്‍ അര്‍ഥപൂര്‍ണമാക്കിയിരിക്കുകയാണ്. കോട്ടയം ബസേലിയോസ് കോളജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയായ ഭാഗ്യലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് കരാട്ടെയും യോഗയും കളരിയുമാണ്. പത്താം വയസിലാരംഭിച്ച പരിശീലനം ഇപ്പോഴും തുടരുന്നു. ഇന്നും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് ശ്രമിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂ. യോഗയില്‍ ദേശീയ പുരസ്‌കാരവും കളരിപ്പയറ്റിലും ബോഡി ബില്‍ഡിംഗിലും സംസ്ഥാനതല പുരസ്‌കാരവും…

Read More

ബാങ്കിൽ 5 ലക്ഷം രൂപയില്ലേ, എങ്കിൽ ഷോപ്പിംഗും ഡേറ്റിംഗും ഒക്കെ ഉടനടി നിർത്തിക്കോ; വൈറലായി യുവതിയുടെ വീഡിയോ

ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യന്‍റെ സേവിംഗ്സ് മെച്ചപ്പെടുത്തണമെന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. ഓരോ വർഷം മുന്നോട്ട് പോകുന്പോൾ ചിലവുകളും ആവശ്യങ്ങളും വർധിക്കും. അനാവശ്യ കാര്യങ്ങൾക്കായി പണം ചിലവാക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇൻഫ്ലുവൻസറായ പ്രിയ യാദവ് പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ച് ലക്ഷം രൂപ തികച്ച് അക്കൗണ്ടിൽ ഇല്ലാത്തവർ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞാണ് പ്രിയ വീഡിയോ ചെയ്തിരിക്കുന്നത്. അനാവശ്യമായ ഷോപ്പിംഗ് ഒഴിവാക്കുക, അവധി ആഘോഷിക്കാനോ വിനോദയാത്രകൾക്കോ പോകരുത്, ഡേറ്റിംഗിന് പോകുന്നത് നിയന്ത്രിക്കുക, ദിവസവും പുറത്തുനിന്ന് കോഫി കുടിക്കുന്നത് ഒഴിവാക്കുക, നെറ്റ്ഫ്ലിക്സ് കണ്ട് സമയം കളയരുത് എന്നാണ് പ്രിയയുടെ ഉപദേശം. “ആ സുഖസൗകര്യങ്ങൾ ഇതുവരെ നിങ്ങൾ അർഹിച്ചിട്ടില്ല. ജീവിതം സെറ്റിൽ ആയതുപോലെ പെരുമാറുന്നത് ഇനിയെങ്കിലും നിർത്തണം”. പഠിക്കാനും പണം സമ്പാദിക്കാനും ഏറ്റവും കൂടുതൽ അവസരങ്ങളുള്ള കാലഘട്ടമാണിത്, പണം സമ്പാദിക്കാൻ അറിയില്ല എന്ന്…

Read More

ധ്യാനാത്മകം ഈ വരകൾ;ശ്രദ്ധേയമായി വൈദികന്‍റെ ചിത്രപ്രദർശനം

വൈദികന്‍റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഓര്‍ത്തഡോക്സ് സഭാ വൈദികനായ ഫാ. റിജോ ഗീവര്‍ഗീസ് വരച്ച 40ല്‍പ്പരം ചിത്രങ്ങളുടെ പ്രദര്‍ശനമാണ് മനനം എന്ന പേരില്‍ കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്നത്. കല്ലില്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം ആരാധനയിലുള്ള ധ്യാനത്മകമായ ചിത്രങ്ങളാണ്. ഓര്‍ത്തഡോക്സ് ആരാധനയില്‍ ഉപയോഗിക്കുന്ന ഐക്കണ്‍സ് എന്ന പറയുന്ന രീതിയിലുള്ള ചിത്രങ്ങളാണു ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളാണു ചിത്രങ്ങളായി ഫാ. റിജോ കാഴ്ചക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2017 മുതല്‍ ഫാ. റിജോ ഗീവര്‍ഗീസ് വരച്ച ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഫാ. റിജോ കോട്ടയം സോഫാന ഓര്‍ത്തഡോക്സ് അക്കാദമിയിലാണു സേവനം അനുഷ്ഠിക്കുന്നത്. പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്കു ഓരോ ചിത്രങ്ങളെക്കുറിച്ചും ഫാ. റിജോ വിവരിച്ചു നല്കുന്നുമുണ്ട്. കുട്ടികളടക്കം നിരവധി പേരാണു ചിത്രപ്രദര്‍ശനം കാണുന്നതിനായി ദിവസം എത്തികൊണ്ടിരിക്കുന്നത്. ചിത്രപ്രദര്‍ശനം 28നു സമാപിക്കും.

Read More

നമുക്ക് പാർക്കാൻ പള്ളത്തെ മുന്തിരിത്തോപ്പുകൾ; വിശ്രമ ജീവിതം മുന്തിരിവള്ളികളാൽ പുഷ്പിച്ച സഹോദരങ്ങളുടെ വിശേഷങ്ങളറിയാം

മുന്തിരിയും മുന്തിരിത്തോട്ടവും ആരും ഇഷ്ടപ്പെടുന്നതാണ്. മുന്തിരിത്തോപ്പ് കാണാന്‍ തമിഴ്‌നാട്ടിലെ കമ്പത്തോ കര്‍ണാടകയിലോ ഒക്കെ പോകണം. എന്നാല്‍ കോട്ടയത്തിനു സമീപം പള്ളത്ത് ഏഴു സെന്‍റ് ഭൂമിയില്‍ മനോഹരമായ മുന്തിരിത്തോട്ടം ഒരുക്കിയിരിക്കുകയാണ് സഹോദരങ്ങളായ പള്ളം ശ്രീരംഗം ത്രിവേണിയില്‍ ശ്രീകുമാറും ശ്രീപ്രകാശും. ഇവരുടെ സഹോദരസ്‌നേഹത്തിലും ഒരുമയിലും ഈ തോട്ടത്തിലെ മുന്തിരവള്ളികള്‍ തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്തു. യൂണിയന്‍ ബാങ്കില്‍നിന്ന് മാനേജരായി വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ് ശ്രീകുമാര്‍. സ്വകാര്യ കമ്പനിയില്‍നിന്ന് റിട്ടയര്‍ ചെയ്തയാളാണ് ശ്രീപ്രകാശ്. ശ്രീകുമാറിന്‍റെ ബാങ്ക് ജീവിതം കൂടുതലും തമിഴ്‌നാട്ടിലായിരുന്നു. ഈ സമയത്ത് തിരിപ്പുര്‍ ചെന്നിമലൈ പ്രദേശത്ത് മുന്തിരികൃഷിക്ക് വായ്പ എടുക്കാനെത്തിയവര്‍ക്ക് വായ്പ ശരിയാക്കി കൊടുക്കുന്ന ജോലിയായിരുന്നു ശ്രീകുമാര്‍ പ്രധാനമായും ചെയ്തിരുന്നത്. ഫാം വിസിറ്റിംഗും മറ്റുമായി മുന്തിരിത്തോട്ടങ്ങള്‍ കാണാനും കൃഷിരീതികള്‍ മനസിലാക്കാനും സാധിച്ച ശ്രീകുമാര്‍ ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്ത ശേഷം സഹോദരന്‍ ശ്രീപ്രകാശിനോട് പറഞ്ഞു വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് മുന്തിരിതൈകള്‍ നട്ടുവളര്‍ത്തിയാലോ…

Read More

ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ: മാരക രോഗങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

പരവൂർ: വിപണിയിൽ ലഭ്യമായ പ്രമുഖ ബ്രാൻ്റുകളുടെ ഹെഡ് ഫോണുകളിൽ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .ടോക്സ് ഫ്രീ എന്ന പ്രോജക്ടിൻ്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അപ്പുറം മനുഷ്യൻ്റെ ആന്തരിക അവയവങ്ങളെയും ഹോർമോൺ വ്യവസ്ഥയെയും തകിടം മറിക്കാൻ ശേഷിയുള്ള വിഷാംശങ്ങൾ ഈ ഉപകരണങ്ങളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.പരിശോധനയ്ക്ക് വിധേയമാക്കിയ ഭൂരിഭാഗം ഹെഡ് ഫോണുകളിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, നാഡിവ്യൂഹത്തിൻ്റെ വളർച്ചയെ പദാർഥങ്ങൾ, പുരുഷന്മാരിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കെമിക്കലുകൾ എന്നിവയുടെ അംശം കണ്ടെത്തി എന്നാണ് റിപ്പോർട്ട്. പരിശോധിച്ച 98 ശതമാനം ഉത്പന്നങ്ങളിലും പ്ലാസ്റ്റിക്കിന് വഴക്കവും ദൃഡതയും നൽകാൻ ഉപയോഗിക്കുന്ന ബിസ്ഫെനോൾ – എ , ബിസ്ഫെനോൾ –…

Read More

വരന്‍റെ വീട്ടുകാർ വളർത്തു നായയെ ഉപദ്രവിച്ചു‌: വധുവിന്‍റെ വീട്ടുകാർ ഇത് ചോദ്യം ചെയ്തു, വാക്കുതർക്കം കയ്യാങ്കളിയായി, സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്ക്; കല്യാണം മുടങ്ങി

വളർത്തു മൃഗങ്ങൾ വീട്ടിലെ ഒരു അംഗത്തെപ്പോലെ കരുതുന്ന ആളുകളാണ് മിക്കവരും. നായകളെയും പൂച്ചകളെയുമൊക്കെ ഓമനപ്പേരിൽ മാത്രമേ അവർ വിളിക്കുകയുമുള്ളു. അപരിചിതരെങ്ങാനും നായയെന്നോ പട്ടിയുണ്ടോ എന്നു പോലും ചോദിക്കുന്നത് എന്തോ ആക്ഷേപമായി കരുതുന്ന ആളുകളാണ് മൃഗ സ്നേഹികൾ. പട്ടിയെന്നും നായയെന്നും വിളിക്കാനല്ല ഞങ്ങൾ നല്ലൊന്നാന്തരം പേര് ഇതിനു ഇട്ടിട്ടുണ്ടെന്നു പറഞ്ഞ് നമ്മളോട് തർക്കിക്കാനും വരും. അത്രമേൽ വളർത്തു മൃഗങ്ങളെ ഇവർ സ്നേഹിക്കുന്നു. അതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്. വീട്ടിലെ വളർത്തു നായയുടെ പേരിൽ ഒരു കല്യാണംവരെ മുടങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഖാഗ തഹസിലിലാണ് സംഭവം. 25 വയസുള്ള ജ്വല്ലറി വ്യാപാരിയായ സുമിത് കേസർവാനിയും 19 വയസുള്ള തനു കേസർവാനിയും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. വരനും കൂട്ടരും വിവാഹത്തിനായി വധുവിന്‍റെ വീട്ടിലെത്തി. പെട്ടെന്ന് കല്യാണ മണ്ഡപത്തിനു കുറച്ച് അകലെയായി വധുവും വീട്ടുകാരും ഓമനിച്ച് വളർത്തുന്ന നായക്കുട്ടിയെ കെട്ടിയിട്ടത് വരന്‍റെ…

Read More

സോഷ്യൽ മീഡിയയോട് ബൈബൈ പറയൂ, ഉന്നത വിജയം കരസ്ഥമാക്കൂ എന്ന് വിദഗ്ധർ: ചർച്ചയായി എയിംസ് ഡോക്ടർമാരുടെ വിജയരഹസ്യം

കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ മാർക്ക് ഇത്തിരി കുറഞ്ഞാൽ അവരുടെ ടിവി കാണൽ സമയം കൊണ്ടാണെന്നായിരുന്നു പണ്ടക്കൊ മാതാപിതാക്കൾ ആദ്യം കുറ്റപ്പെടുത്തുന്നത്. കാലം മാറിയിട്ടും ആപറച്ചിലിനു തെല്ല് മാറ്റമൊന്നും വന്നിട്ടില്ല, ടിവി മാറി പകരം മൊബൈൽ ഫോൺ ആയെന്ന് മാത്രം. സോഷ്യൽ മീഡിയയുടെ വരവോടെയാടാ നീയൊക്കെ പഠിക്കാത്തത് എന്നായി ഇപ്പോഴത്തെ പറച്ചിൽ. ഒരു വിഭാഗം കുട്ടികൾ ഇതിനെ പാടെ എതിർത്തപ്പോൾ ഇവരെ എതിർക്കുന്ന ഒരു കൂട്ടർ പറയുന്നത് പഠിക്കാൻ മിടുക്കും മനസും ഉള്ളവൻ ഏത് കാട്ടിലായാലും പഠിക്കും, എത്ര ഫോൺ നോക്കിയാലും പഠിക്കും. എന്നാൽ എതിർ ഭാഗത്തുള്ളവരുടെ ന്യായം പൊളിയുന്ന എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡിജിറ്റൽ ലോകത്തു നിന്നും വിട്ടു നിൽക്കുന്നത് വലിയ വിജയങ്ങളിലേക്ക് നയിക്കുമെന്ന് തെളിയിക്കുകയാണ് എയിംസിലെ വിദഗ്ധർ. പ്രയാസമേറിയ മത്സര പരീക്ഷകളിൽ വിജയിക്കാൻ ബുദ്ധിശക്തിയേക്കാൾ ഉപരിയായി അച്ചടക്കമാണ് വേണ്ടതെന്ന് ഡോ. അൻവേഷ പറയുന്നു. താൻ…

Read More

റാണിപുരത്ത് 117 ഇനം പക്ഷികൾ

വനംവകുപ്പിന്‍റെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ കാസർഗോട് റാണിപുരത്ത് നടത്തിയ രണ്ടുദിവസത്തെ പക്ഷി സർവേയിൽ കണ്ടെത്തിയത് 117 ഇനം പക്ഷികളെ. ഇവയിൽ ഉൾക്കാടുകളിലും ചോലവനങ്ങളിലും മാത്രം കാണുന്ന ചെറുപക്ഷികളും അപൂർവ ഇനങ്ങളുമുണ്ട്. രണ്ടുവർഷം മുമ്പ് നടത്തിയ സർവേയിൽ 120 ലധികം ഇനങ്ങളിലെ പക്ഷികളെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം അത് 99 ആയി കുറഞ്ഞു. മുൻവർഷം റാണിപുരത്ത് പടർന്നുപിടിച്ച കാട്ടുതീയുൾപ്പെടെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റമാകാം പക്ഷികളെ അകറ്റാൻ കാരണമായതെന്നാണ് നിഗമനം. ഇത്തവണ കാടിന്‍റെയും പുൽമേടുകളുടെയും പച്ചപ്പ് തിരിച്ചുകിട്ടിയതോടെ പക്ഷികളും തിരിച്ചെത്തി. അപൂർവ ഇനം പക്ഷികളായ പുൽക്കുരുവി, ഇന്ത്യൻ ബ്ലൂ റോബിൻ, കാട്ടുനീലി, നെൽപ്പൊട്ടൻ, മലമ്പുള്ള്, ചിലപ്പൻ, യൂറേഷ്യൻ പ്രാപ്പിടിയൻ, മലബാർ ഇംപീരിയൽ പിജിയൻ (പൊകണ പ്രാവ്), വെള്ളക്കറുപ്പൻ പരുന്ത്, കരിമ്പരുന്ത്, മരതക പ്രാവ് എന്നിവ ഇത്തവണ കണ്ടെത്തിയ പക്ഷികളിൽ ഉൾപ്പെടുന്നു. 30 പക്ഷിനിരീക്ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സർവേ…

Read More

എന്നു തീരുമീ ദുരിതം… ‘ആനക്കാട്ടിൽ’ അടച്ചുറപ്പുള്ള വീട് കാത്ത് ജാനുവും കയമനും

ആനക്കാടായ ആറളം ഫാമിൽ അടച്ചുറപ്പുള്ള വീടിനായി വൃദ്ധ ദന്പതികളുടെ കാത്തിരിപ്പ്. ബ്ലോക്ക് ഒന്പത് കാളിക്കയത്തെ താമസക്കാരായ കയമന്‍- ജാനു ദന്പതികളാണ് ജീവൻ പണയംവച്ച് കഴിയുന്നത്. ആദിവാസികളുടെ പുനരുദ്ധാരണത്തിന് പദ്ധതികളേറെയുണ്ടെങ്കിലും ഒന്നും ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്നതിന്‍റെ തെളിവാണ് 80കാരനായ കയമന്‍റെയും 65കാരിയായ ജാനുവിന്‍റെയും ജീവിതം. രാത്രി പതിവായി ആനകൾ എത്തുന്ന സ്ഥലത്തെ വീടിന് അടച്ചുറപ്പുള്ള വാതിൽ പോലുമില്ല. മൂത്ത മകൻ ഫാമിന് വെളിയിലാണ് താമസം. പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ ദന്പതികൾ മാത്രമായി വീട്ടിൽ‌. മൺകട്ടകൊണ്ട് നിർമിച്ച വീടിന്‍റെ പലഭാഗങ്ങളും ഇടിഞ്ഞുവീണു തുടങ്ങി. ഒട്ടും സുരക്ഷിതമല്ലാത്ത വീടിന് പകുതിയിലധികം മേൽക്കൂരയുമില്ല. അപസ്മാരരോഗിയായ കയമനെ മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ട്. ജാനുവിന് കാഴ്‌ചക്കുറവുണ്ട്. വൈകുന്നേരം ആറിനുശേഷം ആനയെ പേടിച്ച് ഇവിടേക്ക് വാഹനങ്ങൾ വരില്ല. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കണിച്ചാറിലെ നാനാനിപ്പൊയിൽ സങ്കേതത്തിൽ നിന്നാണ് കയമനും കുടുംബവും കാളിക്കയത്ത് എത്തുന്നത്. സമീപവാസിയായ മറ്റൊരാളുമായി…

Read More

‘അയ്യോ അവരെന്താ എന്നെക്കുറിച്ച് ചിന്തിക്കുന്നത്’: എല്ലാം നിങ്ങൾക്ക് ടെൻഷൻ ആണോ, ഓവർ തിങ്കിംഗ് ആളുകളുടെ എണ്ണം ഓരോ ദിവസവും കൂടുന്നു

അധികം ചിന്തിക്കുന്നത് ബുദ്ധി വർധിപ്പിക്കുമെന്നാണ് പണ്ടൊക്കെ ആളുകൾ പറഞ്ഞത്. കാലം മാറിയപ്പോൾ അമിതമായി ചിന്തിക്കുന്നവരെ ആളുകൾ പരിഹസിക്കാനും പുശ്ചിക്കാനും തുടങ്ങി. അതിനൊക്കെ ന്യൂജെൻ പേരുകളാണിപ്പോൾ. ഓവർ തിംങ്കിംഗിന്‍റെ അൾട്രാ പ്രൊ, മാക്സ് എന്നിങ്ങനെയാണ് അമിതമായി ചിന്തിക്കുന്നവർക്കുള്ള പേരുകൾ. അമിതമായി ചിന്തിക്കാൻ ചിലർക്ക് കാരണങ്ങൾ ഒന്നുംതന്നെ വേണ്ട. ചിലപ്പോൾ കന്പനിയിലെ ബോസ് പറയുന്ന ഓക്കെ പോലും ഇത്തരക്കാർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അദ്ദേഹം എന്ത് അർഥത്തിലാകും ഓക്കെ പറഞ്ഞത്. അദ്ദേഹത്തിന്‍റെ മൂഡ് എന്താണ നല്ലതാണോ ചീത്തയാണോ തന്നോട് ദേഷ്യമാണോ എന്നൊക്കെ ആലോചിച്ച് അന്നത്തെ ദിവസത്തിന്‍റെ പകുതി ഭാഗവും കുളമാക്കുന്നവരാണ് അമിതമായി ചിന്തിക്കുന്ന ആളുകൾ. ആരെങ്കിലും നോക്കി ചിരിച്ചാൽ പോലും ഇത്തരക്കാർക്ക് പ്രശ്നമാണ്. പുതിയ തീരുമാനം എടുക്കാൻ പോലും ഗൂഗിളിന്‍റെയോ ചാറ്റ്ജിപിടിയുടേയോ സഹായം തേടുന്ന ആളുകളും കുറവല്ല. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഇന്ന് സ്വയം ചിന്തിച്ച് തീരുമാനെ എടുക്കുന്നുള്ളൂ.…

Read More