ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം വലിയ ചര്‍ച്ചയാവുകയാണ്. നോര്‍വേയിലെ ട്രോംസോ തീരത്തു നിന്നു കിട്ടിയ വിചിത്രജീവിയാണ് ചര്‍ച്ചാവിഷയം. നോര്‍വീജിയന്‍ കടലില്‍ നിന്നും മത്സ്യത്തൊഴിലാളിക്കാണ് ‘ഡ്രാഗണ്‍ പോലെയുള്ള’ മത്സ്യത്തിനെ കണ്ടു കിട്ടിയത്. ഇളം പിങ്ക് നിറത്തില്‍, വലിയ കണ്ണുകളും ശരീരത്തില്‍ ചിറകിന്റെ ആകൃതിയും നീളമുള്ള വാലുമാണ് ഈ മത്സ്യത്തിനുള്ളത്. ഈ വിചിത്ര മത്സ്യത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഭൂമിയെ ഒരു കാലത്ത് അടക്കി ഭരിച്ചെന്ന് കരുതുന്ന ദിനോസറുകളുടെ കാലഘട്ടത്തിലെ ജീവികള്‍ വീണ്ടും അവതരിക്കുമോയെന്നുള്ള ചര്‍ച്ചകളാണ് പുരോഗമിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കം ഇട്ടിരിയ്ക്കുകയാണ് ഈ അപൂര്‍വ ജീവി.
Read MoreCategory: Today’S Special
കര്‍ഷകനായതിനാല്‍ പ്രേമിക്കാന്‍ പെണ്ണിനെ കിട്ടുന്നില്ല ! മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി കര്ഷകന്…
കര്‍ഷകനായതിനാല്‍ തനിക്ക് പ്രണയം നിഷേധിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രിയോടു പരാതിപ്പെട്ട് കര്ഷകന്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കാണ് വിചിത്രമായ പരാതി ലഭിച്ചിരിക്കുന്നത്. ഹിംഗോളിയില്‍ നിന്നുള്ള കര്‍ഷകനാണ് ‘സ്നേഹം’ എന്ന പേരിലുള്ള കത്ത് അയച്ചിരിക്കുന്നത്. ഒരുപാട് പണമോ ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കര്‍ഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് കര്‍ഷകന്റെ കത്ത് തുടങ്ങുന്നത്. തന്റെ സത്യസന്ധമായ പ്രണയം കര്‍ഷകനായതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടന്നാണ് പരാതി. ഉദ്ധവ് താക്കറെയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് കര്ഷകന് വ്യക്തമാക്കുന്നത്. കര്‍ഷകനായതിന്റെ പേരില്‍ മാത്രം പ്രണയത്തില്‍ താന്‍ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയബന്ധത്തെക്കാള്‍ പ്രാധാന്യം ലഭിക്കുന്നെന്നെല്ലാം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രണയിച്ചിട്ടും ഒരുമിക്കാന്‍ സാധിക്കാതിരുന്ന പഞ്ചാബിലെ ദുരന്ത പ്രണയകഥയിലെ നായികാ-നായകന്മാരായ ഹീര്‍-രാഞ്ജയുടെ ഉദാഹരണവും കത്തില്‍ പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ഉദ്ധവ്ജിയില് നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുമെന്ന്…
Read Moreപല നടിമാരും ഇത്തരത്തില്‍ ഇരകളായിട്ടുണ്ട് ! ദിലീപ് പല നടീനടന്മാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര…
ദിലീപ് നിരവധി നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ബൈജു കൊട്ടാരക്കര. ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നുമാണ് ബൈജു പറയുന്നത്. ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്’ എന്നാണ് ഒരു ചാനലിനോട് ബൈജു കൊട്ടാരക്കര പറഞ്ഞത്. മലയാള സിനിമയില്‍ ഒരു അധോലോകമുണ്ട്. സിനിമാ മേഖലയില്‍ ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ…
Read Moreചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല ! മനുഷ്യന്റെ പ്രായം 30 വയസ് കുറയ്ക്കാനുള്ള വന്‍ കണ്ടെത്തലുമായി ഗവേഷകര്‍…
ചര്‍മത്തിന് നവയൗവനം വാഗ്ദാനം ചെയ്തുള്ള സോപ്പുകളുടെയും ക്രീമുകളുടെയും പരസ്യം നമ്മള് ദിവസേന കാണാറുണ്ട്. സന്തൂര്‍ മമ്മിയും ഡാഡിയുമൊക്കെ വെറും പരസ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ പരസ്യങ്ങളൊക്കെ യാഥാര്ഥ്യമാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മനുഷ്യ ചര്‍മത്തെ 30 വര്‍ഷത്തോളം പ്രായം പിന്നിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടിഷ് ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്. കേംബ്രിജ് സര്‍വകലാശാലയിലെ ബാബ്രാഹം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. പഴയ കോശങ്ങളെ ഭാഗികമായി പുനരുജീവിപ്പിച്ചും ചര്‍മ കോശങ്ങളുടെ ചെറുപ്പം വീണ്ടെടുത്തുമാണ് ഇത് സാധ്യമാക്കിയത്. സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കുന്നതില് 2007ല്‍ ഷിന്യ യമനകയാണ് ആദ്യം വിജയിക്കുന്നത്. വിത്തു കോശങ്ങള്‍ക്ക് (Stem Cells) ഏതുതരം കോശങ്ങളുമായി മാറാനും ശേഷിയുണ്ട്. ഏതാണ്ട് 50 ദിവസമെടുത്താണ് സാധാരണ കോശങ്ങളെ വിത്തു കോശങ്ങളാക്കി മാറ്റുന്നതില്‍ ഷിന്യ യമനക വിജയിച്ചത്. എന്നാല്‍, പുതിയ രീതി വഴി 13 ദിവസങ്ങള്‍ കൊണ്ട് സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കി മാറ്റാന്‍…
Read Moreവിഎല്‍സി പ്ലെയര്‍ വില്ലനോ ? സൈബര്‍ ആക്രമണത്തിന് ചൈനീസ് ഹാക്കര്‍മാര്‍ വിഎല്‍സി പ്ലെയര്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്…
ലോകമെമ്പാടും ഏറെ ജനപ്രിയമായ ഒരു മീഡിയാപ്ലെയറാണ് വിഎല്‍സി. കംപ്യൂട്ടറുകളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം സ്ഥലം ആവശ്യമുള്ളതിനാലും ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റുകളെയും പിന്തുണയ്ക്കുന്നതുകൊണ്ടും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാണ് വിഎല്‍സി കൂടുതല്‍ സ്വീകാര്യമാകുന്നത്. എന്നാല്‍ ഈ മീഡിയ പ്ലെയറിനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. വിഎല്‍സി പ്ലെയര്‍ ഉപയോഗിച്ച് മാല് വെയര്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് സിമാന്റെകിലെ സൈബര്‍ സുരക്ഷാ ഗവേഷകര്‍ പറയുന്നത്. സികാഡ എന്നും എപിടി10 എന്നും വിളിക്കപ്പെടുന്ന ചൈനീസ് ഭരണകൂട പിന്തുണയുള്ള സംഘം വിന്‍ഡോസ് കംപ്യൂട്ടറുകലിലെ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിച്ച് നിരീക്ഷണ മാല്‍വെയറുകള്‍ പ്രചരിപ്പിക്കുകയാണ്. ലോകത്തുടനീളമുള്ള രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നിയമ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍, ടെലികോം സ്ഥാപനങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ എന്‍ജിഒകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണം. യുഎസ്, കാനഡ, ഹോങ്കോങ്, ഇസ്രയേല്‍, തുര്‍ക്കി, ഇന്ത്യ, മൊണ്ടിനെഗ്രോ, ഇറ്റലി, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ അതില്‍ ചിലതാണ്.…
Read Moreലീനയുടെ ജാമും ജെല്ലിയും ! ജയിലില്‍ ജാമും ജെല്ലിയും ഉണ്ടാക്കി നടി ലീന മരിയ പോള്‍; ഇതു കൂടാതെ വേറെയും പരിപാടികള്‍…
തട്ടിപ്പുകേസില്‍ ശിക്ഷയനുഭവിക്കുന്ന നടി ലീനാ മരിയാ പോള്‍ തിഹാര്‍ ജയിലില്‍ നൈപുണ്യ വികസന പരിപാടികളില്‍ സജീവം. നടി ഇപ്പോള്‍ ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുകയാണ്. സ്ത്രീകള്‍ക്കുള്ള നൈപുണി പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്. ജാം-ജെല്ലി നിര്‍മാണത്തിനു പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര്‍ നിര്‍മാണം, നെയില്‍ ആര്‍ട്ട്, മേക്കപ്പ് തുടങ്ങിയ പരിശീലപരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്. അധികൃതര്‍ സംഘടിപ്പിക്കുന്ന സാംസ്കാരികപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ടെന്ന് ജയിലധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം അവര്‍ സംഘനൃത്തം അവതരിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ലീനയുടെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഇതേ കേസില്‍ ശിക്ഷയനുഭവിക്കുന്നുണ്ട്.
Read Moreവീണ്ടുമൊരു ‘ഹാച്ചിക്കോ’ ! മരിച്ച ഉടമ ഉണരുന്നതും കാത്തിരിക്കുന്ന നായ ലോകത്തിന്റെ നൊമ്പരമാകുന്നു…
തന്റെ ഉടമ മരിച്ചതറിയാതെ അദ്ദേഹത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ച് ഒമ്പതു വര്‍ഷത്തോളം വഴിയരുകില്‍ നിന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ കേള്‍ക്കാത്തവര്‍ അപൂര്‍വമാണ്. ഉടമ മരിച്ചത് അറിയാതെയാണ് ജപ്പാനില്‍ ഹാച്ചിക്കോ എന്ന നായ ഒന്‍പത് വര്‍ഷത്തോളം വെയിലും മഴയും മഞ്ഞും കൊണ്ട് കാത്തിരുന്നത്. 1925ലാണ് ഹാച്ചിക്കോയുടെ ഉടമ മരിക്കുന്നത്. ഇതറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷത്തോളം ഹാച്ചിക്കോ ഉടമയെ കാത്തിരുന്നു. 1935ല്‍ നായ മരിക്കുന്നത് വരെ ഇത് തുടര്‍ന്നു. ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഈ കഥയെ അടിസ്ഥാനമാക്കി പില്‍ക്കാല്‍ത്ത് സിനിമയും ഇറങ്ങിയിരുന്നു. അത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള്‍ ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില്‍ നിന്നാണ് ഈ കാഴ്ച. റഷ്യന്‍ ആക്രമണത്തില്‍ മരിച്ച തന്റെ ഉടമയ്ക്കരികെ കാത്തിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്. വഴിയരികില്‍ മരിച്ചു കിടക്കുന്ന ഉടമയ്ക്ക് തൊട്ടടുത്ത്…
Read Moreമൂന്നു വര്‍ഷം നീണ്ട സര്‍ക്കസ് കൂടാരത്തിലെ പ്രണയ സ്വപ്നത്തിന് സാഫല്യം; തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ പിന്റോ മുര്മുറുവ് രേഷ്മയുടെ കഴുത്തിൽ താലിചാർത്തി
ടി.പി.സന്തോഷ്കുമാര്തൊടുപുഴ: തമ്പില്‍ തളിര്‍ത്ത പ്രണയത്തിന് ഇന്ന് സാഫല്യമായി. തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ ബീഹാര്‍ സ്വദേശി പിന്റോ മുര്മുറുവും മഹാരാഷ്ട സ്വദശിനി രേഷ്മയും താലി ചാര്‍ത്തിയപ്പോള്‍ ഇവരുടെ മൂന്നു വര്‍ഷം നീണ്ട സര്‍ക്കസ് കൂടാരത്തിലെ പ്രണയ സ്വപ്നമാണ് പൂവണിഞ്ഞത്. ജംബോ സര്‍ക്കസിലെ താരങ്ങളായ ഇരുവര്‍ക്കും സര്‍ക്കസ് കൂടാരത്തില്‍ കഴിയുമ്പോഴാണ് പ്രണയം മൊട്ടിട്ടത്.ജംബോ സര്‍ക്കസിന്റെ രണ്ടു ഗ്രൂപ്പുകളിലായിരുന്നു ഇരുവരും പ്രകടനം നടത്തിയിരുന്നത്. പിന്റോ ഫ്ളൈയിംഗ് ട്രപ്പീസ്, ഗ്ലോബ് റൈഡിംഗ്, ലൂസ് വയര്‍, കത്തി അഭ്യാസം എന്നിവയില്‍ വിദഗ്ധനാണ്. രേഷ്മ സാരി ബാലന്‍സിംഗ് ,ഹൈ വീല്‍ സൈക്ലിംഗ് എന്നിവയാണ് അവതരിപ്പിക്കുന്നത്. സര്‍ക്കസ് വേദിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പിന്റോ രേഷ്മയെ തന്റെ പ്രണയം അറിയിക്കുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് സര്‍ക്കസ് കൂടാരങ്ങള്‍ അടച്ചു പൂട്ടിയതോടെ വിവാഹം അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കസ് വീണ്ടും സജീവമായതോടെ ഇരുവരും…
Read Moreസീരിയലുകള്‍ എന്‍ഡോസള്‍ഫാനെ പോലെ മാരകം; സീരിയലുകള്‍ കണ്ട് വളരുന്ന പുതിയ തലമുറയുടെ ജീവിതം അപകടകരമാകുമെന്ന് പ്രേംകുമാർ
ഞാന്‍ സീരിയല്‍ വിരുദ്ധനൊന്നുമല്ല. സീരിയലുകള്‍ മുഴുവന്‍ നിരോധിക്കണം എന്നൊന്നുമില്ല. പക്ഷെ, സമീപ കാലത്തുള്ള പല സീരിയലുകളും ആളുകളെ ചൂളിപ്പിക്കുന്ന രീതിയിലുള്ളവയാണ്. മലയാളികളുടെ യുക്തിയെയും സാംസ്കാരിക രീതികളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീരിയലുകളാണ് ഇപ്പോള്‍ ഉള്ളത്. അത് നമ്മുടെ ഭാഷയ്ക്ക് ഏല്‍പ്പിക്കുന്ന മുറിവ് വലുതാണ്. അത്തരം സീരിയലുകള്‍ എന്‍ഡോസള്‍ഫാനെ പോലെ മാരകമാണ്. സീരിയലുകള്‍ കണ്ട് വളരുന്ന പുതിയ തലമുറ അപകടകരമായ ജീവിത രീതിയിലേക്കാണ് നീങ്ങുന്നത്. പത്ത് വര്‍ഷത്തോളമായി ഞാന്‍ സീരിയലില്‍ അഭിനയിച്ചിട്ട്. അത്തരം സീരിയലുകളില്‍ അഭിനയിക്കാതിരിക്കുക എന്നത്, വരും തലമുറയോട് ഞാന്‍ ചെയ്യുന്ന നന്മ ആണ്. പല സീരിയലുകളും മോശമാണ്. അല്പം പാളിപ്പോയാല്‍ എല്ലാം പ്രശ്നമാകും. ഇത്തരം കലയെ സമീപിക്കുമ്പോള്‍ അതിന്റേതായ ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്ന് പ്രേംകുമാര്‍
Read Moreകൊഴുക്കട്ടപ്പെരുമയില് ഒരു അമ്മ; അഭിമാനത്തോടും ആവേശത്തോടും 87 -ാം വയസിലും ഓശാനത്തലേന്ന് അന്നമ്മ കൊഴുക്കട്ട ഒരുക്കുന്ന തിരക്കിൽ; ഒപ്പംകൂടി കൊച്ചുമക്കളും
സ്വന്തം ലേഖകൻകൊച്ചി: ഓശാനത്തലേന്ന് അന്നമ്മ ഒരുക്കുന്ന കൊഴുക്കട്ടയ്ക്ക് രുചിയൊന്നു വേറെയാണ്. ശര്‍ക്കരയും തേങ്ങയും മറ്റു ചേരുവകളും കൃത്യമായ അളവില്‍ ചേരുന്നതു മാത്രമല്ല രുചിരഹസ്യം; വിശ്വാസജീവിതത്തോടു ചേര്‍ത്തുവച്ച, കൊഴുക്കപ്പെട്ടപ്പെരുമയുടെ പൈതൃകം തലമുറകളിലേക്കു പകരുന്നതിലാണ് അന്നമ്മയുടെ കൊഴുക്കട്ട ശനിയാഴ്ചയെ തിളക്കമുള്ളതാക്കുന്നത്. അങ്കമാലി ചുള്ളി പുതുവ റപ്പായിയുടെ ഭാര്യ അന്നത്തിനു പന്ത്രണ്ടാം വയസുമുതല്‍ ഓശാന ശനിയിലെ കൊഴുക്കട്ടയൊരുക്കല് മുടങ്ങിയിട്ടില്ല. കുടുംബത്തിലെ മൂത്ത മകള്‍ എന്ന നിലയില്‍ സഹോദരങ്ങള്‍, അയല്‍വാസികള്‍, പിന്നീട് മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിവരെയെല്ലാം ഓശാന കൊഴുക്കട്ടയുടെ റെസിപ്പിയും പൈതൃകവും പഠിപ്പിച്ചത് അന്നമ്മതന്നെ. അഭിമാനത്തോടും ആവേശത്തോടും 87 -ാം വയസിലും ഈ അമ്മ അതു തുടരുന്നു.കൊച്ചുമക്കളായ മിനു, ദിയ, ദിബിയ, ദില്‍ന, എവ്ലിന് എന്നിവര്‍ വരെയെത്തി അന്നമ്മയുടെ കൊഴുക്കട്ട മാഹാത്മ്യം അറിഞ്ഞു പഠിച്ചവരുടെ പട്ടിക. എടക്കുന്ന് പുതുശേരി ദേവസിയുടെയും റോസമ്മയുടെയും എട്ടു മക്കളില്‍ മൂത്തയാളാണ് അന്നം. ദേവസിക്കുട്ടി, റോസി, വര്‍ഗീസ്,…
Read More