മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആറുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് റോയി പോലീസിന് മുന്നില്‍ ഹാജരായത്. സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായത്. കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം സൈജു റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ അടുത്ത സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന്…
Read MoreCategory: Top News
ദൈവാനുഗ്രഹംകൊണ്ടാണു നടുറോഡില്‍ എന്റെ ജീവന് പൊലിയാതിരുന്നത്..! മിസ് കേരള സഞ്ചരിച്ച കാറിടിച്ച് അപകടത്തിൽപ്പെട്ട ഡിനിൽ ഡേവിസ് ആ സംഭവം ഓര്‍ത്തെടുക്കുന്നു
സ്വന്തം ലേഖകൻ കൊച്ചി: “ദൈവാനുഗ്രഹംകൊണ്ടാണു നടുറോഡില്‍ എന്റെ ജീവന് പൊലിയാതിരുന്നത്. വലിയ വേഗതയിലെത്തിയ കാര്‍ എന്റെ ബൈക്കിനു പിന്നിലിടിച്ചപ്പോള്‍, തെറിച്ചുവീണതു റോഡിലേക്കാണ്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു വലിയ ശബ്ദവും കേട്ടു’. മിസ് കേരള അന്‍സി കബീറടക്കം മൂന്നു പേര് മരിച്ച വൈറ്റില ബൈപാസിലെ വാഹനാപകടത്തിനു തൊട്ടു മുമ്പ്, ഇവര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചു തലനാരിഴയ്ക്കു രക്ഷപ്പെട്ട ബൈക്ക് യാത്രികനായ ഡിനില്‍ ഡേവിസിന്റേതാണ് ഈ വാക്കുകള്‍. നെട്ടൂരിലുള്ള കാര്‍ ഷോറൂമിന്റെ മാനേജർ ആണ് ഡിനിൽ. അപകടദിവസം നെട്ടൂരിലെ ഹെഡ് ഓഫീസില്‍നിന്ന് ആലുവ കാഞ്ഞൂരിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണു ഡിനിലിനെ കാര്‍ ഇടിച്ചിട്ടത്. അര്‍ധരാത്രി 12.15ന് ഓഫീസില്‍നിന്ന് ഇറങ്ങി. 12.30നും 12.45നുമിടയില്‍ പാലാരിവട്ടം ചക്കരപ്പറമ്പിലെത്തിയപ്പോഴാണ് അപകടം. റോഡിന്റെ ഇടതുവശം ചേര്‍ന്നാണു ബൈക്കോടിച്ചിരുന്നത്. ഹോണ്‍ അടിക്കാതെ വലിയ വേഗതയിലാണ് കാര്‍ പിന്നില്‍നിന്നു പാഞ്ഞു വന്നത്. ബൈക്കിനു പിന്‍ഭാഗത്തു സൈലന്‍സറില്‍ കാര്‍ തട്ടിയയുടന്‍ ഞാന്‍ റോഡിലേക്കു വീണു.…
Read Moreസ്കൂൾ വിദ്യാർഥിനിയായ കാമുകിയുമായി യുവാവ് നാടുവിട്ടെത്തിയത് കണ്ണൂരിൽ; വീട്ടുകാരുടെ ആ തന്ത്രം കൃത്യമായി ഫലിച്ചപ്പോൾ കുടുങ്ങിയത് ഒരു കുട്ടിയുടെ അച്ഛൻ
പയ്യന്നൂര്‍: പശ്ചിമബംഗാളില്‍നിന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്നയാള്‍ പയ്യന്നൂര്‍ പോലീസിന്റെ പിടിയിൽ. ഔറംഗബാദിലെ രാഹുല്‍ റോയ്(23)യെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഒരു കുട്ടിയുടെ അച്ഛനുമായ രാഹുല്‍ റോയ് പ്രണയം നടിച്ചാണ് ഔറംഗബാദ് പ്രണബന്ധ വിദ്യാപതി ഹൈസ്കൂളിലെ വിദ്യാർഥിനിയുമായി നാടുവിട്ടത്. വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കള്‍ പയ്യന്നൂരിലും പരിസരങ്ങളിലുമായി മുന്‍പ് ഇയാള്‍ ജോലിചെയ്തിരുന്നതായി മനസിലാക്കുകയും പയ്യന്നൂരിലും പഴയങ്ങാടിയിലുമായി ജോലിചെയ്യുന്ന പരിചയക്കാരെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു. അതോടൊപ്പം തൊട്ടുപിന്നാലെ വന്ന ട്രെയിനില്‍ ഇവരെ പിന്തുടര്ന്നെത്തിയ ബന്ധുക്കള്‍ ഔറംഗാബാദ് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പയ്യന്നൂര്‍ പോലീസിന് അയച്ചുകൊടുക്കുകയുമായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ മുതല്‍ ഓഫിലായിരുന്ന ഫോണ്‍ ഓണാക്കിയതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയായിരുന്ന എസ്ഐ പി.വിജേഷിന്റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തി. ഇതിനിടയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പശ്ചിമബംഗാളിൽനിന്നുള്ള ബന്ധുക്കൾ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരുവരെയും കണ്ടെത്തിയിരുന്നു. ഇതോടെ…
Read More22-ാം വയസില്‍ എയ്ഡ്സ് ബാധിച്ചു ! എട്ടുവര്‍ഷത്തിനിപ്പുറം മരുന്നുപോലും കഴിക്കാതെ അസുഖം ഭേദമായി;അര്‍ജന്റീനയില്‍ സംഭവിച്ചത് അദ്ഭുതം…
ലോകത്തെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് എയ്ഡ്സ്. ഈ രോഗം ബാധിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും നിലവിലെ നൂതന ചികിത്സ രീതികളുടെ പ്രയോഗത്താലും ചിട്ടയായ ജീവിതരീതിയിലൂടെയും ഒരാള്‍ക്ക് സ്വഭാവിക ജീവിതം വീണ്ടെടുക്കാനാവുന്നതാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എച്ച്ഐവി ബാധയില്‍ നിന്ന് പൂര്‍ണമായും രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ അര്‍ജന്റീനയില്‍ നിന്ന് പുറത്തു വരുന്നതും അത്തരമൊരു വാര്‍ത്തയാണ്. വര്‍ഷങ്ങളായി എച്ച്ഐവിയോട് പൊരുതിയ യുവതിക്ക് മരുന്നുകള്‍ കഴിക്കാതെ അസുഖം ഭേദമായി എന്ന വാര്‍ത്ത ലോകത്തിനാകെ പ്രതീക്ഷയാകുകയാണ്. ഒരു മരുന്നും കഴിക്കാതെ തന്നെ ഇവരുടെ ശരീരം എച്ചഐവിയെ പ്രതിരോധിക്കുകയായിരുന്നു. 30കാരിയായ അര്‍ജന്റീനിയന്‍ യുവതിക്ക് എട്ട് വര്‍ഷം മുമ്പാണ് എയ്ഡ്സ് പിടിപെട്ടത്. ലോകത്ത് ഇത് രണ്ടാമത്തെ ആളിലാണ് മരുന്നില്ലാതെ തന്നെ എച്ചഐവിയെ ശരീരം സ്വയം പ്രതിരോധിച്ചിരിക്കുന്നത്. 2013ലാണ് യുവതിയില്‍ ആദ്യമായി എച്ചഐവി സ്ഥിതീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ ശരീരത്തില്‍ പേരിന് പോലും ഒരൊറ്റ വൈറസ്…
Read Moreകരളലിയിപ്പിക്കും കാഴ്ച…! കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു; ജീവനറ്റ കുട്ടിക്കൊമ്പനു മുന്നിൽ കണ്ണീരുമായി കാട്ടാനക്കൂട്ടം
പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കാട്ടാന കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു. വൈദ്യുത ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റ് മരണമെന്നാണ് സൂചന. കുട്ടിക്കൊമ്പന്റെ ജഡത്തിനരികെ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടം കുട്ടിക്കൊമ്പനെ ഉയർത്താൻ ശ്രമിക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചയും ഇവിടെ കാണാം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയാൽ മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ഉദ്യോഗസ്ഥർക്ക് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. പടക്കമെറിഞ്ഞും മറ്റും ആനകളെ ജഡത്തിന് സമീപത്ത് നിന്ന് മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.
Read Moreഹാർദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി; എയർപോർട്ടിൽവെച്ച് പിടിച്ചെടുത്ത കോടികൾ വിലവരുന്ന സാധനം എന്താണന്നറിഞ്ഞാൽ ഞെട്ടും…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ആഡംബര വാച്ചുകൾ മുംബൈ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും ഞായറാഴ്ച്ച രാത്രിയോടെ മുംബൈയിലെത്തിയ താരത്തിന്റെ പക്കൽ നിന്നാണ് ബില്ലുകൾ ഇല്ലാത്ത പുതിയ വാച്ചുകൾ പിടിച്ചെടുത്തത്. അഞ്ച് കോടി രൂപ വില വരുന്ന രണ്ട് റിസ്റ്റ് വാച്ചുകളാണ് ഹാർദിക് പാണ്ഡ്യയുടെ പക്കലുണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. ട്വന്റി-20 ലോകകപ്പിൽ പരാജയപ്പെട്ട് ടീം ഇന്ത്യ ദുബായിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം.
Read Moreയുവതിയെ രക്ഷിക്കാൻ നായ്ക്കൂട്ടത്തെ അടിച്ചോടിച്ച നാട്ടുകാർക്കെതിരെ കേസ്; നായെ ഓടിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ വടിവാൾ വീശി പട്ടിയുടെ ഉടമ; റോഷനെതിരെ നടപടിവേണമെന്ന് നാട്ടുകാർ
കോഴിക്കോട്: താമരശേരിയിൽ നായ്ക്കൾ യുവതിയെ ആക്രമിച്ച സംഭവത്തിൽ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. വളർത്തു നായ്ക്കളുടെ ഉടമസ്ഥനായ റോഷന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ താമരശേരി പോലീസ് കേസെടുത്തത്. റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്കി. അമ്പായത്തോട് ഞായറാഴ്ച രാവിലെയാണ് സംഭവം. മിച്ചഭൂമിയിലെ താമ സക്കാരിയായ ഫൗസിയയെ റോഷന്റെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ വളഞ്ഞിട്ട് കടിക്കുകയായിരുന്നു. റോഡ് സൈഡിൽ നിൽക്കുകയായിരുന്ന ഫൗസിയയുടെ ശരീരത്തിലേക്ക് നായ്ക്കൾ ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ ഫൗസിയ റോഡിൽ വീണു. ഇതോടെ നായ്ക്കൾ ഇവരുടെ മുഖത്തും ശരീരത്തിലും ആ ക്രമിച്ചു.നാട്ടുകാരെത്തിയാണ് ഫൗസിയയെ രക്ഷിച്ചത്. നാട്ടുകാര്‍ നായ്ക്കളെ വടി കൊണ്ട് അടിച്ചുവെങ്കിലും അവ പിന്‍വാങ്ങിയില്ല. ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഫൗസിയയെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. പരിക്കേറ്റ ഫൗസിയയെ മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.…
Read Moreമേക്കപ്പിട്ട് മോഡേണായി ചാനലുകള്‍ക്ക് അഭിമുഖം നല്കി ! അഭയാര്‍ഥി ക്യാമ്പില്‍ ഷമീമ ബീഗത്തെ ചുട്ടുകൊല്ലാന്‍ ശ്രമം; ഇത് ഷമീമയുടെ അവസാനത്തെ അടവെന്ന് ആരോപണം…
മേക്കപ്പിട്ട് മോഡേണ്‍ സുന്ദരിയായി അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് ചാനലുകള്‍ക്ക് അഭിമുഖം കൊടുത്ത ജിഹാദി വധു ഷമീമ ബീഗത്തിനെതിരേ വധശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. 22കാരിയായ ഷമീമയെ കഴിഞ്ഞയാഴ്ച ഐഎസ് തീവ്രവാദികള്‍ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഇവരുടെ ടെന്റ് തീവെച്ച് നശിപ്പിക്കാന്‍ ഐഎസ് തീവ്രവാദികള്‍ ശ്രമം നടത്തി. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകള്‍ക്ക് അഭിമുഖം കൊടുത്തതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. യാഗോ റിഡേക്ക് എന്ന 29കാരനായ നെതര്‍ലന്‍ഡുകാരനാണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ ഒരു മാധ്യമത്തിനു നല്കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിരപരാധികളെ കൊന്നൊടുക്കുകയാണ് ഐഎസ് എന്ന് ഇയാള്‍ പറഞ്ഞു. ഇതില്‍ വേദനയുണ്ടെന്നും വ്യക്തമാക്കിയാണ് യാഗോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ യൂറോപ്പിലേക്ക് തിരികെ എത്തുന്നതിനുള്ള ഇവരുടെ അടവായാണ് വിലയിരുത്തുന്നത്, ഐഎസ് വിട്ട ക്യാംപില്‍ നിന്നും പുറത്ത് കടക്കാന്‍…
Read Moreജനങ്ങള്‍ക്ക് വല്ല മെച്ചവും ഉണ്ടാകുമോ ?കുടുംബശ്രീ, ജനശ്രീ, അക്ഷയശ്രീ… വോട്ടര്‍മാരിലേക്ക് കടന്നുകയറാന്‍ ഇനി ‘ശ്രീ’ക്കാലം
കോഴിക്കോട്: സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും ‘കേഡര്‍’ സംവിധാനത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങിയതോടെ ഇനി വരാനിരിക്കുന്നത് ‘ശ്രീ’ ക്കാലം. കുടുംബശ്രീയിലൂടെ സിപിഎം എത്തിപ്പിടിച്ച നേട്ടങ്ങള്‍ക്ക് പിന്നാലെ പോയി ക്ഷീണിച്ച ജനശ്രീയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. തൊട്ടുപിന്നാലെ സംഘപരിവാര്‍ പിന്തുണയോടെ അക്ഷയശ്രീ യൂണിറ്റുകള്‍ ഉഷാറാക്കാനും നടപടി തുടങ്ങി. വീട്ടമ്മമാരിലൂടെ കുടുംബാംഗങ്ങളിലേക്ക് എത്തി സംഘടനാസംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്. സിപിഎം നേരത്തെ തുടങ്ങി സംഘടനാശേഷിയുടെ ബലത്തില്‍ തുടര്‍ച്ചയായി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന പദ്ധതി കേരളത്തില്‍ മറ്റുമുഖ്യധാരാപാര്ട്ടികളും പൂര്‍വാധികം ശക്തിയോടെ ഏറ്റെടുത്തിരിക്കുകയാണ്. കെ.സുധാകരന് കെപിസിസി പ്രസിഡന്റായതോടെ വന്ന കേഡര്‍ മാറ്റമാണ് കൂടുതല്‍ ജനങ്ങളിലേക്ക് സംഘടനാസംവിധാനം ഉപയോഗിച്ച് കടന്നുകയറുക എന്നത്. മുന്‍പ് ജനശ്രീ ഉണ്ടായിരുന്നുവെങ്കിലും പലയിടത്തും പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അല്ലെങ്കിലും 26 മണ്ഡലം കമ്മിറ്റികളില്‍ നിന്നായി 2,412 കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ കൂടി രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അടിത്തട്ടില്‍ പുതിയ…
Read Moreചാവേര്‍ പോകാനാവശ്യപ്പെട്ടത് കത്തീഡ്രലിലേക്ക് ! സംശയം തോന്നി ഡോര്‍ ലോക്ക് ചെയ്ത് ഡ്രൈവര്‍ പുറത്തിറങ്ങിയ നിമിഷം സ്ഫോടനം;ലിവര്‍പൂള്‍ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രല്ലില്‍ സ്ഫോടനം നടത്താനുള്ള ഭീകരന്റെ ശ്രമം പരാജയപ്പെട്ടത് ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം. സ്ഫോടക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെക്കുറിച്ച് ടാക്സി ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് ലിവര്‍പൂളിനെ വന്‍ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്. റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രലിലേക്കാണ് യാത്രക്കാരന് ടാക്സി വിളിച്ചത്. എന്നാല്‍ കാര്‍ വലിയ ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ ലിവര്‍പൂള്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് കാര്‍ തിരിക്കാന്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ ഡ്രൈവര്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ കാറിന് പുറത്തിറങ്ങി പരിശോധിച്ചപ്പോള്‍ കാറില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടതോടെ ഭീകരനെ കാറിലിട്ട് ലോക്ക് ചെയ്തു പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വലിയ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു. കാറില്‍ കുടുങ്ങിയ ഭീകരന് കൊല്ലപ്പെടുകയും ചെയ്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ടാക്സി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്…
Read More