തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പല തവണ പീഡിപ്പിച്ചതിനുശേഷം പ്രതി വിവാഹവാഗ്ദാനത്തിൽ നിന്നു പിന്മാറി. ഇതു ചോദിക്കാൻ എത്തിയ പെണ്‍കുട്ടിയോടു പ്രതി മോശമായി പെരുമാറി. ഇതിൽ മനംനൊന്ത് 2018 ഡിസംബർ 13ന് അർധരാത്രി പ്രതിയുടെ വീടിന്റെ മുകളിൽ കയറി കുട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മർദിക്കുകയും ചെയ്തു. ഒടുവിൽ പൂന്തുറ പോലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതി…
Read MoreCategory: Top News
ശക്തമായ സൗരക്കാറ്റ് ഭൂയിലേക്ക്; ജിപിഎസ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ തടസ്സപ്പെടും; ഭൂമിയുടെ കാന്തിക വലയം തകരുമോ? ശാസ്ത്രലോകം ആശങ്കയിൽ
ന്യൂയോർക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ. അമേരിക്കന്‍ ഏജൻസിയായ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കാലാവസ്ഥാ പ്രവചന കേന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെക്കൻഡിൽ 700 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് ഇന്നു ഭൂമിയിലെത്തുമെന്നാണ് പ്രവചനം. നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രം സൂര്യന്റെ പുറം ഭാഗത്തെ പ്ലാസ്മയിൽ വളരെ ഉയർന്ന ഊർജം ഉദ്പാദിപ്പിക്കപ്പെട്ടതായും അത് സൗരക്കാറ്റായി മാറി സൂര്യന്റെ ഗുരുത്വാകർഷണ ശക്തിയെ മറികടന്ന് ഭൂമിയിലെത്തുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. ചിത്രം നൽകുന്ന സൂചനയനുസരിച്ച് സൂര്യന്റെ പുറത്തെ പ്ലാസ്മയിൽ വലിയ ഒരു ഊർജ വിസ്ഫോടനം നടന്നിട്ടുണ്ട്.സൂര്യന്റെ ഗുരുത്വാകർഷണത്തിനു പിടിച്ചുനിർത്താനാവാത്തവിധം ചൂട് വർധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർക്കാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും. സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുമ്പോള്‍…
Read Moreരോഗിയുടെ സാമ്പിൾ എടുത്ത് സ്വന്തം പേരെഴുതി കോവിഡാണെന്ന് കാണിച്ച് അവധിയെടുത്തയാൾ ; കോട്ടയം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ സ്ഥിരം തട്ടിപ്പുകാരൻ
ഗാന്ധിനഗർ: രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ സ്വകാര്യ കന്പനിയുടെ ഏജന്റുമായി ഇടനിലനിന്ന് കൂടിയ വിലയ്ക്കു വിറ്റ സംഭവത്തിലെ യുവ ഡോക്ടർ സ്ഥിരം തട്ടിപ്പുകാരനെന്ന് അന്വേഷണ സമിതി. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ രോഗികളുടെ ബന്ധുക്കളെക്കൊണ്ട് കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് സ്വകാര്യ കന്പനിയുടെ ഏജന്റിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന യുവ ഡോക്ടർ അവധി ലഭിക്കാനും തട്ടിപ്പ് കാണിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സാന്പിൾ എടുത്ത് സ്വന്തം പേരെഴുതി കോവിഡ് ആണെന്നു കള്ളത്തരം കാട്ടി ഇയാൾ അവധിയെടുത്തിരുന്നു. ആറുമാസം മുൻപായിരുന്നു ഈ സംഭവം. കൈ ഒടിഞ്ഞു വന്ന രോഗിയുടെ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ കന്പനി ഏജന്റുമായി കൂട്ടുനിന്ന് അമിത വിലയ്ക്കുനൽകിയെന്ന പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പുതിയ സംഭവങ്ങൾ പുറത്തുവന്നത്. ആരോപണ വിധേയരായ രണ്ടു യുവ ഡോക്ടർമാരിൽ (പിജി വിദ്യാർഥികൾ) ഒരാൾ വർഷങ്ങളായി പലവിധത്തിലുള്ള തട്ടിപ്പുകൾ നടത്തിവരികയായിരുന്നു. ആശുപത്രി…
Read Moreതുഷാരയുടെ വാദം ശരിയല്ല! നോ ഹലാൽ പൊളിഞ്ഞു; തുഷാര ഒളിവിൽ, തെരച്ചിൽ; ഇന്‍ഫോപാര്‍ക്ക് പോലീസ് പറയുന്നത് ഇങ്ങനെ…
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് റസ്റ്ററന്റുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ തുഷാര, അജിത്ത്, അപ്പു എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഇന്‍ഫോപാര്‍ക്ക് പോലീസ് അറിയിച്ചു. പ്രതികളെല്ലാം നിലവില്‍ ഒളിവിലാണ്. കേസ് അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് എന്നു പറയപ്പെടുന്ന അജിത്തും കൂട്ടാളികളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്നു തെളിഞ്ഞിട്ടുണ്ട്. അജിത്ത് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇംതിയാസ് കൊലക്കേസിലെ പ്രതിയാണ്. കൂട്ടുപ്രതിയായ അപ്പു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നു പോലീസ് അറിയിച്ചു. ഇന്ഫോപാര്ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ചില്‍സേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയിലാണ്. ചില്‍സേ ഫുഡ് സ്പോട്ടിനു സമീപത്തെ പാനിപ്പൂരി സ്റ്റാള്‍ പ്രതികളുടെ നേതൃത്വത്തില്‍ നശിപ്പിച്ചതിനെ ചോദ്യം ചെയ്തതാണ് അക്രമ സംഭവങ്ങളിലേക്കു നയിച്ചത്.…
Read Moreഹൃദയംപൊട്ടി കന്നഡ! പുനീത് രാജ്കുമാർ അന്തരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ കുഴഞ്ഞുവീണതിനെ തുടർന്ന്
ബംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്. ടെലിവിഷൻ അവതാരകനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. പവർ സ്റ്റാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. 29 സിനിമകളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ പുനീത് ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലൂടെ 1985 മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി…
Read Moreയുകെയിലേക്കു പറക്കണോ? ഏത് സർട്ടിഫിക്കറ്റ് വേണം? നഫ്സലിന്റെ വ്യാജ സർട്ടിഫിക്കറ്റ് റെഡി; പിന്നില്‍ അന്തർസംസ്ഥാന റാക്കറ്റ്
നെടുമ്പാശേരി: യുകെയിലേക്കു പറക്കാൻ വിദ്യാർഥികൾക്കു വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ സംഭവത്തിൽ പിന്നിൽ പ്രവർത്തിക്കുന്നതു വൻ റാക്കറ്റെന്നു പോലീസ്. കേസിൽ മുഴുവൻ പേരെയും കുടുക്കാൻ പോലീസ് ഊജിതമായ അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ആലുവയിലെ ഒരു ഏജൻസി സ്ഥാപനത്തിലും ജില്ലയ്ക്കു പുറമെയുള്ള ചില കേന്ദ്രങ്ങളിലും പോലിസ് പരിശോധന നടത്തി. സംഭവത്തിൽ പാലക്കാട് തൃത്താല കല്ലുങ്ങൽവളപ്പിൽ നഫ്സൽ (38) അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. 90,000 രൂപ വീതം വാങ്ങി രണ്ടു വിദ്യാർഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും മഹാരാഷ്ട്രയിൽനിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ചു നൽകിയത് നഫ്സലാണ്. ലണ്ടനിൽ ഹോസ്റ്റൽ മെസിൽ കുറച്ചുകാലം ജോലി ചെയ്ത ഇയാൾ അവിടെവച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽനിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽനിന്ന് ഇയാൾക്കു കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്കു നേരിട്ടു കൈമാറുകയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തെ ചില ട്രാവൽ ഏജൻസികൾക്കും…
Read Moreഭർത്താവിനെ തേച്ച് നാടുവിട്ട നവവധുവിനെ കാമുകനൊപ്പം വിട്ടു; വീട്ടുകാരുടെ നിർബന്ധത്തിന് വിവാഹം കഴിച്ചത് സ്വർണം കൈക്കലാക്കാൻ; വിഴിഞ്ഞത്തെ ഒളിച്ചോട്ടം സംഭവബഹുലം…
വിഴിഞ്ഞം: വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷം കാമുകനൊപ്പം നാടുവിട്ട യുവതിയേയും കാമുകനെയും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയക്കാൻ ഉത്തരവായി. കരിംകുളം പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പുല്ലുവിള സ്വദേശിയായ യുവാവിനൊപ്പം രണ്ടാഴ്ച മുന്‍പായിരുന്നു യുവതിയുടെ വിവാഹം. കുടുംബമായി കഴിയുന്നതിനിടയിൽ എസ്ബിഐയിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോകുകയായിരുന്നു.അഞ്ചു പവന്റെ ആഭരണങ്ങളും കാറുമായിട്ടായിരുന്നു യുവതിയുടെ ഒളിച്ചോട്ടും. വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പം ഒളിച്ചോടിയ വിവരമറിയുന്നത്. അന്വേണ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭർത്താവിനൊപ്പം പോകാൻ യുവതി കൂട്ടാക്കിയില്ല. പ്രശ്നം രൂക്ഷമായതോടെ കൈക്കലാക്കിയ ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് ഏൽപ്പിക്കാമെന്ന് സമ്മതിച്ചെങ്കിലും ഭർത്താവിനൊപ്പം പോകില്ലെന്ന് പറഞ്ഞു. ഇരുവരെയും യോജിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ഒളിച്ചോട്ടത്തിന്…
Read Moreകാറിലെത്തിയ സംഘം വഴി അന്വേഷിച്ച ശേഷം ലോട്ടറിക്കാരന് ലിഫ്റ്റ് നൽകി; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മർദിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; എടത്വാ കേസിലെ പ്രതികളെ കുടുക്കിയത് ആ ഒറ്റ തെളിവ്…
എടത്വ: ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിപ്പിച്ച് ബാഗ് തട്ടിയെടുത്ത പ്രതികൾ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കടയിൽനിന്നാണ് എടത്വ പോലീസ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മേൽ അഭിലാഷ് (30), സുരേഷ് ഭവനിൽ ജോണ്‍ (കണ്ണൻ-28), പുത്തൻവീട്ടിൽ ലിനു (ബിനുക്കുട്ടൻ-44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 6.30 ന് എടത്വ അന്പ്രമൂലയിൽ കാറിലെത്തിയ മൂവർസംഘം ലോട്ടറി വിൽപ്പനക്കാരനായ മിത്രക്കരി കൈലാസം ഗോപകുമാറിനെ (53) മർദിച്ച് ബാഗ് തട്ടിയെടുത്ത്് കടന്നുകളയുകയായിരുന്നു. സിസിറ്റിവി ദൃശ്യം പരിശോധിച്ച പോലീസിന് ആലപ്പുഴ പെട്രോൾ പന്പിൽ എത്തിയതായി സൂചന ലഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പോലീസ് കണ്ട്രോൾ കാമറയിൽ ഓച്ചിറ ഭാഗത്തുവച്ച് കാറിന്റെ ചിത്രം പതിഞ്ഞു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദേശ പ്രകാരം സംസ്ഥാന സ്പെഷൽ സ്ക്വാഡിനു നിർദേ ശം കൈമാറി. സ്പെഷൽ സ് ക്വാഡിന്റെ അന്വേഷണത്തിൽ കാർ…
Read Moreരണ്ടു പതിറ്റാണ്ടിന്റെ നിരന്തര സമർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി ഒടുവിൽ ഗത്യന്തരമില്ലാതെ…! മുല്ലപ്പെരിയാർ കരാറിന് ഇന്ന് 135 വയസ്
കോട്ടയം: രണ്ടു പതിറ്റാണ്ടിന്റെ നിരന്തര സമർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി ഒടുവിൽ ഗത്യന്തരമില്ലാതെ തിരുവിതാംകൂർ മഹാരാജാവ് മുല്ലപ്പെരിയാർ കരാറിൽ ഒപ്പിട്ടിട്ട് ഇന്നു 135 വർഷം. 1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കാനുള്ള പെരിയാർ പാട്ടക്കരാർ ഒപ്പുവയ്ക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാൻ വെന്പക്കം രാമ അയ്യങ്കാരും ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിക്കുവേണ്ടി സെന്റ് ജോർജ് ഫോർട്ടിലെ ഗവർണറുടെ ഉത്തരവിൻ പ്രകാരം തിരുവിതാംകൂർ റെസിഡന്റ് ജോണ്‍ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിൽ ഒപ്പുവച്ചത്. തിരുവിതാംകൂർ സർക്കാരിന്റെ മരാമത്ത് സെക്രട്ടറിയായിരുന്ന കെ.കെ. കുരുവിളയും ഹെഡ് സർക്കാർ വക്കീൽ ജെ.എച്ച്. പ്രിൻസുമായിരുന്നു സാക്ഷികൾ. പെരിയാർ പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാൽ, പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമയായിരുന്നു അന്നത്തെ ഭരണാധികാരി. കരാറിലേർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാൽ, ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ൽ ഉടന്പടിയിൽ ഒപ്പുവയ്പിച്ചു.…
Read Moreഇങ്ങനെ’പണി’യല്ലേ..! ടെൻഡർ വിളിക്കും മുമ്പേ പാലം പൊളിച്ചു;ബദല്‍ യാത്രാ സംവിധാനവും ഒരുക്കിയില്ല; മറുകരയെത്താൻ കഴിയാതെ കുടുംബങ്ങള്‍
ഹരിപ്പാട്: തൃക്കുന്നപ്പുഴ ലക്ഷ്മിത്തോപ്പിലെ തട്ടാന്ബ്ലോക്ക് പാലം പുനര്‍നിര്‍മിക്കാനെന്ന പേരില്‍ പൊളിച്ചുനീക്കിയത് അന്‍പതോളം കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തടസമായി. പാലം പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ വിളിക്കുംമുമ്പ് ജെസിബി ഉപയോഗിച്ച് പഴയപാലം പൊളിച്ചുനീക്കിയതാണ് വിവാദത്തിനു വഴിവച്ചത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം പാലം പുനര്‍നിര്‍മിക്കുന്നതിനായി ഒന്‍പത് ലക്ഷത്തിഅറുപതിനായിരം രൂപ അനുവദിച്ചിരുന്നു.എന്നാല്‍, പുനര്‍നിര്‍മിക്കുന്നതിനായി ക്ഷണിച്ച ടെന്‍ഡര്‍ തുറന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ് പഴയപാലം പൊളിച്ചു നീക്കിയത്. കൊട്ടാരവളവ്- കുമാരകോടിപ്പാലം റോഡില്‍നിന്നു തട്ടാരുപറമ്പില്‍ ഭാഗത്തേക്കുള്ള പാതയിലെ പാലമാണ് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ അറിവോടുകൂടി പൊളിച്ചുമാറ്റിയത്. പാലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ കരാര്‍ ഉറപ്പിച്ചശേഷവും ബദല്‍ യാത്രാ സംവിധാനം നാട്ടുകാരുമായി ആലോചിച്ചുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ വാര്‍ഡുമെമ്പറുടെ ഏകാധിപത്യത്തില്‍ പാലം പൊളിച്ചുമാറ്റുകയായിരുന്നു.ഇപ്പോള്‍ പാലം പൊളിച്ചുനീക്കിയ ഭാഗത്ത് സ്വകാര്യവ്യക്തി ഇദ്ദേഹത്തിന്റെ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി ഇരുമ്പു പൈപ്പില്‍ പലകകള്‍ നിരത്തി താത്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഈ പാലത്തില്‍കൂടിയുള്ള യാത്ര…
Read More