മന്ത്രവാദിനിയെന്ന് മുദ്രകുത്തി വീട്ടമ്മയെ മർദിച്ചു കൊന്നു; മരിച്ച സ്ത്രീ സന്ദർശിച്ച വീട്ടിലെ  വീട്ടമ്മയ്ക്ക് പനി ബാധിച്ചതിന്‍റെ പേരിലായിരുന്നു മർദനം

  ജംഷഡ്പുർ: ജാര്‍ഖണ്ഡില്‍ മന്ത്രവാദിനിയെന്ന് മുദ്രകുത്തി വീട്ടമ്മയെ അയല്‍വാസികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ജംഷഡ്പുരിലെ മാങ്ങാഡ് ഗ്രാമത്തിലാണ് സംഭവം. 55കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ അയല്‍വാസിയുടെ വീട് സന്ദര്‍ശിച്ചതിനു പിന്നാലെ ഇയാളുടെ ഭാര്യക്ക് പനി ബാധിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ മന്ത്രവാദിനിയാണെന്ന് ഇവർ ആരോപിച്ചത്. യുവതിയുടെ ഭര്‍ത്താവും മറ്റൊരു അയല്‍വാസിയും ചേര്‍ന്നാണ് വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഇവര്‍ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. പിന്നീട് ഗ്രാമത്തില്‍ നിന്നും കുറച്ചു മാറി വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

Read More

കാര്‍ വാടകയുടെ പേരില്‍ കോര്‍പറേഷന്‍റെ “ധൂര്‍ത്ത്’; എട്ട് വര്‍ഷത്തേക്കുള്ള വാടക 27 ലക്ഷം; ഇലക്‌ട്രിക് കാറിന്‍റെ ആകെ വില 16 ലക്ഷം

  കോഴിക്കോട്: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കോര്‍പറേഷന്‍റെ ധൂര്‍ത്ത്. സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഏറെ പാടുപെടുന്നതിനിടെയാണ് കോഴിക്കോട് കോര്‍പറേഷന്‍ കാര്‍ വാടകയുടെ പേരില്‍ ലക്ഷങ്ങള്‍ പാഴാക്കുന്നത്. യഥാര്‍ഥ വിലയേക്കാള്‍ 11 ലക്ഷം രൂപ അധികം ചെലവില്‍ കാര്‍ വാടകക്കെടുക്കാനാണ് നീക്കം നടക്കുന്നത്. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. കോര്‍പറേഷന്‍റെ കുടുംബശ്രീയുടെ ആവശ്യങ്ങള്‍ക്കായി അനര്‍ട്ട് വഴി ടാറ്റ നെക്‌സോണ്‍ ഇലക്‌ട്രോണിക് കാര്‍ വാടകയ്ക്കെടുക്കാനാണ് തീരുമാനം. കാര്‍ വാടകയ്ക്കെടുക്കുന്നതിന് അനര്‍ട്ട് വ്യവസ്ഥകളും നിബന്ധനകളും നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതിനും ക്ഷേമകാര്യ സ്ഥിരം സമിതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ക്ഷേമകാര്യ സ്ഥിരം സമിതി ശിപാര്‍ശ ഇന്നത്തെ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുന്നത്. അനര്‍ട്ടിന്‍റെ വ്യവസ്ഥ പ്രകാരം വാഹനത്തിന്‍റെ മാസവാടക 27,540 ആണ്. അഞ്ച് ശതമാനം ജിഎസ്ടിക്ക് പുറമേയാണിത്. ഒരു മാസത്തെ വാടക മുന്‍കൂര്‍ അടയ്ക്കണമെന്നും…

Read More

അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി ! സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

തെക്ക് കിഴക്കന്‍ അറബികടലില്‍ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടതായും ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടല്‍ ഇതു കൂടാതെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യൂന മര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

Read More

അഞ്ചു വര്‍ഷത്തിനിടെ കുടിച്ചത് 94.22 കോടി ലിറ്റര്‍ മദ്യം; മദ്യ ഉപയോഗം കുറഞ്ഞെന്നു മന്ത്രി; അഞ്ചു വര്‍ഷത്തിനിടെ മദ്യവില്പന കൂടിയെന്നു ബെവ്‌കോ

സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്തു മദ്യ ഉപയോഗം കുറഞ്ഞെന്ന് എക്‌സൈസ് വകുപ്പു മന്ത്രി പറയുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവിടെ വിറ്റഴിച്ചതു 94.22 കോടി ലിറ്റര്‍ മദ്യമെന്നു ബിവറേജസ് കോര്‍പറേഷന്‍. 2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തിലെ ബിയര്‍, വൈന്‍ വില്പനയ്ക്കു പുറമേയുള്ള മലയാളിയുടെ മദ്യ ഉപയോഗത്തിന്‍റെ കണക്കാണിത്. 94,22,54,386.08 ലിറ്ററാണ് അഞ്ചു വര്‍ഷത്തെ മദ്യ വില്പന. 64,619 കോടി വിലമതിക്കുന്ന മദ്യമാണിത്. സംസ്ഥാനത്തെ 740 ബാറുകള്‍, 265 ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാണ് ഇത്രയും മദ്യം വിറ്റഴിച്ചതെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തു 47,624 കോടിയുടെ മദ്യം വിറ്റഴിച്ചതില്‍ നിന്നാണ്, ഒന്നാം പിണറായി സര്‍ക്കാരിന്‍റെ മദ്യവില്പന 64,619 കോടിയിലെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ വിറ്റ ബിയറിന്‍റെ കണക്കും ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.42,23,86,768 ലിറ്റര്‍ ബിയറാണ് ഇക്കാലയളവില്‍…

Read More

വൈദ്യപരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി ! പറയുന്നത് കള്ളമെന്ന് ഡോക്ടര്‍മാര്‍;മോന്‍സന്റെ മകന്‍ ഇവിടെ ഡോക്ടര്‍…

വൈദ്യപരിശോധനയ്ക്കിടെ തന്നെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി പുരാവസ്തു തട്ടിപ്പ കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരേ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി. കഴിഞ്ഞ ദിവസം കളമശേരി മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് എത്തിച്ചപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പറയുന്നത് കളവാണെന്നാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യമെത്തിയത്. എന്നാല്‍ അവിടെ തിരക്കായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയായിരുന്നു. ബന്ധുവും ഒപ്പമുണ്ടായിരുന്നു. കളമശ്ശേരിയില്‍ കോവിഡ് പരിശോധന കഴിഞ്ഞ ഏറെ സമയം കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് ലേബര്‍ റൂമില്‍ കയറ്റി വൈദ്യ പരിശോധന നടത്തി. കേസിലെ കുറിച്ച് ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചറിഞ്ഞു. ഈ സമയം വേറെ കുറച്ച് ഡോക്ടര്‍മാര്‍ കൂടി ലേബര്‍ റൂമിലേക്ക് വന്നു. ഇവര്‍ മോന്‍സന് അനുകൂലമായി സംസാരിച്ചു. താന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ മുറി…

Read More

കാത്തിരിപ്പു കേന്ദ്രങ്ങളിൽ അരങ്ങേറുന്നത് പ്രേമകേളികൾ; യാത്രക്കാർ നിന്ന് ബുദ്ധിമുട്ടുന്നു; പോലീസെത്തിയിട്ടും കൂസാക്കാതെ കുട്ടികൾ; ഗാന്ധിനഗറിലെ ബസ് സ്റ്റോപ്പിൽ അരങ്ങേറിയ സംഭവം ഇങ്ങനെ…

  ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍റിലെ കാത്തിരിപ്പ് കേന്ദ്രം പൂർണമായി കൈവശപ്പെടുത്തി കമിതാക്കൾ. മെഡിക്കൽ കോളജ് ആശുപത്രി ഒപിയിൽ വന്നു പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുവാൻ പോലും സൗകര്യം നൽകാതെ കമിതാക്കൾ ബസ് കാത്തിരിപ്പ് കൈയ്യടിക്കയതോടെയാണ് സമീപത്തെ വ്യാപാരികൾ ഇടപെട്ട് പോലീസിനെ വിവരം അറിയിച്ചത്. കണ്‍ട്രോൾ റൂം എസ്ഐ റോയിയുടെ നേതൃത്വത്തിൽ ഹൈവേ പോലീസ് സ്ഥലത്തെത്തിയിട്ടും എഴുന്നേറ്റു പോകാൻ ചിലർ മടിക്കാട്ടി. പിന്നീട് ഇവരെ വിളിച്ചു വരുത്തി താക്കീത് നൽകി വിടുകയായിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍റിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു സംഭവം.രാവിലെ ഒന്പതു മുതൽ നാലു പ്രണയജോഡികൾ സ്റ്റാന്‍റിനുള്ളിലെ ബഞ്ച് കൈവശപ്പെടുത്തി മൊബൈലിൽ കളിച്ചു കൊണ്ടിരുന്നു. ഇവരുടെ ശല്യം സഹിക്കാതെയാണ് വ്യാപാരികൾ വിവരം പോലീസിൽ അറിയിച്ചത്.പോലീസ് എത്തിയിട്ടും ഇവരിൽ രണ്ടു ജോഡികൾ ഇരിക്കുന്നിടത്തു നിന്ന് അനങ്ങിയില്ല. തുടർന്ന് ഇവരെ വിളിച്ചു വരുത്തി…

Read More

മുഖ്യമന്ത്രിക്കു 28 കമാൻഡോകളുടെ വൻ സുരക്ഷ; വിഡി സതീശന് തൽക്കാലം രണ്ടു ഗൺമാൻമാർ മാത്രം; കോടിയേരിക്കും ലോക്നാഥ് ബെഹ്റയ്ക്കുള്ള സുരക്ഷകൾ ഇങ്ങനെയൊക്കെ…

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്‍റെ സുരക്ഷാക്രമീകരണത്തിൽ മാറ്റം വരുത്തിയപ്പോൾ വി.ഡി.സതീശന് ഇനി രണ്ടു ഗൺമാൻമാരുടെ മാത്രം സുരക്ഷ. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനു 28 കമാൻഡോമാർ അടക്കമുള്ളവരുടെ വൻ സുരക്ഷ തുടരും. പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷാക്രമീകരണം വൈ കാറ്റഗറിയിലേക്കു മാറ്റിയതോടെയാണ് രണ്ടു സായുധ ഗൺമാൻമാർ മാത്രമായത്. അതേസമയം, വൈ കാറ്റഗറി സുരക്ഷ പ്രകാരം 12 മുതൽ 17 വരെ പോലീസുകാർ മഫ്തിയിലും യൂണിഫോമിലുമായുണ്ടാകും. സായുധരായ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ മാത്രമേ വൈ കാറ്റഗറിയിൽ ഉള്ളൂ. എന്നാൽ, നേരത്തെ തന്നെ എസ്കോർട്ടും പൈലറ്റും വേണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സർക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് 28 കമാൻഡോകളുടെ സംരക്ഷണത്തോടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. മാവോയിസ്റ്റ് അടക്കമുള്ളവരുടെ ഭീഷണി കണക്കിലെടുത്താണ് മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കമാൻഡോകളെ കൂടാതെ പൊതുപരിപാടികളിൽ പോലീസുകാരുടെ മറ്റു സുരക്ഷാക്രമീകരണങ്ങളും മുഖ്യമന്ത്രിക്കായി ഒരുക്കാറുണ്ട്.അധോലോക നായകൻ രവി…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

  കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 5800 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 2300 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊഴുക്കുന്നത്. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് ഡാം തുറക്കും. തമിഴ്നാട് ഇക്കാര്യം കേരളത്തെ അറിയിച്ചിരുന്നു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

Read More

കാറിലെത്തുന്ന ബര്‍മുഡധാരികളായ ആധുനിക കള്ളന്മാര്‍…! ചേര്‍ത്തലയില്‍ മോഷണ പരമ്പര; ഇന്നലെ നഷ്ടപ്പെട്ടത് വീട്ടമ്മയുടെ മൂന്നരപവന്‍ സ്വര്‍ണമാല

രാജേഷ് ചേർത്തല ചേര്‍ത്തല: അക്രമകാരികളും സംഘടിതരുമായ മോഷ്ടാക്കളുടെ ഭീഷണിയില്‍ ചേര്‍ത്തല നിവാസികള്‍. മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തി മോഷണം നടത്തി കടന്നുകളയുന്ന മോഷണസംഘത്തിന്‍റെ ഭീതിയിലാണ് ചേര്‍ത്തലയിലെ ജനങ്ങള്‍. മൂന്നുമാസത്തിനിടയില്‍ ഇതുപോലെ നിരവധി മോഷണങ്ങളാണ് ചേര്‍ത്തലയില്‍ അരങ്ങേറിയത്. രണ്ടുമാസം മുമ്പ് ചേര്‍ത്തല നഗരത്തില്‍ തന്നെ വല്ലയില്‍-വട്ടക്കാട്ട് പ്രദേശത്ത് മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നിരുന്നു. ഒരു വീട്ടില്‍ നിന്നും ബൈക്ക് ഉള്‍പ്പെടെയാണ് മോഷണം നടന്നത്. അതിനുതൊട്ടുപിന്നാലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വെള്ളിയാകുളത്തും സമാനമായ രീതിയില്‍ മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നു. ഇവിടെയും ഒരേ സമയം നിരവധി വീടുകളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി മതിലകം ഭാഗത്ത് നടന്നത്… തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ചേര്‍ത്തല മതിലകം ഭാഗത്ത് നിരവധി വീടുകളിലാണ് മോഷണം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മൂന്നരപവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ചിലയിടങ്ങളില്‍ മോഷ്ടാക്കള്‍ മോഷണം നടത്തുന്നതിനിടയില്‍ വീട്ടുകാര്‍ എഴുന്നേറ്റതിനെതുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തണ്ണീര്‍മുക്കം…

Read More

തിരുത്തിപ്പറഞ്ഞാല്‍ ആരെങ്കിലും ഉപദ്രവിക്കുമോ ? പീഡനക്കേസിൽ പോലീസ് അഞ്ച് ലക്ഷം ആവശ്യപ്പെട്ട സംഭവം; കോടതിക്കു മുന്നില്‍ സത്യാവസ്ഥ വെളിപ്പെടുത്തുമെന്ന് പെണ്‍കുട്ടി

കൊച്ചി: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും സഹോദരൻമാരെ പോലീസ് കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ എല്ലാ കാര്യങ്ങളും കോടതിക്കു മുന്നിൽ തുറന്നു പറയുമെന്ന് പെൺകുട്ടി. കോടതിക്കു മുന്നില്‍ സത്യാവസ്ഥയെല്ലാം തുറന്നു പറയുമെന്ന് മകൾ തന്നോട് പറഞ്ഞതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് അറിച്ചു. നിലവില്‍ കെയര്‍ ഹോമിലാണ് പെൺകുട്ടി കഴിയുന്നത്. രണ്ടു പെണ്‍കുട്ടികളെയും കാണണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ പല തവണ കത്തു നല്‍കിയിട്ടും കാണാന്‍ അനുവദിച്ചില്ലെന്നും കഴിഞ്ഞ ദിവസമാണ് അവസരം കിട്ടിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കെയര്‍ ഹോമില്‍ വിവരശേഖരണത്തിന് എന്നുപറഞ്ഞ് നിരവധിപ്പേര്‍ വരുന്നുണ്ടെന്നും ഇവരെല്ലാം യൂണിഫോമിലല്ല എത്തുന്നതെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നു അമ്മ പറയുന്നു. വരുന്നവര്‍ ആരാണെന്ന് വ്യക്തത ഇല്ലാത്തതിനാലാണ് വിവരങ്ങള്‍ തുറന്നു പറയാത്തതെന്നും കോടതിക്ക് മുന്നില്‍ സത്യാവസ്ഥ തുറന്നു പറയുമെന്നും പെണ്‍കുട്ടി അറിയിച്ചതായി അമ്മ പറഞ്ഞു. പോലീസ് പറഞ്ഞത് അനുസരിച്ചാണ്…

Read More