തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് സിനിമ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയറ്റർ റിലീസില്ല. ഒടിടിയിൽ സിനിമ റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തിയറ്റർ റിലീസ് മുടങ്ങിയത്. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തിയറ്റര്‍ ഉടമകളും ആന്റണി പെരുമ്പാവൂരും തയാറാകാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു. ആമസോൺ പ്രൈമിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 100 കോടിക്കടുത്ത് ചെലവഴിച്ച് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. രണ്ട് വർഷംകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. 2020 മാർച്ച് 26–ന് ആദ്യം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. ആന്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്നും രാജിവച്ചു കൊച്ചി: തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. സംഘടനാ അധ്യക്ഷനായ ദിലീപിന് ആന്റണി പെരുമ്പാവൂർ രാജി കൈമാറി. മോഹൻലാൽ ചിത്രം…
Read MoreCategory: Top News
അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ! ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക;വെട്ടിത്തുറന്നു പറഞ്ഞ് സജി ചെറിയാന്
അനുപമ വിഷയത്തില്‍ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്. കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമര്‍ശിച്ചത്. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്. സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ…കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി…
Read Moreആരുപറഞ്ഞതു കേട്ടാണ് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടില്‍പോയത് ? എല്ലാവരെയും കബളിപ്പിച്ചു; ഡിജിപി നല്കിയ സത്യവാങ്മൂലത്തില്‍ കോടതിക്ക് അതൃപ്തി
കൊച്ചി: മോന്സണ് മാവുങ്കിലിന് എതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറും. ഇഡി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടാകുമെന്നാണ് ഇഡി സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയാണ്. അതിനാല്‍ തന്നെ ഇയാള്‍ ബിനാമികള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കാമെന്ന സംശയം ബലപ്പെടുകയാണ്. ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ മോന്‍സനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അതേസമയം മോന്‍സനെതിരായ രണ്ടാമത്തെ പീഡനകേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ യുവതികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. കോടതിക്ക് അതൃപ്തി അതേസമയം പുരാവസ്തുക്കളുടെ പേരില്‍ മോന്സന് മാവുങ്കല്‍ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഡിജിപി നല്കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട നടപടികളില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ബെഞ്ച്, ഡിജിപി…
Read Moreനവംബർ ഏഴിന് കോടിയേരി വീണ്ടും സെക്രട്ടറിയാകും? സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യം അനിവാര്യം
സ്വന്തം ലേഖകൻകോട്ടയം: നവംബർ ഏഴിനു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ച് ചുമതലയേറ്റെടുക്കാൻ സാധ്യത. കഴിഞ്ഞ ഒരു വർഷമായി അസുഖം മൂലം ചികിത്സയിലായിരുന്ന കോടിയേരി, മകൻ ബിനീഷുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസും പോലീസ് കസ്റ്റഡിയും ഉണ്ടായതോടെയാണ് ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവായത്. തന്റെ ചികിത്സയുടെ കൂടെ മകന്റെ കേസും കൂടിയായതോടെ ഉയർന്ന കമ്മ്യൂണിസ്റ്റ് ബോധമുള്ള കോടിയേരി മകന്റെ കേസുമായി ബന്ധപ്പെട്ട് തന്നെ സെക്രട്ടറി പദവിയിൽ നിന്ന് തൽക്കാലം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന് കത്ത് നൽകുകയായിരുന്നു. പി.ബി അംഗമായ കോടിയേരി ഇക്കാര്യം യച്ചൂരിയുമായി സംസാരിച്ചതോടെ ഉടനെ അവൈലബിൾ പി.ബി കൂടി തീരുമാനം നടപ്പിലാക്കി കേന്ദ്രക്കമ്മിറ്റി അംഗമായ എ. വിജയരാഘവന് ചുമതല കൈമാറുകയായിരുന്നു. ഇപ്പോൾ ബിനീഷിന് കേസിൽ നിന്നും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലും ഡിസംബർ മുതൽ തുടങ്ങുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളും 2022 മാർച്ചിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനവും…
Read Moreകോഴികളെ കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയത് ഇരുപത്തിരണ്ട് വയസുള്ള യുവാക്കൾ; കൊന്ന് തൂക്കിയതിന്റെ കാരണമായി പ്രതികൾ പറഞ്ഞതിങ്ങനെ…
വടക്കഞ്ചേരി: പാളയത്ത് നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ(22) എന്നിവരെയാണ് സി ഐ മഹേന്ദ്രസിംഹൻ, എസ് ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘം അറസ്റ്റ് ചെയ്തത്. മോഷണം, ജീവ ജാലങ്ങളെ അപായപ്പെടുത്തൽ, ഭീക്ഷണി തുടങ്ങി മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.ഒരു വർഷം മുന്‍പ് പാളയത്തുണ്ടായ ഒരു അടിപിടി കേസ് ഒത്തുതീർപ്പാക്കുന്നതിൽ ഫാം നടത്തുന്ന സുരേഷ് കുമാർ തടസ്സം നിന്നതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് യുവാക്കളെ പ്രേരിപ്പിച്ചതെന്ന് സിഐ പറഞ്ഞു. കാഞ്ഞിര തൊലിയും മാർക്കറ്റിൽ നിന്നും വാങ്ങിയ കോഴിയിറച്ചിയും ചേർത്ത് നൽകിയാണ് പാളയം കരിപ്പാലി റോഡിൽ കോണ്‍ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ് കുമാർ നടത്തുന്ന ഫാമിലെ നായ്ക്കളെ കൊന്നത്. ജർമ്മൻ…
Read Moreതമ്പ്രാന്റെ മോന് മദ്യം കഴിച്ചാല്‍ അത് ‘കട്ടന്‍ചായ’ അടിയാന്റെ മകന് കഴിച്ചാല്‍ മാത്രം മദ്യം ! ‘ഡിങ്കിരി’യ്ക്കെതിരേ ഒളിയമ്പെയ്ത് അര്ജുന് ആയങ്കി…
കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം കിട്ടിയ വാര്‍ത്ത പുറത്തു വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. ബിനീഷിന് ജാമ്യം കിട്ടിയതോടെ ഇയാള്‍ നിരപരാധിയാണെന്നും കുടുക്കപ്പെട്ടതാണെന്നുമുള്ള വ്യാഖ്യാനങ്ങളും പലരും നടത്തുന്നുണ്ട്. ഈ അവസരത്തില്‍ ബിനീഷിനെതിരേ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുന്‍ സി.പി.എമ്മുകാരനുമായ അര്ജുന് ആയങ്കി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്ജുന് ആയങ്കിയുടെ ഒളിയമ്പ്. പോസ്റ്റ് ഇങ്ങനെ… ‘തമ്പ്രാന്റെ മോന് മദ്യംകഴിച്ചാല്‍ അത് കട്ടന്‍ചായ. കണ്ണുകെട്ടല്‍, വായ്മൂടിക്കെട്ടി മൗനംപാലിക്കല്‍. അടിയാന്റെ മോന് കട്ടന്‍ചായ കുടിച്ചാല്‍ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യല്‍, നാടുകടത്തല്‍’. ബിനീഷ് കോടിയേരിക്ക് ജാമ്യംകിട്ടിയ വാര്‍ത്ത വന്ന ശേഷമിട്ട പോസ്റ്റിനുചുവടെ നിരവധി വിവാദ കമന്റുകളും വന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്ജുന് ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാളെ കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന്…
Read Moreതടവുകാരുടെ ‘സ്വാദ് ‘കൂട്ടി ആഭ്യന്തരവകുപ്പ് ; ഉലവയും ജീരകവും കടുകും കൂടുതല്‍ അനുവദിക്കണമെന്ന് ഡിജിപി
സ്വന്തംലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ സ്വാദ് കൂട്ടി “മയക്കാന്‍’ ജയില്‍വകുപ്പ്. രണ്ട് മാസം മുമ്പ് പുതുക്കിയ ഭക്ഷണക്രമത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയാണ് ജയില്‍ വകുപ്പ് രുചി വര്‍ധിപ്പിച്ചത്. കടുക്, ജീരകം, ഉലുവ എന്നിവയുടെ അളവ് കൂടുതലാക്കി നല്‍കാനാണ് ജയില്‍ ഡിജിപി ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കിയത്. കടുകും ജീരകവും ഉലുവയും നേരത്തെ അനുവദിച്ചിരുന്നെങ്കിലും മുമ്പുള്ള അളവിനേക്കാള്‍ 100 മില്ലിഗ്രാം അധികമായി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ പരിഷ്കരിച്ച ഡയറ്റ് സ്കെയില്‍ പ്രകാരമാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. ഇത് പ്രകാരം ഉപ്പുമാവിന് ഗ്രീന്‍പീസ് കറിയും കുട്ടിക്കുറ്റവാളികള്‍ക്ക് ചായക്കൊപ്പം കൊഴുക്കട്ടയുമാണ് നല്കി വരുന്നത്. നേരത്തെ അനുവദിച്ച പഴത്തിന് പകരമാണ് ഉപ്പുമാവിന് ഗ്രീന്‍പീസ് കറി അനുവദിച്ചത്. ഡയറ്റ് പരിഷ്കരിച്ചത് വഴി ഒരു തടവുകാരന് 450 ഗ്രാം അരി നല്‍കിയിരുന്നത് 400 ഗ്രാമാക്കി കുറച്ചിരുന്നു. ചോറ് പാഴാകുന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം.…
Read Moreഅഭിഭാഷകൻ സുഹൃത്തിനെ കൊന്നത് അതിക്രൂരമായി; രണ്ടു വാരിയെല്ലുകളും കാലുകളിലെ എല്ലുകളും അടിച്ചു തകർത്ത നിലയിൽ; മരണകാരണം പക്ഷേ ഇതൊന്നുമല്ല…
തൃശൂർ: തിരൂരിൽ മദ്യപിച്ചശേഷം അഭിഭാഷകൻ യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ചയാൾ നേരിട്ടതു ക്രൂരമർദനമെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരമാസകലം ചുറ്റികകൊണ്ട് അടിയേറ്റതിന്റെ ക്ഷതങ്ങൾ ഉണ്ടെന്നാണു റിപ്പോർട്ടിലുള്ളത്. രണ്ടു വാരിയെല്ലുകളും കാലുകളിലെ എല്ലുകളും അടിച്ചു തകർത്ത നിലയിലാണ്. ആന്തരികാവയവങ്ങൾ തകർന്നിട്ടുണ്ടെങ്കിലും മരണകാരണമായതു തലയ്ക്കേറ്റ അടിയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം സംഭവദിവസം മൂന്നാമതൊരാൾ കൂടി മദ്യപിക്കാനുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കൊല്ലപ്പെട്ട കണ്ണനും പ്രതി സജീഷും തർക്കത്തിലേർപ്പെട്ടതോടെ മൂന്നാമൻ സ്ഥലം വിടുകയായിരുന്നു. സജീഷിന്റെ പറന്പിലെ അടയ്ക്ക വില്പനയ്ക്കുവേണ്ടി മണികണ്ഠനെ ഏൽപ്പിച്ചിരുന്നു. ഇതിൽ കൃത്രിമം കാണിച്ചു പണം തട്ടിയെന്നു പറഞ്ഞായിരുന്നു തർക്കത്തിനു തുടക്കം. പിന്നീട് അതു ക്രൂരമാ യ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മുളങ്കുന്നത്തുകാവ് തിരൂർ കിഴക്കുംമുറിയിൽ പണിക്കര വീട്ടിൽ കുട്ടപ്പന്റെ മകൻ മണികണ്ഠൻ എന്ന കണ്ണൻ (42) ആണ് കഴിഞ്ഞ ദിവ സം കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം പ്രതിയായ…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറി; മൂന്ന് വർഷം നീണ്ട കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവ് വിധിച്ച് കോടതി
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പല തവണ പീഡിപ്പിച്ചതിനുശേഷം പ്രതി വിവാഹവാഗ്ദാനത്തിൽ നിന്നു പിന്മാറി. ഇതു ചോദിക്കാൻ എത്തിയ പെണ്‍കുട്ടിയോടു പ്രതി മോശമായി പെരുമാറി. ഇതിൽ മനംനൊന്ത് 2018 ഡിസംബർ 13ന് അർധരാത്രി പ്രതിയുടെ വീടിന്റെ മുകളിൽ കയറി കുട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മർദിക്കുകയും ചെയ്തു. ഒടുവിൽ പൂന്തുറ പോലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതി…
Read Moreശക്തമായ സൗരക്കാറ്റ് ഭൂയിലേക്ക്; ജിപിഎസ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ തടസ്സപ്പെടും; ഭൂമിയുടെ കാന്തിക വലയം തകരുമോ? ശാസ്ത്രലോകം ആശങ്കയിൽ
ന്യൂയോർക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ. അമേരിക്കന്‍ ഏജൻസിയായ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കാലാവസ്ഥാ പ്രവചന കേന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെക്കൻഡിൽ 700 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് ഇന്നു ഭൂമിയിലെത്തുമെന്നാണ് പ്രവചനം. നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രം സൂര്യന്റെ പുറം ഭാഗത്തെ പ്ലാസ്മയിൽ വളരെ ഉയർന്ന ഊർജം ഉദ്പാദിപ്പിക്കപ്പെട്ടതായും അത് സൗരക്കാറ്റായി മാറി സൂര്യന്റെ ഗുരുത്വാകർഷണ ശക്തിയെ മറികടന്ന് ഭൂമിയിലെത്തുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. ചിത്രം നൽകുന്ന സൂചനയനുസരിച്ച് സൂര്യന്റെ പുറത്തെ പ്ലാസ്മയിൽ വലിയ ഒരു ഊർജ വിസ്ഫോടനം നടന്നിട്ടുണ്ട്.സൂര്യന്റെ ഗുരുത്വാകർഷണത്തിനു പിടിച്ചുനിർത്താനാവാത്തവിധം ചൂട് വർധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർക്കാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും. സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുമ്പോള്‍…
Read More