മുണ്ടക്കയം: കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ ആറുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കുട്ടികളടക്കം മൂന്നു പേരെ കണ്ടെത്താനായില്ല. കൂട്ടിക്കൽ കാവാലി വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (അച്ചാമ്മ-73), മകൻ മാർട്ടിന്റെ ഭാര്യ സിനി (35), സിനിയുടെ മകൾ സോന (11) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. മാർട്ടിൻ (റോയി-47), മറ്റു മക്കളായ സ്നേഹ (13), സാന്ദ്ര (ഒന്‍പത്) എന്നിവർക്കായി ഇന്നലെ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഉരുൾപൊട്ടലുണ്ടായത്. രാവിലെ മുതൽ കനത്ത മഴയായിരുന്നതിനാൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം വിശ്രമത്തിലായിരുന്നപ്പോൾ അപ്രതീക്ഷിതമായെത്തിയ ഉരുൾപൊട്ടലിൽ വീട് ഉൾപ്പെടെ ഒലിച്ചുപോകുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്തെ ഏകവീടായിരുന്നതിനാൽ അപകടവിവരം പുറത്തറിയാൻ വൈകി. പ്ലാപ്പള്ളിയിൽ നാലുപേരെ കാണാതായി എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇളംകാട് ടോപ്പിൽ കൂട്ടിക്കലിലെ…
Read MoreCategory: Top News
കൊക്കയാറിൽ ഉരുൾപൊട്ടൽ! നാലു കുട്ടികളടക്കം ഏഴുപേർ മണ്ണിനടിയിലെന്ന് സൂചന; രാവിലെയുണ്ടായ അപകടം പുറത്തറിഞ്ഞത് വളരെ വൈകി
ഇടുക്കി: കനത്തമഴയിൽ ഇടുക്കി കൊക്കയാറിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. കുട്ടികളടക്കം ഏഴ് പേർ മണ്ണിനടിയിലായതായാണ് സൂചന. ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെയാണ് കാണാതായതെന്നാണ് വിവരം. മേഖലയിലെ ഏഴു വീടുകൾ പൂർണമായി തകർന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രാവിലെയുണ്ടായ അപകടം വൈകിയാണ് പുറത്തറിഞ്ഞത്. അതേസമയം, മധ്യ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരണം ആറായി. നാല് പേരെ കാണാതായി. ഇന്ന് ഉച്ചയോടെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്. കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ച് വീടുകൾ മാത്രമുള്ള പ്രദേശത്താണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടെ മൂന്ന് വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. ഒരു വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചിരുന്നു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
Read Moreദുരൂഹത! ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്നത് യുവതിയുടെയും യുവാവിന്റെയും മൃതദേഹം; ഒപ്പം ഉണ്ടായിരുന്നത് കൂടെ ജോലിചെയ്യുന്ന യുവതി; കാറ് റെന്റിനെടുത്തത്
തൊടുപുഴ: തൊടുപുഴ കാഞ്ഞാറിൽ ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെയും മറ്റൊരു യുവതിയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. കാർ കിടന്നതിന്റെ നൂറു മീറ്റർ മാറി മരങ്ങൾ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു നിഖിലിന്റെ മൃതദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്ന യുവതിയാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റെന്റിന് എടുത്തകാറിലായിരുന്നു ഇവരുടെ യാത്ര. അതിശക്തമായ ഒഴുക്കായിരുന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. വെള്ളം താഴ്ന്നപ്പോൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഇതു കൊണ്ടൊന്നും തീരില്ല ! കേരളത്തില്‍ വരാനിരിക്കുന്നത് ഇതിലും വളരെശക്തമായ മഴയെന്ന് തമിഴ്നാട് വെതര്‍മാന്‍…
കേരളത്തില്‍ വന്‍ ദുരന്തങ്ങള്‍ വിതച്ചു കൊണ്ടുള്ള പേമാരി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് തമിഴ്നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്നാട് വെതര്‍മാന്‍ പറയുന്നു. മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രദീപിന്റെ പ്രവചനത്തില്‍ പറയുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read Moreസിനിമാ -ബിസിനസ് രംഗത്തുള്ള നിരവധി പേരുമായി സൗഹൃദം! വയനാട്ടില്‍ ഡിജെ പാര്‍ട്ടി നടത്താന്‍ അമൃത പദ്ധതിയിട്ടു ? പാര്‍ട്ടി നടക്കുന്നത് അടുത്താഴ്ച;
കോഴിക്കോട്: തിരുവണ്ണൂരില് മാരക ലഹരിമരുന്നുമായി പിടിയിലായ അമൃത തോമസ് വയനാട്ടില്‍ ഡിജെ പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടതായി വിവരം. അടുത്താഴ്ച വയനാട്ടില്‍ പാര്‍ട്ടി നടക്കുമെന്നാണ് എക്സൈസിനായി പ്രവര്‍ത്തിച്ച ചാരനോട് അമൃത വ്യക്തമാക്കിയത്. എന്നാല്‍ എവിടെയാണ് പാര്‍ട്ടി നടക്കുന്നതെന്നോ ആരാണ് പാര്‍ട്ടി നടത്തിപ്പിനുള്ള സാമ്പത്തിക ചെലവുകള്‍ നടത്തുന്നതെന്നോ വ്യക്തമല്ല. അമൃതയെക്കുറിച്ച് എറണാകുളം ആന്റി നാര്‍ക്കോട്ടിക് സ്പഷല് ആക്ഷന്‍ ഫോഴ്സ് (ഡന്‍സാഫ്)നും വിവരം ലഭിച്ചിരുന്നു. പിടികൂടാനിരിക്കെയാണ് എക്സൈസ് ഫറോക്ക് റേഞ്ച് അധികൃതരുടെ പിടിയിലാവുന്നത്. ഇത്തരം വിവരങ്ങള്‍ സംബന്ധിച്ച് അമൃതയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വീണ്ടും ചോദ്യം ചെയ്യും. സിനിമാ -ബിസിനസ് രംഗത്തുള്ള നിരവധി പേരുമായി അമൃതയ്ക്ക് സൗഹൃദമുണ്ട്. ലഹരി വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഇത്തരം സൗഹൃദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കൊച്ചിയിലെ ലഹരി മരുന്ന് കേസില്‍ ഡന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്ന അമൃത. കൊച്ചിയില്‍നിന്ന് കോഴിക്കോടെത്തുന്നവര്‍ക്ക് റിസോര്‍ട്ടുകളില്‍ ലഹരിപാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നതിന് പിന്നില്‍ അമൃതയ്ക്ക് പങ്കുണ്ട്.…
Read Moreട്രാക്ക് സ്യൂട്ടിട്ട് പുലര്‍ച്ചെ ഓട്ടം, ജിമ്മില്‍ വര്‍ക്കൗട്ട്! 38 കാരിയുമായുള്ള അടുപ്പം പൊതുപ്രവര്‍ത്തനെ എത്തിച്ചത് നിലയില്ലാ കയത്തില്‍; വൈക്കത്തെ സംഭവം ഇങ്ങനെ…
വൈക്കം: ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ വർക്കൗട്ട് ചെയ്ത് ശരീരത്തിലെ ദുർമേദസ് കളഞ്ഞ് ശരീരത്തിന്റെ അഴകു നിലനിർത്താൻ പാടുപെട്ട 38 കാരിയുമായുള്ള അടുപ്പം പൊതുപ്രവർത്തകനായ യുവാവിനെ ഒടുവിൽ എത്തിച്ചത് നിലയില്ലാ കയത്തിൽ. വൈക്കത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന പൊതുപ്രവർത്തകൻ ഉദയനാപുരം പഞ്ചായത്തിൽ സ്ഥാനാർഥിയായിരുന്നു. പുലർച്ചെ ഓട്ടവും ജിമ്മിലെ വർക്കൗട്ട് ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കു വച്ച് സൗഹൃദം വിപുലീകരിച്ച 38കാരിയെ യുവാവിന്റെ പാർട്ടി സ്ഥാനാർഥിയാക്കി. യുവതി കുറച്ചു കാലമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. പ്രദേശവാസിയായ യുവാവുമായി യുവതി അടുപ്പത്തിലായതിനെ തുടർന്നാണ് ഭർത്താവ് അകൽച്ചയിലായതെന്ന് പറയപ്പെടുന്നു. നാട്ടിൻപുറത്തു താമസിക്കുന്ന കൂലിപണിക്കാരനായ ഭർത്താവിനു ഭാര്യ ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ മണിക്കൂറുകൾ വ്യായാമം ചെയ്യുന്നതും ഏറെ അഭിമാനകരമായ കാര്യമായിരുന്നു. ഭാര്യയുടെ ആരോഗ്യം മെച്ചപ്പെട്ട് സൗഹൃദങ്ങൾ വർധിച്ചതോടെ കുടുംബാരോഗ്യം നഷ്ടമായപ്പോഴാണ് ഭർത്താവ് അപകടം മണത്തത്. വളരെ പ്രായം കുറഞ്ഞ…
Read Moreകൂട്ടിക്കലിൽ ഉരുൾ പൊട്ടൽ; വ്യാപകനാശനഷ്ടം; 11 പേരെ കാണാതായതായി സംശയം; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു
മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ 11 പേരെ കാണാതായി. പ്ലാപ്പള്ളിയിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. മറ്റൊരു വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഇതോടെ രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ കൂട്ടിക്കൽ പഞ്ചായത്തിൽ പലയിടങ്ങളിലും ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൂട്ടിക്കൽ ടൗൺ ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടയിലാണ്. കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുൻ എംഎൽഎ പി.സി. ജോർജും പറഞ്ഞു. തന്റെ വീട്ടിലും വെള്ളം കയററായി. ആദ്യമായാണ് താൻ ഇവിടെ ഇത്രയധികം വെള്ളം കാണുന്നതെന്നും പി.സി. ജോർജ്…
Read Moreസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജയസൂര്യ, നടി അന്നബെൻ;ജനകീയ ചിത്രം അയ്യപ്പനും കോശിയും
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യയും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി ദിഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം. ജനകീയ ചിത്രം അയ്യപ്പനും കോശിയും. മികച്ച കുട്ടികളുടെ ചിത്രം ബൊണാമി. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം അധ്യക്ഷയായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Read Moreപത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം ! ഡാമുകള്‍ നിറഞ്ഞ് 2018ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു…
കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. 2018ലെ മഹാപ്രളയത്തിനു സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്. ശബരിമലയില്‍ ഇന്ന് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെയാണ് മഴ കനത്തത്. അതിശക്തമായ മഴയാണ് കഴിഞ്ഞ അഞ്ചു…
Read Moreഹര്‍ക്കത്ത് 313, കാശ്മീരിലെ പുതിയ ഭീകര സംഘടന ! പുതിയ ഭീകരരുടെ രംഗപ്രവേശം താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചതിനു പിന്നാലെ…
കാശ്മീരില്‍ സൈന്യത്തിന് പുതിയ വെല്ലുവിളിയുയര്‍ത്തി പുതിയ ഭീകര സംഘടന. ഹര്‍ക്കത്ത് 313 എന്ന പേരില്‍ അറിയപ്പെടുന്ന വിദേശ തീവ്രവാദികള്‍ കാശ്മീര്‍ താഴ് വരയില്‍ കടന്നതായുള്ള സൂചനകളാണ് പുറത്തു വരുന്നത്. ഇവര്‍ പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് താഴ്വരയില് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ‘ഈ ഗ്രൂപ്പിനെ കുറിച്ച് നമ്മള് കേള്‍ക്കുന്നത് തന്നെ ഇതാദ്യമാണ്. ഈ സംഘത്തില്‍ വിദേശ ഭീകരര്‍ മാത്രമാണുള്ളത് എന്നത് മാത്രമാണ് അവരെക്കുറിച്ച് ഈ ഘട്ടത്തില്‍ നമുക്കറിയാവുന്നത്.’ താഴ് വരയിലേക്ക് പാകിസ്താന് ഭീകരരെ അയക്കുന്ന ലഷ്കര്‍-ഇ-തോയ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുകമറയാണോ ഈ സംഘടന എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജലവൈദ്യുത പദ്ധതികള്‍, ശ്രീനഗര്‍ വിമാനത്താവളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഹര്‍ക്കത്ത് 313 എന്ന ഗ്രൂപ്പിനെക്കുറിച്ചും…
Read More