ഏറ്റുമാനൂർ: മൊബൈൽ ഷോപ്പിൽനിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചതിനു പിന്നിൽ പോലീസിന്റെ സാഹസികമായ യാത്ര. അസം സ്വദേശി മോറിഗോണ്‍ ജാഗിറോഡ് മോർപായക് നെല്ലിയിൽ ആഷിഖ് ഉൾ ഇസ്ലാം(18)നെയാണു പിടികൂടിയത്. ബസ് സ്റ്റാൻഡിനും പരിസരത്തുമുള്ള മുപ്പതോളം സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതി ആഷിഖ് ഉൾ ഇസ്ലാമാണെന്നു പോലീസ് തിരിച്ചറിഞ്ഞത്. ലോക്ക് ഡൗണ്‍ സമയത്ത് ഏറ്റുമാനൂരിലെത്തിയിരുന്ന പതിനായിരം അതിഥിതൊഴിലാളികളുടെ പേരും ചിത്രവും വിവരവുമടക്കം പരിശോധിച്ച് സിസിടിവി കാമറ ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ അസമിലേക്കു മടങ്ങിയതായി കണ്ടെത്തി. തുടർന്നു പോലീസ് അസമിലേക്കു പോയി.അസമിലെ മോറിഗോണ്‍ എസ്പിയും മലയാളിയുമായ അപർണ നടരാജന്റെ സഹായവും പോലീസ് സംഘത്തിന് ലഭിച്ചു. ആളുകൾ തിങ്ങിപാർക്കുന്ന പ്രദേശത്താണു പ്രതി താമസിച്ചിരുന്നത്. ഇവിടെയെത്തിയ പോലീസ് സംഘം പ്രതിയെ സാഹസികമായാണു പിടികൂടിയത്. ആദ്യ ലോക്ക്ഡൗണിന് മുന്‍പ്…
Read MoreCategory: Top News
ഏറ്റുമാനൂരിൽ അപകടത്തിൽ പരിക്കേറ്റയാളെ റോഡിൽ ഉപേക്ഷിച്ച സംഭവം; അപകടത്തിലേറ്റ പരിക്കാണ് മരണകാരണമെങ്കിൽ യുവാവിനെ കാത്തിരിക്കുന്നത്…
ഏറ്റുമാനൂർ: റോഡരികിൽ ഉപേക്ഷിക്കപ്പെട്ട യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം പോസ്റ്റ് മോർട്ടത്തിനു ശേഷം വ്യക്തമാകും.അതിരന്പുഴ സൃഷ്ടി ജംഗ്ഷനു സമീപം പുത്തൻപറന്പിൽ രവിയുടെ മകൻ ആർ. ബിനു മോനെ (36) ആണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുവിനൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന പൊൻകുന്നം സ്വദേശിയും ബിനുവിന്റെ ബന്ധുവുമായ നൗഫലിനെ(രാജേഷ്) പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ഫോർ ജി മൊബൈൽസിന്റെ മുന്നിൽ ബുധനാഴ്ച രാത്രി 12.07 നാണ് അപകടമുണ്ടായത്. ഫുട്പാത്തിന്റെ തിട്ടയിൽ ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നുവെന്നു സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സമീപത്തുനിന്നും ആളുകൾ ഓടിയെത്തി ഓട്ടോറിക്ഷ നിവർത്തുകയും ബിനുവിനെ ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടത്തുകയും ചെയ്തു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടന്ന് ബിനു അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും ഓടിക്കൂടിയവരെല്ലാം മടങ്ങി. കുറേ സമയത്തിനുശേഷം ബിനുവിനെ നൗഫൽ താങ്ങിയെടുത്ത് നടപ്പാതയിൽ കിടത്തി. നടപ്പാതയിൽ തന്നെ ഇരുന്ന നൗഫൽ മൂന്നോടെ ബിനുവിനെ…
Read Moreപ്രണയനൈരാശ്യം; പാലായില്‍ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു; കൃത്യം ആളുകൾ നോക്കിനിൽക്കേ
പാലാ: പാലാ സെന്റ്. തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്നു. തലയോലപറമ്പ് സ്വദേശിനി നിതിനാ മോൾ(22) ആണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി അഭിഷേക് ബൈജു പേനാക്കത്തികൊണ്ട് കുത്തുകയായിരുന്നു. കൂത്താട്ടുകുളം സ്വദേശിയാണ് അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ആളുകള്‍ നോക്കി നില്‍ക്കെയാണ് പ്രതി ആക്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഷേക് ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreസ്വപ്നയും മോന്‍സനും തമ്മില്‍? സ്വര്‍ണക്കടത്ത് പ്രതികളുടെ ഫോണ്‍വിളി വീണ്ടും പരിശോധിക്കുന്നു; ആശങ്ക ഉയര്‍ത്തി വീണ്ടും “സിഡിആര്‍’
സ്വന്തംലേഖകന്‍ കോഴിക്കോട് : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിനു നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കോള്‍ ഡീറ്റൈയില്‍ റിപ്പോര്‍ട്ട് (സിഡിആര്‍) കസ്റ്റംസ് ശേഖരിച്ചിരുന്നു. കേന്ദ്രത്തിൽ വരെ പിടി!ഈ സിഡിആറില്‍ അക്കാലത്ത് മോന്സന് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളില്‍ വരെ തനിക്കു സ്വാധീനമുണ്ടെന്ന് മോന്സന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സ്വര്‍ണക്കടത്തിനെക്കുറിച്ചും നയതന്ത്ര കേസിലെ പ്രതി സ്വപ്നസുരേഷുമായുള്ള ബന്ധത്തിനെക്കുറിച്ചും പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്. അതേസമയം, പ്രതികളുമായി മോന്സന് ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചാല്‍ സ്വര്‍ണക്കടത്ത് വീണ്ടും ചര്‍ച്ചയായി മാറും. നയതന്ത്ര ബാഗേജ്വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ സ്വപ്ന ഒളിവില്‍ പോയിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മോൻസൺ സഹായിച്ചോ?ബംഗളൂരുവില്‍ വച്ചാണ് പിന്നീട് എന്‍ഐഎ…
Read Moreപണമില്ലാത്തവര്‍ അവയവദാനം നടത്തരുതെന്ന് നിയമമില്ല; പാവപ്പെട്ടവരാണെന്നത് ഒരു കുറ്റമല്ല; വൃക്കദാനത്തിനു തയാറായ സ്ത്രീ നിര്ധനയെന്ന കാരണത്താല്‍ അനുമതി നിഷേധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ട രോഗിയുടെ ദുരിതാവസ്ഥയറിഞ്ഞു വൃക്ക ദാനം ചെയ്യാന്‍ തയാറായ സ്ത്രീ നിര്‍ധന കുടുബാംഗമാണെന്ന കാരണത്താല്‍ അനുമതി നിഷേധിച്ച ജില്ലാതല ഓഥറൈസേഷന് സമിതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പാവപ്പെട്ടവര്‍ അവയവങ്ങള്‍ ദാനം ചെയ്യരുതെന്ന് നിയമമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. അപേക്ഷ പുനഃപരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃക്കദാതാവും രോഗിയും നിര്‍ധന കുടുംബാംഗങ്ങളാണെന്ന് കോടതി വ്യക്തമാക്കി. പണമില്ലാത്തവര്‍ അവയവദാനം നടത്തരുതെന്ന് നിയമമില്ല. പാവപ്പെട്ടവരാണെന്നത് ഒരു കുറ്റമല്ല. നമ്മുടെ നാട്ടില്‍ വിശാലമനസുള്ള ഒരുപാടു പേരുണ്ട്. അവര്‍ക്ക് ഇത്തരക്കാരെ സഹായിക്കാന്‍ കഴിയും. അങ്ങനെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാകുന്നത്. വൃക്കദാതാവ് താമസിക്കുന്ന മേഖലയില്‍ വൃക്കദാനം ചെയ്ത നിരവധി പേരുണ്ടെന്നതും അപേക്ഷ നിരസിക്കാന്‍ കാരണമല്ല – ഉത്തരവ് പറയുന്നു. വൃക്കദാനത്തിനു തൃശൂരിലെ ജില്ലാതല ഓഥറൈസേഷന് സമിതി അനുമതി നിഷേധിച്ചതിനെതിരേ വൃക്കരോഗിയായ കൊണ്ടോട്ടി…
Read Moreനാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ; ഉറങ്ങുമ്പോൾ കുട്ടിയുടെ കരച്ചില് അസ്വസ്ഥതയുണ്ടാക്കി, അപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് യുവതി
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കളപ്പുരയ്ക്കല്‍ റിജോയുടെ ഭാര്യ സൂസനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം സ്പെഷല്‍ ജയിലില്‍ റിമാൻഡിൽ കഴിയുകയാണ് ഇവര്‍. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ആഴ്ച ആഴ്ചയാണ് സംഭവം നടന്നത്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന് ദമ്പതിമാരുടെ മകന് ഇഹാനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ. കുട്ടിക്ക് അനക്കമില്ലെന്ന് സൂസൻ തന്നെയാണ് റിജോയെ വിളിച്ച് അറിയിച്ചത്. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. ഉറങ്ങുമ്പോൾ കുട്ടിയുടെ കരച്ചില്…
Read Moreപാലം പൊളിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ ! എന്‍ജിനീയറിംഗ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരെന്ന് സിഎജിയുടെ കണ്ടെത്തല്‍…
കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളിലെ ആയിരത്തോളം അധ്യാപകര്‍ അയോഗ്യരെന്ന് സിഎജിയുടെ കണ്ടെത്തില്‍. സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത എന്‍ജിനീയറിംഗ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരാണെന്നാണ്സര്ക്കാരിനും സാങ്കേതിക സര്‍വകലാശാലയ്ക്കും സിഎജി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ 93, എയ്ഡഡ് കോളജുകളില്‍ 49, സര്‍ക്കാര്‍ നിയന്ത്രിത സ്വശ്രയ കോളജില്‍ 69, സ്വാശ്രയ കോളജുകളില്‍ 750 എന്നിങ്ങനെയാണ് കണക്കുകള്‍. സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ നിയമിതരായിട്ടുള്ള അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ സാങ്കേതിക സര്‍വകലാശാല റജിസ്ട്രാര്‍ എല്ലാ കോളജ് പ്രിന്‍സിപ്പല്‍മാരോടും രേഖാമൂലം ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകളില്‍ നിയമിക്കുന്ന അസിസ്റ്റന്റ് പ്രഫസര്‍മാരുടെ യോഗ്യത സര്‍വകലാശാല പരിശോധിക്കാത്തത് കൊണ്ട് യോഗ്യതയില്ലാത്ത നിരവധിപേര്‍ കോളജുകളില്‍ തുടരുന്നുണ്ട്. എഐസിടിഇ 2019ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ മറികടന്ന്, സര്‍ക്കാരിന്റെ തലപ്പത്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് യോഗ്യതകളില്‍ കുറവു വരുത്തി നിരവധി അധ്യാപകര്‍ പ്രമോഷന് തസ്തികകള്‍ നേടിയെടുത്തത്. അസോഷ്യേറ്റ്…
Read Moreഭാര്യ ഉപേക്ഷിച്ചു പോയത് അയൽവാസികളുടെ ദുർമന്ത്രവാദത്തെ തുടർന്ന്; ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം; 63കാരൻ ഇനി 17 വർഷം ജയിലിലേക്ക്…
കോട്ടയം: 63 കാരൻ ഇനി 17 വർഷം ജയിലിലേക്ക്. ഭാര്യ ഉപേക്ഷിച്ചു പോയത് അയൽവാസികളുടെ ദുർമന്ത്രവാദത്തെ തുടർന്നാണെന്നു സംശയിച്ച് ദന്പതികൾക്കുനേരേ ആഡിസ് ആക്രമണം നടത്തിയ വൈക്കം വടയാർ ഉമ്മാൻകുന്ന് ഭാഗത്ത് ചോഴാച്ചേരിൽ കുഞ്ഞപ്പനെയാണു കോട്ടയം അഡീഷണൽ സെഷൻ കോടതി (സ്പെഷൽ) ജഡ്ജി ജോണ്സണ് ജോണ്‍ ശിക്ഷിച്ചത്. ഐപിസി 307 പ്രകാരം പത്ത് വർഷം കഠിനതടവിനും 50,000 രൂപ പിഴയും, ഐപിസി 458 പ്രകാരം ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയും വിധിച്ചു. അയൽവാസികളായ കാളാശേരിൽ രവീന്ദ്രനെയും ഭാര്യ രാധാമണിയെയും ആസിഡൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതി ശിക്ഷിക്കപ്പെടുന്നത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അടയ്ക്കുന്ന പക്ഷം ഇതു പരിക്കേറ്റ രവീന്ദ്രനും രാധാമണിക്കും നഷ്ടപരിഹാരമായി നൽകണം. വിവിധ വകുപ്പുകളിലെ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2012 മാർച്ച് ഒന്പതിനു പുലർച്ചെ രണ്ടിനായിരുന്നു…
Read Moreകണ്ടതു രക്തം മരവിക്കുന്ന കാഴ്ചയെന്ന് നാട്ടുകാര്‍; അമ്മയുടെ കഴുത്തറത്ത ശേഷവും ഭാവഭേദമില്ലാതെ സുരേഷ് ; രുഗ്മിണിയമ്മയുടെ നില ഗുരുതരം
മാവേലിക്കര: നാട്ടുകാരുടെ മുമ്പില്‍ പൈശാചിക മുഖഭാവത്തോടെ മകന് സുരേഷ്. കഴുത്തറത്ത അമ്മ രുഗ്മിണിയമ്മയുടെ നില ഗുരുതരമായി തുടരുന്നു. ഈരേഴവടക്ക് നാമ്പോഴില്‍ സുരേഷ്കുമാര്‍(49) ആണ് അമ്മയായ രുഗ്മിണിയമ്മ(85)യുടെ കഴുത്തറക്കുകയും വീടിനും വാഹനത്തിനും തീയിടുകയും ചെയ്തത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് രുഗ്മിണിയമ്മ. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഇവര്‍ക്ക് കഴുത്തിനു മുറിവേറ്റതിനാല്‍ സംസാരിക്കാന്‍ സാധിക്കുന്നില്ല. അബോധാവസ്ഥയിലല്ലെങ്കിലും മകൻ ചെയ്ത കൃത്യത്തിന്റെ ആഘാതത്തിലാണ് ഇവരും. ഇന്നലെ വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കാട്ടുവള്ളില്‍ ക്ഷേത്രത്തിനു സമീപമുള്ള വീടിനു തീയിട്ട ശേഷം യുവാവ് പോലീസും ഫയര്‍ഫോഴ്സും എത്തിയതോടെ അമ്മയുടെ കഴുത്തറക്കുകയായിരുന്നു. സേനാംഗങ്ങള്‍ അടുത്തേക്കു എത്തുന്നതിനിടെ അമ്മയുടെ കഴുത്തറുക്കുകയും കത്തികൊണ്ട് സ്വന്തം കഴുത്തറത്ത് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ സേനാംഗങ്ങള്‍ സുരേഷിനെ കീഴ്പ്പെടുത്തിയ ശേഷം അമ്മയേയും മകനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്റെ…
Read Moreഅക്കൗണ്ടിൽ 176 രൂപ മാത്രം! മകളുടെ വിവാഹത്തിന് പണംകടം വാങ്ങി, ജീവനക്കാർ ശമ്പളം നൽകിയിട്ടില്ല; ക്രൈംബ്രാഞ്ച് സംഘത്തിന് മോൻസൺ നൽകിയ മൊഴികൾ ഞെട്ടിക്കുന്നത്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പണമായിട്ടാണ് ഇത് വാങ്ങിയിരിക്കുന്നത്. ഈ പണം സഹായികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹായികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. അക്കൗണ്ടിൽ 176 രൂപ മാത്രം!തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ടാണെന്നാണ് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ആ അക്കൗണ്ടില്‍ 176 രൂപ മാത്രമാണ് ഉള്ളതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ വിവാഹത്തിന് സുഹൃത്ത് ജോര്‍ജില്‍ നിന്ന് മൂന്നു ലക്ഷം രൂ കടംവാങ്ങിയിരുന്നു. ജീവനക്കാര്‍ക്ക് ആറുമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.…
Read More