മോന്സണ് മാവുങ്കലിനെ പ്രവാസി യുവതിയുമായി അടുപ്പിച്ചത് ഇറ്റലിയില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനിയെന്ന് വിവരം. പ്രവാസികളെ കുരുക്കിലാക്കാന്‍ മോന്‍സണിന് കൈമുതലായതും ഇവരുടെ സ്വാധീനമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മോണ്‍സണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് പ്രവാസി ഫെഡറേഷനില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനില്‍ മോണ്സണ് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചതും ഈ കൂട്ടുതന്നെ ആയിരുന്നു. കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. സൈബര്‍ സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് നടത്തിയ ‘കൊക്കൂണ്‍’ സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ മോണ്‍സണൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോണ്‍സന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോണ്സണ് തട്ടിപ്പില്‍ വീഴ്ത്തിയത്. മോണ്‍സണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല. മോണ്സണ് നടത്തിയ തട്ടിപ്പുകളെക്കുറിച്ച്…
Read MoreCategory: Top News
കഞ്ചാവ് കേസിലെ ബ്യൂട്ടീഷന് എസ്ഐ വക ധനസഹായം..! ജയിലില്‍ നിന്നിറങ്ങിയ ശേഷം കാണാമെന്നും എസ്ഐ; വനിതാ പോലീസ് കൈയോടെ പൊക്കി..!
കെ.ഷിന്റുലാല്‍ കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിയായ ബ്യൂട്ടീഷന് എസ്ഐയുടെ വക സാമ്പത്തിക സഹായം! കാറില്‍ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43)യ്ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ 500 രൂപ സഹായ ധനം നല്‍കിയത്. പ്രതി ശരീരത്തില്‍ ഒളിപ്പിച്ചു വച്ച പണം വനിതാ പോലീസ് കണ്ടെത്തിയതോടെയാണ് എസ്ഐയുടെ പങ്ക് വ്യക്തമായത്. കഞ്ചാവ് കടത്തുന്പോൾഇക്കഴിഞ്ഞ 18 നാണ് സംഭവം. കഞ്ചാവ് കടത്തുകയായിരുന്ന ലീനയെയും സുഹൃത്ത് പട്ടാമ്പി സ്വദേശി സനലിനെയും കഴിഞ്ഞ മാസം 30നാണ് നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡെന്‍സാഫ്) കുന്നമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ലീനയ്്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കുന്നമംഗലം പോലീസ് ലീനയെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും…
Read Moreവീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഇന്‍സ്റ്റഗ്രാം കാമുകനെ ക്ഷണിച്ചു വരുത്തി ! വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ നാല് എടിഎം കാര്‍ഡുമായി മുങ്ങി…
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളുമായി കടന്നു കളയുകയായിരുന്നു. നിരവധി മോഷണ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്ഫാന് (21) ആണ് കസബ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ അര്ഫാന് പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി അവിടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെണ്‍കുട്ടി അറിഞ്ഞില്ല. ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്ഫാന് വീട്ടില്‍നിന്ന് പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി 45,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍…
Read More“പുരാതന’ സിംഹാസനത്തിൽ അംശവടിയും പിടിച്ച് ഇരിക്കുന്ന ബഹ്റയും അരികിൽ വാളും പിടിച്ചുനിൽക്കുന്ന മനോജ് ഏബ്രഹാമും; മോൻസന്റെ തട്ടിപ്പ് പുറംലോകത്തെത്തിച്ചത് പുരാവസ്തുകാണാൻ പോയ ബഹ്റതന്നെ…
കൊച്ചി: മോൻസൺ മാവുങ്കലിനെതിരേ ഇന്റലിജൻസ് അന്വേഷണം നടത്താൻ നിർദേശിച്ചതും അതുവഴി അയാൾ തട്ടിപ്പുകാരനാണെന്നും കണ്ടെത്തിയതും മുൻ ഡിജിപി ലോക്നാഥ് ബഹ്റ. എന്നാൽ, മോൻസനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയായി മാറിയതും അതേ ബഹ്റ തന്നെ. ഒരിക്കൽ മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം കാണാൻ കലൂരിലെ വീട്ടിൽ എത്തിയപ്പോൾ അവിടുത്തെ സിംഹസനത്തിൽ എഡിജിപി മനോജ് ഏബ്രഹാമിനൊപ്പം ഇരുന്ന് ഒരു ഫോട്ടോയെടുത്തതാണ് ബഹ്റയ്ക്കു വിനയായി മാറിയത്. ഫോട്ടോ കെണി മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ആദ്യം പുറത്തുവന്ന പ്രമുഖരുടെ ചിത്രങ്ങളിലൊന്നു മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും എഡിജിപി മനോജ് ഏബ്രഹാമിന്റേതുമായിരുന്നു. “പുരാതന” സിംഹാസനത്തിൽ അംശവടിയും പിടിച്ച് ഇരിക്കുന്ന ബഹ്റയുടെയും അരികിൽ വാളും പിടിച്ചുനിൽക്കുന്ന മനോജ് ഏബ്രഹാമിന്റെയും ഫോട്ടോയാണ് വൈറലായത്. അതോടെ കമന്റുകളുടെയും ട്രോളുകളുടെയും പ്രവാഹമായി. മോൻസനെതിരേ അന്വേഷണം നടത്താൻ ഉത്തരവിട്ടതും…
Read Moreചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം ! കോണ്‍ഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസില്‍ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാര്‍…
ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറില്‍ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കനയ്യ സ്വന്തം ചെലവില്‍ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോണ്‍ഗ്രസില്‍ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി കനയ്യ പാര്‍ട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്.…
Read Moreമോന്സന് 24 ന്യൂസ് ചാനലിന്റെ സ്വന്തം ആള് ? ചാനലില്‍ മോന്‍സനു രണ്ടര കോടിയുടെ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്; വെട്ടിലായി എസ്കെഎന്നും ടീമും…
പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന് 24 ചാനലില്‍ രണ്ടരക്കോടിയുടെ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്. എക്സ്ക്ലൂസീവ് ഡെയ്ലി എന്ന ഓണ്‍ലൈന്‍ സൈറ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയാണ് മോന്‍സനെ ചാനലുമായി മുട്ടിച്ചതെന്നാണ് ആരോപണം. മുട്ടില്‍ മരംമുറി വിവാദത്തില്‍ പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്‍ഡു ചെയ്യാന്‍ കാട്ടിയ ധൈര്യം സഹിന്റെ കാര്യത്തിലുണ്ടാകില്ല. മോന്സന് മാവുങ്കല്‍ 24 ന്യൂസ് ചാനലില്‍ രണ്ടര കോടി രൂപ നിക്ഷേപിക്കാന്‍ ഇടനിലക്കാരനായത് സഹിന് ആന്റണിയാണ്. ചാനലില്‍ പത്തു കോടി നിക്ഷേപിക്കണമെന്ന ആവശ്യവുമായി ശ്രീകണ്ഠന് നായര്‍ പല തവണ സഹിന് ആന്റണിക്കൊപ്പം മോന്സന് മാവുങ്കലിനെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ഗഡുക്കളായി നിക്ഷേപിക്കാമെന്ന ഉറപ്പും ലഭിച്ചു. ആദ്യ ഗഡുവായി 75 ലക്ഷം രൂപ നിക്ഷേപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്ളവേഴ്സ് ചാനലില്‍ ഗായകന് എം.ജി.ശ്രീകുമാറിന്റെ ബ്ലാക്ക് ഡയമണ്ട് മോതിര നാടകം അരങ്ങേറിയത്.…
Read Moreപ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴെ 23 കാരനുമായി മുങ്ങി; പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ ഇരുവരേയും പൊക്കി; പെൺകുട്ടികാട്ടിയ ആപിശക് പോലീസിന് തുണയായതിങ്ങനെ…
വൈക്കം: ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ 23കാരനുമായി 16കാരി കടന്നുകളഞ്ഞു. പരാതി ലഭിച്ചു മണിക്കൂറുകൾക്കകം പെണ്‍കുട്ടിയെ മൂവാറ്റുപുഴയിലെ യുവാവിന്റെ വീട്ടിൽനിന്നു പോലീസ് പൊക്കി. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു 12.30നാണ് വൈക്കം ടിവി പുരം സാദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കൾ പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും വിവരം ലഭിക്കാതിരുന്നതോടെ ഇന്നലെ രാത്രി ഒന്പതിനു വൈക്കം പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ ഉണർന്നു പ്രവർത്തിച്ച പോലിസ് പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകൾ പരിശോധിച്ചു. ആവർത്തിച്ചു വിളിച്ചിട്ടുള്ള രണ്ടു നന്പർ കേന്ദ്രീകരിച്ചു വിവരങ്ങൾ ശേഖരിച്ചു. ഇതിൽ സംശയം തോന്നിയ ഫോണിന്റ ടവർ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ മൂവാറ്റുപുഴയിലെ ഐരാപുരത്താണെന്ന് കണ്ടെത്തി. പിന്നീട് ഒരു നിമിഷം പാഴാക്കാതെ പോലിസ് ഐരാപുരത്തേക്ക് പാഞ്ഞു. രാത്രി 11.30ന് ഐരാപുരത്തെ വീട്ടിലെത്തിയപ്പോൾ യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി.ബൈക്കിൽ വൈക്കത്തെത്തിയ യുവാവിനൊപ്പം പെണ്‍കുട്ടി മൂവാറ്റുപുഴയിലേക്കു പോരുകയായിരുന്നു.…
Read Moreമോന്‍സനുമായി ബന്ധം; ഉന്നതര്‍ കുടുങ്ങും ! തെളിവുകള്‍ സഹിതം പരാതിക്കാര്‍ ക്രൈംബ്രാഞ്ചില്‍; എം.ടി. ഷമീര്‍ “രാഷ്ട്ര ദീപിക’യോട്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പുരാവസ്തു വില്പനയുടെ പേരില്‍ കോടികള്‍ തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലിനെതിരേ കൂടുതല്‍ തെളിവുകള്‍. എം.ടി.ഷമീര്‍, യാക്കൂബ് പുറായില്‍, വി.അനൂപ്, സലീം എടത്തില്‍ എന്നിവരാണ് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്ന് ഹാജരായി മൊഴി നല്‍കുന്നത്. ഓഡിയോ, വീഡിയോ ക്ലിപ്പുകളുള്പ്പെടെ പലനിര്‍ണായക തെളിവുകളും അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുമെന്ന് പരാതിക്കാരനായ എം.ടി. ഷമീര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. പരാതി നല്കിയപ്പോള് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉള്‍പ്പെടെ വ്യക്തമാക്കുന്ന പല തെളിവുകളും പരാതിക്കാരുടെ കൈവശമുണ്ട്. ഇവയെല്ലാം ഹാജരാക്കും. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമേ മറ്റു ഭാഗങ്ങള്‍ കൂടി പോലീസിന് അന്വേഷിക്കേണ്ടതായി വരും. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നാണ് സൂചന. മോന്‍സനുമായി അടുപ്പമുള്ള ഐഎഎസ്, ഐപിഎസ് ഉന്നതരുള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തേണ്ടതായുണ്ട്.
Read Moreകേരള പോലീസിലും “പെഗാസസ് ‘… ഫോണ്‍ ചോര്‍ത്താന്‍ പോലീസില്‍ ചാരന്മാര് ? മോന്‍സന്റെ ഓഡിയോ ക്ലിപ്പില്‍ ആശങ്ക ;ആഭ്യന്തരവകുപ്പ് അന്വേഷിക്കും
സ്വന്തംലേഖകന്‍ കോഴിക്കോട് : സ്മാര്‍ട്ട് ഫോണിനകത്തു സമര്‍ഥമായി നുഴഞ്ഞുകയറി വിവരങ്ങളെല്ലാം ചോര്‍ത്തുന്ന പെഗാസസ് സോഫ്റ്റ്വയറിനു സമാനമായ രീതിയില്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഇഷ്ടക്കാര്‍ക്കു ചോര്‍ത്തി നല്കാന് പോലീസില്‍ ചാരന്മാര് ? ആരുടെയും ഫോണ്‍ കോളുകള്‍ ‘പിടിപാടുണ്ടെങ്കില്’ ലഭ്യമാക്കുന്നതിനു പോലീസില്‍ ഒറ്റുകാരുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ദേശസുരക്ഷയെയും വ്യക്തികളുടെ സ്വകാര്യതയെയും ബാധിക്കും വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരന്മാരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പോലീസിലെ ഒറ്റുകാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്സണ് മാവുങ്കലിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായതോടെയാണ് സംസ്ഥാനത്തു ഫോണ്‍ വിവരങ്ങള്‍ക്കു സുരക്ഷിതത്വമില്ലെന്ന ആശങ്ക പടര്‍ന്നത്. സിഡിആര്‍ പൊക്കും ഒരു വ്യക്തി ആര്‍ക്കെല്ലാം ഫോണ്‍ ചെയ്തുവെന്നതും ആരെല്ലാം ആ ഫോണിലേക്കു തിരിച്ചുവിളിച്ചുവെന്നതും വ്യക്തമാക്കുന്ന കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡ് (സിഡിആര്‍ ) സംഘടിപ്പിച്ചു നല്‍കാമെന്നാണ് മോന്സന്…
Read Moreസത്യമോ മിഥ്യയോ ! കേട്ടറിഞ്ഞതിലും വലിയ സൗഹൃദമാണ് മോന്‍സണും നടന് ‘ബാലയും’ തമ്മിലെന്ന് അമൃതയുടെ അഭിഭാഷകന്…
തട്ടിപ്പുകാരന് മോന്സണ് മാവുങ്കലും നടന് ബാലയും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകന്. ഇവരുടെ വിവാഹമോചനത്തിലും മോന്സണ് ഇടപെട്ടുവെന്നാണ് അമൃതയുടെ അഭിഭാഷകന് പ്രേം രാജ് പറയുന്നത്.മോന്‍സണിന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്നും പ്രേം രാജ് പറയുന്നു. ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നു. തട്ടിപ്പു കേസില്‍ മോണ്‍സണെതിരേ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് മോന്‍സണിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ഇത് സംബന്ധിച്ച കേസുണ്ടായിരുന്നു. അന്ന് ബാല കോടതിയിലെത്തിയത് മോന്‍സണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ അനൂപ് മുഹമ്മദുമായും മോന്സണുമായും ബാലയ്ക്ക് കരുതുന്നതിനലും അപ്പുറത്ത് വലിയ സൗഹൃദമുണ്ട് എന്നാണ് പ്രേം രാജ് ആരോപിക്കുന്നത്.
Read More