ന്യൂയോർക്ക്: ഫ്ലഷിംഗ് മെഡോസിൽ ബ്രിട്ടീഷ് കുമാരിയുടെ റാക്കറ്റിൽ വിസ്മയം വിരിഞ്ഞു. ഗ്രാൻസ്ലാമിൽ യോഗ്യതാ റൗണ്ടിലൂടെയെത്തി കിരീടത്തിൽ മുത്തമിടുന്ന ചരിത്ര വിസ്മയം. യുഎസ് ഓപ്പണിൽ ബ്രിട്ടന്റെ പതിനെട്ടുകാരി എമ്മ റാഡുകാനു പുതുചരിത്രം എഴുതിച്ചേർത്തു. വനിതാ സിംഗിൾസിൽ കൗമാരക്കാരുടെ കലാപ്പോരിൽ കിരീടം എമ്മയ്ക്കു സ്വന്തം. കാനഡയുടെ പത്തൊൻപതുകാരി ലൈല ഫെർണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്. യോഗ്യതാ റൗണ്ടിലൂടെയെത്തി കിരീടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ബ്രിട്ടീഷ് താരം സ്വന്തമാക്കിയത്. ഇതോടെ 44 വർഷത്തെ ബ്രിട്ടന്റെ ഗ്രാൻസ്ലാം കിരീട വരൾച്ചയ്ക്കു കൂടി എമ്മയിലൂടെ പരിഹാരമായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം. സ്കോർ: 6-4, 6-3. യോഗ്യതാ ഘട്ടം മുതൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് എമ്മ ചാമ്പ്യനായത്, റിയൽ ചാമ്പ്യൻ. മത്സരത്തിനിടെ എമ്മയ്ക്കു വീഴ്ചയിൽ പരിക്കേറ്റു. മെഡിക്കൽ ടൈം ഔട്ട് എടുത്ത എമ്മ വീണുപൊട്ടിയ കാലിൽ ബാൻഡേജ് ഒട്ടിച്ചാണ് തിരിച്ചെത്തിയത്. അട്ടിമറികളിലൂടെ തകർപ്പൻ…
Read MoreCategory: Top News
സവിതയുടെ മരണം; രാത്രിയിൽ വീട്ടുപടിക്കലെത്തിയ യുവാവുമായി സംഭാഷണം, പിന്നാലെ മുറിയിൽ കയറി വാതിലടച്ചു; ഭർത്താവ് ആളെക്കുട്ടി എത്തിയപ്പോഴേക്കും തൂങ്ങി മരിച്ചു; ഭാര്യവീട്ടുകാരുടെ ആരോപണം മറ്റൊന്ന്…
കായംകുളം :സുഹൃത്തായ യുവാവുമായുണ്ടായ സംഭാഷണത്തിനൊടുവിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെകിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ യുവാവുമായി സംസാരിച്ച ശേഷം ആത്മഹത്യാഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവ സമയത്ത് ഭര്‍ത്താവ് സതീഷിന്റെ അമ്മയും സഹോദരീപുത്രിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രണ്ടു വര്‍ഷം മുമ്പായിരുന്നു സവിതയുടെ വിവാഹം. ഭര്‍ത്താവ് സതീഷ് വിദേശത്താണ്. പോലീസ് പറയുന്നത്സംഭവത്തെക്കുറിച്ച് വള്ളികുന്നം പോലീസ് പറയുന്നതിങ്ങനെ. സവിതയും പാവുമ്പ സ്വദേശിയുമായ ഒരു യുവാവുമായി സൗഹൃദത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ചുവരുത്തി അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി. വീടിന് പുറത്തുനടന്ന സംഭാഷണത്തിനിടെ പെട്ടെന്ന് മുറിയില്‍ കയറി യുവതി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് ബഹളം വച്ച് ആളെക്കൂട്ടി.ആളുകളെത്തി മുറി…
Read Moreതട്ടിപ്പിന്റെ പ്രളയം..! വെള്ളം പടികടക്കാത്തവര്ക്കും ‘സഹായം’; ലക്ഷക്കണക്കിനു രൂപ ഇഷ്ടക്കാർക്കു നൽകി; വലിയ തോതില്‍ ഫണ്ട് തിരിമറി നടന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായി പതിനായിരം രൂപ വിതരണം ഉള്‍പ്പെടെ വലിയ തോതില്‍ ഫണ്ട് തിരിമറി നടന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം ഒരേ ആള്‍ക്കു തന്നെ അക്കൗണ്ടുകളിലേക്ക് ഒന്നിലേറെ പണം നല്‍കിയതായും ഒന്നരകോടിയോളം രൂപ ഈ രീതിയില്‍ മാത്രം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഗുരുതര ആരോപണവുമുള്ള റിപ്പോര്‍ട്ട് പക്ഷെ രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദം മൂലം പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് ജില്ലാ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. വ്യാപകപരാതിപ്രളയത്തില് വീട്ടില്‍ വെള്ളം കയറിയവര്‍ക്കും വീടിനു നാശനഷ്ടം സംഭവിച്ചവര്ക്കുമായിരുന്നു സര്‍ക്കാര്‍ ധനസഹായം കൈമാറിയത്. എന്നാല്‍ വീട്ടുപടിക്കല്‍ പോലും വെള്ളം കടക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ ഈ രീതിയില്‍ പലയിടത്തുനിന്നും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. റവന്യൂവകുപ്പിലെ 20 ഉദ്യോഗസ്ഥരുടെ സംഘമാണ്…
Read Moreറമ്മികളിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടോ? പോലീസുകാരനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയിലേക്കു നയിച്ചത് ഓൺലൈൻ ഗെയിമെന്ന്സംശയം
അങ്കമാലി: സിവിൽ പോലീസ് ഓഫീസർ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയിലേക്കു നയിച്ചത് ഓൺലൈൻ റമ്മിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നെന്ന് സൂചന. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന മുളന്തുരുത്തി ഇലഞ്ഞിത്തറ വീട്ടിൽ രാഹുലിനെ (32) ഇന്നലെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സംബന്ധമായി അന്വേഷണത്തിനെത്തിയെന്നു പറഞ്ഞാണ് മുറിയെടുത്തത്. പിന്നീട് ഇയാളെ കാണാതായെന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലിയുടെ കാര്യത്തിൽ മിടുക്കനും സത്യസന്ധനും ഉന്നത ഉദ്യോഗസ്ഥർക്ക് പ്രിയപ്പെട്ടവനുമായിരുന്നു രാഹുൽ. എന്നാൽ ഇദേഹത്തിന് ഓൺലൈൻ റമ്മിയിൽ ഹരമുള്ളയാളായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ഓൺലൈൻ റമ്മി ക ളി യിൽ വൻ തുക നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് സൂചനയുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തിയ ശേഷമേ നഷ്ടത്തിന്റെ തോത് എത്രയെന്ന് കണ്ടെത്താനാകൂ. ഇതു സംബന്ധിച്ച…
Read Moreടിക് ടോക് താരത്തിന് ലോഡ്ജിൽ നേരിടേണ്ടിവന്നത് മൃഗീയ പീഡനം; സുഹൃത്തുക്കൾ ഊഴം കാത്തു നിന്ന് പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു; പെണ്‍കുട്ടിക്ക് ശ്വാസതടസം; നാലുപേർ അറസ്റ്റിൽ
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തിന് നാണക്കേടായി കോഴിക്കോട്ടെ കൂട്ടമാനഭംഗം.യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിക്ക് ശ്വാസ തടസവുമുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായി. ഇന്നലെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. അത്തോളി കൊളിയോട്ടു താഴം കവലയില്‍ മീത്തല്‍ സ്വദേശികളായ അജ്നാസ്(39) ഇടത്തില്‍ താഴ നെടുവില്‍ പൊയില്‍ എന്‍.പി.ഫഹദ്(36) നിജാസ്(34) സുഹൈബ്(39) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവരെ തലയാട് വനത്തിനുള്ളില്‍നിന്നും പിടികൂടിയത്. അജ്നാസിനെയും ഫഹദിനെയുപിടികൂടിയതോടെ ഇവര്‍ അവിടെ ഒളിച്ചുതാമസിക്കുകയായിരുന്നു.എസിപി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട നാലുപേരും അറസ്റ്റിലായി. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. പോലീസ് പറയുന്നു: ഊഴം കാത്ത് പീഡിപ്പിച്ചുകൊല്ലം സ്വദേശിയായ യുവതിയെ(32)…
Read Moreമകളെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയിയമ്മയെ വെട്ടി വീഴ്ത്തി; ഭാര്യയെ ആക്രമിച്ച മരുമകനെ അമ്മായിയപ്പൻ മൺവെട്ടികൊണ്ട് അടിച്ചു വീഴ്ത്തി;സംഭവം ഒറ്റശേഖരമംഗലത്ത് …
വെള്ളറട : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാ മാതാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ മരുമകനെതിരെ പോലീസ് കേസെടുത്തു. ഒറ്റശേഖരമംഗലം വാളിക്കോട് പുല്ലന് വിളാകത്ത് മേലേപുത്തന്‍വീട്ടില്‍ ബിജുവിന്റെ ഭാര്യ ലേഖയെ ആക്രമിച്ച കേസിൽ മരുമകന് ഉല്ലാസിനെതിരെയാണ് ആര്യന്‍കോട് പോലീസ് കേസെടുത്തത്. സംഭവത്തില്‍ യുവാവിനൂം പരിക്കേറ്റു. അമ്പൂരി സ്വദേശി ഉല്ലാസ് ഭാര്യ വര്‍ഷയുമായി പിണങ്ങി അമ്പൂരിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വര്‍ഷയുടെ വീട്ടുകാര്‍ കഴിഞ്ഞദിവസം ഉല്ലാസിനെതിരെ വെള്ളറട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായി വര്‍ഷയുടെ വീട്ടിലെത്തിയ ഉല്ലാസ് വര്‍ഷയെ മര്‍ദിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച വര്‍ഷയുടെ അമ്മ ലേഖയെ ഉല്ലാസ് വെട്ടുകയായിരുന്നു. ഭാര്യയെ മര്‍ദിക്കുന്നത് കണ്ട ലേഖയുടെ ഭര്‍ത്താവ് ബിജു ഉല്ലാസിന്റെ തലയ്ക്ക് മണ്‍വെട്ടി കൊണ്ട് അടിച്ചു.പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരുഭിച്ചതായി ആര്യന്‍കോട് പോലീസ് പറഞ്ഞു.
Read Moreപേരുദോഷം വിട്ടുമാറാതെ വണ്ടാനം മെഡിക്കൽ കോളജ്; കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാറി നൽകി; ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റം
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ചു മരിച്ചയാളടെ മൃതദേഹം അബദ്ധത്തില്‍ മാറി നല്കി. കായംകുളം സ്വദേശി കുമാരന്റെ മൃതദേഹമാണ് മാറി നല്‍കിയത്. കോവിഡ് ഐസിയുവില്‍ ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി കുമാരനും കായകുളം സ്വദേശി രമണനും മരിച്ചിരുന്നു. തുടർന്ന് ആശുപത്രി നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് അബദ്ധം സംഭവിച്ചത്. കായംകുളം സ്വദേശിയുടെ മൃതദേഹം ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് നല്‍കിയത്. ഇവര്‍ മൃതദേഹവുമായി ചേര്‍ത്തലയ്ക്ക് പോയി. ഈ സമയം മൃതദേഹം ലഭിക്കാന്‍ വൈകിയതോടെ കായംകുളം സ്വദേശിയുടെ ബന്ധുക്കള്‍ അധികൃതരെ സമീപിച്ചു. ഈ സമയമാണ് മൃതദേഹം മാറി നല്‍കിയതായി മനസിലായത്. ഇതേതുടര്‍ന്ന് ചേര്‍ത്തലയിലേക്കു പോയ ആംബുലന്‍സ് ആശുപത്രി അധികൃതര്‍ തിരികെ വിളിക്കുകയായിരുന്നു. ഇരുകൂട്ടരുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Read Moreവധശിക്ഷ എന്ന് ? ജയിലുകളില്‍ തൂക്കുകയർ വിധിക്കപ്പെട്ട് 16 പേർ; പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ മാത്രം 10 പേർ; കേരളത്തിലെ ജയിലുകൾ നിറയുന്നു
സിജോ പൈനാടത്ത്കൊച്ചി: കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലായി വധശിക്ഷ കാത്ത് 16 തടവുകാര്‍. പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് പ്രതി അമിറുള്‍ ഇസ്ലാം ഉള്‍പ്പടെയുള്ളവര്‍ ശിക്ഷ നടപ്പാക്കുന്നതിനുള്ള ദിവസങ്ങളെണ്ണിയും അപ്പീല്‍ അപേക്ഷകളില്‍ കോടതിയുടെ കനിവു കാത്തും വര്‍ഷങ്ങളായി ജയിലുകളിലുണ്ടെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട 40 കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയാണു കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നുള്ള ഈ വിവരം പുറത്തുവരുന്നത്. വേഗത്തില്‍ ശിക്ഷ നടപ്പാക്കാന്‍ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളില്‍ കേരളത്തിലെ ജയിലുകളിലുള്ള രണ്ടു പ്രതികളുണ്ട്.കീഴ്ക്കോടതി വധശിക്ഷ വിധിച്ചശേഷം അപ്പീല്‍ അപേക്ഷകളുമായി 15 വര്‍ഷമായി ജയിലുകളില്‍ കിടക്കുന്ന പ്രതികളും കേരളത്തിലുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കൂടുതല്‍ പേരുള്ളത്. പത്തു പേരാണ് ഇവിടെ തൂക്കുക്കയര്‍ കാത്തിരിക്കുന്നത്. ഇതില്‍ രണ്ടു പേരുടെ കേസുകള്‍ സുപ്രീം കോടതി വേഗത്തില്‍ തീര്‍പ്പാക്കാന്‍ പരിഗണിക്കുന്നതിലുണ്ട്.…
Read Moreബെവ്കോ കൈപിടിച്ച് കരകയറാൻ ആനവണ്ടി…. ‘ആശയം കൊള്ളാം സാറേ… പക്ഷേ, കോടതിയെ പേടിയാണ് ’; മദ്യത്തിൽ ‘കൂട്ടു കൂടില്ല’
ഇ. അനീഷ്കോഴിക്കോട്: ബെവ്കോ ഒൗട്ട്ലെറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പും പൊതു ഗതാഗത വകുപ്പും രണ്ടു വഴിക്ക്… കെഎസ്ആർടി സി ഡിപ്പോകളിലോ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിലോ ഷോപ്പുകൾ തുറക്കണമെന്നാണ് പൊതു ഗതാഗത വകുപ്പിന്റെ ആഗ്രഹം. എന്നാൽ ഇത് പ്രാവർത്തികമല്ലെന്ന നിലപാടാണ് എക്സൈസിനുള്ളത്. കെസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോയ്ക്ക് നൽകണമെന്ന നിലപാടാണ പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനുള്ളത്. ഇതിൽ ബെവ്കോയ്ക്കും എതിർപ്പില്ല. കോടതി കണ്ണുരുട്ടുമോ?എന്നാൽ, ജനങ്ങൾ ഏറെ വന്നു പോകുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യ ഷോപ്പുകൾ തുറന്നാൽ അത് കോടതിയു ടെ രൂക്ഷ വിമർശനത്തിനിടയാക്കുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. ആത് മന്ത്രി എം.വി.ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴേ പലയിടത്തുനിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. അതേസമയം കേരളത്തിൽ ഏറ്റവും വരുമാനമുള്ള ബെവ്കോയുടെ കൈ പിടിച്ച് കരകയറാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. എന്നാൽ ഇതിന് നിലവിലെ…
Read Moreഇല്ലാത്ത ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ പണം തട്ടും ! പ്രഗ്നന്‍സി കിറ്റില്‍ കൃത്രിമം കാട്ടുന്നത് ഹാര്‍പിക് ഉപയോഗിച്ച്; ഹണിട്രാപ്പുകാരി അശ്വതിയ്ക്കെതിരേ പോലീസുകാരന്റെ പരാതി…
സാധാരണ പോലീസുകാര്‍ മുതല്‍ എസ്ഐമാരും സിഐമാരും ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കിയ കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതിയ്ക്കെതിരേ ആദ്യമായി പരാതി നല്കി ഒരു പോലീസുകാരന്. കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയതോടെ ഹണിട്രാപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് കേരളാ പൊലീസ്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെപ്പറ്റി കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. വിശദമായ അന്വേഷണത്തില്‍ യുവതിയുടെ പ്രധാന ഇരകള്‍ പോലീസുകാരാണെന്നു തെളിഞ്ഞു. കാമറാമാന്, സിനിമാ സംവിധായകന് എന്നിവരടക്കം തേന്‍കെണിയില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. അവ്യക്തമായ പരാതികളില്‍ കേസെടുക്കാനും പോലീസിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പോലീസുകാരന് തന്നെ കേസ് കൊടുത്തത്. ഇതോടെ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…
Read More