തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച സംബന്ധിച്ച് റെയിൽവെ പോലീസ് അന്വേഷണം കോയന്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. ന്യൂഡൽഹിയിൽ നിന്നും തിരുവന്തപുരത്തേക്ക് എത്തിയ നിസാമുദ്ദിൻ ട്രെയിനിലെ യാത്രക്കാരികളായ മൂന്ന് സ്ത്രീകളിൽ നിന്നുമാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്. ഏറെ വർഷങ്ങളായി ആഗ്രയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി വിജയലക്ഷ്മി (47), ഇവരുടെ ബിരുദ വിദ്യാർഥിനിയായ മകൾ അഞ്ജലി (21) , കോയന്പത്തൂർ സ്വദേശിനി കൗസല്യ (26) എന്നിവരാണ് കവർച്ചക്കിരയായത്. ഇവരെ അബോധാവസ്ഥയിലാക്കിയ ശേഷം വിജയലക്ഷ്മിയുടെയും മകളുടെയും കൈവശം ഉണ്ടയിരുന്ന 20 പവനിൽപരം വരുന്ന സ്വർണാഭരണങ്ങളും രണ്ട ് മൊബൈൽ ഫോണുകളും കൗസല്യയിൽ നിന്നും മൊബൈൽ ഫോണും കവരുകയായിരുന്നു. സ്ഥിരം കുറ്റവാളിയോ?കവർച്ച നടത്തിയത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അക്സർ ബാഗ്ഷാ എന്നാണ് സംശയിക്കുന്നത്. പോലീസ് കാണിച്ച അക്സറിന്റെ ഫോട്ടോ കവർച്ചയ്ക്ക് ഇരയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. കോയന്പത്തൂരെത്തുന്നതിനു മുന്‍പ് അക്സറിനെ കണ്ടതായി യാത്രക്കാരികൾ പറയുന്നു.…
Read MoreCategory: Top News
കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിൽ, തൈറോയിഡ് ഗ്രന്ഥിക്കു പരിക്ക്; സംസ്കാരത്തിനെടുത്ത മൃതദേഹം പോലീസ് പിടിച്ചെടുത്ത് പോസ്റ്റുമാർട്ടം നടത്തി; ചിന്നമ്മയുടെ മരണത്തിൽ മകന് അറസ്റ്റിൽ
മാവേലിക്കര: തെക്കേക്കരയിൽ സംസ്കരിക്കാനായി എടുത്ത വയോധികയുടെ മൃതദേഹം പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ മരണം കൊലപാതകംതന്നെയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) യുടെ മരണമാണ് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒൻപതോടെ സംസ്കാര ചടങ്ങിനായി എടുക്കാൻ തുടങ്ങിയപ്പോഴാണ് കുറത്തികാട് പോലീസ് എത്തിയത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തു. സമീപവാസികളുടെ പരാതിമരണത്തിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി സമീപവാസികൾ കൊടുത്ത പരാതിയിലായിരുന്നു നടപടി . പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്ന് ആലപ്പുഴയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ തൈറോയിഡ് ഗ്രന്ഥിക്കു പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതായും…
Read Moreമച്ചാനെ ഇത് പോരല്ലോ അളിയാ..! ബോര്‍ഡ്, കോര്പറേഷന് വീതം വയ്പ്പിൽ സിപിഎമ്മിനോട് ഇടഞ്ഞ് ഘടകകക്ഷികൾ
ഷാജിമോന്‍ ജോസഫ് കൊച്ചി: ബോര്‍ഡ്, കോര്പറേഷന് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എൽഡിഎഫ് ഘടകകക്ഷികളിൽ പ്രതിഷേധവും അമർഷവും. ചർച്ച നടത്താതെ സിപിഎം സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നുവെന്നതിൽ ഇടഞ്ഞിരിക്കുകയാണ് ഘടകകക്ഷികൾ. കേരള കോൺഗ്രസ്-എം, എൽജെഡി കക്ഷികളാണ് കൂടുതൽ കടുത്ത അമർഷത്തിൽ. ഉഭയകക്ഷി ചർച്ചയില്ല! ഓരോ പാര്‍ട്ടിക്കുമുള്ള സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ മുന്‍കാലങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താറുണ്ടെങ്കിലും ഇത്തവണ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു ഘടകകക്ഷി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പ്രാഥമിക ചർച്ചകൾക്കു സിപിഎം ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലേക്കു പുതിയതായി കടന്നുവന്ന പാര്‍ട്ടികള്‍ക്ക് ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ നല്കണമെങ്കില് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന സ്ഥാനങ്ങളുടെ എണ്ണത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. വിട്ടുകൊടുക്കാൻ മടി കേരള കോണ്‍ഗ്രസ്-എം, എല്‍ജെഡി കക്ഷികള്‍ക്ക് കൊടുക്കാനായി സിപിഎം നിലവിലുള്ളതില്‍നിന്നു രണ്ടെണ്ണം വിട്ടുകൊടുക്കും. സിപിഐ മൂന്നെണ്ണവും ഒന്നില്‍ കൂടുതല്‍ ബോര്‍ഡ്…
Read Moreമാർഗനിർദേശം പുതുക്കി! കോവിഡ് ബാധിച്ച വ്യക്തി മറ്റേതെങ്കിലും അസുഖം മൂർച്ഛിച്ചു മരണപ്പെട്ടാലും മരണകാരണം കോവിഡ് തന്നെ; മാർഗനിർദേശത്തില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആശുപത്രിയിലോ വീട്ടിലോ രോഗി മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശം. ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസേർച്ചിന്റെ പഠനം അനുസരിച്ച് 95 % കോവിഡ് മരണങ്ങളും രോഗം സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ നടന്നവയാണ്. ഇക്കാര്യവും മാർഗരേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആശുപത്രിയിലോ മറ്റു ചികിത്സാ കേന്ദ്രങ്ങളിലോ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗി 30 ദിവസത്തോളം അവിടെ തുടരുകയും അതിനെതുടർന്ന് മരിക്കുകയും ചെയ്താൽ കോവിഡ് മരണമായി കണക്കാക്കും. വിഷബാധ, ആത്മഹത്യ, കൊലപാതകം, അപകടമരണം, മറ്റു കാരണങ്ങൾ എന്നിവ മൂലമുള്ള മരണങ്ങൾ കോവിഡ് മരണങ്ങളായി കണക്കാക്കില്ലെന്നും പുതുക്കിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു. ആർടിപിസിആർ ടെസ്റ്റ്, മോളിക്യുലാർ ടെസ്റ്റ്, റാപിഡ്-ആന്റിജൻ ടെസ്റ്റ് എന്നിവയിലൂടെയോ ആശുപത്രിയിൽ പരിശോധനയിലൂടെയോ മാത്രമേ കോവിഡ് സ്ഥിരീകരിക്കാനാകൂ. പുതുക്കിയ മാർഗരേഖ അനുസരിച്ച് കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് മരണകാരണം വ്യക്തമാക്കി ജനന- മരണ…
Read Moreന്യൂനമർദം ശക്തി പ്രാപിച്ചു; ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിനടുത്തായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ട പശ്ചാത്തലത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പു നൽകി യിട്ടുണ്ട്.
Read Moreചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയെ രാത്രി മുഴുവന്‍…! പ്രതി സ്ഥിരം കുറ്റവാളി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ….
മുംബൈ: ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഉല്ഹാസ്നഗര് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്യാണില്‍ നിന്ന് രാത്രി ഒമ്പതോടെ വന്നിറങ്ങിയ പെൺകുട്ടി രണ്ടു സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ മേല്‍പ്പാലത്തിലൂടെ വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ഒരാൾ കടന്നുപിടിക്കുകയും സുഹൃത്തുകളെ ചുറ്റിക കാട്ടി ഭയപ്പെടുത്തിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്നു ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. പിറ്റേദിവസം ഇയാളുടെ പിടിയിൽ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി ഒരാളുടെ കൈയിൽ നിന്ന് ഫോണ്‍ വാങ്ങി സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ചു. സുഹൃത്തിന്റെ നിർദേശപ്രകാരം പോലീസിൽ വിവരം അറിയിച്ചെങ്കിലും രണ്ട് പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് കാര്യം അറിയിച്ചെങ്കിലും അവർ കേസെടുക്കാന്‍ തയാറായില്ലെന്ന് റെയില്‍വേ പോലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ പോക്സോ…
Read Moreയോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യംകണ്ട് ഞെട്ടി തൃണമൂൽ..! വികസനങ്ങളുടെ പട്ടികയില്‍ കോല്‍ക്കത്തയിലെ മേല്‍പ്പാലവും
ലക്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാരും തൃണമൂൽ കോൺഗ്രസും. യോഗിയുടെ ഭരണത്തിൽ യുപിയെ മാറ്റിമറിച്ച വികസനങ്ങളുടെ പട്ടികയില്‍ കോല്‍ക്കത്തയിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടതാണ് ഞെട്ടലിന് കാരണം. യോഗി സർക്കാർ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നായിരുന്നു പരസ്യത്തിലെ വാചകങ്ങളും. സംഭവം വിവാദമായതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരിഹസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. യുപിയിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തൃണമൂൽ നേതാവ് അഭിഷേക ബാനർജിയും പരിഹസിച്ചു.
Read Moreഭർത്താവിന്റെ മരണത്തിന് പിന്നാലെ യുവതി പാറക്കുളത്തിൽ മരിച്ച നിലയിൽ! സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം ഇങ്ങനെ….
തിരുവനന്തപുരം: പോത്തന്‍കോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുനയാണ് (22) മരിച്ചത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് അഞ്ചുദിവസം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. പോത്തന്‍കോട് പ്ലാമൂടിന് സമീപം പാറക്കുളത്തില്‍ ഞായറാഴ്ച രാവിലെയാണ് മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചത്. മുട്ടത്തറയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്.
Read Moreമോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചത് എന്ത് കാരണത്താതാണ് ? ഗുരുവായൂർ ക്ഷേത്ര നടയിൽ മോഹൻലാലിന്റെ കാർ; സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി
തൃശൂർ: നടൻ മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് വരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചത് എന്ത് കാരണത്താലാണെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ നോട്ടീസിലെ ആവശ്യം. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്കി. വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വ്യാഴാഴ്ച മോഹൻലാൽ ഗുരുവായൂരിൽ എത്തിയത്. താരത്തെ കാണാന്‍ അമ്പലത്തില്‍ ആരാധകര്‍ തടിച്ചുകൂടിയ വീഡിയോയും പുറത്തുവന്നിരുന്നു.
Read Moreയാത്രക്കാരെ മയക്കിയ ശേഷം കവര്‍ച്ച! സംഭവം തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിൽ കവർച്ച. മൂന്ന് യാത്രക്കാരുടെ സ്വർണവും മൊബൈലും കവർന്നു. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ ഐശ്വര്യ, ആലുവ സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചക്ക് ഇരയായത്.യാത്രക്കാരെ മയക്കിയ ശേഷമാണ് കവർച്ച നടത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പോലീസിന് പ്രാഥമികമായി ലഭിച്ച മൊഴി.രാജലക്ഷ്മിയും മകളും ഒരു കോച്ചിലാണുണ്ടായിരുന്നത്. കൗസല്യ മറ്റൊരു കോച്ചിലായിരുന്നു. രാജലക്ഷ്മിയുടെ ബാഗുകളില്‍നിന്ന് പത്ത് പവന്റെ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. കൗസല്യയുടെ സ്വര്‍ണക്കമ്മലുകളും നഷ്ടപ്പെട്ടു.
Read More