ആലുവ: കൊച്ചി നഗരത്തിലടക്കം ലഹരിമരുന്നുകളുടെ വിതരണത്തിനായി മാഫിയ മറയാക്കിയത് ടോർ ടു ടോർ ഡെലിവറി ഡിജിറ്റൽ സംവിധാനം. കാക്കാനാടുള്ള ഫ്ലാറ്റിൽനിന്നും അടുത്തിടെ കോടികളുടെ എംഡിഎംഎ പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിൽ ലഹരിമരുന്ന് കടത്തിന്റെ പുത്തൻ രീതികൾ എക്സൈസ് കണ്ടെത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതികളും കമിതാക്കളുമായ ശ്രീമോനേയും ത്വയ്ബയേയും വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. പരസ്യം കണ്ട് ത്വയ്ബ എത്തികേസിൽ റിമാൻഡിൽ കഴിയുന്ന തിരുവല്ല സ്വദേശി ത്വയ്ബ ഔലാദെന്ന യുവതി ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ജോലി തേടിയാണ് ഇവർ കൊച്ചിയിലെത്തിയത്. ലഹരി ഇടപാടുമായി ബന്ധമുള്ള കേസിലെ രണ്ടാം പ്രതി കോഴിക്കോട് സ്വദേശി ശ്രീമോൻ നൽകിയ കടലാസ് സ്ഥാപനത്തിന്റെ പരസ്യമാണ് റാക്കറ്റുമായി ത്വയ്ബയെ ബന്ധപ്പെടുത്തിയത്. കാക്കനാട് “ബുക്ക് മൈ ട്രേഡ് ‘ എന്ന സ്ഥാപനത്തിന്റെ പേരിൽ നൽകിയ പരസ്യം കണ്ട് റിസപ്ഷനിസ്റ്റ് തസ്തികയിലാണ് യുവതി അപേക്ഷിച്ചത്.…
Read MoreCategory: Top News
കൊലപാതകത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം ! അങ്ങനെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയായി മാറുമ്പോള്‍…
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയാക്കിഅന്വേഷണസംഘത്തിന്റെ കുറ്റപത്രം. കൊലപാതകമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന പോലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ്…
Read Moreമലമ്പുഴ ഡാം സൈറ്റില്‍ വാഹനം മറിച്ച് സാഹസിക പ്രകടനം നടത്തിയ യൂട്യൂബര്‍ക്ക് എട്ടിന്റെ പണി ! വന്‍ തുക പിഴയായി വിധിച്ച് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ
മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയാണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ. നാലു മാസം മുന്‍പ് മലമ്പുഴ കവയില്‍ നടത്തിയ ഈ അഭ്യാസപ്രകടനം ആരാധകരെക്കൂട്ടാനായിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തി. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി. പിന്നാലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ ജലവിഭവ വകുപ്പും പൊലീസിനെ സമീപിക്കും. പരാതി കിട്ടിയാലുടന്‍ കേസെടുത്ത്…
Read Moreപുറത്തേക്കിറങ്ങി തിരിച്ചു വന്നപ്പോഴേക്കും നഷ്ടപ്പെട്ടത് 15 പവൻ; പരാതി നൽകി ഒരു രാത്രി പിന്നിട്ടപ്പോൾ അലമാരിയിൽ മോഷണ മുതൽ;തിരിച്ചു വന്ന മന്ത്രിക വിദ്യ കണ്ടുപിടിക്കുമെന്ന് പോലീസും
സ്വന്തം ലേഖകൻഅയ്യന്തോൾ: പോലീസിനെ വട്ടംകറക്കിയൊരു പതിനഞ്ചുപവന്റെ മോഷണക്കഥ. മോഷണം പോയ സ്വർണം ഒടുവിൽ വീട്ടിനകത്തെ അലമാരിയിൽ വസ്ത്രങ്ങൾക്കിടയിൽനിന്നും കിട്ടിയെന്നു വീട്ടുകാർ. പുല്ലഴിയിലാണു വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകടന്ന് പതിനഞ്ചു പവൻ കവർന്നതായി വീട്ടുകാർ വെസ്റ്റ് പോലീസിൽ ബുധനാഴ്ച വൈകീട്ട് പരാതി നൽകിയത്. പുല്ലഴി കോൾപടവിനു സമീപം പാലക്കൽ വീട്ടിൽ പരേതനായ കൊച്ചുമോന്റെ ഭാര്യ ശ്രീമതിയുടെ വീട്ടിലെ സ്വർണമാണ് കാണാതെ പോയത്. ശ്രീമതി പാടത്തേക്കു പോയ സമയത്തായിരുന്നുവത്രെ കവർച്ച. പരാതി കിട്ടിയതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് വീട്ടിനകത്തേക്കു മറ്റാരും കയറി തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഒരു രാത്രിയും ഒരു പകലും വീടിനു കാവലേർപ്പെടുത്തി. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ബാത്ത് റൂമിന്റെ ലോക്കും കുറ്റികളും പറന്പിൽനിന്നൊരു ലുങ്കിയും കണ്ടെത്തിയിരുന്നു. രാത്രിയായതിനാൽ വിശദമായ പരിശോധന ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പോലീസ് വീണ്ടും പരിശോധന നടത്തി. ഡോഗ് സ്ക്വാഡും…
Read Moreരാഷ്ട്രീയ വൈരാഗ്യത്തിൽ വെട്ടിക്കൊന്നത് തിരിച്ചറിയാനാവാത്തവിധം; ആരെന്നറിയാൻ ഡിഎൻഎ ഫലത്തിനായി കാത്തിരുന്നത് നാലുമാസം; ബിജെപി പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു
കോൽക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം നാല് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിജിത്ത് എന്നയാളുടെ മൃതദേഹമാണ് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ അഭിജിത്തിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. അഭിജിത്തിന്റെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനാല്‍ സംസ്കരിച്ചിരുന്നില്ല. ജൂലൈയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം അഭിജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. അതേസമയം മൃതദേഹം കൈമാറ്റം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ സംഘര്‍ഷവും നടന്നു.
Read Moreആദ്യ ഡോസ് വാക്സീൻ മരണം തടയുന്നതിൽ 96.6 ശതമാനം ഫലപ്രദം! പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മരണത്തെ തടയാൻ 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമെന്നു കേന്ദ്ര സർക്കാർ. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. വാക്സിനേഷനു കോവിഡ് മൂലമുണ്ടാകുന്ന മരണത്തെ തടയാൻ കഴിയും. രണ്ടാം തരംഗം അതിരൂക്ഷമായ ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ച ഭൂരിഭാഗം ആളുകളും വാക്സീൻ സ്വീകരിക്കാത്തവരാണ്. കോവിഡിനെതിരായ പ്രധാന കവചം വാക്സിനേഷനാണ്. ഇപ്പോൾ വാക്സീൻ സുലഭമാണ്. എല്ലാവരോടും വാക്സീൻ സ്വീകരിക്കണമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ. പോൾ പറഞ്ഞു.
Read Moreപുതിയ ന്യൂനമർദം! 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്താകെ ശക്തമായ മഴയ്ക്കാണു സാധ്യത; ജാഗ്രത…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊള്ളുന്നതിന്റെ ഭാഗമായി 12നും 13നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലാണു നാളെയോടെ പുതിയ ന്യൂനമർദം രൂപംകൊള്ളുന്നത്. 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്താകെ ശക്തമായ മഴയ്ക്കാണു സാധ്യത.12ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 13ന് കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Read Moreഞാൻ ഇവിടെ വന്നത് മാതായോട് പ്രാർത്ഥിക്കാനാണ്; ഇവിടെ രാഷ്ട്രീയം പറയില്ല…! 14 കിലോമീറ്റർ നടന്ന് രാഹുൽ വൈഷ്ണോദേവി ക്ഷേത്രത്തിൽ
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ദിദ്വിന സന്ദർശനത്തിനെത്തിയ കോൺഗ്രസ് രാഹുൽ ഗാന്ധി മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. കത്രയിൽ നിന്ന് 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് രാഹുൽ ക്ഷേത്രത്തിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവിലൂടെ നടന്നുനീങ്ങുന്ന രാഹുൽ ഗാന്ധിയുടെ ചുറ്റും കൊടികളുമായി കോൺഗ്രസും പ്രവർത്തകരും അണിനിരന്നു. “ഞാൻ ഇവിടെ വന്നത് മാതായോട് പ്രാർത്ഥിക്കാനാണ്. ഞാൻ ഇവിടെ രാഷ്ട്രീയ അഭിപ്രായമൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല.’-രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ക്ഷേത്രത്തിൽ കാമറകൾ പ്രവേശിപ്പിക്കാൻ മാധ്യമങ്ങൾക്ക് അനുവാദമില്ലായിരുന്നു. രാഹുൽ ക്ഷേത്രത്തിലെത്തിയ തീർഥാടകരുമായി സംവദിക്കുന്ന വീഡിയോകൾ കോൺഗ്രസ് പോസ്റ്റ് ചെയ്തു. രാഹുലിന്റെ ആഗ്രഹപ്രകാരമായിരുന്നു ക്ഷേത്രദർശനമെന്ന് ജമ്മുകാഷ്മീർ കോൺഗ്രസ് പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷവും ക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജമ്മുവിലെ സാഹചര്യം മോശമായിരുന്നതിനാൽ അദ്ദേഹം പിൻമാറുകയായിരുന്നു. രണ്ടാം ദിവസം കത്രയിൽ നിന്ന് ജമ്മുവിൽ മടങ്ങിയെത്തിയതിന്…
Read Moreകോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനത്തിന്റെ ആവശ്യമില്ല; “ഒന്നും ചോദിച്ചിട്ടില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല’: വാർത്ത നൽകി അപമാനിക്കരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം: എഐസിസിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ഇത്തരം വാർത്തകൾ നൽകി തന്നെ അപമാനിക്കരുതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എഐസിസിയിൽ സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനത്തിന്റെ ആവശ്യമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നിയമസഭാ കൈയാങ്കളി കേസില്‍ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreരണ്ടര മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90 ശതമാനവും വാക്സിന് എടുക്കാത്തവര്‍ ! ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ പറയുന്നത്…
രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്കെടുത്താല്‍ അതില്‍ ഏകദേശം 70 ശതമാനം ആളുകളും മലയാളികളാണെന്നതാണ് വാസ്തവം. കോവിഡ് മരണനിരക്ക് കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പകുതിയിലധികം കോവിഡ് മരണങ്ങളും കേരളത്തിലാണെന്നതാണ് വാസ്തവം. ഇതിനിടെ മറ്റൊരു വിവരം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര് ഒരു ഡോസ് വാക്സീന് പോലും എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത്. അതായത് വേണ്ടവര്‍ക്ക് വാക്സിന് കിട്ടുന്നില്ലെന്ന വസ്തുത ഇതിലുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ വേദികളായി കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ മാറുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയശേഷം, ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്സീന് എടുത്തിരുന്നത് 905 പേര് (9.84%) മാത്രമാണ്. വാക്സീന് എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള…
Read More