മലപ്പുറം: വാട്സ്ആപ്പിൽ പെൺകുട്ടിക്ക് സന്ദേശമയച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന് ക്രൂരമർദനം. തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സംഭവം. 23 വയസുകാരനായ സൽമാനുൽ ഹാരിസ് ആണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെയാണ് സംഭവം. ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘം ഇയാളെ മർദിക്കുകയായിരുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സംഘം മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം. സംഭവത്തിൽ ഹാരിസിന്റെ അമ്മ സുഹ്റ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ പറയുന്നു.
Read MoreCategory: Top News
ലോ അക്കാഡമി ഗ്രൗണ്ടിൽ അധ്യാപകൻ തീ കൊളുത്തി മരിച്ച സംഭവം;മരണകാരണം സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചതായി പോലീസ്
പേരൂർക്കട: പേരൂർക്കട ലോ അക്കാഡമി അധ്യാപകന്റെ മരണകാരണം സംബന്ധിച്ച് പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചു.കോട്ടയം സ്വദേശി വഴയില എൻ.വി നഗർ ഹൗസ് നമ്പർ 65-ൽ വാടകയ്ക്ക് താമസിച്ചു വരുന്ന സുനിൽകുമാർ (40) ആണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് ലോ അക്കാഡമി ഗ്രൗണ്ടിൽ വച്ച് പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയത്. ശരീരം വെന്തുപോയ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോ അക്കാദമി വിദ്യാർത്ഥിയായിരുന്ന സുനിൽ 8 വർഷത്തിലേറെയായി ഇവിടെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചിട്ട്. ക്യാമ്പസിലെ വിദ്യാർഥികളുമായി ആരോഗ്യകരമായ സംവാദത്തിന് ശേഷം ആണ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയശേഷം സുനിൽ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിൻറെ മരണകാരണം സംബന്ധിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. പാരാസൈക്കോളജിയിൽ സുനിൽ റിസർച്ച് ചെയ്തിരുന്നു. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ടോപ്പിക്ക് ആയിരുന്നു പാരാസൈക്കോളജി. അതേസമയം 2012 വർഷത്തിൽ നട്ടെല്ല് സംബന്ധമായ അസുഖത്തിന് ഇദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കുറച്ചുകാലം…
Read Moreവഴിയിൽ വീണ് മരിച്ചതല്ല, കൊന്നതാണ്; തൃപ്പൂണിത്തുറയിലെ മനോജിന്റെ മരണത്തിൽ പ്രതിയെ കുടുക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കഴുത്തിനേറ്റ ഒറ്റയിടിയിൽ ശ്വാസം നിലച്ചു…
തൃപ്പൂണിത്തുറ: തണ്ണീർച്ചാൽ പാർക്കിന് സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗറിൽ മൂർക്കനാട്ടിൽ മനോജാണ് (40) കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിഞ്ഞതിനെത്തുടർന്ന് 24 മണിക്കൂർ തികയും മുൻപാണ് പ്രതിയായ ഇരുമ്പനം പുതിയ റോഡിൽ ഇളമനതോപ്പിൽ വിഷ്ണു ടി. അശോകനെ(26) ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രി ചിത്രപ്പുഴയിൽ വച്ച് നടന്ന സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നെങ്കിലും സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസിന്റെ ജോലി എളുപ്പമാക്കി. പോലീസിന്റെ സംശയം ഉറപ്പിച്ച്പോസ്റ്റ്മോർട്ടം റിപ്പോർട്ട്മനോജ് വിവസ്ത്രനായി മരിച്ച് കിടന്ന രീതി പ്രഥമദൃഷ്ട്യാ സംശയമുളവാക്കുന്നതായിരുന്നെങ്കിലും ഒരു കൊലപാതകമാണെന്ന് ഉറപ്പാക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ പോലീസിനുണ്ടായ സംശയത്തെ തുടർന്ന് അന്നുതന്നെ സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് സംഭവ സമയത്തുണ്ടായ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ആ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരെക്കുറിച്ച്…
Read Moreകൊച്ചിയിലെ ലഹരിമരുന്ന് വേട്ട; പ്രതികളിൽനിന്ന് കണ്ടെടുത്തത് 10 കോടി രൂപയുടെ മയക്കുമരുന്ന്; പ്രതികള്‍ ലഹരിമരുന്ന് മൊത്തകച്ചവടക്കാര്‍; പങ്കില്ലെന്ന് കണ്ട് വിട്ടയച്ചവരും നിരീക്ഷണത്തില്‍
കൊച്ചി: കാക്കനാടുള്ള ഫ്ളാറ്റില്‍ ലഹരിമരുന്നുമായി യുവതിയുള്‍പ്പെടെ അഞ്ചു പേര് പിടിയിലായ സംഭവത്തിൽ പ്രതികളിൽനിന്ന് കണ്ടെടുത്തത് 10 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്. കേസില്‍ കോഴിക്കോട് സ്വദേശികളായ ശ്രീമോന്, മുഹമ്മദ് ഫാബാസ്, ഷബ്ന, കാസര്‍ഗോഡ് സ്വദേശി അജു എന്ന അജ്മല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സല് എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തി വിട്ടയച്ചവരും എക്സൈസിന്റെ നിരീക്ഷണത്തിലാണ്. ഒരു യുവതി ഉള്‍പ്പെടെ രണ്ടു പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് എക്സൈസ് അറിയിച്ചു.പ്രതികളുടെ പക്കല്‍ നിന്ന് 90 ഗ്രാം എംഡിഎംഎയാണ് ആദ്യം പിടിച്ചെടുത്തത്. ഇവരുടെ ഫ്ളാറ്റില്‍നിന്നും കാറില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എന്നാല്‍ പിന്നീട് വൈകുന്നേരം നടത്തിയ പരിശോധനയില്‍ പ്രതികള്‍ ഫ്ളാറ്റിന് സമീപം ഒളിപ്പിച്ചു വച്ചിരുന്ന ഒരു കിലോയിലധികം മയക്കുമരുന്നു കൂടി എക്സൈസ് പിടിച്ചെടുത്തു. പ്രതികളെ ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം…
Read Moreസ്വര്‍ണക്കടത്ത്; ‘പ്ലാന്‍ ബി ‘ പൊളിക്കാന്‍ കസ്റ്റംസ്; ഓണത്തിന് ശേഷം 17 പ്രതികളെയും അറസ്റ്റ് ചെയ്യും; ചോദ്യം ചെയ്യൽ തെളിവുകൾ നിരത്തി
സ്വന്തംലേഖകന്‍ കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് തടയിടാന്‍ ‘പ്ലാന്‍ ബി ‘ ഒരുക്കിയ പ്രതികളെ പൂട്ടാന്‍ കസ്റ്റംസ്.കേസിലുള്‍പ്പെട്ട 17 പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് കസ്റ്റംസ് ആക്ട് ചുമത്തി കുരുക്കിടാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചത്. പാലക്കാട് സ്വദേശികളായ മുബഷീര്‍, സുഹൈല്‍, സാലി, മുഹമ്മദ് മുസ്തഫ, ഹസന്, ഫൈസല്‍, ഷാനിദ്, ഫയാസ്, കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഫൈജാസ്, സൂഫിയാന്, റിയാസ്, മുഹമ്മദ് ബഷീര്‍, ഷംസുദ്ദീന് കണ്ടത്തില്‍, മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഹാഫിസ്, താമരശേരി സ്വദേശി അബ്ദുള്‍ നാസര്‍, മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ്, എന്നിവരെയാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി ലഭിച്ചത്. അടുത്ത ദിവസം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടര്‍ന്ന് കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്യും.കരിപ്പൂര്‍ കേസില്‍ കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും…
Read Moreഅധികാരികളെ കണ്ണ് തുറക്കൂ..! ഈ കുഴികളിൽ വീണ് ഇനിയാരും മരിക്കരുത്; റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രവാസിയുടെ ഒറ്റയാൾ സമരം
കൊടുങ്ങല്ലൂർ: ബൈപാസിലെയും സർവീസ് റോഡിലേയും കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രവാസിയുടെ ഒറ്റയാൾ സമരം. കോട്ടപ്പുറം ചന്തപ്പുര ബൈ പാസിലെ പടാകുളം സർവീസ് റോഡിലാണു പ്രവാസി അയ്യാരിൽ അബ്ദുൽലത്തീഫ് പ്രതിഷേധ സമരം നടത്തിയത്. ഇന്നലെ രാവിലെ എട്ടു മുതൽ പത്തുവരെയായിരുന്നു സമരം. മഴ പെയ്താൽ കുഴി കാണാൻ കഴിയാതെ നിരവധി വാഹനങ്ങളാണു ദിവസവും അപകടത്തിൽ പെടുന്നത്. അപകടപരന്പര ആയതോടെ വിവിധ സംഘടനകൾ സമരമുഖത്ത് എത്തിയിരുന്നു .സമരത്തെ തുടർന്ന് കുഴി അടക്കാൻ 44 ലക്ഷം അനുവദിച്ചിരുന്നു. കുഴികൾ അടച്ചെങ്കിലും പലതും പഴയ പോലെതന്നെയായാതായി ലത്തീഫ് ആരോപിച്ചു. രണ്ടാഴ്ച്ച മുന്‍പ് മൂടിയ കുഴികൾ കഴിഞ്ഞ ദിവസം വീണ്ടും അടയ്ക്കുകയും ചെയ്തെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കുഴിയിൽ വീണ് കൈ കാലുകൾ ഒടിയുകയും വീട്ടമ്മ മരിക്കുകയുമുണ്ടായി. റോഡിലെ കുഴികൾ അടക്കുന്നത് വരെ സമരവുമായി രംഗത്ത് ഉണ്ടാവുമെന്ന് ലത്തീഫ് പറഞ്ഞു
Read Moreഇന്ന് ഉത്രാടപ്പാച്ചിൽ; പായുന്നവരുടെ സ്പീഡ് കുറയ്ക്കാൻ കാവലാളായി പോലീസ്; മാസ്കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ടോണം…
കോട്ടയം: ഇന്ന് ഉത്രാടപ്പാച്ചിൽ. ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്താനായി ഓണത്തിരക്കിൽ കേരളം. ഓണം പ്രമാണിച്ച് നിയന്ത്രണങ്ങളെല്ലാം മാറ്റിയതോടെ ഓണവിപണികളെല്ലാം സജീവമായിക്കഴിഞ്ഞു. ഉത്രാട ദിനമായതിനാൽ ഇന്നും തിരക്ക് വർധിക്കും. അതേസമയം, ഇത്തവണ കോവിഡ് മഹാമാരിയിൽ പകച്ചുനിൽക്കുമ്പോൾ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകൾക്കത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വസ്ത്രവ്യാപാരശാലകളിലും രാവിലെ മുതൽ തിരക്കായിരുന്നു. ഓണക്കോടിയെടുക്കാൻ നിരവധി പേരാണ് കടകളിലേക്ക് എത്തുന്നത്. ഗൃഹോപകരണ സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക വ്യാപാരസ്ഥാപനങ്ങളിലും ഓണത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഓണസദ്യകളും പായസവും ഒരുക്കി ഹോട്ടലുകളും ഓണത്തിന് സജീവമാണ്. പാഴ്സൽ സൗകര്യങ്ങളാണ് ഹോട്ടലുകളിൽ ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിനിടെ രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പോലീസും ആരോഗ്യവകുപ്പും.
Read Moreകുട്ടിക്കളി അതിരുകടന്നു! കുളത്തിൽ കുളിക്കാൻപോയ അഞ്ച് കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി ട്രെയിൻ നിർത്തിച്ചു; ഒടുവില്‍ കിട്ടിയത് മുട്ടന്‍പണി
തിരൂർ: ചുവന്ന മുണ്ടു വീശി ട്രെയിൻ നിർത്തിച്ച കുട്ടികൾ പിടിയിൽ. തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവിലാണ് സംഭവം. കുളത്തിൽ കുളിക്കാൻപോയ അഞ്ച് കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി ട്രെയിൻ നിർത്തിക്കുകയായിരുന്നു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. കുട്ടികളിലൊരാൾ തുമരക്കാവിൽവച്ച് കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുമ്പോൾ, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻനിർത്തി. ഉടനെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് ട്രെയിൻ നിർത്തിയിട്ടു. പിന്നീട് ലോക്കോ പൈലറ്റ് വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയും അറിയിച്ചു. റെയിൽവേ സുരക്ഷാസേന കുട്ടികളെ പിടികൂടുകയും താക്കീതു ചെയ്തതിനുശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസലിംഗ് നടത്തി. കുട്ടികൾ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Read Moreഹണിട്രാപ്പ്! വിവാഹം ചെയ്ത കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയുമോ? വ്യാപാരിയ്ക്ക് നഷ്ടമായത് 3.75 ലക്ഷം രൂപയും ഏഴര പവന് സ്വര്‍ണവും; സംഭവം ഇങ്ങനെ…
കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതിയുള്‍പ്പെടെ നാലുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പ് സംഘത്തില്‍പ്പെട്ട കാസര്‍ഗോഡ് നായന്മാര്മൂല സ്വദേശിനി സാജിദ (30), ഉദുമ അരമങ്ങാനം സ്വദേശി എന്‍.എ. ഉമ്മര്‍ (41), ഭാര്യ ഫാത്തിമ (35), കണ്ണൂര്‍ ചെറുതാഴം സ്വദേശി കെ. ഇക്ബാല്‍ (47) എന്നിവരെയാണ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കൊച്ചി കടവന്ത്രയിലെ സി.എ. സത്താറിന്റെ (58) പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ രണ്ടിന് പ്രതികള്‍ ഒത്തുചേര്‍ന്ന് നേരത്തെ പരിചയത്തിലായിരുന്ന സാജിദയുമായി സത്താറിന്റെ വിവാഹം നടത്തിയിരുന്നു. അതിനുശേഷം സാജിദയോടൊപ്പം കൊവ്വല്‍പള്ളിയിലെ ക്വാര്‍ട്ടേഴ്സിലാണ് സത്താര്‍ താമസിച്ചിരുന്നത്. ഇതിനിടയില്‍ ഹണിട്രാപ്പ് സംഘം കിടപ്പറയില്‍വച്ച് സാജിദയുടെയും സത്താറിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 3.75…
Read Moreവീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; ഇയാള്‍ക്ക് മറ്റു പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നു മനസിലാക്കിയപ്പോള്‍… കൊച്ചിയിലെ വസ്ത്രവ്യാപാരി കുടുങ്ങി
കൊച്ചി: വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ഥാപന ഉടമ അറസ്റ്റില്‍. വൈറ്റിലയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന തൊടുപുഴ കാരിക്കോട് മുതലക്കോടം വിസ്മയ വീട്ടില്‍ സനീഷിനെ (45) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി ഹോട്ടലിൽ കൊണ്ടുപോയി പ്രതി ബലമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്നു പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി. 50,000 രൂപയും മോതിരവും കൈക്കലാക്കുകയും ചെയ്തു. പ്രതിക്കു മറ്റു പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നു മനസിലാക്കിയ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പീഡനദൃശ്യങ്ങള്‍ പരാതിക്കാരിക്ക് അയച്ചുകൊടുക്കുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോയ പ്രതിയെ തൊടുപുഴയ്ക്കു സമീപം വഴിത്തലയില്നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ മരട് പോലീസ് സ്റ്റേഷനിൽ പീഡനശ്രമത്തിനും തൊടുപുഴ പോലീസ് സ്റ്റേഷനില്‍…
Read More