‘ചേച്ചി എന്ത് കാണിച്ചാലും അയാൾ പണി തരും, സൂക്ഷിച്ചാൽ ദുഃഖിക്കണ്ട, പറഞ്ഞില്ലെന്ന് വേണ്ട’: മോഡലിംഗിന്‍റെ മറവില്‍ സെക്‌സ് റാക്കറ്റ്; പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: ഫാഷന്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേന ദുബായില്‍ എത്തിച്ച് ലൈംഗീക പീഡനത്തിന് വിധേയരാക്കിയ കേസില്‍ മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡില്‍ താമസിക്കുന്ന ഗുരുവായൂര്‍ തൈക്കാട് സ്വദേശി സിന്ധു എന്ന സ്‌റ്റോയിസി ടി. മുട്ടത്തിനെ (56) ഇന്ന് കൊച്ചിയില്‍ എത്തിക്കും. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇതിനിടെ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയുള്ള മറ്റൊരു പ്രതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തനിക്കെതിരെ മൊഴി നല്‍കിയാല്‍ തന്‍റെ ആണ്‍ സുഹൃത്തിനെക്കൊണ്ടു അതിനുള്ള പ്രതികരം ചെയ്യിക്കും എന്ന നിലയിലുള്ള ഭീഷണി സന്ദേശമാണ് രണ്ടാംപ്രതിയും മോഡലുമായ തിരുവനന്തപുരം കുന്നത്തുകല്‍ മണ്ണംകോട് പോങ്ങവിള ജെ.സി വീട്ടില്‍ അലീന എബ്രഹാമിന്‍റെ (23) പേരില്‍ പുറത്ത് വന്നിരിക്കുന്നത്. അലീനയുടെ ആണ്‍സുഹൃത്ത് കൊച്ചിയിലെ പേര്‌കേട്ട ഗുണ്ടയാണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. മലപ്പുറം പൊന്നാനി ബീയംപുക്കയില്‍ വീട്ടില്‍ മഞ്ജിമയാണ് (25) കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി.

മോഡലിംഗ് മോഹിച്ചുവരുന്ന യുവതി ഉള്‍പ്പടെ എട്ടോളം മലയാളി യുവതികളെ ഇവര്‍ ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ചവച്ചതായാണ് പരാതി. ഇതിലൂടെ ലക്ഷങ്ങളാണ് സംഘം സമ്പാദിച്ചത്. ദുബായിയിലെ അല്‍ റഫയില്‍ മലയാളികളുള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ മേഖലയായ റോള സ്ട്രീറ്റിലെ ഫ്‌ളാറ്റിലെത്തിച്ചാണ് യുവതികളെ പലര്‍ക്കായി കാഴ്ചവച്ചിരുന്നത്. മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതരാക്കിയ ശേഷമാണിത്. വിസമ്മതിച്ചവരെ നിര്‍ബന്ധപൂര്‍വം കുടിപ്പിച്ചു. ചിലരുടെ പാസ്‌പോര്‍ട്ടും ഫോണും വാങ്ങിവച്ചു.

പീഡന ൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിക്കും. എതിര്‍ക്കുന്നവരെ ഉപദ്രവിക്കും. ലൈംഗികദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കും. ഇവരില്‍ നിന്ന് രക്ഷപ്പെട്ട ഫോര്‍ട്ടുകൊച്ചി സ്വദേശിനിയായ മോഡല്‍ മരട് പോലീസിന് നല്‍കിയ പരാതിയാണ് പ്രതികളെ കുടുക്കിയത്. ബ്യൂട്ടിഷ്യനായ യുവതിയുള്‍പ്പെടെ രണ്ടുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.

ദുബായിയില്‍ നടക്കുന്ന ഫാഷന്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ “അടിപൊളി’ മോഡലുകളെ വേണമെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ഇട്ടത് കണ്ട് ഒട്ടേറെ യുവതികളാണ് ഇവരെ സമീപിച്ചത്. സിന്ധുവിന്‍റെ ദുബായിയിലുള്ള മകനും മകളും നടത്തുന്ന ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനത്തിന്‍റെ പേരിലാണ് യുവതികളെ ക്ഷണിച്ചത്. താല്‍പ്പര്യപ്പെടുന്ന മോഡലുകള്‍ക്ക് വിസിറ്റിംഗ് വീസ തരപ്പെടുത്തുന്നത് സിന്ധുവാണ്. വര്‍ക്ക്‌ഷോപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദുബായിയില്‍ നടക്കുന്ന ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. അങ്ങനെ പ്രലോഭിച്ചാണ് യുവതികളെ കെണിയില്‍പ്പെടുത്തിയത്.

പ്രതികള്‍ക്കെതിരേ വഞ്ചന, അന്യായമായി തടഞ്ഞുവയ്ക്കല്‍, പരിക്കേല്‍പ്പിക്കല്‍, മനുഷ്യക്കടത്ത് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കൂടുതല്‍പേര്‍ ഇരകളായോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts

Leave a Comment