കാഞ്ഞിരപ്പള്ളി: ഒരു പ്രതിപക്ഷവും ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രതിപക്ഷം നിസഹായവസ്ഥയിലാണ്. സര്‍ക്കാരിനെതിരേ പറയാനും വിമര്‍ശിക്കാനും ഒന്നുമില്ലാത്തതിനാല്‍ നുണ പ്രചരിപ്പിക്കുകയാണ്. ബാര്‍ ലൈസന്‍സില്‍ കോഴയെന്നു കെ.സി. വേണുഗോപാല്‍ പറയുന്നതു കോണ്‍ഗ്രസിന്റെ സംസ്കാരം. അവരുടെ സംസ്കാരം വച്ച് എല്‍ഡിഎഫിനെ വിലയിരുത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിനുവേണ്ടി പുറത്തുപോയ വര്‍ഗവഞ്ചകരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. കിഫ് ബിയിലൂടെ കേരളത്തില്‍ വികസന വിസ്മയം ഉണ്ടാക്കി. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. കേരളത്തെ അഴിമതി രഹിത സംസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീ പീഡന ബലാത്സംഗ കേസുകളില്‍ പ്രതിയായ തന്റെ അനുയായിയെ സംരക്ഷിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം തങ്ങളെ ഉപദേശിക്കുന്നതുകേട്ട് ജനങ്ങള്‍ ഊറി ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
Read MoreCategory: Top News
പ്രോട്ടീൻ പൗഡറും പിന്നെക്കുറച്ച് ഹാഷിഷ് ഓയിലും! ആഹാ അന്തസ്: ജിമ്മിന്റേയും സലൂണിന്റേയും മറവിൽ ലഹരിവിൽപ്പന; 2.270 കിലോ ഹാഷിഷ് ഓയിലുമായി തൃശൂരിൽ യുവതി പിടിയിൽ
തൃപ്രയാർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വില്പന നടത്തിയിരുന്ന യുവതിയെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലിചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30)യാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന നടത്തി അനധികൃതമായി സന്പാദിച്ച 90,500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറവില്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്കു സമീപമുള്ള വാടകവീട്ടിൽവച്ചാണ് ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്നു പ്രതിയെ പിടികൂടിയത്. തീരദേശമേഖലയിലെ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു യുവതിയെ പിടികൂടിയത്. യുവതിക്കു മയക്കുമരുന്ന് എത്തിച്ചയാളെക്കുറിച്ചു നിർണായകവിവരം ലഭിച്ചതായും സംഭവത്തിൽ കൂടുതൽപേർക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.…
Read Moreകുശലം പറയാൻ ബന്ധുക്കളെ വിളിച്ചു, ദേഷ്യം വന്ന് ഭാര്യയുടെ നെഞ്ചിലും വാരിയെല്ലിലും കുപ്പികൊണ്ട് അടിച്ചു: മുതുകിൽ ചവിട്ടി വലതു കാൽമുട്ട് ചവിട്ടി പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ
കഴക്കൂട്ടം: നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു. ഭർത്താവ് അറസ്റ്റിൽ. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് ആണ് അറസ്റ്റിലായത്. കഴക്കൂട്ടം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ ഭാര്യ ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദീൻ ക്രൂര മർദനത്തെത്തുടർന്ന് ചികിത്സയിലാണ്. ജനുവരി 25-ന് ആയിരുന്നു ഇവരുടെ വിവാഹം. രണ്ടാഴ്ച തികയുംമുൻപ് അറഫയെ മർദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈൽ ഫോണിൽ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും വലതു കാൽമുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തെന്നാണു പരാതി. തുടർന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാൽമുട്ടിനും ഗുരുതര പരിക്കുണ്ട്.
Read More’യുഡിഎഫ് ജയിക്കും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമാകും’: പി.ജെ. കുര്യൻ
കോട്ടയം: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കൺവൻഷനിൽ രമേശ് ചെന്നിത്തല വേദിയിൽ ഇരിക്കെയാണ് കുര്യന്റെ പ്രസ്താവന. എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് കുര്യന്റെ പരസ്യ പ്രസ്താവന.
Read Moreഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത്; കുത്തിവയ്പ്പിനോടുള്ള പേടി മൂലം പേ വിഷബാധയ്ക്കെതിരുള്ള വാക്സിനെടുത്തില്ല; ഒമ്പത് വയസുകാരി പേവിഷബാധയേറ്റു മരിച്ചു
മുംബൈ: കുത്തിവയ്പ്പിനോടുള്ള പേടി കാരണം കുത്തിവയ്പ്പ് എടുക്കാതിരുന്ന ഒമ്പത് വയസുകാരി പേവിഷബാധയേറ്റ് മരിച്ചു. ദാരുണ മരണം നാലാം ക്ലാസ് വിദ്യാർഥിനി കാശിഷ് സഹാനിയയ്ക്ക്. ആറ് മാസം മുമ്പ് കാശിഷ് മുത്തച്ഛനോടൊപ്പം നടക്കാൻ പോകുന്പോഴായിരുന്നു തെരുവ് നായ കുട്ടിയുടെ കൈയിൽ മാന്തിയത്. സംഭവത്തിന് പിന്നാലെ കാശിഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി ഇഞ്ചക്ഷനെയും സൂചികളെ ഭയപ്പെടുകയും ചെയ്തതിനാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മുറിവ് വേഗത്തിൽ ഭേദമായതിനാൽ ചികിത്സ പൂർത്തിയാക്കാൻ വീട്ടുകാരും നിർബന്ധിച്ചില്ല. കുറച്ചുദിവസം മുന്‍പ് കാശിഷിന്റെ ആരോഗ്യം മോശമായി. ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിർത്തി, കണ്ണുകൾ ചുവപ്പ് നിറത്തിലായി. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട കുടുംബം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. നായ്ക്കളിൽ നിന്നോ പൂച്ചകളിൽ നിന്നോ ഏൽക്കുന്ന ചെറിയ പോറലുകൾ പോലും അവഗണിക്കരുതെന്നും ഉടൻ തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.
Read Moreഅങ്ങനെ ചോദിച്ചാൽ ‘വീട്ടില്‍ പോയി ചോദിച്ചാമതി’ എന്നായിരിക്കും മറുപടി; “ചെറ്റത്തരം’ താൻ പലപ്പോഴും പറയുന്ന വാക്ക്; വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
ഇടുക്കി: വീട്ടില്‍ പോയി ചോദിച്ചാമതി എന്ന പരാമര്‍ശത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് അതിന്റേതായ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സാധാരണ നമ്മള് ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണവും അതിനനുസരിച്ച് വരും. ചില ഘട്ടങ്ങളില്‍ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും കഴിഞ്ഞ ദിവസം കോന്നിയിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ സദസിൽ നിന്ന് ഒരു ചോദ്യമുണ്ട് ഒരാൾ പറഞ്ഞു. ഇതോടെ വീട്ടിൽ പോയി ചോദിക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഈ മറുപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു. പരാജയ ഭീതിയിൽ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞിരുന്നു. സമനില തെറ്റിയത്…
Read Moreക്യാബിനറ്റിലും സിപിഎമ്മിലുമുള്ളത് മുഴുസംഘികൾ; സിപിഎം വിട്ട് ബിജെപിയിൽ എത്തുന്നവരെ പിണറായി ആക്ഷേപിക്കാത്തത് ഡീലിന്റെ ഭാഗമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: പാലക്കാട്ടെ സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പിണറായി ക്യാബിനറ്റിലും സിപിഎം പാർട്ടിയിലും മുഴു സംഘികളാണുള്ളത്. അതുകൊണ്ടാണ് പിഷാരടിയെ അരസംഘി ആക്കാൻ നോക്കുന്നത്. പിഷാരടിയെ പാലക്കാട്ടെ ജനങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. യുഡിഎഫ് സ്ഥാനാർഥി തങ്ങൾക്ക് ഭീഷണിയാണെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതാണ് പിഷാരടിയെ കോമാളി ആക്കാൻ ശ്രമിക്കുന്നത്. പരാജയ ഭീതികൊണ്ടാണ് ഇത്തരം വ്യക്തിഹത്യകൾ നടത്തുന്നതെന്നും ഷാഫി പറമ്പിൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിപിഎം – ബിജെപി ഡീൽ ഇടത് പ്രവർത്തകർ പൊളിക്കും. യുഡിഎഫിന് ഡീലുള്ളത് ജനങ്ങളുമായിട്ടാണ്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചു വരും. വടകര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കും. സിപിഎം വിട്ട് യുഡിഎഫിൽ എത്തുന്നവരെയാണ് പിണറായി ആക്ഷേപിക്കുന്നത്. എന്നാൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരെ ആക്ഷേപിക്കുന്നില്ല. ഇതു തന്നെ ഡീലിന്റെ ഉദാഹരണമാണ്. ഇതിന് വോട്ടർമാർ മറുപടി…
Read Moreതിരിച്ചുവരാൻ നമ്മെ പ്രേരിപ്പിക്കും സാറേ…! താമസം, നല്ല ഭക്ഷണം, ചികിത്സ, മികച്ച കൂലി; മോഷണക്കേസിൽ വീണ്ടും ജയിലിലെത്തിയ കള്ളന്റെ കുറ്റസമ്മതം അത്ഭുതപ്പെടുത്തുന്നത്
കോവളം: മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും കവർച്ച നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ(46) ആണ് പിടിയിലായത്. കോവളം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴിയാണ് കൗതുകമുണർത്തുന്നത്. വീണ്ടും ജയിലിലേക്ക് പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പിടിയിലായ ദിലീപ് ഖാൻ പോലീസിന് നൽകിയ മൊഴി. ജയിലിൽ സൗജന്യ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിൽ നിന്ന് 4000 രൂപയും മൊബൈൽ ഫോണും കവർന്നു. സിസിടിവി…
Read Moreവീട്ടിൽ പോയി ചോദിക്കേണ്ടി വന്നില്ല..! റിജോയുടെ ചോദ്യത്തിന് ഉത്തരം ഉണ്ട്… കണ്ടും മിണ്ടിയും ഇരുവരും ചെലവാക്കിയത് 11,21,000 രൂപ; വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: പത്മശ്രീ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 11,21,000 രൂപ അഭിമുഖത്തിന് ചെലവായെന്നും സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്നും വിവരാവകാശ രേഖയിൽ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളമാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത് വിട്ടത്. അതേസമയം അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. കണ്ടും മിണ്ടിയും ഇരുവരും എന്ന പേരിൽ നടത്തിയ അഭിമുഖത്തിന്റെ ചിത്രീകരണം രണ്ട് ദിവസങ്ങളിലായി ക്ലിഫ് ഹൗസിലാണ് നടത്തിയത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അതേസമയം അഭിമുഖം പിആർ വർക്കാണെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം പറഞ്ഞത്.
Read Moreഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ പേരില്‍ തട്ടിപ്പ്; പണപ്പിരിവ് വ്യാജ നോട്ടീസ് അയച്ച്; ജാഗ്രത പാലിക്കണമെന്ന് പോലീസ്
കൊച്ചി: സോഷ്യല്‍ മീഡിയ, ഇ- മെയില്‍, വാട്സ് ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ എന്ന പേരില്‍ തട്ടിപ്പ്. തട്ടിപ്പു സംഘം വ്യാജ നോട്ടീസുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയച്ചു ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള വ്യാജ നോട്ടീസുകളില്‍ വ്യക്തികളുടെ ഐ.പി അഡ്രസ് ഉപയോഗിച്ച് വിദേശ കറന്‍സികള്‍ വിനിമയം നടത്തിയതായും, കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല സൈറ്റുകളില്‍ തെരച്ചില്‍ നടത്തിയതായും കണ്ടെത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തട്ടിപ്പ് സംഘം അറിയിക്കും. അറസ്റ്റ് വാറന്റ്, കോടതി നടപടികള്‍, പോലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും കേസ് ഒഴിവാക്കുന്നതിനായി പണം നല്കാന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കൂടാതെ ചില സന്ദര്‍ഭങ്ങളില്‍, വാട്സ് ആപ്പ് അല്ലെങ്കില്‍ ഇ- മെയില്‍ വഴി 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് നിര്‍ബന്ധിക്കുകയും…
Read More