തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ മുഖ്യമന്ത്രിപദത്തിനായി ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാനിധ്യത്തിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ വ്യക്തമാക്കി. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞാൽ രാഹുൽ ഗാന്ധിയുടെ പച്ചക്കൊടി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ. സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വി. ഡി സതീശന്റെ വാദം. അതിനിടെ, കെ. സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി. 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെ. സി വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു.…
Read MoreCategory: Top News
ഗണേഷ്കുമാറിന് ഷെറിനുമായി വഴിവിട്ട ബന്ധം; ജയിലിലെ വിഐപി തടവുകാരി; വീണ്ടും ചർച്ചയായി കൊല്ലപ്പെട്ട സുനിതയുടെ വെളിപ്പെടുത്തൽ
തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു. ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ. 2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ…
Read Moreരോഗിയായ വീട്ടമ്മയുടെ മരണത്തിൽ ആർക്കും സംശയം തോന്നിയില്ല; കഴുത്തിലെ അസ്വാഭാവിക പാടുകളിൽ ഡോക്ടർമാർക്ക് സംശയം; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ
ഇടുക്കി: ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ ജഗൻ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ ശാന്തിയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മേയ് 4-ാം തീയതി ഉച്ചയോടെ ശാന്തിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. രാമകൃഷ്ണനും ശാന്തിയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് ശാന്തിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ അസ്വാഭാവിക പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
Read Moreരമേശ് ചെന്നിത്തല, തിരുവാതിര നക്ഷത്രം; പ്രിയനേതാവ് മുഖ്യമന്ത്രിയാവാൻ സ്പെഷൽ ഗുരുതിപുഷ്പാഞ്ജലി നടത്തി ഐഎൻടിയുസി നേതാവ്
തൃശൂർ: ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച മുറുകുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ പൂജനടത്തിയത്. ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യം. അതേസമയം മുഖ്യമന്ത്രിയെ തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് സൂചന.
Read Moreസുഹൃത്തിനൊപ്പം രാത്രിയിൽ ഭർത്താവറിയാതെ ഭക്ഷണം കഴിക്കാൻ പോയി; വഴിയിൽ തടഞ്ഞ് നിർത്തി ഭർത്താവിന്റെ ക്രൂരമർദനം
പയ്യന്നൂര്‍: സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിരോധത്തിന് ഭര്‍ത്താവും മറ്റും ചേര്‍ന്ന് മര്‍ദിച്ചതായുള്ള ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മാടായി വാടിക്കലിലെ ജെഷ്മ ജെറോള്‍ഡിന്റെ (35) പരാതിയിലാണ് ഭര്‍ത്താവ് മനേഷ്, സുനില്‍കുമാര്‍, ഷഹീദ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30നും 10.30നും ഇടയിൽ പയ്യന്നൂര്‍ കേളോത്ത് ഷവര്‍മ റസ്റ്റോറന്റിന് സമീപമാണ് പരാതിക്കാസ്പദമായ സംഭവം. ഭര്‍ത്താവുള്‍പ്പെടെയുള്ള പ്രതികള്‍ തടഞ്ഞുനിര്‍ത്തി അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭര്‍ത്താവറിയാതെ സുഹൃത്തിനൊപ്പം പയ്യന്നൂരില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് കാരണമെന്നും പരാതിയിലുണ്ട്.
Read Moreമുഖ്യമന്ത്രി ആര്? ചരടുവലി മുറുകുന്നു; ഘടകകക്ഷിനേതാക്കളെ ഒപ്പംനിർത്തി വി.ഡി. സതീശൻപക്ഷം; സീനിയോറിറ്റി മുന്നോട്ടുവച്ച് ചെന്നിത്തല വിഭാഗം
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചര്‍ച്ചകള്‍ക്കായി എഐസിസി നീരീക്ഷകര്‍ ഇന്ന് കേരളത്തിലെത്തും. എംഎല്‍എമാരോടും എംപിമാരോടും നിരീക്ഷകര്‍ അഭിപ്രായം തേടും. ഓരോരുത്തരെയും ഒറ്റയ്ക്കു കണ്ടാണ് മുഖ്യമന്ത്രിആരാകണമെന്ന് അഭിപ്രായം തേടുന്നത്. കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍നിന്നും എംപി മാരില്നിന്നുമാണ് അഭിപ്രായം തേടുന്നത്. അതിനുശേഷം ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളായി മുകുള്‍ വാസ്നിക്കും അജയ് മാക്കനുമാണ് കേരളത്തിലെത്തുന്നത്. അതേസമയം, മുഖ്യമന്ത്രി പദത്തിനായി നേതാക്കളും അനുകൂലികളും അണിയറയില്‍ പല വിധത്തിലുള്ള ചരട്വലികളും നടത്തുകയാണ്. ഘടകകക്ഷി നേതാക്കളെ ഒപ്പം നിര്‍ത്തിയാണ് വി.ഡി. സതീശന് പക്ഷം മുന്നോട്ട് പോകുന്നത്. കുടുതല്‍ എംഎല്‍എ മാരുടെ പിന്തുണ അവകാശപ്പെട്ടാണ് കെ.സി. വേണുഗോപാല്‍ പക്ഷം നീങ്ങുന്നത്. സീനിയോറിറ്റിയും അനുഭവപരിചയവും മുന്നോട്ട് വച്ചാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം. അതേ സമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപദത്തില്‍ നേതാക്കള്‍ തമ്മിലുള്ള അവകാശവാദങ്ങളില്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനും…
Read Moreജയം യുഡിഎഫിന്റെ മാത്രം നേട്ടമല്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ചൂണ്ടിക്കാട്ടാനില്ല; സതീശന്റെ ചില നിലപാടുകളോട് വിയോജിപ്പെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: ഇടതുമുന്നണി ഭരണംകൊണ്ട് പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ജയം യുഡിഎഫിന്റെ മിടുക്കല്ലെന്നും, ജനാധിപത്യത്തിന്റെ വിജയമാണ് സംസ്ഥാനത്ത് കണ്ടതെന്നും സുകുമാരൻ നായർ. വെറുതെ മത്സരിക്കാന്‍ വേണ്ടി മാത്രം നിന്ന ആളുകള്‍ പലരും ജയിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വിജയമാണെന്ന് ചിലരൊക്കെ അവകാശപ്പെടുന്നുണ്ട് എന്നാൽ അങ്ങനെയൊന്നുമല്ല. പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകള്‍ മറിച്ചു വോട്ടു ചെയ്യണമെങ്കില്‍ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും വിമതരുടെ ജയത്തിന് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസിന് വിരോധമില്ലെന്നും പറഞ്ഞു. കഴിവുള്ളവരെയും പരിചയമുള്ളവരെയും പരിഗണിക്കണം. ഏതെങ്കിലും ഒരു വ്യക്തിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍എസ്എസ് ചൂണ്ടിക്കാണിക്കില്ല. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അവര്‍ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെ. അതേസമയം, വി.ഡി.സതീശന്റെ ചില…
Read Moreഒമ്പതിൽ ഒമ്പതും കൈപ്പിടിയിലാക്കിയ നേട്ടം; യുഡിഎഫ് മന്ത്രിസഭയില്‍ കോട്ടയത്തു നിന്ന് നാലു മന്ത്രിമാരോ; ആവേശത്തോടെ കോട്ടയംകാർ
കോട്ടയം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ കോട്ടയം ജില്ലയില്‍നിന്ന് നാലു മന്ത്രിമാര്‍ക്ക് സാധ്യത. യുഡിഎഫ് മുന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ധനം, ആഭ്യന്തരം, റവന്യു ഉള്‍പ്പെടെ സുപ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ ജില്ലയില്നിന്നുണ്ടായിട്ടുണ്ട്. കോട്ടയം എംഎല്‍എയും കോണ്‍ഗ്രസിലെ സീനിയര്‍ നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഒന്നാമന്. മുമ്പ് രണ്ടുതവണ മന്ത്രിയായി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇതിനിടയില്‍ സ്പീക്കര്‍ സ്ഥാനം ലഭിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മനെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനെന്ന പരിഗണനയും ചാണ്ടി ഉമ്മന്‍ അനുകൂലമാണ്. ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് മന്ത്രി സ്ഥാനം ഉറപ്പിച്ചു. ഇന്നലെ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹത്തെ കക്ഷി നേതാവായും തെരഞ്ഞെടുത്തു. രണ്ടു മന്ത്രിസ്ഥാനമാണു കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.…
Read Moreഓണ്‍ലൈന്‍ വഴി ഉത്തേജകമരുന്ന് വില്പന: ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന മരുന്ന് വിറ്റിരുന്നത് വിദ്യാർഥികൾക്കിടയിൽ; പ്രതിക്കെതിരെ മുൻപും ഇത്തരം കേസുകൾ
തൊടുപുഴ: ഓണ്‍ലൈന്‍ വഴി ഉത്തേജകമരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. തൊടുപുഴ സ്വദേശി സുനീഷിനെയാണ് ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥരും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ തൊടുപുഴ നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ മരുന്ന് എടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ബോഡി ബിൽഡർമാർ ജിമ്മുകളിലും മറ്റും ഊര്ജത്തിനായും ഉപയോഗിക്കുന്നതും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്ന മെഫെന്റര്‍മൈന്‍ എന്ന ഇന്ജക്ഷന് മരുന്നാണ് ഇയാളില്‍നിന്നു പിടികൂടിയത്. പത്തു മില്ലിയുടെ 150 പായ്ക്കറ്റുകളാണ് പിടികൂടിയത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം വില്‍പ്പന നടത്താവുന്ന മരുന്നാണിത്. കൊറിയര്‍ വഴി ഇത്തരം മരുന്നുകള്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെയും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും നീക്കം. കൊറിയര്‍ സര്‍വീസ് ജീവനക്കാരെ ഉപയോഗിച്ച് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതി നേരത്തേ പാലായിലും തൊടുപുഴയിലും മെഡിക്കല്‍ ഷോപ്പുകള്‍ നടത്തിയിരുന്നു. ഈ സ്ഥാപനങ്ങള്‍ വഴി അനധികൃതമായി ഉത്തേജകമരുന്നുകള്‍ വില്‍പ്പന…
Read Moreഭാര്യയുടെ സ്വഭാവത്തിലുള്ള സംശയം; വനത്തിലെത്തിച്ച് ക്രൂരമായി കൊന്നു തള്ളി, രണ്ട് വയസുള്ള മകനെ കാട്ടിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ബീഗംഗഞ്ച് സ്വദേശി രാജേന്ദ്ര അഹിർവാരാണ് പോലീസ് പിടിയിലാത്. മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ജ്യോതിയെയും മകനെയും കൂട്ടി രാജേന്ദ്ര വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ ബീഗംഗഞ്ചിലേക്ക് പോകുന്നതിനുപകരം ഹൈദർഗഡിന് സമീപമുള്ള വനപ്രദേശത്തേയ്ക്കാണ് ഇയാൾ കൊണ്ടുപോയത്. വനത്തിനുള്ളിൽ വച്ച് രാജേന്ദ്ര, ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചു. ജ്യോതിയും മകനും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംശയത്തിന്റെ അടിസ്ഥാനത്തിൽ രാജേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസ് തിരച്ചിൽ നടത്തുകയും 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന്…
Read More