തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പോര് തകൃതിയായി നടക്കുന്നതിനിടയിൽ പല ഇടങ്ങളിലായി പൊന്തുന്ന ഫ്ളക്സുകളും പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിലുണ്ടാകുന്ന വഴക്കുകളിലും പ്രതികരിച്ച് വി. ഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ അത്തരം നടപടികളിൽ നിന്ന് പിൻമാറണമെന്നും സതീശൻ അഭ്യർഥിച്ചു. 102 സീറ്റുമായി കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. ഇത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷമാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
Read MoreCategory: Top News
ജ്യൂസിൽ മയക്ക്മരുന്ന് നൽകി 28 കാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി. ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദനം. അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ഫെബ്രുവരി 15 ആയിരുന്നു ആദ്യ പീഡനം.
Read Moreകെ.സിയും ആര്.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി; സതീശനായി ആലുവയില്‍ അനൗണ്‍സ്മെന്റും പ്രകടനവും; കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് യുവാവ്
കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ കീഴ്മാട് ഭാഗത്ത് അനൗണ്‍സ്മെന്റും പ്രകടനവും. കെ.സിയും ആര്.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി എന്ന പോസ്റ്റര്‍ പതിച്ച വാഹനത്തില്‍ നിന്നാണ് അനൗണ്‍മെന്റ് നടക്കുന്നത്. വൈകുന്നേരം 5.30ന് ആണ് കീഴ്മാട് ജംഗ്ഷനില്‍ പ്രകടനം നടക്കാന്‍ പോകുന്നത്. അതിന് മുന്നോടിയായാണ് അനൗണ്‍സ്മെന്റ് നടക്കുന്നത്. പടിഞ്ഞാക്കര ജംഗ്ഷന് മുതല്‍ മഹിളാലയം വരെയാണ് വൈകിട്ട് പ്രകടന ജാഥ നടക്കുക. പട വെട്ടിയവര്‍ ഭരിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രകടന ജാഥയുടെ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. വ്യാഴാഴ്ച നെട്ടൂര്‍ അടക്കം പ്രകടന ജാഥ നടത്തിയിരുന്നു. നേതാക്കള്‍ വിലക്കിയിട്ടും മുഖ്യമന്ത്രി ചര്‍ച്ച തെരുവിലേക്ക് എത്തിയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുകയാണ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സതീശന് അനുകൂലമായി പ്രകടനം നടത്തിയതില്‍ ഇടുക്കിയില്‍…
Read Moreമുഖ്യമന്ത്രി ആര്; അഭിപ്രായസർവേ കഴിഞ്ഞതിന് പിന്നാലെ ലിസ്റ്റ് ചോർന്നത് വിവാദമാകുന്നു; എംഎൽഎമാർ കടുത്ത അതൃപ്തിയിൽ
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ വന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈയിലെ റിപ്പോർട്ട് ചോർന്നത് വിവാദമാകുന്നു. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് ഇറങ്ങിവന്ന മുകുൾ വാസ്നിക്കിന്റെ കൈവശം ഇരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ഫോട്ടോഗ്രാഫർമാർ പകർത്തിയത്. കൈയിൽ പിടിച്ചിരുന്ന പേപ്പറിൽ ഓരോ എംഎൽഎമാരുടെയും പേരും അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പേപ്പറിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതു ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി.സിദ്ധിക്ക് തുടങ്ങിയവരുടെ പേരുകൾ ദൃശ്യമാണ്. ഇവർ കെ.സി. വേണുഗോപാലിന് അനുകൂലമാണ് എന്ന രീതിയിലാണ് ഈ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഐസി ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ചതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കെ. നീലകണ്ഠന്റെ പേരിനു നേരെ ഒന്നും…
Read Moreസ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ഇടിച്ചിട്ടശേഷം പീഡിപ്പിക്കാൻ ശ്രമം; കരച്ചിൽക്കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഒരാളെ തല്ലിക്കൊന്നു; ഒരാൾക്ക് സാരമായ പരിക്ക്
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ രണ്ടു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. രണ്ടാമനു ഗുരുതരമായി പരിക്കേറ്റു. സൗമ്യ രഞ്ജൻ സ്വെയിൻ ആണു കൊല്ലപ്പെട്ടത്. റെയിൽവേ പോലീസിൽ കോൺസ്റ്റബിളായിരുന്ന ഇയാൾ സസ്പെൻഷനിലായിരുന്നു. ഓം പ്രകാശിനാണു ഗുരുതരമായി പരിക്കേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന രണ്ടു സ്ത്രീകളെ ബൈക്കിലെത്തിയ അക്രമികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഒരാൾ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി അക്രമികളെ മർദിച്ചു.
Read Moreആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: കയ്യിൽ കടിച്ച് ഓടി രക്ഷപ്പെട്ട് യുവതി; കൊല്ലം സ്വദേശി രാഹുലും സുഹൃത്തും പിടിയില്‍
കൊച്ചി: ആണ്‍സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡില്‍ എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറി നിന്നു. മഴ ശക്തമായപ്പോള്‍ അവര്‍ മുകളിലത്തെ നിലയിലേക്കു കയറി. ആ സമയം പ്രതികള്‍ ഈ കെട്ടിടത്തില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള്‍ ഇവര്‍ ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര്‍ പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന്…
Read Moreഅഞ്ചു വയസുകാരിയെ 75 കാരനായ അഭിഭാഷകൻ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയുടെ കൊച്ചുമകളൊടൊപ്പം കളിക്കാനെത്തിയതായിരുന്നു കുട്ടി
ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്നിന് മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ റൂമിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയുമായിരുന്നെന്നാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് പോറലുകൾ കാണുകയും ചെയ്തു. ഉടൻ കുട്ടിയെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. കൗൺസിലിംഗിനിടെ താൻ ‘നാന’ എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ കൊച്ചുമകൾ ‘നാന’ എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ ‘നാന’ എന്നാണ് വിളിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreബിന്ദുവേ, പക്കത്തില് വാ….ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; വേണ്ടെന്ന് പറഞ്ഞ് പോയിട്ടും പിന്നെയും നിർബന്ധിച്ചു; വീഡിയോ വൈറൽ
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് വെട്ടിലായി ചെറിയാന് ഫിലിപ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിന്ദു കൃഷ്ണ എതിര്‍ത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാന്‍ ചെറിയാന് ഫിലിപ്പ് ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാം. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ചെറിയാന് ഫിലിപ്പ് മറ്റ് നേതാക്കള്‍ക്ക് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയുകയും ചെയ്ത സമയത്ത് ബിന്ദു കൃഷ്ണ അവിടേക്ക് കടന്നു വരികയായിരുന്നു. അവരെ കണ്ടയുടൻതന്നെ ചെറിയാൻ ഫിലിപ് കെട്ടിപ്പിടിക്കാൻ ഓടിയെത്തി. എന്നാൽ അതിൽ അസ്വസ്തത പ്രകടിപ്പിച്ച ബിന്ദു കൃഷ്ണ പിന്നിലേക്ക് മാറി നിന്നിട്ടും അദ്ദേഹം വിടാൻ ഉദ്ദേശിച്ചില്ല. വീണ്ടും ആലിംഗനം ചെയ്യാൻ മുന്നോട്ട് ആഞ്ഞതോടെ ബിന്ദു കൃഷ്ണ എതിർത്ത് പിന്നിലേക്ക് മാറി. ഇതും വീഡിയോയിൽ കാണാൻ സാധിക്കും.
Read Moreഇടതു വിരുദ്ധ വികാരത്തിന് പല കാരണങ്ങൾ; ഒരെണ്ണമായി ചൂണ്ടിക്കാട്ടാനാവില്ല; ഒന്നിച്ച് നിന്നാൽ തിരിച്ചുവരാമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പല കാരണങ്ങളുണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ പിണറായി വിജയന്. ഒരു കാരണം മാത്രമായി പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും തിരിച്ചുവരാന്‍ കഴിയുമെന്നും പിണറായി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായിയുടേതായി ഒരു പ്രതികരണം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Read Moreമുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്; പരസ്പരം അവകാശവാദങ്ങളുമായി നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി കോണ്‍ഗ്രസ് അണികള്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് തെരുവിലേക്ക്. പരസ്പരം അവകാശവാദങ്ങളുമായി നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി കോണ്‍ഗ്രസ് അണികള്‍. കെപിസിസി ആസ്ഥാനത്തിന് പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഉയര്‍ത്തിക്കാട്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അണികളുടെ ഈ നീക്കത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക്ക്, എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുളള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് അഭിപ്രായം തേടും. എംഎല്‍എമാരെ ഓരോരുത്തരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും. എഐസിസി നിരീക്ഷകര്‍ താമസിക്കുന്ന താജ് വിവാന്ത ഹോട്ടലില്‍ ഇന്ന് രാവിലെ വി.ഡി. സതീശന്…
Read More