മലപ്പുറം: ബന്ധുക്കളായ പെണ്‍കുട്ടികളുടേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസ് ആണ് അറസ്റ്റിലായത്. അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ നിതിന്‍ മോര്‍ഫ് ചെയ്തെന്ന് പൊലീസ് പറയുന്നു. ടെലഗ്രാമില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അടുപ്പക്കാരായ പെണ്‍കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറി ഇവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. ചെറിയ കുട്ടികള്‍ മുതല്‍ 40 വയസ് പ്രായമുള്ളവരുടെ ചിത്രങ്ങള്‍ വരെ പ്രതി ദുരുപയോഗം ചെയ്തതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ടെലഗ്രാമിനോടും വിവരങ്ങള്‍ തേടിയിരുന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; മോർഫ് ചെയ്ത ചിത്രത്തിൽ അഞ്ചു വയസുകാരിയുടെ ചിത്രങ്ങളും; വിൽപയ്ക്ക് വച്ച ചിത്രത്തിൽ ബന്ധുക്കളുടെ ചിത്രങ്ങളും…
Read MoreCategory: Top News
രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്: തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം; അന്വേഷണം പൂര്‍ത്തിയായെന്ന് എസ്ഐടി
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. കേസിന് മുന്‍പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. കേസില്‍ നടന് ബോബി കുര്യനും സഹ സംവിധായിക ശാലിനിക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് എസ്ഐടി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നതിന് തെളിവില്ല. നടന് ബോബി കുര്യനെയും, സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്തു പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും.…
Read Moreയുഡിഎഫ് തരംഗ കാറ്റിൽ പിണറായി വീഴും… 89 സീറ്റുമായി അധികാരത്തിൽ എത്തും; മലമ്പുഴയില്‍ എസ്. സുരേഷ് ജയിക്കുമെന്നും പി.വി. അൻവൻ
മലപ്പുറം: യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോഡ്കാസ്റ്റിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബേപ്പൂരില്‍ അന്‍വര്‍ ജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു. മലമ്പുഴയില്‍ എസ്. സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും അൻവറിന്റെ സര്‍വേയില്‍ കാണിക്കുന്നു. പേരാമ്പ്രയിലും ബാലുശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മലബാറില്‍ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അന്‍വര്‍ പറഞ്ഞു. ധര്‍മടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ…
Read Moreഭർത്താവിനെവേണ്ട, കാമുകനെ മതി… മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ പ്രതിഷേധം; യുവതിക്ക് കൗൺസിലിംഗ് നൽകുമെന്ന് പോലീസ്
ഹത്രാസ്: കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി വിവാഹിതയായ യുവതി മൊബൈൽ ടവറിന് മുകളിൽ കയറി. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ സസ്നി പോലീസ് സ്റ്റേഷൻ പരിധിയിലെ ലുറ്റ്സൻ റോഡിലാണ് സംഭവം നടന്നത്. പൂജ (30) എന്ന യുവതിയാണ് മൊബൈൽ ടവറിൽ കയറിയത്. തന്റെ കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായാണ് ഇവർ മൊബൈൽ ടവറിൽ കയറിയതെന്നാണ് പോലീസ് പറയുന്നത്. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് യുവതിയെ ടവറിൽ നിന്ന് താഴെയിറക്കി. ഏകദേശം 100 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിലായിരുന്നു യുവതിയുടെ പ്രതിഷേധം. ഹത്രാസിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുകയായിരുന്നു യുവതി. ഇന്ന് സ്വന്തം വീട്ടിലേക്ക് വരുംവഴിയാണ് യുവതി ലുറ്റ്സൻ റോഡ് പ്രദേശത്ത് ഇറങ്ങി നൂറടിയോളം ഉയരമുള്ള ടവറിൽ കയറിയത്. തന്റെ ദാമ്പത്യ ജീവിതത്തിൽ യുവതി ഒട്ടും സന്തോഷവതിയല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായതെന്ന് പോലീസ് പറയുന്നു. യുവതിയെ താഴെയിറക്കിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.…
Read Moreനാളെ കണികണ്ടുണരുമ്പോൾ നൽകേണ്ടത് 60 രൂപ; സംസ്ഥാനത്ത് പാലിന് വില വർധിക്കും; സർക്കാർ അംഗീകാരത്തോടെയെന്ന് മിൽമ ഫെഡറേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കാനൊരുങ്ങി മിൽമ ഫെഡറേഷൻ. വില കൂട്ടണമെന്ന നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണ് വില കൂട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് പാലിന്റെ വില വർധിപ്പിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം വർധിപ്പിച്ച വില പ്രഖ്യാപിക്കും. ലിറ്ററിന് ആറ് രൂപ ഉയർത്തണമെന്നായിരുന്നു മിൽമ ആവശ്യപ്പെട്ടത്. സർക്കാർ നിർദേശത്തെ തുടർന്ന് നാല് രൂപയുടെ വർധന മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.ഇതോടെ ലിറ്ററിന് 56 രൂപ വിലയുള്ള പാലിന് 60 രൂപയാകും. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് പാലിന്റെ ഗുണനിലവാരമനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വില വർധിപ്പിക്കണമെന്ന് മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
Read Moreകല്യാണം കഴിക്കണമെന്ന ആഗ്രഹം ചേട്ടന്റെ ഭീഷണി മൂലം നടക്കാതായി: ഇതെച്ചൊല്ലി തല്ലും ബഹളവും: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സജി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സജിയുടെ വിവാഹം നടന്നാൽ താൻ അമ്മയെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിപ്പോകുമെന്ന് ജ്യേഷ്ഠൻ റെജി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ ദിവസേന തർക്കങ്ങൾ നടക്കാറുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നു. തന്റെ വിവാഹം നിശ്ചയിച്ചെന്നും എല്ലാവരും വരണമെന്നും പറഞ്ഞ് സജി നാട്ടുകാരെ ക്ഷണിച്ചിരുന്നു. 500 പേർക്ക് വിരുന്നൊരുക്കുന്നുണ്ടെന്നും സജി പറഞ്ഞു. എന്നാൽ ഒരു മരണം നടന്നതിനാൽ വിവാഹം മാറ്റിവച്ചതായി സജി നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ സംഗതിയുടെ സത്യാവസ്ഥ തിരക്കിനോക്കിയപ്പോൾ സജിയുടെ വിവാഹം ഒരിടത്തും നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമായി. കൊലപാതക വിവരം മറച്ചുവെക്കാനാണോ ഈ ‘വിവാഹ നാടകം’ കളിച്ചതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. എട്ട് വർഷം മുൻപ് ഇവരുടെ പിതാവിന്റെ തിരോധാനത്തിലും നാട്ടുകാർ സംശയം ഉന്നയിച്ചു.
Read Moreചിക്കൻകറി ഉണ്ടാക്കാത്തതിനെ ചൊല്ലി തർക്കം; ഭർത്താവിന്റെ കഴുത്തിന് വെട്ടി ഭാര്യയുടെ ക്രൂരത; ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: രാത്രി ഭക്ഷണത്തിന് ചിക്കൻകറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡിയിൽ നടന്ന സംഭവത്തിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി (28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവത്തിന്റെ തുടക്കം. അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കുണ്ടായിരുന്നു. തർക്കം മൂർഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത് ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More‘അമ്മയേയും ചേട്ടനേയും കൊന്നത് ഞാനാണ്’: നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസ് പിടികൂടിയത്. സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു. നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു. ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍…
Read Moreപണം പിൻവലിക്കാൻ കസ്റ്റമർ നേരിട്ട് എത്തണമെന്ന് ബാങ്ക് അധികൃതർ: കുഴിമാടത്തിൽ നിന്ന് സഹോദരിയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് തെളിവിനായി കൊണ്ട്വന്ന് സഹോദരൻ
ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനായി വയോധികൻ ബാങ്കിൽ അസ്ഥികൂടം ഹാജരാക്കി. ഒഡിഷയിലെ ക്യോൻജരിൽ ആണ് സംഭവം. ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് പണം പിൻവലിക്കാനായി സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടമായി ബാങ്കിൽ എത്തിയത്. ജനുവരി 26 നാണ് ജീതു മുണ്ടയുടെസഹോദരി കൽറ മരണമടഞ്ഞത്. ഇവർക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നു. കൽറയുടെ മരണ ശേഷം അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,300 പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിച്ചു. എന്നാൽ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. സഹോദരി മരിച്ചെന്ന് ജീതു പലതവണ പറഞ്ഞിട്ടും അധികൃതർ കേൾക്കാൻ തയാറാകാത്തതിനെ തുടർന്ന് കുഴിമാടത്തിൽ നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ തെളിവിനായി കൊണ്ടുവന്നു. അതേസമയം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചും നോമിനിയെക്കുറിച്ചും ജീതുവിനെ പറഞ്ഞു മനസിലാക്കാൻ ബാങ്ക് അധികൃതർ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്ന് പട്ടാന…
Read Moreപിആർ പണി അവസാനിപ്പിക്കുക; മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല; വി.ഡി.സതീശനെതിരെ ഫ്ലക്സ്
കൊച്ചി: കെപിസിസി വിലക്കിയിട്ടും മുഖ്യമന്ത്രി ചർച്ച കോൺഗ്രസിൽ മുറുകുന്നു. കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്. ഡിസിസി ഓഫീസിന്റെ സമീപത്തായിട്ടാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഫ്ലക്സ് ഉയര്‍ത്തിയത്. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു. സതീശന് അനുകൂലമായി ലീഗിനുള്ളിൽ അഭിപ്രായം ഉയര്‍ന്നതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More