ഗുരുഗ്രാം: ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. ഫരീദാബാദിലെ ബുധിയ നാലയിലാണ്മൃ തദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ രണ്ട് സ്കൂൾ കുട്ടികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കുട്ടികൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.ഉടൻതന്നെ പല്ല പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദ്യം കുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷനിൽ ആണ് പ്രതിയെ കണ്ടെത്താനായത്. ബിഹാറിലെ മധുബനി സ്വദേശിയായ യുവതിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഇവർ ഭർത്താവും മക്കളുമൊത്ത് കഴിഞ്ഞ 10 വർഷമായി ഫരീദാബാദിലാണ് താമസം. യുവതി വസ്ത്ര നിർമാണ ശാലയിലും ഭർത്താവ് വെൽഡറായും ജോലി ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിന്…
Read MoreCategory: Top News
നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ശക്തം, വാഹനങ്ങൾ തടയുന്നു; വൈകുന്നേരം ആറു വരെയാണ് ഹർത്താൽ
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാട്ടും ബസുകൾ തടഞ്ഞു. കോട്ടയത്തും സമരാനുകൂലികൾ കടകൾ അടപ്പിച്ചു. അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും പത്തനംതിട്ടയിലും വാഹനങ്ങൾ തടയുന്നുണ്ട്. അതേസമയം ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകൾ നിരത്തിൽ ഓടുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ…
Read Moreഒരുമാസമായി കാണ്മാനില്ല, ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; ഇളയ മകൻ ഒളിവിൽ
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. മാതാവ് മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. വീടിന്റെ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തും. മേരിക്കുട്ടിയുടെ ഇളയ മകന് സജിക്കായുളള തെരച്ചില്‍ പോലീസ് ശക്തമാക്കി. മേരിക്കുട്ടിയും മക്കളായ റെജി, സജി എന്നിവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇളയ മകനോട് മേരിക്കുട്ടിയും റെജിയും എവിടെ എന്ന ചോദിക്കുമ്പോൾ പല തരത്തിലുള്ള ഉത്തരങ്ങളാണ് പറയുന്നത്. പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ ഇവരുടെ മകളാണ് പോലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സജി പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്പി അറിയിച്ചു. കുടുംബ…
Read Moreവനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; 67കാരൻ അറസ്റ്റിൽ; ഹോസ്റ്റലിനോട് ചേർന്ന് കടനടത്തുന്നയാണ് പ്രതി
ഭുവനേശ്വർ: ഒഡീഷയെ ഞെട്ടിച്ച് ഹോസ്റ്റലിൽ ബലാത്സംഗം. തലസ്ഥാനമായ ഭുവനേശ്വറിൽ 67 കാരനായ പലചരക്ക് കടയുടമ തന്റെ കടയോടു ചേർന്നുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. പ്രതിയായ ദീപക് പ്രധാനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്കുകട നടത്തുന്ന പ്രധാൻ, ഏപ്രിൽ 24 ന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. അതിജീവിത ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നു. ചോദ്യംചെയ്യലിനുശേഷം പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് പറഞ്ഞു.
Read Moreഗിനിയുണ്ടെ പാമ്പും പറപറക്കും; പറമ്പിലൂടെ കലപില ശബ്ദമുണ്ടാക്കി നടക്കും,പാമ്പിനെ കണ്ടാൽ അപ്പം അകത്താക്കും; താരമൂല്യം കൂടിയപ്പോൾ വിലയും കൂടി
കോട്ടയം: സംസ്ഥാനത്ത് പാമ്പ് ശല്യം വര്‍ധിച്ചതോടെ ഗിനിക്കോഴികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. കോഴി, പശു, താറാവ്, ആട് തുടങ്ങിയവയെ വലിയ തോതില്‍ വളര്‍ത്തുന്നവരെല്ലാം സാധാരണയായി പാമ്പ് ശല്യത്തില്‍നിന്നു മൃഗങ്ങളെ സംരക്ഷിക്കാനായി ഗിനിക്കോഴികളെയും ഒപ്പം വളര്‍ത്താറുണ്ടായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തിലാണ് ഗിനിക്കോഴിക്കായി കൂടുതല്‍ ആവശ്യക്കാര്‍ എത്തിയിരിക്കുന്നത്. പുരയിടത്തിലുടെ എപ്പോഴും ശബ്ദമുണ്ടാക്കി നടക്കുന്ന ഇവ എല്ലാവിധ ചെറുപ്രാണികളെയും എലി, പാമ്പ്, മറ്റ് ഇഴജന്തുക്കളെയുമാണ് ഭക്ഷിക്കുന്നത്. രാത്രികാലങ്ങളില്‍ മരങ്ങളുടെ മുകളിലാണ് ഗിനികള്‍ വസിക്കുന്നത്. പറക്കാന്‍ കഴിവുള്ള ഇവയ്ക്ക് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ പെട്ടെന്ന് തിരിച്ചറിയാനും ചെറിയ അനക്കങ്ങളോടുപോലും പ്രതികരിക്കാനും സാധിക്കും. പാമ്പുകളെയോ മറ്റു അപകടകരമായ എന്തിനെയെങ്കിലും കണ്ടാല്‍ ഗിനിക്കോഴികള് വളരെ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി മുന്നറിയിപ്പ് നല്‍കും. പാമ്പ്, മറ്റു ഇഴജന്തുക്കള്‍ എന്നിവ ഇവയുടെ ശത്രുവര്ഗമായതിനാല് അവയെ കാണുമ്പോള്‍ ഇവ കൂട്ടത്തോടെ ആക്രമണ സ്വഭാവം കാണിക്കാറുണ്ട്. അതിനാല്‍ ഗിനി വളരുന്ന പറമ്പുകളില്‍ പൊതുവേ…
Read Moreകിടക്കകൾ കുടഞ്ഞ് കിടക്കണേ… കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിൽ വിഷപാമ്പ്; പരിശോധനയിൽ കണ്ടെത്തിയ അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ
കോഴിക്കോട്: കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിൽ ഉഗ്രവിഷമുള്ള പാമ്പ്. കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. പിന്നീടുള്ള പരിശോധനയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെക്കൂടി കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റ് പാമ്പുകളെ കണ്ടെത്തിയത്. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Read Moreതെറ്റ് ചോദ്യം ചെയ്തതിന്റെ പക; ആനുകൂല്യങ്ങൾ നിഷേധിക്കാൻ ദളിത് സ്ത്രീകളെ മരിച്ചതായി രേഖപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ ക്രൂരത
ഛത്തർപുർ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വിമർശിച്ചതിന്റെ പേരിൽ ജീവിച്ചിരിക്കുന്ന മൂന്ന് ദളിത് സ്ത്രീകളെ മരിച്ചതായി രേഖപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ പക വീട്ടൽ. ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ. തങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെവന്നതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പക പുറത്തുവന്നത്. രമാബായ് റൈക്വാർ, ഗിരിജ വിശ്വകർമ, കല്ലു അഹിർവാർ എന്നിവരെയാണ് പഞ്ചായത്ത് സെക്രട്ടറി മരിച്ചവരായി രേഖപ്പെടുത്തിയത്. ഇതോടെ മൂന്ന് പേരുടെയും ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യവും നിലച്ചു. കൂടാതെ രമാബായിയുടെയും ഗിരിജയുടെയും വിധവാപെൻഷനും മുടങ്ങി. പിന്നാലെ മൂവരും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ചന്ദ്രപുര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമർ സിംഗിനെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സസ്പെൻഡ് ചെയ്തു.
Read Moreപാട്ട് കേട്ട് ഉറക്കം നഷ്ടപ്പെട്ടു; പോലീസുകാരന്റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം; തൊഴിലാളികളുടെ പാർട്ടി പരിപാടിക്കിടെയാണ് പോലീസുകാരന്റെ ക്രൂരത
ന്യൂഡൽഹി: ഉച്ചത്തിൽ പാട്ടുവച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പോലീസുകാരന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ടിനുണ്ടായ സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ദ്വാരക ജാഫർപുരിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി പാണ്ഡവ് കുമാർ(21) ആണ് മരിച്ചത്. വെടിവയ്പിൽ പരിക്കേറ്റ രൂപേഷ് ചികിത്സയിലാണ്. ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ ഹെഡ്കോൺസ്റ്റബിൾ നീരജാണ് വെടിവച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീടിനു സമീപത്തു താമസിക്കുന്ന ഒരു സംഘം തൊഴിലാളികൾ രാത്രി വീട്ടിൽ പാർട്ടി നടത്തിയിരുന്നു. രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് തുടർന്നതോടെ നീരജ് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. തർക്കം രൂക്ഷമായതോടെ നീരജ് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഇരുവരെയും റാവു തുലാറാം ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreബിജെപി അധികാരത്തിലെത്തിയാൽ ‘അതിർത്തികൾ വേലികെട്ടി തിരിക്കും, നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല’: രാജ്നാഥ് സിംഗ്
കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ അതിർത്തികൾ വേലിക്കെട്ടി തിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിലെ മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം ബംഗാളിന്റെ ജനസംഖ്യാപരമായ ഘടനയെ മാറ്റുകയാണ്. ബിജെപി അധികാരത്തിൽ വന്നാൽ അതിർത്തികൾ വേലി കെട്ടി അടയ്ക്കും. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവർ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ അക്രമങ്ങളെ പരാമർശിച്ച അദ്ദേഹം, ബംഗാളിലെ സ്ത്രീകളുടെ മാനം സംരക്ഷിക്കാൻ മമതാ സർക്കാരിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിൽ 2,217 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതിൽ വലിയൊരു ഭാഗം ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇത് നുഴഞ്ഞുകയറ്റത്തിനും കള്ളക്കടത്തിനും വഴിയൊരുക്കുന്നു എന്നാണ് ബിജെപിയുടെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിർത്തി സുരക്ഷയും…
Read Moreചൂട് സഹിക്കാൻ വയ്യ, എസി വാങ്ങണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്: രണ്ടാളും വഴക്കായി; മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങി യുവാവ്; ദേഷ്യം വന്ന യുവതി തൂങ്ങി മരിച്ചു; പരാതിയുമായി പെൺകുട്ടിയുടെ കുടുംബം
ചെന്നൈ:എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. വഴക്കിനു ശേഷം രാത്രി ആകാശ് അച്ഛനമ്മമാർക്കും സഹോദരനുമൊപ്പം ടെറസിൽ ആണ് ഉറങ്ങിയത്. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. (ആത്മഹത്യ ഒന്നിനും…
Read More