ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിന്റെ പേരിൽ യുവാവ് ലിവ്-ഇൻ പങ്കാളിയായ യുവതിയെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ വില്ലേജിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുട്ടക്കറി ഉണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതി അത് നിരസിച്ചതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് 35കാരനായ ലല്ലന്‍ യാദവ് പോലിസിന് മൊഴി നൽകി. താൻ ആസമയം മദ്യലഹരിയിൽ ആയിരുന്നെന്നും സ്വബോധം നഷ്ടപ്പെട്ട് ഇത്തരത്തിൽ ചെയ്തു പോയതാണെന്നും ലല്ലന്‍ പോലിസിനോട് വെളിപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു വീട്ടിൽ നിന്നാണ് അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പോലീസ് കണ്ടെത്തിയത്. കെയർ ടേക്കറാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആക്രി പെറുക്കി ഉപജീവനം നയിക്കുന്ന അഞ്ജലിയും, ലല്ലൻ യാദവും ഏഴ് മാസം മുൻപാണ് ഒരുമിച്ച് താമസം തുടങ്ങുന്നത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ല്ലൻ…
Read MoreCategory: Top News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഉടനില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് സിഐടിയു; നിർദേശം ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കൊണ്ടു വന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സിഐടിയു. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ എന്നിവരുമായി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാമെന്ന് ഉറപ്പു ലഭിച്ചതായാണ് സിഐടിയു വ്യക്തമാക്കുന്നത്. പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് തൽക്കാലം മരവിപ്പിക്കാൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതായി സിഐടിയു നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read Moreഅനുവിന്റെ മരണം ക്രൂരമായ കൊലപാതകം; ബൈക്കിൽ ലിഫ്റ്റ് കൊടുത്ത് തോട്ടിൽ ചവിട്ടി താഴ്ത്തി
കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി തല തോട്ടിലെ ചെളിയില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി. തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയത്. മലപ്പുറം സ്വദേശിയായ പ്രതിക്കെതിരേ 55 കേസുകള്‍ നിലവിലുണ്ട്. സമാനരീതിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ബലാത്സംഗം ചെയ്ത കേസുകളില്‍ പ്രതിയാണ്…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26 ന്; വോട്ടെണ്ണൽ ജൂൺ നാലിന്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19 മുതൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് വോട്ടിംഗ്. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. 48,000 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണയുണ്ട്. 19.75 കോടി…
Read Moreടെലിഗ്രാം വഴി നഗ്നവീഡിയോ കോള്‍; മനീഷയുടെ വലയിൽ വീണ യുവാവിന് നഷ്ടം 5 ലക്ഷം; പോലീസ് പിടിയിലായപ്പോൾ ജാമ്യം നേടാൻ യുവതി ചെയ്തതിങ്ങനെ
കല്‍പ്പറ്റ: ഹണി ട്രാപ്പില്‍പ്പെടുത്തി ബത്തേരി സ്വദേശിയില്‍നിന്നു തട്ടിയ അഞ്ച് ലക്ഷം രൂപ തിരികെ നൽകി യുവതി ജാമ്യം നേടി. രാജസ്ഥാന് സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദയിലുള്ള മനീഷ മീണയാണ് (28) ജയ്പുര്‍ കോടതിയില്‍നിന്നു ജാമ്യം നേടിയത്. വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവും കഴിഞ്ഞ ദിവസമാണ് യുവതിയെ ജയ്പുരില്‍നിന്നു അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി നഗ്നവീഡിയോ കോള്‍ നടത്തിയശേഷം ഭീഷണിപ്പെടുത്തിയാണ് യുവതി ബത്തേരി സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയത്. യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഏഴ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്. പോലീസ് പിടിയിലായതോടെ യുവാവിനു പണം തിരികെ നൽകാൻ യുവതി തയാറാകുകയായിരുന്നു. 2023 ജൂലൈയിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്.പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗപ്പെടുത്തി ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയെ നഗ്നവീഡിയോകോള്‍ ചെയ്തശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ…
Read Moreതസ്കരനല്ല ഞാൻ; തെമ്മാടിയല്ല ഞാൻ…വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുസൃതികാട്ടി കുരങ്ങൻ; കടുത്ത ആശങ്കയിൽ രോഗികളും കൂട്ടിരിപ്പുകാരും
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ കുരങ്ങന്റെ കുസൃതികാട്ടല് രോഗികളെ ആശങ്കയിലാക്കുന്നു. മാസങ്ങളായി ആശുപത്രി കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലൂടെയും ഓടിച്ചാടി നടന്നിരുന്ന വാനരവീരന് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും കൗതുകക്കാഴ്ചയായിരുന്നു. ഇടയ്ക്കിടെ വിരുന്നുകാരനായി വണ്ടാനം സന്ദര്‍ശിക്കാറുള്ള വാനരന് കഴിഞ്ഞ കുറച്ചുദിവസമായി ആശുപത്രിയിലും പരിസരത്തും തമ്പടിച്ചിരിക്കുകയാണ്. കോഫി സ്റ്റാളുകളുടെ സമീപത്ത് തണല്മരങ്ങളില് കയറിയിരുന്നാണ് കുസൃതികാട്ടുന്നത്. സ്റ്റാളില്‍ എത്തുന്നവരില്‍ ചിലര്‍ ചെറുകടികള്‍ വാങ്ങിക്കൊടുത്താല്‍ വിനയത്തോടെ കൈനീട്ടി വാങ്ങും. കൊടുത്തില്ലെങ്കില്‍ തട്ടിയെടുക്കാനും മടിയില്ല. കഴിഞ്ഞദിവസം സുരക്ഷാജീവനക്കാരന്റെ മോബൈല്‍ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവവുമുണ്ട്. ജീവനക്കാരുടെ വിശ്രമമുറിയില്‍ ജനലിനരുകില്നിന്നാണ് മൊബൈല്‍ തട്ടിയെടുത്തു കടന്നത്. പിന്നാലെ എത്തിയതോടെ മൊബൈല്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എന്നാല്‍, ഇപ്പോള്‍ വാനരന് ആശുപത്രിക്കുള്ളിലും കുസൃതികാട്ടാന്‍ തുടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ ന്യൂറോ സര്‍ജറി വിഭാഗം വാര്‍ഡിലേക്കുള്ള കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു സുരക്ഷ സ്വയം ഏറ്റെടുത്തായിരുന്നു കുറുമ്പ് കാട്ടിയത്. അതുവഴി കടന്നുപോകുന്നവരുടെ പൊതിതട്ടിയെടുക്കാന് ശ്രമിച്ചത് രോഗികളുടെ കൂട്ടിരിപ്പുകാരെ…
Read Moreപോലീസിലുമുണ്ട്…! വ്യാജ സാലറിസർട്ടിഫിക്കറ്റ് നൽകി വായ്പയെടുത്തത് 20 ലക്ഷം; ജാമ്യക്കോളത്തിൽ ഒപ്പിട്ടതും വ്യാജമായി; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ചെറുതോണി: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി 20 ലക്ഷം രൂപ വായ്പയെടുത്ത കേസിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളമാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ.കെ. സിജുവിന്റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരേയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. 2017 ലാണ് അജീഷ് 20 ലക്ഷം രൂപ പോലീസ് സഹകരണ സംഘത്തിൽനിന്നു വായ്പയെടുക്കുന്നത്. നാലുപേരുടെ ജാമ്യത്തിലായിരുന്നു വായ്പ. ഇതിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്നായിരുന്നു കെ.കെ. സിജുവിന്റെ പരാതി. എസ്പി ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ നൽകിയ സാലറി സർട്ടിഫിക്കറ്റാണ് ജാമ്യത്തിനായി അജീഷ് നൽകിയിരുന്നത്. ഇത്തരത്തിൽ ഒരു സാലറി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ലെന്ന് സിജു പരാതിയിൽ പറഞ്ഞിരുന്നു. ഈ സാലറി സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണസംഘം പണം…
Read Moreബിജെപിയിലേക്ക് ചുവട്വച്ചത് വൈകി ചിന്തവരുന്ന മുരളീധരന് പരവതാനി വിരിച്ചിട്ട്; പല മുൻ മുഖ്യമന്ത്രിമാരുടെയും മക്കൾ ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ
പത്തനംതിട്ട: കെ. മുരളീധരന് പരവതാനി വിരിച്ചിട്ടിട്ടാണ് താൻ ബിജെപിയിലേക്ക് പോന്നത്. പല മുൻ മുഖ്യമന്ത്രിമാരുടെയും മക്കൾ ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ . എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ പത്തനംതിട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പത്മജ. അതിരൂക്ഷമായ വിമർശനമാണ് കോൺഗ്രസിനെതിരേ പത്മ ജ ഉന്നയിച്ചത്. അനിൽ ആന്റണിയുടെ പ്രചാരണത്തിനു താൻ ഇറങ്ങുന്നത് ഏറെ സന്തോഷത്തോടെയാണ്. അനിലിന്റെയും തന്റെയും പിതാക്കന്മാർ മുൻ മുഖ്യമന്ത്രിമാരും കോൺഗ്രസിലെ രണ്ട് ചേരികളുടെ നേതാക്കളുമായിരുന്നു.എന്നാൽ മക്കളായ ഞങ്ങൾ ഏറെ സ്നേഹത്തോടെയാണ് കഴിഞ്ഞുവന്നത്. കെ. കരുണാകരന്റെ മക്കളെ കോൺഗ്രസിനു വേണ്ട. കെ. മുരളീധരനു വൈകാതെ അതു മനസിലാകും. അദ്ദേഹം എല്ലാ കാര്യങ്ങളും വൈകി ചിന്തിക്കുന്ന ആളായതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി ഒരു പരവതാനി വിരിച്ചിട്ടിട്ടാണ് താനിങ്ങോട്ടു പോന്നതെന്ന് പദ്മജ പറഞ്ഞു. ഈ തെഞ്ഞെടുപ്പ് കഴിയുമ്പോൾ എഐസിസി ആസ്ഥാനം അടച്ചു പൂട്ടും. പാർട്ടിയുടെ സ്ഥാപകനായ എ.ഒ. ഹ്യൂമിന്റെ ചിത്രത്തോടൊപ്പം…
Read Moreഗതാഗതാ മന്ത്രിയുടെ പരിഷ്കരണം ചവിട്ടിപിടിച്ച് മുഖ്യമന്ത്രി; ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കാരമില്ല, എല്ലാം പഴയപടിതന്നെ; സമരം പിൻവലിച്ച് കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് ഒന്നു മുതൽ ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ 20ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്റ് കെ.കെ. ദിവാകരൻ അറിയിച്ചു. ആന്റണി രാജുവിനു പകരം ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ഒരു ദിവസം 50 പേർക്കു നടത്തിയാൽ മതിയെന്ന നിർദേശം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
Read More‘ജനങ്ങളുടെ ജീവിതത്തിലെ മാറ്റമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം’; ജനങ്ങൾക്ക് തുറന്ന കത്തുമായി നരേന്ദ്രമോദി
ന്യൂഡൽഹി: ജനങ്ങൾക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി. സർക്കാരിന് ജനങ്ങൾ നൽകിയ പിന്തുണയെ കുറിച്ചും സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുമാണ് കത്തിൽ നരേന്ദ്രമോദി വിവരിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട കുടുംബാംഗം’ എന്ന് അഭിസംബോധനയോടെയാണ് ‘മോദി കുടുംബം’ കാംപെയ്ന്റെ ഭാഗമായുള്ള കത്ത് തുടങ്ങുന്നത്. ജനങ്ങളുടെ ജീവിതത്തിലെ മാറ്റമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കുളുടെയും ജീവിതത്തിന്റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സർക്കാരിന്റെ പ്രവർത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തിന്റെ കാരണമെന്നും പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. ‘പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട്, വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്മാൻ ഭാരതിലൂടെ സൗജന്യ ചികിത്സകൾ കർഷകർക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജനയിലൂടെ വനിതകൾക്ക് സഹായം എന്നിവ സാധ്യമായതു നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖിൽ പുതിയ നിയമം,…
Read More