തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ കൂടെ കോളജിൽ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ല. സഹപാഠികളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണമുള്ളത്. ഹർജി സ്വീകരിച്ച കോടതി സിബിഐയ്ക്ക് മറുപടി നൽകാൻ രണ്ട് ആഴ്ച സമയം നൽകി.പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും ഹർജിയിൽ പറയുന്നു. ബിരുദ വിദ്യാർഥിനിയായ ജെസ്ന കോളജിലെ എൻഎസ്എസ് ക്യാന്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം എത്തിയിട്ടില്ല. സുഹൃത്തുക്കളിൽ ചിലർ ചതിച്ചതായും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. 2018 മാർച്ച് 22-നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയത്. ലോക്കൽ പോലീസും…
Read MoreCategory: Top News
ഞാൻ നിങ്ങളുടെ പദ്മേച്ചി… തെരഞ്ഞെടുപ്പു കഴിയുമ്പോൾ എഐസിസി ആസ്ഥാനം അടച്ചുപൂട്ടും; കേരളത്തിൽ താമരവിരിയും, മോദിയുടെ വീടാണ് ഭാരതം; ബിജെപിയെ വാനോളം പുകഴ്ത്തി പദ്മജ
പത്തനംതിട്ട: മോദിയുടെ വീടാണ് ഭാരതം. ബിജെപിയുടെ ഒരു സാധാരണ പ്രവർത്തകയായി പ്രവർത്തിക്കാനാണു താത്പര്യമെന്ന് പദ്മജ വേണുഗോപാൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ നേട്ടം കൊയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പദ്മജ. യോഗത്തില്‍ പദ്മജയ്ക്ക് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പദ്മജ കൂട്ടിച്ചേർത്തു. പ്രവർത്തിക്കാൻ ഒരു അവസരം മാത്രം ചോദിച്ചാണ് ബിജെപിയിൽ വന്നത്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പദ്മേച്ചിയാണ് താനെന്നും പദ്മജ പറഞ്ഞു. കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് കോൺഗ്രസിൽനിന്നതെന്നും പദ്മജ പറഞ്ഞു. അടുത്ത നിയമസഭ…
Read Moreപണിയെടുത്താൽ പണം വേണം..! എഐ കാമറ നിയമലംഘന നോട്ടീസ് പണം വേണമെന്നു കെൽട്രോണ്‍; നൽകാനാകില്ലെന്നു സർക്കാർ
തിരുവനന്തപുരം: എഐ കാമറ നിയമലംഘന നോട്ടീസിനു പണം വേണമെന്ന് കെൽട്രോണ്‍, നൽകാനാകില്ലെന്ന് സർക്കാർ. നോട്ടീസ് അയയ്ക്കുന്നത് നിർത്തിവയ്ക്കുമെന്ന് കെൽട്രോണ്‍ സർക്കാരിനു രേഖാമൂലം മുന്നറിയിപ്പു നൽകി. കാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് 25 ലക്ഷം നോട്ടീസ് അയച്ച് കഴിഞ്ഞ ശേഷമുള്ള നോട്ടീസുകൾക്കു പണം നൽകണമെന്നാണ് കെൽട്രോണിന്റെ നിലപാട്. അല്ലെങ്കിൽ തുടർന്നുള്ള നിയമലംഘനങ്ങൾക്കു നോട്ടീസ് അയക്കില്ലെന്നാണ് സർക്കാരിനെ ധരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇതുവരെ 25 ലക്ഷം നോട്ടീസ് വാഹന ഉടമകൾക്ക് കെൽട്രോണ്‍ നൽകിയെന്നാണ് അവകാശപ്പെടുന്നത്. തുടർന്നു നൽകുന്ന നോട്ടീസ് ഒന്നിന് 20 രൂപ വീതം നൽകണം. ഈ വ്യവസ്ഥയാണ് സർക്കാർ അംഗീകരിക്കാൻ തയാറാകാത്തത്. എഐ കാമറ സ്ഥാപിക്കുന്ന ഘട്ടത്തിൽ 25 ലക്ഷം നോട്ടീസ് നൽകുമെന്നും തുടർന്നുള്ള സേവനങ്ങൾക്ക് ഫീസ് നൽകണമെന്നുമായിരുന്നു കെൽട്രോണും ഗതാഗത കമ്മീഷണറും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥ. 2023 ജൂണ്‍ മുതലാണ് എഐ കാമറ വഴിയുള്ള നിയമലംഘനത്തിന് നോട്ടീസ് നൽകി തുടങ്ങിയത്.…
Read Moreകാരുണ്യം കാണിക്കുമോ സർക്കാർ? കടലിൽ കാണാതായ മകനെ കാത്ത് കുടുംബം; ആശയും പ്രതീക്ഷയും നഷ്ടപ്പെട്ട കുടുംബത്തിന് സങ്കടങ്ങൾ മാത്രം ബാക്കി
ആലപ്പുഴ: കടലിൽ കാണാതായ മകനെ കാത്ത് ഒരു കുടുംബം കടലിലേക്കു നോക്കിയിരിക്കുന്നു. അവനെ ഇനി കടലിൽനിന്നു തിരിച്ചെത്തി കാണാൻ പറ്റുമോയെന്ന് ആ കുടുംബത്തിന് ഒരു പ്രതീക്ഷയുമില്ല. കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള വീടോ, വീട് വയ്ക്കാനുള്ള ഇടത്തിന് പട്ടയമോ ഇല്ലായെന്നത് മറ്റൊരു ദുഃഖം. കഴിഞ്ഞ ഡിസംബർ 14 നാണ് കാട്ടൂർ കൂട്ടുങ്കൽ തോമസ് -റീത്താമ്മ മകൻ ബിനു കടലിൽ മത്സ്യബന്ധനത്തിനു പോയത്. കൊച്ചിയിൽനിന്നുള്ള ഗലീലി എന്ന ബോട്ടിൽ 21 മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് ബിനു കടലിൽ ജോലിക്കു പോയത്. മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണുപോയ ബിനുവിനെ കൂടെയുള്ളവർ അന്വേഷിച്ചു. രണ്ടുദിവസത്തോളം ബിനുവിനെ കടലിൽ തെരഞ്ഞു, കണ്ടെത്തിയില്ല. പിന്നെ നീണ്ട കാത്തിരിപ്പ്. തോമസും റീത്താമ്മയും തങ്ങളുടെ മകനെ കാത്ത് കടലിൽ കണ്ണുനട്ട് കഴിയുന്നു. ആശയും പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോൾ ആ കുടുംബത്തിന് സങ്കടങ്ങൾ മാത്രം ബാക്കി. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതായിരുന്നു ബിനുവിന്റെ ദുഃഖം. അതിനു പരിഹാരം…
Read Moreബിജെപിക്ക് കിട്ടിയത് ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ; ബിജെപിയുടെ വളർച്ചയ്ക്ക് ക്വട്ടേഷന്‍ പിടിച്ചിരിക്കുന്നത് ഇ.പി. ജയരാജനാണെന്ന് പരിഹസിച്ച് എം.എം.ഹസൻ
തിരുവനന്തപുരം: പ്രധാനമന്ത്രി വരുമ്പോൾ കാഴ്ചവയ്ക്കാൻ ബിജെപിക്ക് കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്. പെരുമ്പറ കൊട്ടി കൂടെകൂട്ടിയവരുടെ കൂടെ പോകാന്‍ ഒരാളുപോലും ഇല്ലായിരുന്നു. കാലഹരണപ്പെട്ട ഇവര്‍ക്ക് പാര്‍ട്ടിയിലോ ജനങ്ങളുടെ ഇടയിലോ ഒരു സ്ഥാനവും ഇല്ല. പ്രധാനമന്ത്രി വരുമ്പോള്‍ കണ്ണുകിട്ടാതിരിക്കാന് ഇവരെ മുന്നില്‍ നിര്‍ത്താമെന്നും ഹസന് പരിഹസിച്ചു. മുന്‍ മന്ത്രി, മുന്‍ എംപി, മുന്‍ എംഎല്‍എ തുടങ്ങിയവര്‍ ബിജെപിയിലെത്തും എന്നായിരുന്നു സംഘപരിവാര്‍ ശക്തികളും സിപിഎമ്മും ഒരുപോലെ പ്രചരിപ്പിച്ചിരുന്നത്. 2021ല്‍ യുഡിഎഫ് തോറ്റപ്പോള്‍ കോണ്‍ഗ്രസ് അടപടലം ബിജെപിയിലേക്ക് എന്നായിരുന്നു പ്രചാരണം. അന്നു മുതല്‍ വിവിധതരം പാക്കേജുകളുമായി ഇവര്‍ നടത്തിയ ഭഗീരഥ പ്രയത്നമെല്ലാം വിഫലമായി. കാറ്റുപോയ ബലൂണ്‍പോലെ കിടക്കുന്ന ബിജെപിക്ക് കേരളത്തില്‍ പ്രസക്തിയുണ്ടാക്കാനുള്ള ക്വട്ടേഷന്‍ പിടിച്ചിരിക്കുന്നത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്താണെന്നാണ് ജയരാജന് പ്രചരിപ്പിക്കുന്നത്. സിപിഎം – ബിജെപി ധാരണയാണ്…
Read Moreമരിക്കാതെ ജീവിച്ചിരിക്കുന്നവർ ഇവിടെയുണ്ട്… പൂക്കോട് കോളജിലെ ആൾക്കൂട്ട വിചാരണയ്ക്ക് പഴക്കമേറെ; എസ്എഫ് ഐയുടെ ക്രൂരതയ്ക്ക് ഇരയായവരെ കണ്ടെത്തി
വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന് ആന്റി റാഗിംഗ് സ്ക്വാഡിന്റെ കണ്ടെത്തല്‍. രണ്ട് സംഭവങ്ങളിലായി കുറ്റക്കാരെന്ന് കണ്ടെത്തിയ 13 വിദ്യാര്ഥികള്ക്കെതിരേ സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആള്‍ക്കൂട്ട വിചാരണ പുറത്തുവന്നത്. 2019, 2021 ബാച്ചുകളില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആന്റി റാഗിംഗ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. 2019 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചവര്‍ പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിലാണ്. ഇവരില്‍ നാല് പേര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് വിലക്ക് ഏര്‍പ്പെടുത്തി. അഞ്ചുപേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കിയിട്ടുണ്ട്. 2021 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച നാലുപേര്‍ക്കെതിരെയും നടപടിയെടുത്തു. രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. മറ്റ് രണ്ട് പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കി.…
Read Moreപ്രധാനമന്ത്രിയെ വരവേല്‍ക്കാനൊരുങ്ങി പത്തനംതിട്ട: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ നരേന്ദ്രമോദി പങ്കെടുക്കും
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് 12ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്നു വിമാനമാര്‍ഗം തിരുവന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്ടറില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിറങ്ങും. തുടര്‍ന്ന് റോഡുമാര്‍ഗം സ്റ്റേഡിയത്തിലെത്തും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ നിന്ന് അരലക്ഷം പ്രവർത്തകരാണ് പരിപാടിക്കെത്തുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അറിയിച്ചു. രാവിലെ 11ന് പൊതുയോഗം ആരംഭിക്കും. സ്റ്റേഡിയത്തില്‍ വിശാലമായ വേദിയാണ് പ്രധാനമന്ത്രിയുടെ യോഗത്തിനായി തയാറാക്കിയിരിക്കുന്നത്. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ നഗരത്തിനു പുറത്തായി പാര്‍ക്ക് ചെയ്തശേഷം സ്റ്റേഡിയത്തിലെത്തണം. റിംഗ് റോഡുകളിലും സെന്‍ട്രല്‍ ജംഗ്ഷന് റോഡിലും അടക്കം ഗതാഗത നിയന്ത്രണം ഉണ്ടാകും. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി ദേശീയ സെക്രട്ടറി കൂടിയായ അനില്‍ ആന്റണി പ്രധാനമന്ത്രിക്കൊപ്പം…
Read Moreവെയിലേറ്റാൽ പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം അപകടകാരി; ശക്തമായ ചൂടിൽ നേരിയ തോതിൽ പ്ലാസ്റ്റിക് വെള്ളത്തിൽ അലിഞ്ഞിറങ്ങും…
തൃശൂര്‍: സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിവെള്ള വില്പനയ്ക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നതാണു കാരണം. സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്നും വെയിലത്തു നിർത്തിയിടുന്ന വാഹനങ്ങളിൽ കുപ്പിവെള്ളം സൂക്ഷിക്കരുതെന്നും നിർദേശിച്ചു. പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം, ജ്യൂസുകൾ, കോളകൾ തുടങ്ങിയവയിൽ കൂടുതൽ സമയം സൂര്യപ്രകാശമേറ്റാൽ നേരിയ തോതിൽ പ്ലാസ്റ്റിക് വെള്ളത്തിൽ അലിഞ്ഞിറങ്ങും. തു കഴിക്കുന്പോൾ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്കു വഴിയൊരുക്കുമെന്നാണു മുന്നറിയിപ്പ്. ഇത്തരം പാനീയങ്ങൾ തുറന്ന വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകരുത്. നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം. കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്ര നിർബന്ധമാണ്. പ്ലാസ്റ്റിക് കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
Read Moreമനുഷ്യജീവന് ഭീഷണി; ആക്രമണകാരികളായ വിദേശനായകൾക്ക് ഇന്ത്യയിൽ വിലക്ക്; റോട്ട്വീലേഴ്സ് ഉൾപ്പെടെ 23 ഇനം നായ്ക്കൾക്കാണ് നിരോധനം
ന്യൂഡൽഹി: ആക്രമണകാരികളായ വിദേശനായകളെ വിൽക്കുന്നതും വളർത്തുന്നതും കേന്ദ്രസർക്കാർ നിരോധിച്ചു. പിറ്റ് ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസിലേരിയോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കംഗൽ, വിവിധ ഷെപ്പേർഡ് നായ്ക്കൾ, ടോൺജാക്ക്, ബാൻഡോഗ്, സർപ്ലാനിനാക്, ജാപ്പനീസ് ടോസ, അക്കിറ്റ, മാസ്റ്റിഫ്സ്, റോട്ട്വീലേഴ്സ്, റോഡേഷ്യൻ റിഡ്ജ്ബാക്ക്, ചെന്നായ നായ്ക്കൾ, കാനറിയോ, അക്ബാഷ്, മോസ്കോ ഗാർഡ്ഡോഗ് തുടങ്ങിയ ഇനങ്ങളെയാണ് നിരോധിച്ചത്. മനുഷ്യജീവന് ഭീഷണിയായ ഇത്തരം ഇനങ്ങളുടെ വിൽപ്പന, പ്രജനനം, സൂക്ഷിക്കൽ എന്നിവയ്ക്ക് ലൈസൻസുകളോ അനുമതികളോ നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് മൃഗസംരക്ഷണ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തെഴുതി. മൃഗസംരക്ഷണ കമ്മീഷണർ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയും ഇത്തരം നായ്ക്കളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ശിപാർശ ചെയ്തു. ചില ഇനം നായകളാൽ കുട്ടികളും പ്രായമായ പൗരന്മാരും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിൽനിന്നു…
Read Moreവല്ലാത്തൊരു വിധിയിത്… റസ്റ്ററന്റിൽ സാമ്പാറിനെച്ചൊല്ലി തർക്കം; സൂപ്പർവൈസർ കൊല്ലപ്പെട്ടു അച്ഛനും മകനും അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ സാമ്പാറിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പല്ലാവരം പമ്മൽ മെയിൻ റോഡിലുള്ള അഡയാർ ആനന്ദഭവൻ റസ്റ്ററന്റിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അരുൺ (30) ആണ് മരിച്ചത്. സംഭവത്തിൽ ശങ്കർ (55), മകൻ അരുൺ കുമാർ (30) എന്നിവർ അറസ്റ്റിലായി. അച്ഛനും മകനും റസ്റ്ററന്റിലെത്തി ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പാഴ്സലിൽ വയ്ക്കാൻ അധിക സാമ്പാർ ആവശ്യപ്പെട്ടെങ്കിലും റസ്റ്ററന്റ് ജീവനക്കാർ തയാറായില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ അച്ഛനും മകനും ചേർന്ന് റസ്റ്ററന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. വഴക്ക് തടയാൻ ശ്രമിച്ചപ്പോഴാണ് അരുണിന് മർദനമേറ്റത്. ബോധരഹിതനായ ഇയാളെ ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.
Read More