നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കുന്നതിനു പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവകേരള സദസ് നടക്കുന്ന പ്രധാന വേദിയുടെ അരികിലേക്ക് എത്തുന്നതിനു വേണ്ടിയാണ് സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്തെ മതിൽ പൊളിച്ചു നീക്കിയത്. അതേസമയം, പുതുപ്പള്ളി മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന പാന്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഗ്രൗണ്ടിനു സമീപമുള്ള വീട്ടിലെ മരങ്ങളും മുറിപ്പിച്ചു. പാന്പാടി പുതുപ്പറന്പിൽ പി.സി തോമസിന്റെ വീട്ടിലെ മരങ്ങളാണ് മുറിച്ചു മാറ്റിയത്. കായ്ഫലം തരുന്ന തെങ്ങ്, ഒരു റംപൂട്ടാൻ എന്നിവ പൂർണമായും മുറിച്ചു മാറ്റി. സമീപത്തെ മറ്റൊരു വീട്ടിലെ പ്ലാവും മുറിച്ചു മാറ്റാൻ ഉത്തരവുണ്ട്. ഇന്ന് തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്.…
Read MoreCategory: Top News
നവകേരള സദസിനു പണം നൽകാൻ വരട്ടെ; പഞ്ചായത്ത് കൗണ്‍സില്‍ അംഗീകരിക്കാതെ പണം നല്‍കുന്നത് തടഞ്ഞു കോടതി
കൊച്ചി: പഞ്ചായത്ത് കൗണ്‍സില്‍ അംഗീകരിക്കാതെ നവ കേരള സദസിന് പഞ്ചായത്ത് ഫണ്ടില്‍നിന്നു പണം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ മറവില്‍ സെക്രട്ടറിമാര്‍ പണം അനുവദിക്കുന്നത് ചോദ്യം ചെയ്തു മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍, കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീന്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന് കാരാട്ട് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഈ പഞ്ചായത്തുകളില്‍നിന്ന് പണം അനുവദിക്കുന്നതു തടഞ്ഞ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടത്. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. പണം അനുവദിക്കുന്നതില്‍നിന്ന് ഇവരെ താത്കാലികമായി വിലക്കിയിട്ടുമുണ്ട്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു ഫണ്ട് ചെലവിടാന്‍ തദ്ദേശ ഭരണ വകുപ്പ് അനുമതി…
Read Moreഇന്ത്യയിലെ കൊലപാതകങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ്? ഡാറ്റ വെളിപ്പെടുത്തുന്നു
ന്യൂഡൽഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2022-ൽ ഇന്ത്യയിൽ മൊത്തം 28,522 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിനം ശരാശരി 78 കൊലപാതകങ്ങൾ അല്ലെങ്കിൽ ഓരോ മണിക്കൂറിലും മൂന്നിൽ കൂടുതൽ എന്നിങ്ങനെയാണ് കണക്ക്. 2022-ൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്(3,491). ബിഹാർ- 2,930, മഹാരാഷ്ട്ര – 2,295, മധ്യപ്രദേശ്-1,978, രാജസ്ഥാൻ -1,834, പശ്ചിമ ബംഗാൾ- 1,696 എന്നിങ്ങനെയാണ് സർക്കാർ ഏജൻസിയുടെ കണക്കുകൾ. സിക്കിം (9), നാഗാലാൻഡ് (21), മിസോറാം (31), ഗോവ (44), മണിപ്പൂർ (47) എന്നിവയാണ് 2022-ൽ ഏറ്റവും കുറവ് കൊലപാതക കേസുകളുള്ള സംസ്ഥാനങ്ങൾ. കേന്ദ്രഭരണ പ്രദേശങ്ങളിൽ 2022ൽ ഡൽഹിയിൽ 509 കൊലപാതക കേസുകളും ജമ്മു കശ്മീർ (99), പുതുച്ചേരി (30), ചണ്ഡീഗഡ് (18), ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു (16), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ…
Read Moreഭരണക്കാർ നാട് ചുറ്റാനിറങ്ങിയിരിക്കുന്ന നവകേരള സദസ് അശ്ലീല നാടകമെന്ന് വി.ഡി. സതീശൻ
ചാലക്കുടി: ഭരണ സിരാകേന്ദ്രം അടച്ചിട്ട് ഭരണക്കാർ നാട് ചുറ്റാനിറങ്ങിയിരിക്കുന്ന നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ്. ചാലക്കുടി സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട ആയിരക്കണക്കിന് പേർ പങ്കെടുത്ത ചാലക്കുടിയിലെ കുറ്റവിചാരണ സദസിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതി കെട്ടുകളുമായ് നിരവധി പേരെത്തി. സർക്കാരിനെതിരെയുള്ള ജനങ്ങളുടെ കുറ്റവിചാരണയായി മാറി ചാലക്കുടിയിൽ നടന്ന യുഡിഎഫ് പരിപാടി. മാസങ്ങളായി സാമൂഹ്യ പെൻഷൻ മുടങ്ങിയർ, വർഷങ്ങളായിട്ടും പട്ടയം ലഭിക്കാത്തവർ, ഏറെ നാളുകളായ് വേതനം ലഭിക്കാത്ത അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകർ, ശമ്പളവും പെൻഷനും ലഭിക്കാത്ത ജീവനക്കാർ, വന്യമൃഗ ശല്യം രൂക്ഷമായ മലയോരവാസികൾ, വെയർഹൗസ് ഗോഡൗൺ മാറ്റുന്നതിനെതിരെ തൊഴിലാളികൾ, കൊരട്ടിയിലെ മേൽപാലം വിഷയവുമായി സേവ് കൊരട്ടി അംഗങ്ങൾ, സർക്കാർ സംഭരിച്ച നെല്ലിന് മൂന്നു വർഷമായി പണം നൽകാത്ത കാര്യവുമായി കർഷകർ, പ്രളയ ദുരിതാശ്വാസ സഹായം ഇനിയും കിട്ടാത്തവർ, ചികിത്സാസഹായം ലഭിക്കാത്തവർ, ഭവന നിർമ്മാണത്തിന് ധനസഹായം കിട്ടാത്തവർ, കെട്ടിട…
Read Moreമറഞ്ഞിരിക്കുന്ന സഹായികൾ; പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും ബന്ധുവിനും നേരേ ആക്രമണം; ഒരാളുടെ നില ഗുരുതരം
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനെയും ഭര്‍ത്തൃസഹോദരനെയും ഒരു കൂട്ടം ആളുകൾ ആക്രമിച്ചതായി പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന് ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്കൂട്ടറില്‍ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാര്‍ഡ് മെന്പറെ വിവരമറിയിച്ചത്. വാര്‍ഡ് മെന്പര് എത്തിയശേഷം ഇരുവരേയും നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരവൂര്‍ പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും…
Read Moreഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഗാർഡിൽനിന്ന് മിസോറം മുഖ്യമന്ത്രിപദത്തിലേക്ക് ലാൽദുഹോമ; സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടിയുടെ ഉദയം ഇങ്ങനെ…
ഐസ്വാൾ: ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഗാർഡായിരുന്ന, മുൻഐപിഎസ് ഉദ്യോഗസ്ഥൻ ലാൽദുഹോമ നാലുവർഷംമുന്പ് തുടങ്ങിയ സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടി അഴിച്ചുവിട്ട കൊടുങ്കാറ്റിൽ മിസോ നാഷണൽ ഫ്രണ്ട് കൂപ്പുകുത്തി. മുപ്പതു വർഷക്കാലം മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ തൻഹാവാലയും എംഎൻഎഫിന്റെ സോറംതങ്കയും മാറിമാറി ഭരിച്ച മുഖ്യമന്ത്രിക്കസേര ഇനി സെഡ്പിഎം സ്ഥാപക നേതാവ് ലാൽദുഹോമയ്ക്കു സ്വന്തം. ഇന്നലെ വോട്ടെണ്ണി തീർന്നപ്പോൾ സെർച്ചിപ്പിൽ എതിരാളിയായ എംഎൻഎഫ് സ്ഥാനാർഥി ജെ.എം. വാൻചിംഗിനെ 2982 വോട്ടുകൾക്കാണ് 73 കാരനായ ലാൽദുഹോമ തറപറ്റിച്ചത്. 1984ൽ കോൺഗ്രസ് സീറ്റിലാണ് ലാൽദുഹോമ ആദ്യം നിയമസഭയിലേക്കു മത്സരിച്ചത്. എന്നാൽ, പീപ്പിൾസ് കോൺഫറൻസ് പാർട്ടി സ്ഥാനാർഥി ലാൽഹംസാങ്കയോട് 846 വോട്ടുകൾക്കു പരാജയപ്പെട്ടു. അതേ വർഷം ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ലാൽതൻഹവ്ലയ്ക്കെതിരേ വിമതപ്രവർത്തനം നടത്തിയതിന് 1986ൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവയ്ക്കേണ്ടിവന്ന ലാൽദുഹോമ, കൂറുമാറ്റ…
Read Moreകുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ച് കൊല്ലപ്പെടുത്തി; കുറ്റം സമ്മതിച്ച് മാതാവിന്റെ കാമുകൻ
കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിന്റെ കാമുകൻ പിടിയിൽ. പ്രതി ഷാനിസാണ് പിടിയിലായത്. കുഞ്ഞിന്റെ മാതാവ് അശ്വതിയും ഷാനിസും തമ്മിൽ കഴിഞ്ഞ ഒന്നര വർഷമായി അടുപ്പത്തിലായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നാം തിയതി മുറിയെടുത്തു. ഞായറാഴ്ചയോടെ കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാൽ കൊടുത്തു കൊണ്ടിരുന്നപ്പോൾ കുഞ്ഞിന്റെ തലയിൽ കുടുങ്ങി എന്നു പറഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റി. എന്നാൽ കുഞ്ഞ് ഇന്നലെ മരണപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് മനസിലായത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാനിസ് കുറ്റം സമ്മതിച്ചത്. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയതെന്ന്…
Read Moreഉടമയെ കാത്ത് ഇവർ… ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി
കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പിടിയിലായ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി.15 നായ്ക്കളും 6 കന്നുകാലികളുമാണ് ഫാം ഹൗസിലുള്ളത്. പ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിലെ ജീവനക്കാരി ഷീബയാണ് ഇപ്പോൾ അവർക്ക് തീറ്റ എത്തിക്കുന്നത്. പക്ഷേ മൃഗങ്ങൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിനു ചെലവ് കൂടുതലാണ്. എന്നാൽ അത് വഹിക്കാനുള്ള ആസ്തി ഇവർക്ക് ഇല്ലാത്തതിനാൽ മൃഗങ്ങളുടെ കാര്യം ബുദ്ധിമുട്ടിലാണ്. പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫാം ഹൗസ്. മൃഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് ഷീബ. അതേസമയം ഷീബയുടെ ഭർത്താവ് ഷാജിയേയും സഹോദരൻ ഷിബുവിനേയും ഓട്ടോയിൽ എത്തിയ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഷീബയും ഭർത്താവും പൊലീസിൽ പരാതി നൽകിയിരുന്നു. നാലു പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഷാജിയെയും ഷിബുവിനെയും പാരിപ്പള്ളിയിലെ ആശുപത്രിയിൽ…
Read Moreഒരു വിജ്ഞാപനവും അംഗീകരിക്കില്ല, അത് മടക്കി പോക്കറ്റില്‍ വച്ചാല്‍ മതി; അവിടെ താമസിക്കുന്നവര്‍ അവിടെ തന്നെ താമസിക്കുമെന്ന് എം.എം.മണി
ഇടുക്കി: ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം.മണി. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിജ്ഞാപനവും അംഗീകരിക്കില്ല. അത് മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്ന് മണി പ്രതികരിച്ചു. വിജ്ഞാപനം പിന്‍വലിക്കണം, നടപടികളുമായി മുന്നോട്ട് പോയാല്‍ ജനങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തും. അവിടെ താമസിക്കുന്നവര്‍ അവിടെ തന്നെ താമസിക്കും. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന നില തകരുന്നതാവും ഫലം. വനംവകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും. നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മണി കൂട്ടിച്ചേര്‍ത്തു.
Read Moreദുരൂഹ സാഹചര്യത്തിൽ വിദ്യാർഥിയുടെ മരണം; രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച് അഭ്യർഥന
വയനാട്: കൽപറ്റ എസ്കെഎംജെ സ്കൂളിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. സ്കൂളിനു പിൻവശത്തെ വരാന്തയിൽ 2018 ഡിസംബർ 31-നാണ് സംശയകരമായ സാഹചര്യത്തിൽ 16-കാരന്റെ മൃതദേഹം കണ്ടത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖ ചിത്രമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം വയനാട് ക്രൈംബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് എല്ലാ കുട്ടികളും അവധിക്കായി വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അവധി കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ കണ്ടത് സ്കൂളിലെ അഞ്ചാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്കൂള്‍ സ്റ്റോര്‍ റൂമിന് സമീപത്തായി ദുർഗന്ധം വരുന്ന രീതിയിൽ ഒരു മൃതദേഹം കണ്ടു. ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.…
Read More