കടുത്തുരുത്തി: പോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. പലയിടത്തും തരംപോലെയാണ് വില ഈടാക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നുറുക്കാത്ത പോത്ത് ഇറച്ചി വില 380 / 370 രൂപ. എന്നാല്‍ എറണാകുളത്തെ വില നിലവാരം വേറെയാണ്. ചില സ്ഥലങ്ങളില്‍ 340, ചിലടത്ത് 350. എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300, വരാപ്പുഴയിലും ചാലക്കുടിയില്‍ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി ജില്ലകളിലാണെങ്കില്‍ 280/300 രൂപ. പോത്തിറച്ചിക്ക് മറ്റു ജില്ലകളില്‍ വില്‍ക്കുന്ന വില ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്ത് മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 400/380 രൂപ കൊടുക്കണം. പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് പറയുന്നതെങ്കിലും ഇവരാരും ഈ ജനകീയ പ്രശ്നത്തില്‍ ഇടപെടുന്നില്ല. ജില്ലാപഞ്ചായത്ത് ഇടപെട്ട് ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക് മാംസ വ്യാപാരികള്‍ ഈടാക്കുന്ന അമിതവില…
Read MoreCategory: Top News
പീതാംബരൻ സാറെ ബോംബ്… നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം. നഗരൂർ നന്ദായ്വനം സ്വദേശി വൈശാഖ് (25) ആണ് ഭീഷണി സന്ദേശം അയച്ചത്. ഇയാളെ നഗരൂർ പോലീസ് പിടികൂടി. കേരള പോലീസിന്റെ എമർജൻസി നമ്പരായ 112 ലേക്കാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സന്ദേശം എത്തിയത്. 9961725185 എന്ന മൊബൈൽ നമ്പറിൽ നിന്നും ഇആർഎസ്എസ് കൺട്രോളിന്റെ 112 എന്ന എമർജൻസി നമ്പറിൽ രണ്ട് കോൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പറിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പിടികൂടുകയായിരുന്നു. ഇതിനു മുന്‍പും സമാനമായ രീതിയിൽ നവകേരള സദസിനെതിരെ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. തൃശൂരിലാണ് ഇന്നത്തെ നവകേരള സദസ് നടക്കുന്നത്. ഡിസംബർ ഏഴ്…
Read Moreഏഷ്യയിലാദ്യമായി കാലുകൾ കൊണ്ട് വാഹനമോടിച്ച് ലൈസൻസ് സ്വന്തമാക്കി കൊച്ചു മിടുക്കി; മുഖ്യമന്ത്രി ലൈസൻസ് കൈമാറി
തിരുവനന്തപുരം: ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിക്കുക, അതിലുപരി ലൈസൻസ് സ്വന്തമാക്കുക എന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ് ജിലുമോള്‍ എന്ന കൊച്ചു മിടുക്കി. അത്തരത്തിൽ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോൾ. മുഖ്യമന്ത്രി പിണറായി വിജയൻ ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൈമാറി. വളരെ ചെറുപ്പത്തിൽ തന്നെ ജിലുമോൾക്ക് മാതാപിതാക്കളെ നഷ്ടമായി. അവിടുന്നിങ്ങോട്ട് ജിലുമോളുടെ കഠിന പ്രയത്നമാണ് ഉയരങ്ങൾ കീഴടക്കാൻ ജിലുമോൾക്ക് സാധിക്കുന്നത്. വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്ട്രോള് സംവിധാനം ഉള്‍പ്പെടെ ജിലുമോളിന്റെ കാറിൽ സജ്ജമാക്കിയിരിക്കുന്നത്. ജിലുമോളുടെ സന്തോഷത്തിൽ പങ്കുചേർന്നു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം. ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിക്കുക. മാത്രമല്ല…
Read Moreതത്തമ്മേ പൂച്ച പൂച്ച… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു; പോലീസ് പ്രതികൾ പറഞ്ഞത് അതേപടി ആവർത്തിക്കുകമാത്രം
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു എന്ന സംശയം ബലപ്പെടുന്നു. പിടിയിലായവർ പറയുന്നത് അതേപടി ആവർത്തിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. മൂക്കിനു താഴെത്തന്നെ ഉണ്ടായിരുന്ന പ്രതികൾ വീടും പൂട്ടി തെങ്കാശിക്ക് പോകേണ്ടി വന്ന സാഹചര്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. പോലീസ് പിന്തുടരുന്നത് ഇവർ എങ്ങനെ അറിഞ്ഞു എന്നതും ഗൗരവമേറിയ ചോദ്യമാണ്. കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവർ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നും അവർ നഗരത്തിൽ തന്നെ ഉണ്ടെന്നുമായിരുന്നു ആവർത്തിച്ചുള്ള ഭാഷ്യം. ഒടുവിൽ അവർ അന്യ സംസ്ഥാനത്തേക്കും കടന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പദ്മകുമാറും രണ്ട് ഓട്ടോറിക്ഷകളിൽ കയറിയിട്ടുണ്ട്. ഇവ കണ്ടെത്താനും സാധിച്ചില്ല. പ്രതികളെ തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവർമാരാരും രംഗത്തു വന്നിട്ടുമില്ല. പദ്മകുമാർ കാറിന് രണ്ട് വ്യാജ നമ്പർ പ്ലേറ്റുകൾ സംഘടിപ്പിച്ചിരുന്നു.…
Read Moreമിഗ്ജൗമ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ ആറു ജില്ലകൾക്ക് അവധി, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി; ചെന്നൈ നഗരത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ മിഗ്ജൗമ് ചുഴലിക്കാറ്റിന് പിന്നാലെ ചെന്നൈയിലടക്കം കനത്ത മഴ തുടരുന്നു. രാത്രി പെയ്ത മഴയില്‍ ചെന്നൈ നഗരത്തിലടക്കം വെള്ളം കയറി തമിഴ്നാട്ടില്‍ മഴ ശക്തമായതോടെ ആന്ധ്രാപ്രദേശും ജാഗ്രതാനിര്‍ദേശം ഇറക്കി. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. വടക്കന്‍ തമിഴ്നാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാന്‍ നിര്‍ദേശം നല്കി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അറിയിച്ചു. ഇന്ന് വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയടക്കം ആറു ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍,…
Read Moreപക അത് വീട്ടാനുള്ളതാണ്; ജയിലിൽ അടച്ച കെസിആറിനെ വീഴ്ത്തി രേവന്ത് റെഡ്ഡിയുടെ പ്രതികാരം
ഹൈദരാബാദ്: അധികാര തുടർച്ചയെന്ന കെസിആറിന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കാൻ മുന്നിട്ടിറങ്ങിയത് രേവന്ത് റെഡ്ഡി എന്ന 54 വയസുകാരനാണ്. രേവന്ത് റെഡ്ഡി മുന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ആദ്യ കാലങ്ങളിൽ കെസിആറിനൊപ്പമായിരുന്നു രേവന്ത് റെഡ്ഡി. പിന്നീട് 2017 ൽ കോണ്‍ഗ്രസിലേക്ക് എത്തുകയായിരുന്നു. അവിടെ മുതലാണ് തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ ഉയർച്ച തുടങ്ങിയത്. കോളജ് പഠന കാലത്ത് എബിവിപിയുടെ വിദ്യാർഥി നേതാവായിരുന്ന രേവന്ത് റെഡ്ഡി പിന്നീട് സംഘപരിവാർ രാഷ്ട്രീയം വിട്ട് സംസ്ഥാന രാഷ്ടീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു. പിന്നീട് കോൺഗ്രസ് സംഘടനാ സംവിധാനം സംസ്ഥാനത്ത് ഇല്ലാതായ അവസ്ഥയിലാണ് രേവന്ത് റെഡ്ഡി തെലുങ്കാന പിസിസി അധ്യക്ഷ സ്ഥാനം…
Read Moreനാലിൽ മൂന്നും ബിജെപിയ്ക്ക്; കോൺഗ്രസിന് ആശ്വാസമായി തെലുങ്കാന മാത്രം
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശിൽ ബഹുദൂരം പിന്നിലാക്കി ബിജെപി വൻ മുന്നേറ്റം സൃഷ്ടിക്കുമ്പോൾ അധികാരത്തിലിരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കൈവിടുന്ന നിലയിലുമാണ്. തെലുങ്കാനയിലെ കുതിപ്പ് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ളത്. മധ്യപ്രദേശിൽ അധികാരത്തുടർച്ച ഉറപ്പിച്ച ബിജെപി രാജസ്ഥാനിലും ഛത്തീസ്ഗഢിലും കേവല ഭൂരിപക്ഷത്തിലേക്കെത്തിയിട്ടുണ്ട്. 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കിൽ ബിജെപി ഇതിനോടകം 150 സീറ്റുകളിൽ മുന്നിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 69 സീറ്റുകളിലെ കോൺഗ്രസിന് ലീഡുള്ളൂ. 199 സീറ്റുകളിലേക്ക് മത്സരം നടന്ന രാജസ്ഥാനിൽ ബിജെപി 100 സീറ്റിന് മുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് 74 സീറ്റുകളിലും. ബിഎസ്പിയും ഭാരത് ആദിവാസി പാർട്ടിയും മൂന്നിടങ്ങളിൽ വീതവും സിപിഎം ഒരിടത്തും ലീഡ് ചെയ്യുന്നു. എട്ടിടത്ത് സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഢിൽ എക്സിറ്റ്പോൾ പ്രവചനങ്ങളെ കാറ്റിൽ…
Read Moreകോൺഗ്രസ് മുക്ത ഉത്തരേന്ത്യ; നാലിൽ മൂന്നിടത്തും താമര ഇതൾ വിടർത്തി
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നിന്നും കോൺഗ്രസിനെ പൂർണമായും നിർമാർജനം ചെയ്ത് ബിജെപി. വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയക്കൊടി വീശാൻ ബിജെപിക്കായി. കേവല ഭൂരിപക്ഷത്തിനായി രാജസ്ഥാനിൽ 100 സീറ്റുകൾ വേണ്ടി വരുന്പോൾ 106 സീറ്റുകളുടെ മുന്നേറ്റവുമായി ബിജെപി കുതിക്കുന്നു. 76 സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് നില തുടരുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെ പോലും അപ്രസക്തമാക്കുന്ന മുന്നേറ്റമാണ് മധ്യപ്രദേശിൽ ബിജെപി നടത്തിയത്.156 സീറ്റുകളിൽ ബിജെപി ലീഡ് നില ഉയർത്തുന്പോൾ 69 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ അപ്രതീക്ഷിത നേട്ടമാണ് ഛത്തീസ്ഗഡിൽ ബിജെപിക്കുണ്ടായത്. 54 സീറ്റുമായി ബിജെപി തേരോട്ടം നടത്തുമ്പോൾ കോൺഗ്രസിനു 34 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താൻ കഴിഞ്ഞത്. അതേസമയം, ഉത്തരേന്ത്യയിൽ താമര വിടരുമ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വാടി ഉലഞ്ഞു പോവുകയാണ് ബിജെപി. കർണാടകയും തെലങ്കാനയും കോൺഗ്രസ് കുത്തകയാകുന്പോൾ ദക്ഷിണേന്ത്യൻ…
Read Moreമധ്യപ്രദേശിൽ ആശ്വാസത്തിന്റെ കാറ്റ് വീശുന്നത് ബിജെപിയിലേക്കോ?
മധ്യപ്രദേശിൽ ലീഡ് ഉയർത്തി ബിജെപി. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തീർത്ത് ഇവിഎം വോട്ടുകളിലേക്ക് എത്തിയപ്പോൾ ലീഡ് നില മാറി മറിഞ്ഞു. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ. മധ്യപ്രദേശിൽ ബിജെപി അധികാരത്തുടർച്ച ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മധ്യപ്രദേശിൽ ബിജെപി 150, കോൺഗ്രസ് 78, തെലങ്കാനയിൽ കോൺഗ്രസ് 60 ബിആർഎസ് 40, രാജസ്ഥാനിൽ കോൺഗ്രസ് 76, ബിജെപി 109, ഛത്തീസ്ഗഡ് കോൺഗ്രസ് 45, ബിജെപി 43 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങf. പത്ത് മണിയോടെ ജനവിധി ആറിയുവാൻ സാധിക്കും. മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയാണ് നടക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനുമാണ് സാധ്യതയെന്ന് വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ പ്രവച്ചിരുന്നത്.
Read Moreഛത്തീസ്ഗഡിലേക്ക് ചെന്നിത്തല; മുരളീധരന് തെലങ്കാനയിലേക്ക്; കരുക്കൾ നീക്കി കോണ്‍ഗ്രസ്
വോട്ടെണ്ണൽ തുടങ്ങുന്പോഴും കരുക്കൾ നീക്കി കോൺഗ്രസ്. വോട്ടെണ്ണലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നേതൃത്വം നൽകുന്നതിനായി നാല് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍. നാലിടത്തും വിജയം സുനിശ്ചിതമെന്ന് കോൺഗ്രസ് നേതാക്കൾ. ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങൾ കോണ്‍ഗ്രസ് കുത്തകയായിരുന്നു. ആദ്യ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തെലങ്കാനയിലും മധ്യപ്രദേശിലും പ്രതിപക്ഷത്താണെങ്കിലും, തെലങ്കാനയിൽ കോൺഗ്രസ് മുന്നേറുന്നു. ഹരിയാനയില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ഹൂഡ, ഗുജറാത്തില്‍ നിന്നുള്ള മധുസൂധനന് മിസ്ത്രി, ഡല്‍ഹിയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്, ബിഹാറില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ് ഖാന് എന്നിങ്ങനെ നാല് നിരീക്ഷകരെയാണ് രാജസ്ഥാനിലേക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്. തെലങ്കാനയിലേക്കുള്ള സംഘത്തിൽ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ മുരളീധരന്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ബംഗാളില്‍ നിന്നുള്ള ദീപദാസ് മുന്‍ഷി,…
Read More