വടക്കഞ്ചേരി: നവ കേരള സദസിനായി വടക്കഞ്ചേരി ടൗണിൽ തോരണങ്ങളും ദീപാലങ്കാരങ്ങളും നിറയുമ്പോൾ സദസിന്റെ വേദിയൊരുങ്ങുന്ന ബസ് സ്റ്റാൻഡിലെ വ്യാപാരികൾ ഏറെ വിഷമത്തിലാണ്. വൈദ്യുതി ഇല്ലാതാകുന്നതാണ് സ്റ്റാൻഡിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത്. പന്തൽ പണികൾക്കായി ലൈൻ ഓഫാക്കുന്നതാണ് പ്രശ്നം. വൈദ്യുതി എപ്പോൾ വരും എന്നറിയാൻ രാവിലെ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാൽ ഇപ്പോ വരുമെന്ന് പറയും. എന്നാൽ പല ദിവസവും കറന്റ് വരുന്നത് ഉച്ചയാകുമ്പോഴാണെന്ന് സ്റ്റാൻഡിൽ കട നടത്തുന്ന സന്തോഷ് അറയ്ക്കൽ പറഞ്ഞു.കെഎസ്ഇബി അധികൃതരെ വിളിച്ച് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകുന്നില്ല. പഞ്ചായത്തിൽ പറയണം, എംഎൽഎയോട് പറയണം എന്നൊക്കെ പറഞ്ഞ് കെഎസ്ഇബിയും ഒഴിഞ്ഞുമാറുകയാണ്. ഇലക്ട്രോണിക് കടകൾ, കൂൾബാറുകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ തുടങ്ങി കറന്റ് ഒളിച്ചുകളിയിൽ കടകൾക്കൊന്നും പ്രവർത്തിപ്പിക്കാനാകുന്നില്ല. കമ്പ്യൂട്ടർ ബില്ലിംഗും തടസപ്പെടുകയാണ്. പമ്പിംഗ് തടസപ്പെട്ട് ടോയ് ലറ്റുകൾ വരെ വൃത്തിഹീനമായി. ഒരാഴ്ചയായി കച്ചവടവും മന്ദഗതിയിലാണ്. ലൈൻ പൂർണമായും ഓഫാക്കാതെ കടകൾക്ക് തടസമുണ്ടാകാത്ത…
Read MoreCategory: Top News
സുപ്രീംകോടതി വിധി സർക്കാരിനേറ്റ തിരിച്ചടി; മന്ത്രി ബിന്ദു രാജിവക്കണം; പ്രതിപക്ഷം പറഞ്ഞതു തന്നെ കോടതിയും പറഞ്ഞെന്ന് പ്രതിപക്ഷനേതാവ്
തൃശൂർ: കണ്ണൂർ വിസി പുനർനിയമനകേസിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സർക്കാരിന് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് സതീശൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. കോടതി വിധി പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഗവർണറും സർക്കാരും ചേർന്ന് ആളുകളെ കബളിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു. അനാവശ്യമായ ഇടപെടൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി എന്ന ഗുരുതരമായ പരാമർശം കോടതിയിൽ നിന്നുവന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ടുറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. യുജിസിയുടെ മാനദണ്ഡങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ടുള്ളതാണ് വിസയുടെ പുനർനിയമനം. യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിൽ പ്രൊ ചാൻസലർ കൂടിയായ വിദ്യാഭ്യാസമന്ത്രി ഇടപെടാനോ കത്തയക്കാനോ പാടില്ലായിരുന്നു. ഇവിടെ കത്തെഴുതി. നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാൾക്ക് വീണ്ടും നിയമനം കൊടുത്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി…
Read Moreകുറ്റവാളികളുടെ കരുണകൊണ്ട് കഴിയുന്ന കേരള പോലീസ്… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഒളിവിൽതന്നെ; റോഡിൽ പതുങ്ങിയിരുന്നു പിടിക്കുന്ന പോലീസിന്റെ ശൗര്യം എവിടെപ്പോയി; നവമാധ്യമങ്ങളിൽ വിമർശനപ്പെരുമഴ….
കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസ്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വിവരമൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പ്രതികൾ ഉപയോഗിച്ച കാറിലേക്ക് പോലീസ് ശ്രദ്ധതിരിച്ചു. കാറിന്റെ സഞ്ചാരപാത സിസിടിവി പരതി പലയിടത്തും കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജില്ലയാകെ അരിച്ചുപെറുക്കിയിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാറിന്റെ പൊടിപോലും കണ്ടെത്താനായില്ല. മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെയും സിസിടിവിയുടെ കണ്ണുവെട്ടിച്ചും കുറ്റകൃത്യം നടത്തിയാൽ കേരള പോലീസിനെ പറ്റിക്കാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന വിമർശനമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്. പാവങ്ങളെ റോഡിലെ വളവുകളിൽ പതുങ്ങിയിരുന്നു പിടിക്കുന്ന പോലീസിന്റെ ശൗര്യമൊക്കെ എവിടെപ്പോയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇതിന് പുറമേ പ്രതിപക്ഷം കൂടി പോലീസിനെതിരെ തിരിഞ്ഞതോടെ സർക്കാരും ആഭ്യന്തരവകുപ്പും വെട്ടിലായിരിക്കുകയാണ്.മനസലിവുള്ള കുറ്റവാളികൾ ഉള്ളതുകൊണ്ട് കേരളം രക്ഷപെടുന്നുവെന്നാണ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നവമാധ്യമങ്ങളിലെ വിമർശനം. കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥന…
Read Moreനാലാം ദിവസവും കാണാമറയത്ത്… കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെക്കുറിച്ച് ഒരു തുമ്പും ഇല്ല; സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
കൊല്ലം: ഓയൂരിൽനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന് നാല് ദിവസമാകുമ്പോഴും പ്രതികളെ ക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പോലീസ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടും പ്രതികളിലേക്ക് എത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടുകിട്ടിയിട്ടും പ്രതികൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായിരിക്കുകയാണ്. സംഘം കുട്ടിയുമായി തങ്ങിയ വലിയ വീട് എവിടെയാണെന്നുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം ഓട്ടോറിക്ഷയുടെ മോഡൽ സംബന്ധിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് തെരച്ചിൽകുട്ടിയെ തട്ടിയെടുത്തശേഷം കല്ലുവാതുക്കലിൽ എത്തിയ സംഘം പിന്നീട് പോയത് ചിറക്കരയിലേക്കാണ്. അവിടെനിന്ന് സംഘത്തിലെ സ്ത്രീയും പുരുഷനും പാരിപ്പള്ളി കുളമടയിലെ കടയിൽ എത്തിയത് ഓട്ടോറിക്ഷയിലാണ്. ഇവർ അവിടെ ഏഴ് മിനിറ്റ് ചെലവഴിക്കുകയും ചെയ്തു. സംഘം വരുന്നതും കാത്ത് ചിറക്കരയിൽ ഓട്ടോറിക്ഷ തയാറാക്കി നിർത്തിയിരുന്നു…
Read Moreനവകേരള സദസ്: വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് നടപടിയില്ലെങ്കിലും മുഖ്യമന്ത്രി വരുമ്പോൾ നിവേദനം വേണം; പരാതിക്കാരേയും നിവേദനക്കാരേയും തേടിയിറങ്ങി പാർട്ടി പ്രവർത്തകർ
കോട്ടയം: വിറ്റ നെല്ലിന് കാശുകിട്ടാതെ നെട്ടോട്ടമോടുന്ന നെല്‍കര്‍ഷകരോട് മുഖ്യമന്ത്രിക്കു നിവേദനം നല്കാന് ഇടതു കര്‍ഷക സംഘടനാ നേതാക്കളുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവും വിറ്റ നെല്ലിന് പണം കിട്ടാതെ നെട്ടോട്ടമോടുന്ന കര്‍ഷകരോടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിലേക്ക് നിവേദനം നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൃത്യമായി സപ്ലൈകോയ്ക്ക് ഫണ്ട് അനുവദിക്കാത്തതല്ലേ പണം വൈകാന്‍ കാരണമെന്ന കര്‍ഷകരുടെ മുറവിളി കേള്‍ക്കാതെ നിവേദനം നല്‍കാനാണ് നിര്‍ദേശം. നവകേരള സദസിലേക്ക് പലതലങ്ങളിലുള്ള പരമാവധി അപേക്ഷകള്‍ ശേഖരിക്കുന്ന തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. ജനങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടിട്ടും പരാതിയുണ്ടാകാത്ത ആവലാതികള്‍ക്ക് നിവേദനം നല്‍കിയിട്ട് എന്തു കാര്യം എന്നതാണ് പരക്കെയുള്ള ചോദ്യം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് മുടങ്ങിയിരിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങുന്നു. റബര്‍വില സബ്സിഡി മുടക്കം, റേഷന്‍കടകളിലെ സെര്‍വര്‍ തകരാര്‍, കാര്‍ഷിക വിലയിടിവ്, വന്യമൃഗശല്യം, കൃഷിനാശം, റോഡ് തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം നിവേദനങ്ങള്‍ ശേഖരിച്ചുവരികയാണ്. റബര്‍,…
Read Moreനിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ.പി.ജി.മനുവിനെ പുറത്താക്കി
എറണാകുളം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി. മനുവിനെതിരെ നടപടി. മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ എഴുതിവാങ്ങി. നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. യുവതിയുടെ സ്വകാര്യ ദ്യശ്യങ്ങൾ പി.ജി. മനു ഫോണിൽ പകർത്തിയെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ യുവതി പരാതി നൽകി. ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരം യുവതി നൽകിയ പരാതിയിൽ കേസെടുത്തു. ആലുവ റൂറല്‍ എസ്പിക്ക് നല്കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. പി.ജി. മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുളള മറ്റ് നടപടികളിലേക്ക് നീങ്ങുക. 2018 ലുണ്ടായ പീഡന കേസിൽ പൊലീസ് നിർദേശപ്രകാരം നിയമസഹായത്തിനായാണ് യുവതി പി.ജി മനുവിനെ കണ്ടത്. തന്നെ സഹായിക്കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന്…
Read Moreഅഞ്ചുവയസ് മുതൽ ലൈംഗികാതിക്രമം നേരിട്ടു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച 54കാരന് 95 വർഷം തടവ്
ചേര്‍ത്തല: അയൽവാസിയായ പെൺകുട്ടിയെ അഞ്ച് വയസുമുതൽ വർഷങ്ങളോളം ഗുരുതര ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരന് 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും വിധിച്ച് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാളങ്ങാട്ട് വീട്ടില്‍ ഷിബുവാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാൽ ഫലത്തിൽ ഇരുപത് വര്‍ഷം തടവിൽ കഴിഞ്ഞാൽ മതി. പിഴയടച്ചില്ലെങ്കിൽ മൂന്നുവര്‍ഷം കൂടി തടവനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടി വീട്ടില്‍ വരുന്ന സമയങ്ങളിൽ വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയില്‍ എടുത്ത് കൊണ്ട് പോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുകയാണ് പെൺകുട്ടി. സ്കൂളിലെ കൗൺസിലിംഗ് സമയത്ത് ഇക്കാര്യം കുട്ടി തുറന്ന് പറയുകയും ഇവർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ പോലീസ് കേസെടുത്തു. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 29 സാക്ഷികളെയും 32…
Read Moreഉത്തരകാശി തുരങ്കം അപകടം; രക്ഷപ്പെട്ട 41 തൊഴിലാളികളും ആശുപത്രിയിൽ; രക്ഷാപ്രവർത്തകർക്കു പ്രധാനമന്ത്രിയുടെ സല്യൂട്ട്; ആദ്യദിനങ്ങളിൽ വളരെ ബുദ്ധിമുട്ടിയെന്ന് രക്ഷപ്പെട്ട വിശാൽ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽനിന്നു 17 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ഇന്നു കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും അടുത്ത നടപടികൾ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ടെലിഫോണിൽ സംസാരിച്ചു. തൊഴിലാളി സഹോദരങ്ങൾ രക്ഷപ്പെട്ടത് എല്ലാവരെയും വികാരഭരിതരാക്കുന്നുവെന്നു പ്രധാനമന്ത്രി പിന്നീട് എക്സില്‍ കുറിച്ചു. നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവംബർ 12ന് പുലർച്ചെ 5.30നാണ് തുരങ്കത്തിൽ മണ്ണിടിഞ്ഞ് 41 തൊഴിലാളികൾ കുടുങ്ങിയത്. ഇന്നലെ രാത്രി 8.45ന് എല്ലാവരെയും പുറത്തെത്തിച്ചു. വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ രക്ഷാദൗത്യത്തിന് പലകുറി തടസങ്ങൾ നേരിട്ടിരുന്നു. വ്യോമസേനയും റെയിൽവേയും ദൗത്യത്തിനു…
Read Moreതനിക്ക് കുടുംബത്തിൽ നിന്ന് അകന്ന് കഴിയേണ്ടിവന്നത് മൂത്തമകളാണെന്ന തോന്നൽ; പിതാവ് മകളെ കഴുത്തറത്തതിന് ശേഷം തീകൊളുത്തി കൊന്നു
ജയ്പുർ: പിതാവ് മകളെ കഴുത്തറത്തതിന് ശേഷം തീകൊളുത്തി കൊന്നു. പാലി ജില്ലയിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ടത് വിവാഹിതയായ മകൾ. സംഭവവുമായി ബന്ധപ്പെട്ട് ശിവ്ലാൽ മെഗ്വാൾ എന്നയാളെ പോലീസ് തിരയുകയാണ്. കഴിഞ്ഞ 12 വർഷങ്ങളായി ശിവ്ലാൽ കുടുംബവുമായി പിരിഞ്ഞ് പാലിയിലാണ് താമസം. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസിക്കുന്നത്. വിവാഹിതയായ മൂത്ത മകൾ നിർമ (32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് മേഘ്വാൾ വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നിർമയും സഹോദരിയും എത്തിയപ്പോൾ ഇവർ പിതാവിനെ കണ്ടുമുട്ടി. തുടർന്ന് മെഗ്വാൾ ഒരുസ്ഥലം വരെ പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ഇളയെ സഹോദരിയോട് തന്നെ കാത്ത് നിൽക്കാൻ ആവശ്യപ്പെട്ട നിർമ, പിതാവിനൊപ്പം മറ്റൊരു സ്ഥലത്ത് പോയി. അവിടെ വച്ച് നിർമയുടെ കഴുത്ത് മുറിച്ചതിനു ശേഷം…
Read Moreകുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; എംഎല്‍എയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
കൊല്ലം: ഇരുപത്തിയൊന്ന് മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളക്കര കേട്ടത്. കുട്ടിയെ എആർ ക്യാമ്പിലെത്തിച്ചപ്പോൾ കൊല്ലം എംഎൽഎയും നടനുമായ മുകേഷ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച മുകേഷിന് സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ എന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്.എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്. കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്നും എംഎൽഎ എന്ന നിലയിൽ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയതെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മുകേഷ് പറഞ്ഞു.
Read More