ഏതാണ്ട് ഇങ്ങനെയായിരിക്കാം… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘത്തിലെ സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

  കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ വിദ്യാർഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. അതേസമയം, പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

Read More

ജൊനാഥൻ ഹീറോ ആടാ..ഹീറോ; കുഞ്ഞനുജത്തിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ചേട്ടൻ ജൊനാഥൻ

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളം ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അബിഗേലിന്‍റെ തിരിച്ചു വരവിൽ കേരളക്കര ഒന്നടങ്കം പറയുന്നു കുട്ടിയുടെ സഹോദരനാണ് ഇവിടെ ഹീറോ എന്ന്. നടന്ന സംഭവം മൊഴി വ്യത്യാസമില്ലാതെ ഇന്നലെ മുഴുവൻ ജേഷ്ഠൻ ജൊനാഥൻ പോലീസിനെ അറിയിച്ചു. തന്‍റെ സഹോദരിയെ ഏതു വിധേനയും രക്ഷിക്കണമെന്ന നിശ്ചയ ദാർഢ്യത്തോടെ ജേഷ്ഠൻ കുഞ്ഞു മനസിനു ചെയ്യാൻ സാധിക്കുന്ന രക്ഷാ പ്രവർത്തനം തൽക്ഷണം നടത്തി. ജൊനാഥന്‍റെ മൊഴിയാണ് അബിഗേലിനെ കണ്ടെത്തുന്നതിനു നിർണായക പങ്ക് വഹിച്ചത്. തന്‍റെ കുഞ്ഞനുജത്തിയുടെ വരവിനായി കൊല്ലത്തെ വീട്ടിൽ ആനന്താശ്രുക്കളോടെ അവളുടെ ചേട്ടൻ ജൊനാഥൻ കാത്തിരിക്കുകയാണ്. തന്‍റെ കുഞ്ഞനുജത്തിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ജൊനാഥൻ നന്ദി അറിയിച്ചു. അതേസമയം പ്രതികൾ യാതൊരു കാരണവശാലും രക്ഷപെടാൻ…

Read More

കേരളക്കര കാത്തിരുന്ന വാർത്തയെത്തി; തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ല­ത്തു­നി­ന്ന് ക­ണ്ടെത്തി

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതികൾ കടന്നു കളഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. വിദഗ്ധ പരിശോധനക്കായി കുട്ടിയെ വിധേയമാക്കും. ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമേയ്സ് കാറിലാണ് കുട്ടിയെ തട്ടിപ്പ് സംഘം കൊണ്ടു പോയത്. സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് അബിഗേലിനെ തട്ടികൊണ്ട് പോയത്. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളം ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. പ്രതികൾ യാതൊരു കാരണവശാലും രക്ഷപെടാൻ അനുവദിക്കുകയില്ലെന്ന് പോലീസ് പറഞ്ഞു.  

Read More

ആരാണ് ആ ബോസ്? മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തത് സ്ത്രീ; കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നു; സിസിടിവിയിൽ കണ്ടയാളെ തേടി പോലീസ്

കൊല്ലം/തിരുവനന്തപുരം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത സ്ത്രീ സൂചിപ്പിച്ച ബോസ് ആരെന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെ വൈകിട്ട് അബിഗേലും സഹോദരനും വീടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്പോഴാണ് കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. സഹോദരനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം ഇന്നലെ രാത്രിയോടെ ഒരു സ്ത്രീയാണ് കുട്ടിയുടെ ബന്ധുക്കളെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ആദ്യം അഞ്ചുലക്ഷം ആവശ്യപ്പെട്ടെങ്കിലും പിന്നീട് പത്തുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. പണം കിട്ടിയാൽ ഇന്ന് രാവിലെ 10ന് കുട്ടിയെ വിട്ടുതരാമെന്നാണ് അവർ പറഞ്ഞത്. പണം തരാമെന്നും സ്ഥലം പറഞ്ഞാൽ എത്തിക്കാമെന്നും ബന്ധു പറഞ്ഞപ്പോൾ നിങ്ങൾ പണം അറേഞ്ച് ചെയ്താൽ മതി കുട്ടിയെ വീട്ടിൽ എത്തിച്ചോളാമെന്നും ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് രാവിലെ 10നു കൊടുക്കണമെന്നുമാണെന്ന് സ്ത്രീ ബന്ധുവിനോട് പറഞ്ഞു. പോലീസിനെ അറിയിക്കരുതെന്ന് താക്കീത് നൽകിയ ശേഷം ഫോൺ കട്ടായി. മോചനദ്രവ്യം…

Read More

നവകേരള ബസ് വരുമ്പോൾ…! സ്കൂളിന്‍റെ മതിൽ പൊളിക്കണം, കൊടിമരം മാറ്റണം, സ്റ്റേജ് പൊളിക്കണം; പെരുമ്പാവൂരിലെ ഗവ. ബോയ്സ് എച്ച്എസ്എസിലെ മാറ്റങ്ങൾ ഇങ്ങനെ…

  പെരുമ്പാവൂർ/പറവൂർ: നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന പ്രത്യേക ബസിനു പ്രവേശിക്കാനും പന്തൽ നിർമിക്കാനുമായി സ്കൂൾ മതിലുകൾ പൊളിക്കാൻ സംഘാടകർ നീക്കം തുടങ്ങി. പെരുന്പാവൂരിലെയും പറവൂരിലെയും സർക്കാർ സ്കൂളുകളുടെ മതിലുകൾ പൊളിക്കാനും മരം മുറിക്കാനുമാണ് ശ്രമങ്ങളാരംഭിച്ചത്. രണ്ടിടങ്ങളിലും യുഡിഎഫ് ഭരിക്കുന്ന നഗരസഭകൾ എതിർപ്പുമായി രംഗത്തെത്തി. പെരുന്പാവൂരിൽ നവകേരള സദസ് നടക്കുന്ന ഗവ. ബോയ്സ് എച്ച്എസ്എസിന്‍റെ മതിൽ ഭാഗികമായി പൊളിക്കാൻ ആവശ്യപ്പെട്ടു സംഘാടകസമിതി ചെയർമാൻ നഗരസഭയ്ക്കു കത്ത് നൽകി. കൊടിമരവും സ്റ്റേജും നീക്കം ചെയ്യണമെന്നും സംഘാടകസമിതി ചെയർമാനും കേരള കോൺഗ്രസ്-എം നേതാവുമായ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്കു കഴിഞ്ഞ ശനിയാഴ്ച നൽ‌കിയ കത്തിൽ‌ ആവശ്യപ്പെട്ടിട്ടുണ്ട്. മൈതാനത്തേക്ക് വാഹനമിറക്കുന്നതിനായാണ് സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൂൾ ഗ്രൗണ്ടിന്‍റെ പടിഞ്ഞാറു ഭാഗത്ത് ടൗൺ റോഡിൽ നിന്നു പരാതിക്കാർക്ക് വരുന്നതിന് മൂന്ന് മീറ്റർ വീതിയിൽ മതിൽ പൊളിച്ച് നീക്കണം. ഗ്രൗണ്ടിലേക്ക് ബസ് ഇറങ്ങുന്നതിനായി…

Read More

മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷം കഠിനതടവ്; ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കഴിയുന്നതിനിടെയാണ് പീഡനം നടന്നത്

തിരുവനന്തപുരം: ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും ആറു മാസവും കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അഥോറിറ്റി കുട്ടിക്കു നഷ്ടപരിഹാരം നൽകണം. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച കുട്ടിയുടെ അമ്മ കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ പ്രതിയുടെ മകളായ കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലൻ കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാൽ അമ്മയ്ക്കെതിരേ മാത്രമാണ് വിചാരണ നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ.…

Read More

‘ആ വെള്ള കാർ ഭയപ്പെടുത്തുന്നു’, കൊച്ചുമക്കൾ പറഞ്ഞത് ഗൗരത്തിലെടുത്തിരുന്നെങ്കിൽ; ഒടുവിൽ കുഞ്ഞുങ്ങൾ സംശയം പ്രകടിപ്പിച്ചത് സത്യമായി; അലമുറയിട്ട് മുത്തശ്ശി

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നടക്കുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മൂമ്മ. തങ്ങളെ ഒരു വെള്ള കാർ സ്ഥിരമായി പിന്തുടരുന്നുവെന്നും അതിൽ ചിലർ തങ്ങളെ നോക്കുന്നത് കണ്ട് ഭയമാകുന്നുവെന്നും അഭികേലും സഹോദരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇത് കുട്ടികളുടെ തോന്നലാകാമെന്ന് കരുതി ആശ്വസിപ്പിച്ചുവെന്നും അമ്മൂമ്മ വ്യക്തമാക്കി. കുട്ടിയെ കാറിലെത്തിയവർ തട്ടിക്കൊണ്ട് പോയ ഉടൻ തന്നെ കുട്ടിയുടെ സഹോദരൻ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടാണ് ഞാൻ ഓടിച്ചെന്നത്. കുട്ടികളെ നായ്ക്കൾ ഓടിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. അടുത്തേക്ക് ചെന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായത്. എന്നാൽ കാർ അപ്പോഴേയ്ക്കും കുട്ടിയുമായി പാഞ്ഞു.

Read More

ഓയൂരിൽ നിന്ന് ആറുവയസുകാരിയെ ത­ട്ടി­ക്കൊണ്ടു­പോയിട്ട് 16 മ­ണി­ക്കൂര്‍ പിന്നിട്ടു; തി­ര­ച്ചില്‍ ഊര്‍­ജി­ത­മാ­യി തു­ട­രു­ന്നു; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്

കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാ­രി­ അബിഗേലിനെ  നാലം­ഗ സംഘം തട്ടിക്കൊണ്ടു­പോ­യ സം­ഭ­വ­ത്തില്‍ കു­ഞ്ഞി­നാ­യി തി­ര­ച്ചില്‍ തു­ട­രു­ന്നു. സ­മീ­പ­ ജില്ല­ക­ളില്‍­നി­ന്ന് അ­ട­ക്ക­മുള്ള പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ രാ­വിലെ പൂ­യ­പ്പ­ള്ളി­യില്‍ എ­ത്തി­യി­ട്ടുണ്ട്. വിവി­ധ സം­ഘ­ങ്ങ­ളാ­യി തി­രി­ഞ്ഞാ­ണ് പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തു­ന്നത്. തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പടെയുള്ള ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ പൂ­യപ്പ­ള്ളി സ്റ്റേ­ഷ­നില്‍ ക്യാ­മ്പ് ചെ­യ്­ത് അ­ന്വേ­ഷ­ണ പു­രോഗ­തി വി­ല­യി­രു­ത്തുന്നുണ്ട്. പ്ര­ധാ­ന­പ്പെ­ട്ട പ­ല ദൃ­ശ്യ­ങ്ങളും വി­വ­ര­ങ്ങളും പോ­ലീ­സി­ന് ല­ഭി­ച്ചി­ട്ടുണ്ടെ­ന്നാ­ണ് ഒ­ടു­വില്‍ ല­ഭി­ക്കു­ന്ന വി­വരം. ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം  പുറത്ത് വിട്ട് പോലീസ്. ഈ സംഘം സാധനം വാങ്ങാന്‍ കയറിയ കടയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ഇത് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എത്തിക്കും. രണ്ട് പേരാണ് കടയില്‍ സാധനം വാങ്ങാന്‍ വന്നത്. കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി രാത്രി തന്നെ പ്രത്യേക കണ്‍ട്രോള്‍ റൂം…

Read More

പണം പോകാതെ സൂക്ഷിച്ചോളൂ… വ്യാജ എഫ്ബി അക്കൗണ്ടുകൾ പെരുകുന്നു; കേസുകൾ മുന്നോട്ടു നീക്കാനാവാതെ സൈബർ സെൽ

തൃശൂർ: ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പു നടത്തുന്ന സൈബർക്രിമിനലുകൾ പെരുകുന്പോൾ കേസുകൾ മുന്നോട്ടുകൊണ്ടുപോകാനാകാതെ കേരളത്തിലെ സൈബർ സെൽ വിഷമിക്കുന്നു. സൈബർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന ഇത്തരം കേസുകളിൽ മിക്കപ്പോഴും അന്വേഷണം ചെന്നെത്തുന്നത് ഐപി അഡ്രസിലാണെന്നും 99 ശതമാനം ഐപി അഡ്രസുകളും ഇന്ത്യയ്ക്ക് പുറത്തുള്ളതായിരിക്കുമെന്നും അതോടെ അന്വേഷണം ഏറെക്കുറെ നിലയ്ക്കുന്ന മട്ടാണെന്നും സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ഐപി അഡ്രസിലേക്ക് അന്വേഷണം നീങ്ങണമെങ്കിൽ കേന്ദ്രസർക്കാരിന്‍റെ അനുമതിയടക്കം നൂലാമാലകളേറെയാണ്. അതുകൊണ്ടുതന്നെ പരാതിക്കാരും ഇതിനു പിന്നാലെ പോകാൻ മടിക്കുന്നു. അതോടെ ഇത്തരം കേസുകൾ ഡിജിറ്റൽ കോൾഡ് സ്റ്റോറേജിൽ കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാകും. എഫ്ബിയിൽ ആളുകളുടെ ഫോട്ടോയും മറ്റും ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ രൂപകൽപന ചെയ്ത് പണം തട്ടിയെടുക്കുന്നത് പതിവായിരിക്കുകയാണ്. അത്യാവശ്യമായി പണം ആവശ്യമുണ്ടെന്ന് കാണിച്ച് എഫ്ബിയിലെ ഫ്രണ്ട്സിന് എഫ്ബിയിലെ മെസേഞ്ചർ വഴിയും മറ്റും മെസേജ് അയക്കുകയും ചാറ്റ്…

Read More

“പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയത്”; കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് പന്ന്യന്‍റെ മകൻ

തിരുവനന്തപുരം: സിപിഐ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്‍റെ മകൻ. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ട് കടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം.എൻ. സ്മാരകത്തിന് ലാളിത്യത്തിന്‍റെ മുഖം നൽകേണ്ടതെന്ന് രൂപേഷ് പന്ന്യൻ ഫേസ്ബുക്കില്‍ കുറിച്ചു. കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം.എൻ. സ്മാരകമാണ് സാധാരണക്കാരന്‍റെ പതിരില്ലാത്ത സ്വപ്നം. “അധികാരം’ എന്ന നാലക്ഷരത്തിന് “ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കി… പോയ കാലത്തെ ഓർമ്മകൾ തുന്നി കെട്ടുകയാണ് സാധാരണക്കാർ …പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയതെന്നും രൂപേഷ് കുറിച്ചു. തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം…പക്ഷെ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം എന്നു കൂട്ടിച്ചേർത്താണ് രൂപേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read More