അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ശബരിമല സ്പെഷൽ ട്രെയിൻ; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന

കൊല്ലം: അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ശബരിമല സ്പെഷൽ സർവീസുമായി ദക്ഷിണ റെയിൽവേ. നാഗർകോവിൽ-കോട്ടയം-പനവേൽ റൂട്ടിലാണു സർവീസ്. നാളെ മുതൽ 2024 ജനുവരി 17 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് വണ്ടികൾ ഓടുക. ആകെ 16 സർവീസുകളുണ്ടാകും. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം നൽകേണ്ടി വരും. നിലവിൽ 165 രൂപ ടിക്കറ്റ് ചാർജിന് 385 രൂപ നൽകേണ്ടി വരും. തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. നാളെ രാവിലെ 11.40ന് നാഗർകോവിൽനിന്ന് പുറപ്പെടുന്ന 06075 ട്രെയിൻ ബുധൻ രാത്രി 10.20 ന് പനവേൽ എത്തും. അന്ന് രാത്രി 11.50 ന് പനവേലിൽനിന്ന് തിരിക്കുന്ന 06076 ട്രെയിൻ വെള്ളിയാഴ്ച രാവിലെ പത്തിന് നാഗർകോവിലിൽ എത്തും.തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി,…

Read More

വീണ്ടും കർഷക ആത്മഹത്യ; കേരള ബാങ്കിന്‍റെ ജപ്തി നോട്ടീസ് ലഭിച്ച  കർഷകൻ ജീവനൊടുക്കി; കോൺഗ്രസ് പ്രവർത്തകനായ ആൽബർട്ട്  കൊളക്കാട് ക്ഷീരസഹകരണസംഘം പ്രസിഡന്‍റായിരുന്നു

പേരാവൂർ(കണ്ണൂർ): വായ്പാക്കെണിയിൽ സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പേരാവൂർ കൊളക്കാട് ബാങ്കിൽനിന്നു ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ജീവനൊടുക്കി. കൊളക്കാട് രാജമുടിയിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) മരിച്ചത്. ഇന്നു രാവിലെ ഭാര്യ പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ ആൽബർട്ടിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേരള ബാങ്ക് പേരാവൂർ ശാഖയിൽനിന്ന് ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടയ്ക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയിൽ നിന്ന് പണം തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നു പറയുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവമേഖലകളിലെയും നിറസാന്നിധ്യവുമായിരുന്നു എം.ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്. കർഷകനും ക്ഷീരകർഷകനുമായ ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീരസഹകരണസംഘം പ്രസിഡന്‍റായിരുന്നു. ഭാര്യ: വത്സ. മക്കൾ: ആശ, അമ്പിളി, സിസ്റ്റർ അനിത. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ.

Read More

കുട്ടിക്ക് പാലുകൊടുക്കുമ്പോൾ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്‌പെന്‍ഷൻ; ബസ് മാറിക്കയറിയിട്ടും പിൻതുടർന്ന് ശല്യപ്പെടുത്തി; ഒടുവിൽ ഭർത്താവും നാട്ടുകാരും ബസ് സ്റ്റോപ്പിൽ കാത്തുനിന്നു…

കോട്ടയം: സ്വകാര്യ ബസില്‍ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി പെരുവന്താനം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പെരുവന്താനം തത്തൻപാറയിൽ അജാസ്‌മോനെതിരേയാണ് (35) നടപടി. കേസിൽ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് മൂന്നോടെ പൊൻകുന്നത്താണു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് ഇയാൾ കടന്നുപിടിച്ചത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിനു പാലുകൊടുത്തിരുന്നു. ഈ സമയത്ത് അജാസ് മോന്‍ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. അതിക്രമം ഉണ്ടായതിനു പിന്നാലെ പൊന്‍കുന്നത്ത് ബസ് ഇറങ്ങിയ യുവതി മറ്റൊരു ബസില്‍ കയറി. എന്നാല്‍, അജാസ് മോനും യുവതിയെ പിന്തുടര്‍ന്നെത്തി ഇതേ ബസില്‍ കയറി. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍…

Read More

മരുമകളോടുള്ള വിരോധം; പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊന്ന് മുത്തശ്ശി

ഗജേന്ദ്രഗഡ്: പേരക്കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുത്തശ്ശി. കർണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. നവംബർ 22 നാണ് കൊലപാതകം നടന്നതെങ്കിലും പോലീസ് അന്വേഷണം പുരോഗമിച്ചതിന് ശേഷം അടുത്തിടെയാണ് സംഭവം പുറത്തായത്. മരുമകൾ നാഗരത്‌നയെ ഇഷ്ടപ്പെടാത്തതിനാൽ സരോജ ഗൂലി തന്‍റെ ഒമ്പത് മാസം പ്രായമുള്ള പേരക്കുട്ടി അദ്വിക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഈ വർഷം ഫെബ്രുവരിയിൽ മാതാപിതാക്കളുടെ വീട്ടിൽ നാഗരത്‌ന അദ്വിക്കിന് ജന്മം നൽകി. മൂന്ന് മാസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്. നവംബർ 22 ന് വീട്ടുജോലിക്കായി പോയിരുന്നെന്നും കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് തിരിച്ചെത്തിയെന്നും യുവതിയുടെ അമ്മ പോലീസിനോട് പറഞ്ഞു. സരോജയോട് അന്വേഷിച്ചപ്പോൾ തൃപ്തികരമായ ഒരു മറുപടിയും അവർ നൽകിയില്ല. തുടർന്ന് സംശയം തോന്നിയ യുവതി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സരോജ കുറ്റം സമ്മതിക്കുകയും കുഞ്ഞിനെ കഴുത്ത് ഞെരിച്ച്…

Read More

ഭര്‍ത്താവിന്‍റെ ചെവി കടിച്ചെടുത്ത് ഭാര്യ; കാരണം കേട്ട ഭർത്താവ് ഞെട്ടി; നാൽപത്തിയഞ്ചുകാരൻ പരാതിയുമായി പോലീസ് സ്റ്റേഷന്‍റിൽ 

ന്യൂഡല്‍ഹി: ഭര്‍ത്താവിന്‍റെ ചെവി ഭാര്യ കടിച്ചു മുറിച്ചതായി പരാതി. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം.  കടിയേറ്റ് വലതു ചെവി മുറിഞ്ഞു പോയതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നെന്ന് 45വയസുകാരന്‍ പോലീസിനോട് പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷമാണ് ഇദ്ദേഹം ഭാര്യയ്‌ക്കെതിരേ പരാതി നല്‍കിയത്. യുവാവിന്‍റെ പരാതിയിൽ ഭാര്യയ്‌ക്കെതിരേ ഐപിസി 324-ാം വകുപ്പ് ചുമത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 20ന് രാവിലെ താന്‍ വീട്ടിലെ മാലിന്യം പുറത്തു കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ ഭാര്യ അകാരണമായി തന്നോട് വഴക്കിടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.  വീട് വിറ്റ് ഷെയര്‍ നല്‍കാന്‍ ഭാര്യ തന്നോട് ആവശ്യപ്പെട്ടെന്നും അതിനു ശേഷം കുട്ടികളുമായി മാറിത്താമസിക്കാനായിരുന്നു അവരുടെ പദ്ധതിയെന്നും യുവാവ് പിന്നീട് പോലീസിനോടു വെളിപ്പെടുത്തി. കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന്…

Read More

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ; പക വീട്ടുകയാണെന്ന് കുടുംബം

കോട്ടയം: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോലീസ് ഗിരീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് ഗിരീഷുമായി എറണാകുളത്തേക്ക് പുറപ്പെട്ടു. മരട് പോലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. എന്നാൽ കോടതി അവധിയായതിനാൽ ഗിരീഷിനെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കും. എന്നാൽ ഗിരീഷിനെ അറസ്റ്റ് ചെയ്തത് മുൻ വെെരാഗ്യത്തിന്‍റെ പേരിലാണെന്ന് കുടുംബം ആരോപിക്കുന്നു. പ്രതികാര നടപടിയാണിതെന്ന് ഇയാളുടെ അഭിഭാഷകൻ പറഞ്ഞു. റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തെത്തി. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.

Read More

മഹാരാഷ്ട്രയിൽ 27 കാരനെ നക്‌സലുകൾ വെടിവെച്ചു കൊന്നു; ഇത് ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ കൊലപാതകം

 മഹാരാഷ്‌ട്ര: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ 27കാരൻ നക്‌സലുകളുടെ വെടിയേറ്റ് മരിച്ചു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചാണ് യുവാവിനെ നക്‌സലുകൾ വകവരുത്തിയത്. അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് കൊല്ലപ്പെട്ടത്. ഈയാഴ്ച മാത്രം നക്‌സലുകൾ നടത്തുന്ന ജില്ലയിലെ രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ്. യുവാവിന്‍റെ മൃതദേഹത്തോടൊപ്പം അക്രമികൾ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് കൂടി വെച്ചിട്ടുണ്ടായിരുന്നു. രാംജി അത്‌റാം ഒരു പൊലീസ് ഇൻഫോർമറാണ്, ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടൽ നടന്നെന്നും വെടിവെപ്പിൽ ഒരു വനിതാ നക്‌സൽ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ സന്ദേശം. അതേസമയം നക്‌സലുകൾ ഉന്നയിക്കുന്ന അവകാശവാദം പോലീസ് തള്ളി. ഇയാൾ ഇൻഫോർമറാണെന്ന ആരോപണം നുണയാണെന്ന് പോലീസ് പറഞ്ഞു. കത്തിൽ പറയുന്ന ഏറ്റുമുട്ടൽ നടന്നത് 14 മാസം മുമ്പാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Read More

കുസാറ്റ് ദുരന്തം; രണ്ട് പേരുടെ നില അതീവ ഗുരുതരം

കൊച്ചി: ആഘോഷകരമാകേണ്ട രാവ് ദുരന്തത്തിൽ പര്യവസാനിച്ച കൊച്ചി കുസാറ്റ് കോളേജ് കണ്ണീർ കടലിലാണ്ടു. ഇന്നലെ കോളേജിൽ നടന്ന പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം. കായംകുളം സ്വദേശിനി ഗീതാഞ്ജലി, മലപ്പുറം സ്വദേശിനി ഷേബ എന്നിവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവർക്ക് കരളിനും തലച്ചോറിനും ശ്വാസ കോശത്തിലുമാണ് പരുക്കേറ്റത്. എന്നാൽ ഷേബയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ഗീതാഞ്ജലിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 18 പേരിൽ 16 പേരെയും ഡിസ്ചാർജ് ചെയ്തു. 2 പേർ മാത്രമാണ് അവിടെ ഇപ്പോൾ ചികിത്സയിലുള്ളത്. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. പുറത്തു നിന്നുള്ള ആളുകളും പരിപാടിക്കെത്തിയത് അപകടത്തിന്‍റെ ആഘാതം കൂട്ടി.

Read More

നവകേരള സദസിനെതിരെ പോസ്റ്റർ പതിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ് ഇന്ന് കോഴിക്കോട് മുക്കത്ത് നടക്കും. എന്നാൽ മുക്കന്നു നടക്കുന്ന സദസിനെതിരെ വിവാദ പോസ്റ്ററുകൾ ഒട്ടിച്ച് യൂത്ത് ലീഗ്. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്നാണ് ലീഗ് ആരോപിക്കുന്നത്. മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പൽ കമ്മിറ്റി എന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. നവ കേരള സദസ്സിനെതിരെ പല സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേ സമയം കുസാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നവകേരള സദസിന്‍റെ മൂന്നാം ദിവസമായ ഇന്ന് സാംസ്കാരിക പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

Read More

കുസാറ്റ് പരിപാടി കാണാൻ പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നു; സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് പുറത്ത്

കൊച്ചി: നാടിനെ നടുക്കിയ അപകടമാണ് ഇന്നലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക് ഫെസ്റ്റിനിടെ സംഭവിച്ചത്. നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ സമാപന ദിവസമായ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി പരിപാടി നടത്തിയിരുന്നില്ല. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിന്‍റെ ടെക്‌നിക്കല്‍ ഫെസ്റ്റായിരുന്നു. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടിയാണ് നടക്കാനിരുന്നത്. എന്നാൽ പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. കോളേജിൽ നടന്ന ഫെസ്റ്റിൽ സമീപ കോളജുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. വിദ്യാർത്ഥികളെ പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ ഹാളിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇതു കൂടാതെ വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണുന്നതിനായി എത്തിയിട്ടുണ്ടായിരുന്നു. പരിപാടി തുടങ്ങുന്ന സമയമായപ്പോൾ പുറത്തു കൂടി നിന്നവർ അകത്തേക്ക് കയറാൻ ശ്രമിച്ചു. പെട്ടെന്ന് മഴ…

Read More