കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നതില്‍ താനുള്‍പ്പെടെയുള്ളവര്‍ക്ക് പൂര്ണയോജിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അച്ചു മിടുമിടുക്കിയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ എംഎല്‍മാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണ് ലഭിച്ചതെന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുപ്പലിനെക്കുറിച്ച് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിക്കാണ് ഇതേക്കുറിച്ച് അറിയാന്‍ സാധ്യതയുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആക്ഷേപമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്റേത് മികച്ച പ്രകടനമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Top News
ഇഡി അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം വർധിച്ചു; ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടി; കേരളത്തിലേക്ക് കൂടുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വരുന്നു
തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കും. ഇഡി അന്വേഷിക്കുന്ന കേസുകളുടെ എണ്ണം വർധിച്ചതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലാണെന്ന ഇഡി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നത്. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്, ലൈഫ്മിഷൻ കേസ്, സ്വർണക്കടത്ത് കേസ് ഉൾപ്പെടെ ധാരാളം കേസുകൾ അന്വേഷിക്കുന്നതിനാൽ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും വിവിധ റാങ്കുകളിലുള്ള കുടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് നിയമിക്കണമെന്ന് കാട്ടി കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡൽഹിയിലെ ഇഡി ഡയറക്ടർക്ക് രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കുന്ന വേളയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയക്കണമെന്ന ആവശ്യം ഇഡി ഡയറക്ടറേറ്റ് ഗൗരവമായി പരിഗണിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കവെ പോലീസിനെ ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താൻ…
Read Moreമല്ലു ട്രാവലർക്ക് എതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി എടുത്തു
യുട്യൂബർ മല്ലു ട്രാവലർക്ക് എതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി . എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിസ്ഥാനത്തുള്ള മല്ലു ട്രാവലർ എന്ന ഷക്കീർ വിദേശത്തായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നു. യുവതി കൊടുത്ത പരാതി വ്യാജമാണെന്ന പറഞ്ഞ് ഷക്കീർ വീഡിയോ ആയി രംഗത്ത് വന്നിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ അഭിമുഖത്തിനു വേണ്ടി വിളിച്ചുവരുത്തി യുട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് യുവതിയുടെ പരാതിയിൽമേൽ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു. സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും യുവതി പരാതി നൽകിയിട്ടുണ്ട്.
Read Moreആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചത് 50-ലധികം തവണ; മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ ജീവനോടെ തിന്നു. 50 തവണയാണ് കുഞ്ഞിനെ എലികൾ കടിച്ചത്. യുഎസിലെ ഇൻഡ്യാനയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചൽ ഷോനാബോം എന്നിവരെ അറസ്റ്റ് ചെയ്തു. ഇതേ വീട്ടിൽ താമസിച്ചിരുന്ന ഇവരുടെ ബന്ധു ഡെലാനിയ തുർമനെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും മറ്റൊരു കുടുംബാംഗവും അവരുടെ രണ്ട് കുട്ടികളുമായാണ് ദമ്പതികൾ വീട്ടിൽ താമസിച്ചിരുന്നത്. പോലീസ് അറിയിച്ചതനുസരിച്ച്, വീട്ടിലെത്തിയപ്പോൾ തലയിലും മുഖത്തും 50-ലധികം കടിയേറ്റ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന 6 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി. കുഞ്ഞിന്റെ വലതുകൈയിലെ നാല് വിരലുകളും തള്ളവിരലിന്റെ മുകളിൽ നിന്ന് മാംസവും നഷ്ടപ്പെട്ടു. വിരൽത്തുമ്പിലെ അസ്ഥികൾ കാണുന്ന നിലയിലായിരുന്നു. ഓരോ വിരലിൽ നിന്നും പകുതിയോളം മാംസം നഷ്ടപ്പെട്ടിട്ടുണ്ട്. ഇൻഡ്യാനാപോളിസിലെ ഒരു ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. ഇവരുടെ വീട്ടിലെ ചവറ്റുകുട്ടയിൽ എലി വിസർജ്ജനവും നിറഞ്ഞിരുന്നുവെന്ന്…
Read More“അനിലിന് കോൺഗ്രസായിരുന്നു ഇഷ്ടം; ആന്റണി സഹായിച്ചില്ല”; എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തൽ നടുക്കുന്നത്
കണ്ണൂർ: അനിൽ ആന്റണിയുടെ ലക്ഷ്യം കോൺഗ്രസ് രാഷ്ട്രീയമായിരുന്നുവെന്ന് എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ വെളിപ്പെടുത്തൽ. മകനായ അനിലിന്റെ രാഷ്ട്രീയപ്രവേശനത്തിന് എ.കെ. ആന്റണി സഹായങ്ങളൊന്നും ചെയ്തില്ലെന്നും എലിസബത്ത് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ വഴിയാണ് അവർ ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിന്റെ ജയ്പുർ ചിന്തൻശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരായ പ്രമേയം വന്നതോടെ അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനത്തിന് തടസമായി. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ തനിക്ക് വരാൻ സാധിക്കില്ലെന്ന കാര്യം അനിലിനെ നിരാശനാക്കി. അനിൽ ആന്റണിക്കു വേണ്ടി താൻ പ്രാർഥനകൾ തുടർന്നുകൊണ്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി ഓഫീസിൽനിന്ന് വിളിച്ച് അനിൽ ആന്റണിയെ ബിജെപിയിലേക്ക് ചേർക്കുകയായിരുന്നുവെന്നും എലിസബത്ത് ആന്റണി പറയുന്നു. കോവിഡിനുശേഷം ആന്റണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. കാലുകൾ രണ്ടും തളർച്ച ബാധിച്ചതുപോലെയായി. രാഷ്ട്രീയത്തിൽനിന്നു റിട്ടയർ ചെയ്താണ് ഡൽഹിയിൽനിന്നു കേരളത്തിലേക്ക് വന്നത്. കോവിഡിനുശേഷം താൻ പ്രാർഥനാ ജീവിതത്തിലേക്ക് കടന്നിരുന്നു. പ്രാർഥനകൾ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആന്റണിയുടെ ആരോഗ്യം വീണ്ടെടുക്കാനും…
Read Moreശക്തമായ മഴ, ജീർണാവസ്ഥയിലുള്ള വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് മരണം; രണ്ട് കുട്ടികൾ ആശുപത്രിയിൽ
വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്ക്. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. മാൻപൂർ പോലീസ് സ്റ്റേഷനു കീഴിലുള്ള ഹർഗാവ ഗ്രാമത്തിൽ വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്. ശ്യാം സുന്ദരി ദേവി (65), രഞ്ജു ദേവി (25) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികളായ അങ്കിത് കുമാർ (10), നികിത കുമാരി (12) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ശ്യാം സുന്ദരി ദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. രഞ്ജു ദേവിയെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി പാവപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോക്കൽ പോലീസ് മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. വീട് വളരെ പഴക്കമുള്ളതാണെന്നും ജീർണാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഇത് മൂലം മേൽക്കൂര തകർന്നിരിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഐടിഐ ക്ലാസിൽ പഠിച്ച ഇരുമ്പ് കട്ടിംഗ് ജീവിതത്തിലും പാഠമാക്കി; പഠിക്കുന്ന സ്ഥാപനത്തിലെ ജനൽകമ്പി കട്ട്ചെയ്ത് കുട്ടികൾ മോഷ്ടിച്ച് വിറ്റത് 7.5ലക്ഷം രൂപയുടെ സാമഗ്രികൾ
കട്ടപ്പന: കട്ടപ്പന ഐടിഐയിൽനിന്ന് പഠനത്തിനുപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ മോഷ്ടിച്ചു വിറ്റ കേസിൽ രണ്ടു വിദ്യാർഥികളും ആക്രി വ്യാപാരിയും അറസ്റ്റിലായി. കഴിഞ്ഞ ഓണാവധിക്കാണ് മോഷണം നടന്നത്. മോഷ്ടിച്ച വസ്തുക്കൾക്ക് ഏകദേശം ഏഴര ലക്ഷം രൂപ വില വരും. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു മോഷണം. ഐടിഐ വിദ്യാർഥികളായ കൊച്ചുകാമാക്ഷി എംകെപടി പ്ലാന്തറയ്ക്കൽ ആദിത്യൻ (22), എഴുകുംവയൽ കുരിശുമൂട് കപ്പലുമാക്കൽ അലൻ (19), ആക്രി വ്യാപാരി ഇരട്ടയാർ പാറക്കോണത്ത് രാജേന്ദ്രൻ (59) എന്നിവരാണ് പ്രതികൾ. കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.മൂന്ന് എച്ച്പിയുടെ നാല് ത്രീ ഫേസ് മോട്ടോറുകൾ, 77 കിലോഗ്രാം തൂക്കം വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകൾ, ലെയ്ത്ത് മെഷിന്റെ അഞ്ചു ചക്കുകൾ ഉൾപ്പെടെ പതിനൊന്ന് യന്ത്രസാമഗ്രികളാണ് ആദിത്യനും അലനും ചേർന്ന് മോഷ്ടിച്ചത്. കോളജിലെ വർക്ക് ഷോപ്പിന്റെ ജനാലയുടെ കമ്പി ഇളക്കിയാണ് ഇവർ അകത്തു കയറി…
Read Moreകുടുംബപ്രശ്നവും, ഭർത്താവിന്റെയും ബന്ധുവിന്റെയും ക്രൂരമർദനവും; വയനാട്ടിൽ നിന്നും കാണാതായ അമ്മയ്ക്കും മക്കൾക്കും പറാനുള്ളത് കണ്ണീർകഥകൾ…
കൽപറ്റ: വയനാട്ടിൽനിന്ന് നാലു ദിവസം മുന്‍പു കാണാതായ അമ്മയെയും അഞ്ച് പിഞ്ചുമക്കളെയും തിരികെ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പോലീസ് ഇവരെ കൽപ്പറ്റയിലെത്തിച്ചത്. ബന്ധുവീട്ടിൽ പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവരെ കൽപ്പറ്റ ‘സ്നേഹിത’യിലേക്ക് മാറ്റി. ചെറിയ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ‘സ്നേഹിത’യിലേക്ക് മാറ്റിയതെന്ന് പോലീസ് അറിയിച്ചു. കുടുംബപ്രശ്നം മൂലമാവണ് നാടുവിട്ടതെന്നും ഭര്‍ത്താവും ബന്ധുവും തന്നെയും മക്കളെയും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വയനാട് കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന മലപ്പുറം ചേളാരി സ്വദേശികളായ കുടുംബത്തെയാണ് ഗുരുവായൂരിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 19-ന് വൈകിട്ട് ചേളാരിയിലെ സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയ അമ്മയെയും 12, 11, 9, 5, 4 വയസുള്ള മക്കളെയുമാണ് കാണാതായത്. എന്നാൽ, ഇവർ ചേളാരിയിലെ വീട്ടിൽ എത്തിയില്ല. അതോടെ യുവതിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബന്ധുക്കൾ കമ്പളക്കാട്…
Read Moreവിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഭാര്യയുടെ കല്യാണസാരിയിൽ യുവാവ് ജീവനൊടുക്കി; യുവതിയെ ചോദ്യം ചെയ്ത് പോലീസ്
ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം നാൾ യുവാവ് ഭാര്യയുടെ കല്യാണസാരിയിൽ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുൻപാണു നടന്നത്. ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പോലീസ് അറിയിച്ചു. യുവതിയെയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്തു.
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊയ്തീനു വേണ്ടി ഡൽഹിയിൽനിന്ന് അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം
തൃശൂർ: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം ശക്തമായതോടെ മൊയ്തീനടക്കമുള്ള സിപിഎം നേതാക്കൾക്കായി ഡൽഹിയിൽനിന്ന് പ്രഗ്തഭനായ മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ സിപിഎം നീക്കം. ഇതിനായി ഡൽഹിയിലെ സിപിഎമ്മിലെ കേന്ദ്രനേതാക്കളുമായി സംസ്ഥാന നേതാക്കൾ ചർച്ച ചെയ്തു. നിരവധി പ്രമാദ കേസുകളിൽ ഹാജരായിട്ടുള്ള മുതിർന്ന അഭിഭാഷകനെ തന്നെ കേരളത്തിൽ സിപിഎമ്മിനെതിരെയുള്ള കരുവന്നൂർ കേസിൽ ഹാജരാക്കാനാണ് നീക്കം. ഡൽഹിയിലെ സിപിഎം നേതാക്കൾ ഈ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കേസ് ഏറ്റെടുക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ കൂടുതൽ കുരുക്കിലേക്കാണ് സിപിഎമ്മും നേതാക്കളും നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച നിയമസഹായത്തിനായി കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിചയസന്പന്നനായ അഭിഭാഷകനെ തന്നെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഒരു സിറ്റിംഗിനു തന്നെ വലിയ തുക പ്രതിഫലം വാങ്ങുന്ന അഭിഭാഷകനാണെങ്കിലും കേസിന്റെ…
Read More