യാത്രാക്ഷീണത്തിൽ കാറിൽ നിന്ന് ഇറങ്ങിയില്ല; മണ്ണ് ഇടിഞ്ഞ് വീണ് വയോധിക മരിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരിയും കുടുംബവും

ഉപ്പുതറ: കുട്ടിക്കാനത്തിന് സമീപം നിർത്തിയിട്ട കാറിന് മുകളിൽ മണ്ണും പാറയും വീണ് സ്ത്രീ മരിച്ചു. ഉപ്പുതറ വളകോട് ചാത്തനാട്ട് സോമിനി (67)യാണ് മരിച്ചത്. കന്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും ഭാര്യ കട്ടപ്പന പോലീസ്‌സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ അനുഷ്കയും കുടുംബവുമായിരുന്നുകാറിലുണ്ടായിരുന്നത്. വിനോദ യാത്ര കഴിഞ്ഞ് കട്ടപ്പനയ്ക്കുള്ള യാത്രയ്ക്കിടയിൽ വളഞ്ഞങ്ങാനത്ത് വാഹനം നിർത്തി വിശ്രമിക്കുന്നിടയിലാണ് അപകടം. വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ ആറു പേരാണുണ്ടായിരുന്നത്. സോമിനി ഒഴികെയുള്ളവർ കാറിന് പുറത്തിറങ്ങിയിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വലിയ പാറയോടൊപ്പമാണ് മണ്ണിടിഞ്ഞു വീണത്. വാഹനത്തിലുണ്ടായിരുന്ന സോമിനി തത്ക്ഷണം മരിച്ചു.ഇവർ ബിബിന്‍റെ വീട്ടിലെ ജോലിക്കാരിയാണ്. അനുഷ്കയുടെ കഴുത്തിനാണ് പരിക്കേറ്റത്. കുട്ടികളെ നിസാര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോമിനിയുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.  

Read More

ഒരു സ്മോളിന്‍റെ വിലപോലുമില്ലേ ജീവന്;  മദ്യപിക്കുന്നതിനിടെ കൈതട്ടി മദ്യം മറിഞ്ഞുപോയി; യുവാവിനെ കുളത്തിൽ മുക്കിക്കൊന്ന്  സുഹൃത്ത്

തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. വെള്ളിയാഴ്ച കല്ലമ്പലം സ്വദേശി രാജുവിനെ നാവായിക്കുളത്തുള്ള സ്വകാര്യ വ്യക്തിയുടെ വയലിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രാജുവിന്‍റ സുഹൃത്ത് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ രാജുവിന്‍റെ മരണത്തിൽ സംശയം ഉന്നയിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്‌. സുഹൃത്തുമൊത്ത് ഇദ്ദേഹം മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ സുനിലിന്‍റെ ഗ്ലാസ് രാജു തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Read More

വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടെത്തിയത് കാലുകള്‍ ! പിന്നീട് ഡ്രോണ്‍ പറത്തിയപ്പോള്‍ കണ്ടത്…

കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാലുകള്‍ കണ്ട സ്ഥലത്തുനിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി.എല്ലാ ശരീരഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കാലുകള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് മീറ്ററുകള്‍ക്ക് അപ്പുറം വയലില്‍നിന്നാണ് ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഊരള്ളൂരില്‍ നടുവണ്ണൂര്‍ റോഡിലെ വയലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍ കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയതിന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലാണ്. വയലില്‍നിന്ന് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെടുത്തത് പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കൊയിലാണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍നിന്ന് കാണാതായവരെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി…

Read More

ഏഴുവയസ്സുകാരിയ്ക്ക് പേവിഷ കുത്തിവയ്‌പ്പെടുത്ത സംഭവം ! നഴ്‌സിനെ പുറത്താക്കി

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഏഴുവയസ്സുകാരിയ്ക്ക് മരുന്നു മാറി പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്പെടുത്ത സംഭവത്തില്‍ നടപടി. താല്‍ക്കാലിക ജോലിക്കാരിയായ നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നല്‍കുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയില്‍ ചീട്ടെടുക്കാന്‍ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നല്‍കിയത്. പനിബാധിച്ച കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച ഒപിയില്‍ ഡോക്ടറെ കാണിച്ചിരുന്നു. പനി കുറയാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ പനിയുടെ ഗുളിക കഴിക്കണമെന്നും പനി കുറയുമ്പോള്‍ രക്തപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. ഇതുപ്രകാരമാണു കാഷ്വാലിറ്റിയുടെ സമീപത്തുള്ള നഴ്‌സിംഗ് റൂമിലെത്തി…

Read More

ടൂറിസ്റ്റ് കേന്ദ്രത്തിൽ കോളജ് വിദ്യാര്‍ഥിനികളുടെ മയക്കുമരുന്ന് ഉപയോഗം; വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി, സദാചാര പോലീസിംഗിന് ഇരയായെന്ന് വിദ്യാർഥികൾ

കോഴിക്കോട്: വയനാട്ടിൽ കോളജ് ഹോസ്റ്റലില്‍നിന്ന് അവധിദിനത്തില്‍ ടൂറിനിറങ്ങിയ അഞ്ച് വിദ്യാര്‍ഥിനികള്‍ സദാചാര പോലീസിംഗിന് ഇരയായി. ഇതുമായി ബന്ധപ്പെട്ടുള്ള പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയുംചെയ്തു. പെണ്‍കുട്ടികൾക്കു നിര്‍ബന്ധിച്ച് മയക്കുമരുന്നുള്‍പ്പെടെ നൽകുന്ന വീഡിയോകളാണ് പ്രചരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വയനാട്ടിലെ ഒരു കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനികളാണ് കോളജിന് തൊട്ടടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയത്. കുറച്ചുപേര്‍ പെൺകുട്ടികളുടെ അടുത്തുകൂടുകയും ‘കമ്പനി’ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. ഇവര്‍ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്രെ. നിര്‍ബന്ധത്തിനുവഴങ്ങി പെണ്‍കുട്ടികളില്‍ ചിലര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. പ്രദേശവാസികളില്‍ ഒരാള്‍ ഇതിന്‍റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ ഇട്ടു. വീഡിയോ പുറത്തുവന്നതോടെ കോളജ് അധികൃതർ അഞ്ചു പെണ്‍കുട്ടികളെയും കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ലഹരിമാഫിയയ്ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കോളജ് അധികൃതര്‍ പറയുന്നു. അതേസമയം, അവധി ദിനത്തിലാണ് ടൂര്‍ പോയതെന്നും സദാചാര പോലീസിംഗിന് തങ്ങൾ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പതിറ്റാണ്ടുകൾക്ക് ശേഷം പുതുപ്പള്ളിയിൽ യുവാക്കളുടെ പോരാട്ടം; തീപാറുന്ന പ്രചാരണവുമായി മുന്നണികൾ

ജോമി കുര്യാക്കോസ് പുതുപ്പള്ളി: പതിറ്റാണ്ടുകൾക്കുശേഷം യുവാക്കള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പുതുപ്പള്ളിയില്‍ പ്രചാരണം ഇക്കുറി തീപാറും. ആരോപണ-പ്രത്യാരോപണങ്ങളുമായി മൂന്നു മുന്നണികളും കളം നിറഞ്ഞുകഴിഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് രംഗത്തിറക്കിയ മകൻ ചാണ്ടി ഉമ്മൻ ഏറെമുന്നിലായിക്കഴിഞ്ഞു. ചാണ്ടി ഉമ്മന്‍റെ മണ്ഡലപര്യടനം തുടർന്നു വരികയാണ്. 14നു യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കും. പ്രമുഖ നേതാക്കൾ ഇപ്പോൾതന്നെ മണ്ഡലത്തിലുണ്ട്.കഴിഞ്ഞ രണ്ടുതവണ ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ജയ്ക് സി.  തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.  മുപ്പത്തിയേഴുകാരനായ ചാണ്ടി ഉമ്മന്‍റെ കന്നി മത്സരമാണ്. മുപ്പത്തിമൂന്നുകാരനായ ജെയ്ക്കിന് ഇത് മൂന്നാം വട്ടവും. 2016, 2021 വർഷങ്ങളിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരേ ജെയ്ക് മത്സരിച്ചിരുന്നു. 17നായിരിക്കും ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. 16ന് മണര്‍കാട്ടു ചേരുന്ന നിയോജകമണ്ഡലം കണ്‍വന്‍ഷനോടെ എല്‍ഡിഎഫിന്‍റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി…

Read More

ചായ പാക്കറ്റിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ചത് കോടികളുടെ വജ്രം; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മുബൈ വിമാനത്താവളം വഴി വജ്രം കടത്താന്‍ ശ്രമിച്ചയാൾ പിടിയില്‍. ദുബായിലേക്ക് പോകുവാനായി എത്തിയ ഇയാളുടെ കൈയില്‍ നിന്നും 1.49 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളാണ് മുബൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തിയത്. തുടർന്ന് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത വജ്രങ്ങള്‍ ചായ പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്ന നിലയിലായിരുന്നു.  ഇതിന് മുമ്പ് ഇന്‍ഡി ഗോ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് 85 ലക്ഷം രൂപവിലമതിക്കുന്ന സ്വര്‍ണം കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. Mumbai Air Customs on 9th August seized 1559.6 carat natural and lab grown diamonds worth Rs 1.49 Cr from a person travelling to Dubai, which were ingeniously concealed inside a tea packet. The passenger arrested and remanded to…

Read More

പതിനൊന്ന് കാരന് പീഡനം; കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിടക്കയുടെ അറയിൽ ഒളിപ്പിച്ചു; പിടിയിലായത് അമ്മയുടെ കൂട്ടുകാരി

ന്യൂഡൽഹി: ആൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയുടെ അറയിൽ ഒളിപ്പിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദരാപുരിയിലായിരുന്നു സംഭവം. 11 വയസുള്ള കുട്ടിയുടെ മരണത്തിന് കാരണക്കാരിയകട്ടെ കുട്ടിയുടെ മാതാപിതാക്കൾക്ക് പരിചയമുള്ള സ്ത്രീയും.  സംഭവത്തെക്കുറിച്ച് പോലീസ്  പറ‍യുന്നതിങ്ങനെ. വ്യാഴാഴ്ച രാത്രി 8.30 ന് ബിഎൽകെ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരിചയക്കാരിയായ പൂജ എന്ന സ്ത്രീയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച കുട്ടിയുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പൂജ കൊലപാതകം നടത്തുകയായിരുന്നെന്ന് പറയുന്നു. വ്യാഴാഴ്ച പെൺകുട്ടിയുടെ അമ്മ ഇല്ലാതിരുന്ന സമയത്താണ് പൂജ വീട്ടിലെത്തി പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അധ്യാപിക അമ്മയെ വിളിച്ച് കുട്ടി ക്ലാസിൽ വന്നില്ലെന്ന് അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മ മകനെ തെരഞ്ഞ് വീട്ടിലെത്തിയപ്പോൾ…

Read More

വിദേശത്ത് നിന്ന് ഭാര്യയ്ക്ക് അയച്ചു നൽകിയത് ഒരുകോടി; നാട്ടിൽ ഭാര്യ  അടിച്ചുപൊളിച്ചപ്പോൾ മൂന്നുലക്ഷത്തിന്‍റെ കടം; നാട്ടിലെത്തിയ പ്രവാസി യുവതിയെ തലയ്ക്കടിച്ചുകൊന്നു

തൃശൂർ: ഉറങ്ങിക്കിടന്ന ഭാര്യയെ കന്പിപ്പാരകൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രവാസിയായ ഭർത്താവ് പോലീസിൽ കീഴടങ്ങി. ചേറൂർ കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) സംഭവത്തിനുശേഷം വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണമെന്ന് ഉണ്ണികൃഷ്ണൻ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വിദേശത്തായിരുന്ന ഇയാൾ ഭാര്യയ്ക്കു പലപ്രവാവശ്യമായി ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക ഭാര്യയുടെ കൈയിലുണ്ടായിരുന്നില്ലെന്ന് പറയുന്നു. കൂടാതെ കടവും ഉണ്ടായിരുന്നു. അപരിചിതനുമായി ഭാര്യയ്ക്കു ബന്ധമുണ്ടെന്ന സംശയത്തിനൊടുവിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടിൽ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്.…

Read More

“വീണയുടെ കമ്പനി  ഇനിയും സേവനം കൊടുക്കും, പണവും വാങ്ങും; മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയക്കുന്നു; മാസപ്പടി വിവാദത്തിൽ എ.കെ.ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ മാസപ്പടി വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. കരിമണൽ കന്പനിയിൽനിന്നു വീണ പണം കൈപ്പറ്റിയ സംഭവത്തിൽ വീണയുടെ ഇടപാടുകൾ സുതാര്യമാണ്. വീണയുടെ കന്പനി ഇനിയും സേവനം കൊടുക്കുകയും അതിനനുസരിച്ചുള്ള വേതനം വാങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷം എന്തുകൊണ്ട ് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ട ് വന്നില്ല. മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയപ്പെടുന്നു എന്നതാണ് കാരണം. രണ്ട് കന്പനികൾ തമ്മിലുള്ള ഇടപാടുകൾ നിയമവിരുദ്ധമല്ല. ജുഡീഷൽ അന്വേഷണം വേണോയെന്ന ആവശ്യം ഇപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു. വീണ വിജയനെതിരായ മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജന്‍ഡയുണ്ട്. പിണറായിക്ക് പണം നല്‍കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ. ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചോ.- എ.കെ.ബാലൻ ചോദിച്ചു. മാസപ്പടി വിവാദം കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോണ്‍ഗ്രസിനുള്ളിൽ…

Read More