കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചത് ക്രൂരമായ ശാരീരിക പീഡനത്തിനും കുറ്റവിചാരണയ്ക്കുമൊടുവില്‍. യുവതിയുടെ മരണത്തിനു തൊട്ടു മുമ്പെടുത്ത വീഡിയോ ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈലില്‍ നിന്നു ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. കോട്ടയം ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലില്‍ രവിയുടെയും തങ്കമ്മയുടെയും മകള്‍ രേഷ്മ രവിയാണു (27) ബുധനാഴ്ച രാത്രി ഒമ്പതരയോടെ കുത്തേറ്റു മരിച്ചത്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത രേഷ്മയുടെ സുഹൃത്തും ഇതേ ഹോട്ടലിലെ കെയര്‍ടേക്കറുമായ കോഴിക്കോടു ബാലുശേരി പി.എ. നൗഷിദിന്റെ അറസ്റ്റ് നോര്‍ത്ത് പോലീസ് രേഖപ്പെടുത്തി. നോര്‍ത്ത് കൈപ്പിള്ളി ലെയിനിലെ കൈപ്പിള്ളി അപ്പാര്‍ട്ട് ഹോട്ടലിലാണു സംഭവം നടന്നത്. നൗഷിദിന്റെ ചില ശാരീരിക പ്രത്യേകതകളെ രേഷ്മ കളിയാക്കുകയും ഇക്കാര്യം സുഹൃത്തുക്കളോടു പങ്കുവയ്ക്കുകയും ചെയ്തതിലെ വൈരാഗ്യമാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രതിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെ രേഷ്മയും നൗഷിദും അടുപ്പത്തിലാവുന്നത്. തനിക്കൊപ്പം ലിവിങ് ടുഗദര്‍ ജീവിതമാരംഭിക്കാന്‍ ഫ്ളാറ്റ് വാടകയ്ക്കെടുക്കാന്‍ രേഷ്മ നൗഷിദില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ്…
Read MoreCategory: Top News
യുപിയില്‍ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നു ! വീഡിയോ
ബൈക്കിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് ബിജെപി നേതാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34)യാണ് വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മൊറാദാബാദിലെ പാര്‍ശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മറ്റൊരാള്‍ക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേര് പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ഉടന്‍ തന്നെ മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ നടന്നു നീങ്ങുന്ന ചൗധരിയെ അക്രമിസംഘം വെടിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊലപാതകത്തില്‍ പങ്കുള്ള അമിത് ചൗധരി, അനികേത് എന്നിവരുടെ പേര് കുടുംബം വെളിപ്പെടുത്തിയാതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് മൊറാദാബാദ് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭാല്‍ ജില്ലയിലെ എന്‍ചോറ കാംബോ സ്വദേശിയാണ്…
Read Moreഎടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരുടെ രക്ഷകൻ; നജീബിന്റെ പുത്തൻതട്ടിപ്പ് രീതിയിൽ പണം നഷ്ടപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നത്; പുതിയ തട്ടിപ്പിരീതിയിങ്ങനെ…
കൊച്ചി: എടിഎമ്മില്‍ പണമെടുക്കാന്‍ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച് കാര്‍ഡ് കൈക്കലാക്കി പണം തട്ടിയിരുന്നയാളെ പോലീസ് പിടികൂടി. ചേര്‍ത്തല അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി നജീബി(35)നെയാണു എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായമായവരെയും സ്ത്രീകളെയുമാണ് പ്രതി തട്ടിപ്പിനിരയാക്കിയിരുന്നത്. എടിഎമ്മില്‍നിന്നു പണം ലഭ്യമാകാന്‍ എന്തെങ്കിലും പ്രശ്നം നേരിടുന്ന സമയത്ത് ഇയാള്‍ അവരെ സമീപിക്കുകയും അവരുടെ കാര്‍ഡ് വാങ്ങി പണം എടുത്തശേഷം യഥാര്‍ഥ കാര്‍ഡ് തിരികെ നല്‍കാതെ പ്രതി കൈയില്‍ കരുതിയിരുന്ന മറ്റൊരു എടിഎം കാര്‍ഡ് തിരികെ നല്‍കുകയും ചെയ്യും. ഇതിനുശേഷം അടുത്ത എടിഎം സെന്ററില്‍ പോയി തട്ടിയെടുത്ത കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതാണ് പ്രതിയുടെ രീതി. അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ കൂടുതല്‍ പണമുണ്ടെങ്കില്‍ രാത്രി 11.58ന് ആ ദിവസത്തെ ബാക്കി തുകയും 12നുശേഷം പിറ്റേദിവസത്തെ തുകയും പിന്‍വലിക്കും. കൂടാതെ കാഷ് ഡെപ്പോസിറ്റ് മെഷീന് വഴി പണം…
Read Moreഇൻസ്റ്റഗ്രാം പ്രണയം, ഒന്നിച്ചു താമസിക്കുന്നതുവരെയെത്തി; എങ്കിലും നൗഷാദിന് സംശയം രേഷ്മയ്ക്ക് വേറെ ബന്ധമുണ്ടോ; കാമുകിയുടെ കഴുത്തിൽ കത്തികുത്തിറക്കിയ കൊന്ന യുവാവ് പറഞ്ഞതിങ്ങനെ…
കൊച്ചി: കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്കു കാരണം യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമാണെന്ന് പോലീസ്. ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ(26) ആണ് കഴുത്തിന് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദി(30) നെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഇന്നലെ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പ്രതിയെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷിദ് ജോലി ചെയ്യുന്ന ഓയോ ഹോട്ടലില്‍ ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടലിലേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു. 2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായി. കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. ഇരുവരും പലപ്പോഴും…
Read Moreസ്ഥിരം മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന അച്ഛൻ; ദുശീലം ചോദ്യം ചെയ്ത മകനെ വെട്ടിവീഴ്ത്തി; ആക്രമണം തടയാനെത്തിയ മകളേയും ഭാര്യയേയും വെട്ടി;നടുക്കം മാറാതെ അയൽക്കാർ
അടിമാലി: മദ്യലഹരിയില്‍ അച്ഛന് മകനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. അടിമാലി ആനച്ചാലിന് സമീപം മുതുവാന്‍കുടിയില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മഞ്ചുമലയില്‍ ശ്രീജിത്തി (16) നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ അച്ഛന് സിനോജിനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ സിനോജ് മകന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഇയാളുടെ ആക്രമണം തടയാനെത്തിയ ശ്രീജിത്തിന്റെ അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകന് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ അമ്മയും സഹോദരിയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreമാസപ്പടി വാങ്ങിയവരില്‍ യുഡിഎഫ് നേതാക്കള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ ! കമ്പനി സിഎഫ്ഒ പറയുന്നതിങ്ങനെ…
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സ്വകാര്യ കമ്പനി മാസപ്പടി നല്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കാച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്.എല്‍.) സി.എഫ്ഒ കെ എസ് സുരേഷ് കുമാര്‍. പാരിസ്ഥിതിക ആഘാതമുണ്ടാക്കുംവിധം ഖനനം ചെയ്തെടുക്കുന്ന ഇല്‍മനൈറ്റാണ് കമ്പനിയുടെ അസംസ്കൃതവസ്തു. ഇക്കാരണത്താല്‍ വലിയഭീഷണികള് ബിസിനസിന് നേരിടാറുണ്ട്. അത് മറികടക്കാനാണ് രാഷ്ട്രീയക്കാര്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും പണം നല്കുന്നതെന്നുമാണ് സുരേഷ് കുമാര്‍ മൊഴിനല്‍കിയത്. 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ സി.എം.ആര്.എല്ലിന് വ്യാജമായി കെട്ടിച്ചമച്ച ചെലവുകള്‍ 135.54 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍നിന്ന് 73.38 കോടിയുടെ റിബേറ്റ് വേണമെന്നാവശ്യപ്പെട്ട് കമ്പനി നല്കിയ ഒത്തുതീര്‍പ്പ് (സെറ്റില്‍മെന്റ്) അപേക്ഷയാണ് ബോര്‍ഡ് പരിഗണിച്ചത്. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. ഇതിനെ ട്രാന്സ്പോര്ട്ടേഷന് ചെലവായാണ് കമ്പനിയുടെ കണക്കില്‍ എഴുതിയിരുന്നതെന്ന് കമ്പനി കാഷ്യര്‍…
Read Moreകളി കാത്തിരുന്നു കാണാം..! കുടുംബം മുഴുവൻ പങ്കാളികൾ; പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ സ്വപ്ന സുരേഷ്
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അഴിമതിക്ക് മുൻഗണന കൊടുക്കുമ്പോൾ സത്യസന്ധത തിന്മയായി മാറുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കുടുംബം മുഴുവൻ പങ്കാളികൾ ആണന്നും കളി കാത്തിരുന്നു കാണാം എന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ.. കാത്തിരുന്നു കാണുക..എല്ലാം.. സർവീസ് ചാർജ്, മുൻകൂർ പണമിടപാടുകൾ, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകൾ.. സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേർന്ന് മകൾ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോൾ ആ അച്ഛനും മകളും സെലിബ്രിറ്റികൾ! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികൾ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു…
Read Moreസത്യം പുറത്ത് പറയാൻ പാടില്ലായിരുന്നു; മാവേലി സ്റ്റോറിൽ സാധനങ്ങളില്ലെന്ന വെളിപ്പെടുത്തൽ; മാനേജർക്ക് സസ്പെൻഷൻ
കോഴിക്കോട്: മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ. നിധിനെയാണ് സസ്പെൻഡ് ചെയ്തത്. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈക്കോയുടെ റീജണൽ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ പൂപ്പൽ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈക്കോ മാനേജർ പറയുന്നത്. കണ്ടെത്തിയ സാധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ഉണ്ടായിരുന്നുളളു. സപ്ലൈക്കോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകൾക്ക് ഏതെല്ലാം സാധനം ഡിപ്പോയിൽ ലഭിക്കുമെന്ന് അറിയാൻ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാൻ ആളുകൾ വരി നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോർഡ് വച്ചതെന്നും മാനേജർ വിശദമാക്കിയിരുന്നു. എന്നാൽ ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ സസ്പെൻഷൻ…
Read Moreഅതേ, ഉമ്മന്‍ ചാണ്ടിയെപ്പോലെ… ഔദ്യോഗിക പ്രഖ്യാപനം വന്നു; അപ്പയുടെപാത പിൻതുടർന്ന് ആദ്യം പോയത് പുതുപ്പള്ളി പള്ളിയിലേക്ക്; പിന്നീട് മണ്ഡലത്തിലേക്കും…
ജോമി കുര്യാക്കോസ് പുതുപ്പള്ളി: അലസമായ തലമുടിയും പള്ളികളിലെ പ്രാര്‍ഥനയും പക്വതയോടെയുള്ള പ്രതികരണവുമൊക്കെയായി ഉമ്മന്‍ ചാണ്ടിയെന്ന അതികായകനെ അനുസ്മരിക്കുംവിധമായിരുന്നു ചാണ്ടി ഉമ്മന്‍ ഇന്നലെ. ഔദ്യോഗിക പ്രഖ്യാപനം വരുംവരെ ഒന്നും പ്രതികരിക്കാതെ, നേരിട്ട് അറിയിപ്പു ലഭിച്ചതിനുശേഷം മാത്രം നിലപാടുകള്‍ തുറന്നുപറഞ്ഞും ചാണ്ടി ഉമ്മനെന്ന രാഷ്ട്രീയക്കാരന് ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാവാന്‍ ഇറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ച് യുഡിഎഫ് ഒപ്പംനിന്നപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമായി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനുശേഷം പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനാകുമെന്ന അഭ്യൂഹം പരന്നിരുന്നു. മണ്ഡലത്തിനു പുറത്ത് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനങ്ങളിലായിരുന്നു ഇന്നലെ മുഴുവന്‍ ചാണ്ടി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ വൈകിട്ട് ആറരയോടെ പുതുപ്പള്ളി പള്ളിയില്‍ എത്തി. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്ക് കൂപ്പുകൈകളോടെ മാത്രം നിന്നു. പിന്നെ പ്രിയപ്പെട്ട അപ്പായുടെ കല്ലറയില്‍ കുമ്പിട്ട് പ്രാര്‍ഥിച്ചു. മെഴുകുതിരി തെളിച്ചു. പുണ്യാളനെ തൊഴുത് പുറത്തിറങ്ങുമ്പോഴേക്കും എഐസിസി ആസ്ഥാനത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള…
Read Moreനിയമവിരുദ്ധ ഇടപാടിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി; സ്വകാര്യ കമ്പനി മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി. സിഎംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തി. 2017- 2020 കാലയളവിലാണ് എസ്.എന്‍.ശശിധരന് കര്‍ത്തായുടെ കമ്പനി പണം നല്‍കിയത്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നല്‍കിയതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. വീണയും ഇവരുടെ സ്ഥാപനമായ എക്സാലോജിക്കും വിവിധ സേവനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് സിഎംആര്‍എലുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സേവനങ്ങള്‍ ഒന്നും നല്‍കിയില്ല. എന്നാല്‍ കരാര്‍ പ്രകാരം പണം നല്‍കിയെന്ന് കര്‍ത്ത ആദായ നികുതി വകുപ്പിന് മൊഴി നല്കി. വീണയ്ക്കും കമ്പനിക്കും നല്കിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പ്പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു. സിഎംആര്‍എല്‍ എന്ന കമ്പനിയുടെ ചിലവുകള്‍ വന്‍ തോതില്‍ പെരുപ്പിച്ച് കാട്ടി നികുതി വെട്ടിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
Read More