ഹരിയാന കലാപത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച ഇടിച്ചു തകര്‍ത്ത ജില്ലാ ഭരണകൂടം. നൂഹ് ജില്ലയിലെ സഹാറാ ഹോട്ടല്‍ ആണ് ജെസിബി ഉപയോഗിച്ച് പൊളിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റങ് ദളിന്റെയും നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത് ഈ കെട്ടിടത്തില്‍ നിന്നാണെന്നാണ് ആരോപണം. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിക്കല്‍ നടപടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന പൊളിക്കല്‍ നടപടിയില്‍ ശനിയാഴ്ച മാത്രം ജില്ലയിലെ ഇരുപതിലേറെ മെഡിക്കല്‍ ഷോപ്പുകളും മറ്റു കടകളും തകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളുമാണ് പൊളിക്കുന്നതെന്നാണ് വിഷയത്തില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. അതിനാല്‍ത്തന്നെ ബുള്‍ഡോസര്‍ നീക്കം കലാപകാരികള്‍ക്കെതിരെയുള്ള നടപടിയായാണ് വിലയിരുത്തുന്നത്. നല്‍ഹാറിലെ ഷഹീദ് ഹസന് ഖാന് മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ കടകള്‍ ശനിയാഴ്ച തകര്‍ത്തിരുന്നു. ഇവ കൂടാതെ ജില്ലയില്‍ നിരവധി ഇടങ്ങളില്‍ മറ്റു കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍…
Read MoreCategory: Top News
നെടുങ്കണ്ടത്ത് വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന് സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന് എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല് തെന്നി താഴേക്കുവീണ് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടെന്ന സംശയത്തെത്തുടര്‍ന്ന് രാത്രിയില്‍ത്തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. രാത്രി 11 മണിയോടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വീണ്ടും മഒരു മണിക്കൂറോളംനടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരിപ്പും കണ്ടെത്തിയതാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതായി സംശയിക്കാന്‍ കാരണം. നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശനിയാഴ്ച വൈകീട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍…
Read Moreപോലീസിന്റെ “112′ ഫോൺ സേവനം; പ്രതിദിനം എത്തുന്നത് 5000ലധികം കോളുകള്‍ ; നേരംപോക്കിനു വിളിച്ചാല്‍ പോലീസ് പൊക്കും
സീമ മോഹന്‍ലാല്‍കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ പോലീസ് സഹായം ആവശ്യപ്പെട്ട് കേരള പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112 ലേക്ക് പ്രതിദിനം എത്തുന്നത് അയ്യായിരത്തിലധികം കോളുകള്‍. ഇതില്‍ സംസ്ഥാനമൊട്ടാകെ പോലീസിന്റെ സേവനം ഉടന്‍ ആവശ്യമെന്നു തോന്നുന്ന 600 കോളുകളിലാണ് പ്രതിദിനം കേസ് എടുക്കുന്നത്. ബാക്കിയുള്ളവ വിവരങ്ങള്‍ നല്‍കാനും അന്വേഷണങ്ങള്‍ക്കും മറ്റുമായി എത്തുന്ന കോളുകളാണ്. 112 ലേക്ക് ഏറ്റവുമധികം കോളുകള്‍ വരുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. ഇതില്‍ കഴിഞ്ഞ വ്യാഴാഴ്ച മാത്രം തിരുവനന്തപുരം സിറ്റി, റൂറല്‍ പരിധിയിലെത്തിയ ഫോണ്‍ കോളുകളില്‍ നിന്ന് 115 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. രണ്ടാം സ്ഥാനം എറണാകുളം ജില്ലയക്കാണ്. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച 107 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളാണ് തൊട്ടു പിന്നാലെയുള്ളത്. 2019 ഫെബ്രുവരിയിലാണ് 112 ടോള്‍ ഫ്രീ സംവിധാനം ആരംഭിച്ചത്. തിരുവനന്തപുരം വഴുതക്കാട് സംസ്ഥാന പോലീസ് ആസ്ഥാനത്താണ് 112…
Read Moreവീണ്ടും കോവിഡ് വ്യാപനം ! ഏറ്റവും പുതിയ വകഭേദം ‘ഏരിസ്’ വ്യാപകമാവുന്നു ; ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’എന്നാണ് പുതിയ വകഭേദത്തെ വിളിക്കുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. ജൂലൈ രണ്ടാം വാരത്തില്‍ യുകെയിലെ സീക്വന്‍സുകളില്‍ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ പറയുന്നത്. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ…
Read Moreമരുമകനെ വിശ്വാസമാണ്…അവന് അങ്ങനെയൊരു രീതിയില്‍ പോകില്ല ! സ്നേഹയുടെ അച്ഛന് പറയുന്നതിങ്ങനെ
കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ(24)യെ ആശുപത്രിയില്‍ കൊല്ലാന്‍ശ്രമിച്ച സംഭവത്തില്‍ മരുമകന് അരുണിനെ സംശയമില്ലെന്ന പ്രതികരണവുമായി സ്നേഹയുടെ അച്ഛന്. ആശുപത്രിയില്‍ പ്രസവിച്ച് കിടക്കുകയായിരുന്ന സ്നേഹയെ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ സ്വദേശി അനുഷ(30)യാണ് നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാന്‍ ശ്രമിച്ചത്. ‘മരുമകനെ സംശയമില്ല. അവന് അങ്ങനെയൊരുരീതിയിലേക്ക് പോകുമെന്ന് 95 ശതമാനവും ഞാന്‍ വിശ്വസിക്കുന്നില്ല. അവനെ എനിക്ക് വിശ്വാസമാണ്. ബാക്കി അഞ്ചുശതമാനം പറയാന്‍ പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ’, സ്നേഹയുടെ അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ വേസ്റ്റ് ഇടാന്‍ പോയപ്പോളാണ് അവര്‍ അകത്തുകയറിയത്. ആദ്യം ഒന്ന് കുത്തി, രണ്ടുകുത്തി. മൂന്നാമതും കുത്താന്‍ശ്രമിച്ചപ്പോളാണ് മകള്‍ക്ക് സംശയം തോന്നി ചോദിച്ചത്. താന്‍ രണ്ടുദിവസം ലീവായിരുന്നുവെന്നും ലീവ് കഴിഞ്ഞ് ഇന്നാണ് വന്നതെന്നുമായിരുന്നു അവരുടെ മറുപടി. ഇത് എന്തിനുള്ള കുത്തിവെയ്പ്പാണെന്ന് ചോദിച്ചപ്പോള്‍ പ്രസവം കഴിഞ്ഞവര്‍ക്ക് സാധാരണ എടുക്കുന്നതാണെന്നും പറഞ്ഞു. ഇതോടെ മകള്‍ അമ്മയെ വിളിച്ച് അവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കണമെന്നും…
Read Moreകുത്തിവച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് പിന്നിൽ “പ്രണയബന്ധം”; പ്രതി അനുഷ രണ്ടു വിവാഹം കഴിച്ചയാൾ; വായു ഞരമ്പിൽ കയറിയാൽ മരണം
മാന്നാർ: കുത്തിവച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് പിന്നിൽ യുവതിയുടെ ഭർത്താവ് അരുണുമായുള്ള സ്നേഹബന്ധം. ചികിത്സയിൽ കഴിയുന്ന സ്നേഹയുടെ ഭർത്താവ് അരുണും പ്രതി അനുഷയും തമ്മിൽ വർഷ ങ്ങളായുള്ള പരിചയമുണ്ട്. സ്നേഹയെ ഒഴിവാക്കി അരുണിനൊപ്പം ജീവിക്കാനാണ് അനുഷ ഈ ക്രൂരതയ്ക്ക് തുനിഞ്ഞത്. പോലീസ് ചോദ്യം ചെയ്യലിൽ ഇവർ ഇക്കാര്യം വെളിപ്പെടുത്തി. രണ്ടു വിവാഹം കഴിച്ച അനുഷയുടെ ഇപ്പോഴത്തെ ഭർത്താവ് ഗൾഫിലാണ്. ആദ്യ ഭർത്താവിൽനിന്ന് ഇവർ വിവാഹമോചനം നേടിയിരുന്നു. അരുണിന് ഈ കൃത്യത്തിൽ പങ്കുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. സ്നേഹ ഡിസ്ചാർജാകുന്ന വിവരവും താമസിക്കുന്ന മുറിയും കൃത്യമായി പ്രതി എങ്ങനെയാണ് അറിഞ്ഞതെന്നും അന്വേഷിച്ച് വരുന്നു. മൊബൈലിൽ ഇവർ തമ്മിലുള്ള വാട്സാപ് ചാറ്റുകളും പോലീസ് പരിശോധിക്കും. അരുണിനെയും അനുഷയെയും ചോദ്യം ചെയ്യുന്നതിലൂടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നു പോലീസ് പറഞ്ഞു. എയർ എംബോളിസംരക്തധമനികളിൽ വായു കയറി രക്തയോട്ടം നിലയ്ക്കുകയും തുടർന്ന് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ സംഭവിച്ച്…
Read Moreപത്തും പന്ത്രണ്ടും പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവം ! മുന്‍ സൈനികനായ പ്രതിയുടെ ഫോണില്‍ കൂടുതല്‍ പീഡന ദൃശ്യങ്ങള്‍
തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറില്‍ 10,12 വയസ് പ്രായമുള്ള സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൂവാര്‍ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. ഇയാള്‍ മുന്‍ സൈനികനാണ്. സ്കൂളില്‍വച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂള്‍ അധികൃതര്‍ നല്കിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. ഇയാളുടെ ഫോണില്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന. വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടാണ്, ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതല്‍ സംസാരിച്ചപ്പോഴാണ് ഇളയകുട്ടിയും പീഡനത്തിനിരയായതായി തെളിഞ്ഞത്. കൗണ്‍സിലര്‍ നല്കിയ വിവരം അനുസരിച്ച് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൂവാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെണ്‍കുട്ടി മാനസികമായും…
Read Moreവീട്ടിൽ വച്ചാൽ സമ്പത്ത് കൈവരും! പെട്ടിയിൽ ഹൃദയവും കരളുമായി 3 പേർ പിടിയിൽ; അവയവങ്ങൾ കൈമാറിയത് പത്തനംതിട്ട സ്വദേശിയെന്നു പ്രതികൾ
തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ. ഇവർക്ക് ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായി. ഉത്തമപാളയത്തു സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പോലീസ് പരിശോധിച്ചപ്പോൾ പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരാണ് കസ്റ്റഡിയിലായത്. പൂജയ്ക്കുശേഷമെത്തിച്ച മനുഷ്യന്റെ അവയവ ഭാഗങ്ങളാണെന്നും ഇവ വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ് വാഹനത്തിനുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. വണ്ടിപ്പെരിയാറിൽ വച്ചാണ് കൈമാറിയതെന്നും പറഞ്ഞു. തുടർന്ന് പത്തനംതിട്ട പുളിക്കീഴ് പോലീസിന്റെ സഹായത്തോടെ ചെല്ലപ്പൻ എന്നയാളെ കസ്റ്റഡിയിലെടുത്തു. മാംസഭാഗങ്ങൾ മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗങ്ങളുടേതാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
Read Moreനടൻ ബാലയ്ക്കെതിരേ പോലീസ് കേസ്; ചെകുത്താൻ യുട്യൂബറെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; ബാലയുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: യുട്യൂബറുടെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ. നടൻ ബാലക്കെതിരേ പോലീസ് കേസ്. ചെകുത്താൻ എന്ന പേരിൽ യുട്യൂബിൽ വീഡിയോ ചെയ്യുന്ന അജു അലക്സിനെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയതിനാണ് ബാലക്കെതിരെ പരാതി നൽകിയത്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദറാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അജു അലക്സ് ബാലക്കെതിരേ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് എഫ്ഐആർ. അജു വീട്ടിൽ ഇല്ലാത്ത സമയത്ത് ബാല വീട്ടിലെത്തുകയും സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും യുട്യൂബറെ കൊല്ലുമെന്ന് പറഞ്ഞാണ് പോയതെന്നുമാണ് പരാതിയിൽ പറയുന്നത്. ആറാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയും മറ്റ് രണ്ട് ഗുണ്ടകളും ബാലക്കൊപ്പമുണ്ടായിരുന്നു എന്നും പരാതിയിലുണ്ട്. അതേസമയം താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച് വീഡിയോ ചെയ്യുന്നതിനെതിരേ പ്രതികരിച്ചതാണെന്നും ബാല പറയുന്നു. യുട്യൂബറിന്റെ വീട്ടിലെത്തി സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ബാല ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreപ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ഭർത്താവിന്റെ വനിതാ സുഹൃത്ത് എത്തിയത് നഴ്സിന്റെ വേഷത്തിൽ; കാലിസിറിഞ്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച അനുഷ പിടിയിൽ
പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി ഇവരുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇത് സംബന്ധിച്ച് അരുണിന് അറിവുണ്ടോ എന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. അരുണിന്റെ സുഹൃത്താണ് പ്രതി അനുഷ. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹയ്ക്കു നേരയാണ് വധശ്രമമുണ്ടായത്. നഴ്സിന്റെ വേഷത്തില്‍ വാര്‍ഡില്‍ എത്തിയ അനുഷ ഒരു ഇഞ്ചക്ഷന് കൂടിയുണ്ടെന്ന് പറഞ്ഞു. പ്രസവശേഷം ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകുവാന്‍ ഒരുങ്ങിയ അവസരത്തിലാണ് ഇഞ്ചക്ഷന് എടുക്കുവാനായി ഇവര്‍ എത്തിയത്. ഓക്സിജന്‍ കുത്തിവച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. അനുഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സ്നേഹയും സഹായികളും ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരും സെക്യൂരിറ്റിയും…
Read More