ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരേ ഭാര്യ ഹസിന് ജഹാന് സുപ്രീംകോടതിയില്‍. ഷമിക്കെതിരേ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കംചെയ്യണമെന്ന ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരേയാണ് ഇപ്പോള്‍ ഹസിന് സുപ്രീംകോടതിയെ സമീപിച്ചത്. ഷമിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊല്‍ക്കത്തയിലെ സെഷന്‍സ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ബി.സി.സി.ഐ. യാത്രകളില്‍ ബി.സി.സി.ഐ. അനുവദിക്കുന്ന ഹോട്ടല്‍ മുറികളില്‍വെച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഹസിന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഇത് ഇപ്പോഴും തുടരുന്നു. ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചെന്നും ഹര്‍ജിയിലുണ്ട്. ഷമി നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റ് 19-ന് അലിപ്പോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷമി 2019 സെപ്റ്റംബര്‍…
Read MoreCategory: Top News
വിവാഹ സൽക്കാരത്തിനെത്തിയ ഒരാളുടെ തുറിച്ചുനോട്ടം; പന്തലിൽ അരങ്ങേറിയത് കൂട്ടയടിയും പടക്കമേറും; പേരൂർക്കടയിലെ കൂട്ടത്തലിൽ വീണ്ടും ട്വിസ്റ്റ്…
പേരൂർക്കട: വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ ഒരാൾ അനാവശ്യമായി തുറിച്ചുനോക്കി . പേരൂർക്കട വഴയിലയ്ക്ക് സമീപം നടന്ന വിവാഹ സൽക്കാരത്തിൽ ഉണ്ടായ പടക്കമേറ് നിസാരപ്രശ്നത്തിന്റെ പേരിൽ. പിന്നീട് വരന്റേയും വധുവിന്റെയും പക്ഷത്തുള്ളവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷം ഉണ്ടായതോടെ വെട്ടുകത്തി, വടിവാൾ തുടങ്ങിയ മാരകായുധങ്ങളും പ്രയോഗിക്കപ്പെട്ടു. റിസപ്ഷ നിൽ പങ്കെടുത്ത ചിലർ പലസ്ഥലങ്ങളിലേക്ക് ചിതറി ഓടി. ഇത് പിന്നീട് തെരുവിലേക്ക് നീളുകയും പടക്കമേറിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിൽ വരനുൾപ്പെടെ നാലുപേർ പിടിയിലായി. ഇവർ റിമാൻഡിലാണ്. പോത്തൻകോട് പെരുത്തല വിപിൻ ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരു പൊയ്ക പുളിയിൽകാണി വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജി ത ഭവനിൽ വിജിത്ത് (23), പോത്തൻകോട് മഞ്ഞമല കലൂർ വിപിൻ ഭവനിൽ വിജിൻ (24) എന്നിവരാണ് പിടിയിലായത്. വരൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പേരൂർക്കട പോലീസ്…
Read Moreമത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചിൽ നടത്തിയവർ കണ്ടത് കരയിൽ വിശ്രമിക്കുന്ന മുതലകളെ; മുതലകളെ വെടിവെച്ച് കൊന്നവർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ മീൻപിടിക്കുന്നതിനിടെ കാണാതായ 65-കാരന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി രണ്ടു മുതലകളെ കൊന്നു. ശനിയാഴ്ച കെന്നഡീസ് ബെൻഡിൽ വച്ചാണ് മീൻപിടുത്തക്കാരനായ കെവിൻ ഡാർമോഡിയെ കാണാതായത്. അദ്ദേഹത്തെ കാണാതായ സ്ഥലത്തിന്റെ സമീപത്തുനിന്നും കണ്ടെത്തിയ രണ്ട് വലിയ മുതലകളെ ദയാവധം ചെയ്യുകയും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. 4.1 മീറ്ററും 2.8 മീറ്ററും നീളമുള്ള രണ്ട് മുതലകളെയാണ് തിങ്കളാഴ്ച വെടിവച്ച് കൊന്നത്. എന്നാൽ ഒരു മുതലയുടെ ഉള്ളിൽനിന്നും മാത്രമാണ് മനുഷ്യാവശിഷ്ടങ്ങൾ കിട്ടിയത്. എന്നാൽ ഇവ രണ്ടും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വന്യജീവി ഉദ്യോഗസ്ഥർ കരുതുന്നത്. രണ്ടാമത്തെ മുതലയുടെ ഉള്ളിൽ ശാരീരികാവശിഷ്ടങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടന്നുവരികയാണ്. ഓസ്ട്രേലിയയുടെ ഉഷ്ണമേഖലാ വടക്ക് ഭാഗത്ത് മുതലകൾ സാധാരണമാണ്. എന്നാൽ ആക്രമണങ്ങൾ വിരളമാണ്. 1985-നു ശേഷം ക്വീൻസ്ലൻഡിൽ ഇത് പതിമൂന്നാം തവണയാണ് മുതലകൾ മനുഷ്യരെ ആക്രമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Read Moreകിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ചൈന നടത്തുന്നത് ഉയിഗൂര്‍ മുസ്ലിം വംശഹത്യ ! കൂടാതെ വ്യാജപ്രചരണവുമെന്ന് റിപ്പോര്‍ട്ട്
കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടമാടുന്നത് ചൈനയുടെ മുസ്ലിം വംശഹത്യയെന്ന് റിപ്പോര്‍ട്ട്. ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്നും സെന്റര്‍ ഫോര്‍ ഉയിഗൂര്‍ സ്റ്റഡീസിന്റെ (സിയുഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയിഗൂര്‍ മുസ്ലീങ്ങളെ വംശഹത്യയിലേക്ക് നയിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാമോഫോബിയ ഇന്‍ ചൈന ആന്റ് ആറ്റിറ്റിയൂഡ്സ് ഓഫ് മുസ്ലിം കണ്ട്രീസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ചൈനയുടെ പിന്തുണയോടെ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിരോധ ആക്രമണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായത് മുതല്‍ ഈ നിലപാട് തന്നെയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ചൈനീസ് ഭരണകൂടം കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഇസ്ലാമിനെതിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയിഗൂര്‍ മുസ്ലീം വിഭാഗത്തിനെതിരെ വംശഹത്യ നടത്തുകയാണ് ഇവര്‍. എന്നാല്‍ ചൈന നടത്തുന്ന വ്യാജ പ്രചാരണം കാരണം മുസ്ലിം രാജ്യങ്ങള്‍ക്ക് ചൈനയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സെന്റര്‍ ഫോര്‍…
Read Moreമേശപ്പുറത്ത് കാൽ വച്ചത് ഇഷ്ടപ്പെട്ടില്ല; ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുട്ടിപ്രതികളുടെ പ്രായവും കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നത്…
കൊല്ലം : ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തിൽ നന്ദു(23), ക്ലാപ്പന പ്രയാർതെക്ക് കുന്നുതറയിൽ വീട്ടിൽ ഷാൻ(24), ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടിൽ അജയ് (21) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 22 ന് രാത്രിയിൽ ഓച്ചിറയിലുള്ള ബാറിൽ പ്രതികൾക്ക് മുന്നിൽ മേശപ്പുറത്ത് കാൽ കയറ്റിവച്ച് ഇരുന്നു എന്ന് പറഞ്ഞാണ് ഇവർ പ്രയാർ സ്വദേശിയായ യുവാവിനെ ആക്രമിച്ചത്. മർദ്ദിച്ച് നിലത്തിടുകയും ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയും പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് കായംകുളം താലുക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഓച്ചിറ പോലീസ് യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഓളിവിലായിരുന്ന ഒന്നും രണ്ടും പ്രതികളെ ബംഗ്ലൂരിൽ നിന്നും മൂന്നാം പ്രതിയെ പത്തനംതിട്ട ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നും…
Read Moreഊരാളുങ്കല്‍ കേരളത്തിലെ അദാനി ! മുഖ്യമന്ത്രിയ്ക്കു വേണ്ടി ഊരാളുങ്കല്‍ കള്ളപ്പണം വെളിപ്പിക്കുകയാണെന്ന് കെ എം ഷാജി…
കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും കെ എം ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്ലസ്ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. തുടര്‍ന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കെ.എം ഷാജിക്ക് നല്കിയ സ്വീകരണത്തിനിടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരായ അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് നേരത്തെ ഷാജി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട്ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു. ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു.
Read Moreപെൺകുട്ടികളുടെ മുറിയിലും ബാത്ത്റൂമിലും ഒളികാമറ; വൈഫൈ കണക്ഷനിലൂടെ ദൃശ്യം ലൈവായി കണ്ട് ഫ്ളാറ്റ് ഉടമ; ഒടുവിൽ പണികിട്ടിയ വഴിയിങ്ങനെ…
ജയ്പൂർ: പെൺകുട്ടികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ ഒളികാമറ സ്ഥാപിച്ച ഫ്ലാറ്റ് ഉടമസ്ഥൻ പിടിയിൽ. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പഠനാവശ്യത്തിനായി ഉദയ്പൂരിൽ എത്തി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച മൂന്ന് യുവതികൾക്കാണ് ദുരനുഭവമുണ്ടായത്. രാജസ്ഥാനിലെ ഉദയ്പൂരിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതബന്ധം തകരാറിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തകരാർ പരിഹരിക്കാനായി എത്തിയ ഇലക്ട്രീഷ്യനാണ് ശുചിമുറിയിലും പെൺകുട്ടികൾ താമസിച്ചിരുന്ന മുറികളിലും സ്ഥാപിച്ചിരുന്ന ഒളികാമറകൾ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സോണി പിടിയിലായത്. സിസിടിവി, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വ്യാപാരിയാണ് സോണിയെന്നും ഒളികാമറ സ്ഥാപിക്കുന്നതിൽ ഇയാൾക്ക് വൈദഗ്ധ്യം ഉണ്ടെന്നും പോലീസ് അറിയിച്ചു. യുവതികൾ അവധിക്കാലം ആഘോഷിക്കാനായി നാട്ടിൽ പോയ വേളയിലാണ് ഇയാൾ ഫ്ലാറ്റിലെത്തി കാമറകൾ സ്ഥാപിച്ചത്. വൈഫൈ സംവിധാനത്തിനായി സ്ഥാപിച്ചിരുന്ന റൗട്ടർ വഴി മുറികളിലെ ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈലിലേക്ക് പകർത്തിയിരുന്നു.
Read Moreവിവാഹം നടക്കാനിരുന്ന വീട്ടിൽ ഉയർന്നത് മരണപന്തല്‍; സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കി യുവതി; പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതി ശല്യം തുടര്‍ന്നു…
കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ആതിര പ്രതിയില്‍ നിന്ന് നിരന്തര ശല്യം നേരിട്ടെന്ന് കുടുംബം. പോലീസില്‍ പരാതി നല്കിയ ശേഷവും പ്രതി പെണ്‍കുട്ടിയെ പിന്തുടര്‍ന്നെന്ന് സഹോദരീഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉച്ചമുതലാണ് പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. ആതിരയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അരുണ്‍, യുവതിക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. ഒളിവിലിരുന്നുകൊണ്ട് ഇയാള്‍ ഓണ്‍ലൈനിലൂടെ അധിക്ഷേപം തുടര്‍ന്നെന്നും ആശിഷ് പറഞ്ഞു. ആതിരയ്ക്ക് തങ്ങള്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരുന്ന വീട്ടിലാണ് മരണപന്തല്‍ ഉയര്‍ന്നത്. ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയര്‍മാനായി ജോലി…
Read Moreകാത്തിരിക്കേണ്ട ആവശ്യമില്ല ! പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന്റെ നടപടികള്‍ എളുപ്പത്തിലാക്കണമെന്ന് സുപ്രീംകോടതി
ഒരിക്കലും യോജിച്ചു പോകില്ലെന്നുറപ്പായവര് വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. നിബന്ധനകള്‍ക്ക് വിധേയമായാണിതെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, എ.എസ്.ഒക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയവ തുല്യമായി വീതംവയ്ക്കണമെന്നും കോടതി വ്യക്താക്കി. ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13 ബി ഒഴിവാക്കാനാകുമോയെന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആര്‍ട്ടിക്കിള്‍ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്.
Read Moreട്രോളി ബാഗിൽ കഞ്ചാവ് കടത്ത്; മകനും പോലീസുകാരനും അറസ്റ്റിൽ; ഗ്രേഡ് എസ്ഐക്ക് വിനയായത് അമിത പുത്ര വാത്സല്യം; വിദേശത്തേക്ക് കടന്ന നവീനെ പോലീസ് കുടുക്കിയത് തന്ത്രപൂർവം
ആലുവ: ട്രെയിനിൽ ട്രോളിബാഗുകളിലായി കൊണ്ടുവന്ന 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയ കേസിൽ വിദേശത്തേക്ക് കടന്ന മുഖ്യപ്രതിയടക്കം നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ ഏഴുപേർ പോലീസിന്റെ പിടിയിലായി. കുന്നത്തുനാട് വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21), ഇയാളുടെ അച്ഛൻ ഗ്രേഡ് എസ്ഐ സാജൻ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റു കണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കഞ്ചാവ് കൊണ്ടു വന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക്ദോൽ പ്രധാൻ (31), ശർമാനന്ദ് പ്രധാൻ (23) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. മൂവരും പെരുമ്പാവൂർ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. നക്സൽ സ്വാധീനമുള്ള കണ്ടമാലിലെ ഉൾവനത്തിൽ നിന്നും നവീനു വേണ്ടിയാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു.മുഖ്യപ്രതിയായ നവീൻ…
Read More