തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ മോദിക്ക് ഉമ്മ തരാമെന്നും പുതിയ പദ്ധതികൾക്കായി കേരളം കാത്തിരിക്കുന്നുവെന്നും പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റുക്കൾ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കെ-റെയിൽ പരാമർശത്തെ പേരടി പരിഹസിക്കുന്നുമുണ്ട്. പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന് – “കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ, ഒരുപാട് പരിമിതിക്കുള്ളിൽനിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ… നിറയെ ഉമ്മകൾ… എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം… ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം…25ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു. എത്ര കുരുക്കൾ…
Read MoreCategory: Top News
എഐ കാമറ പദ്ധതിയില്‍ വന്‍ അഴിമതി; എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികൾ; എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം:എഐ കാമറ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എസ്ആര്‍ഐടി കമ്പനിക്ക് കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്ന് ചേരുന്നതെന്നും സതീശന് . എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.കരാര്‍ ലഭിച്ച കെല്‍ട്രോണ്‍ കമ്പനിക്ക് മേഖലയില്‍ ഒരു മുന്‍ പരിചയവുമില്ല. ധനവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് ഇവര്‍ ബംഗളൂരു കേന്ദ്രീകൃതമായ എസ്ആര്‍ഐടി കമ്പനിക്ക് ഉപകരാര്‍ നല്കി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് പോലും അറിയില്ലെന്നും സതീശന് പറഞ്ഞു. ഒരു കാമറയ്ക്ക് 9.5 ലക്ഷം രൂപയായെന്ന വാദം തെറ്റാണ്. കമ്പനി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ക്ക് അതിന്റെ പത്തിലൊന്ന് വില പോലുമില്ല. ഇതിലും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമറകള്‍ സ്ഥാപിക്കാമായിരുന്നു. ഇതില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂര്‍ണമായി വാങ്ങാന്‍ കിട്ടുന്ന കാമറ…
Read Moreവന്ദേഭാരത് തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് എട്ടുമണിക്കൂർ കൊണ്ട് എത്തും; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; റിസർവേഷൻ തുടങ്ങി, എക്സിക്യൂട്ടീവ് ഫുൾ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന അർധ അതിവേഗ ട്രെയിൻ സർവീസ് വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യൂട്ടീവിൽ 2,880 രൂപയുമാണു നിരക്ക്. കാറ്ററിംഗ് ചാർജ് ഉൾപ്പെടെയുള്ള നിരക്കാണിത്. എന്നാൽ, തിരികെയുള്ള സർവീസിൽ നേരിയ ഇളവുണ്ട്. ചെയർകാറിൽ കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തിന് 1,520 രൂപയും എക്സിക്യൂട്ടീവിൽ 2,815 രൂപയും നൽകിയാൽ മതി. ഭക്ഷണ മെനുവിലെ വ്യത്യാസമാണ് തിരികെയുള്ള നിരക്കിൽ നേരിയ ഇളവിനു കാരണമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. വന്ദേഭാരത് എക്സ്പ്രസിൽ എട്ടു മണിക്കൂർ 05 മിനിറ്റു കൊണ്ടു തിരുവനന്തപുരത്തു നിന്നു കാസർഗോഡ് എത്താം. തിരുവനന്തപുരത്തുനിന്നുള്ള ആദ്യ സ്റ്റോപ്പായ കൊല്ലത്തിന് ചെയർകാറിൽ 435 രൂപയും എക്സിക്യൂട്ടീവിൽ 820 രൂപയും നൽകണം. 28 നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ റഗുലർ സർവീസ് തുടങ്ങുന്നത്. ടിക്കറ്റ് റിസർവേഷനും തുടങ്ങി. റയിൽവേ ബുക്കിംഗ് സെന്ററുകളിൽനിന്നും വെബ്സൈറ്റ്,…
Read Moreജോണിക്ക് വച്ചകെണിയിൽ സേവ്യർ തന്നെ വീണു; പ്രധാനമന്ത്രിക്ക് വധഭീഷണി കത്തെഴുതിയയാള്‍ ഊമകത്തു സ്പെഷലിസ്റ്റ്; കത്തെഴുതാനുണ്ടായ കാരണം…
കൊച്ചി: അയല്‍ക്കാരനെ കുടുക്കുന്നതിനായി പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്ത് അയച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. കലൂരില്‍ കാറ്ററിംഗ് യൂണിറ്റ് നടത്തുന്ന കതൃക്കടവ് സ്വദേശി അഞ്ചാനിക്കല്‍ സേവ്യറാണ് (58) അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയാണ് സേവ്യറെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കത്തിലെയും സേവ്യറിന്റെയും കൈയക്ഷരങ്ങള്‍ ഒന്നാണെന്ന ശാസ്ത്രീയപരിശോധനാ ഫലം ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി. ഭീഷണിപ്പെടുത്തല്‍, പ്രകോപനമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമയ്ക്കലടക്കമുള്ള കുറ്റങ്ങള്‍ കൂടി ഇയാള്‍ക്കുമേല്‍ ചുമത്തിയേക്കും. ഊമക്കത്ത് എഴുതൽ പതിവാക്കിയ ആളാണ് സേവ്യറെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടേതിന് സമാനമായി നരേന്ദ്ര മോദിയെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കതൃക്കടവ് സ്വദേശി നടുമുറ്റത്ത് ജോണി ജോസഫിന്റെ പേരിലായിരുന്നു സേവ്യര്‍ ഭീഷണിക്കത്ത് എഴുതിയത്. ജോണിയും സേവ്യറും നേരത്തെ അയല്‍വാസികളായിരുന്നു. ആദ്യമെല്ലാം നല്ല സൗഹൃദത്തിലായിരുന്നു ഇവര്‍ സേവ്യര്‍ തന്റെ കാറ്ററിംഗ് യൂണിറ്റിലെ ഭക്ഷണമാലിന്യങ്ങള്‍ കാനയിലേക്ക് തള്ളാന്‍ തുടങ്ങിയതോടെ പരിസരവാസികള്‍…
Read Moreഎം.കെ. സ്റ്റാലിന് ബിനാമി നിക്ഷേപമുണ്ടെന്ന ബിജെപിയുടെ ആരോപണം; കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പിന്റെ പരിശോധന. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയര്‍ റിലേഷന്‍സിന്റെ നാല്പതോളം ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. കമ്പനിയില്‍ സ്റ്റാലിന്റെ മരുമകന് ബിനാമി നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടക്കുന്നത്. ഡിഎംകെ നേതാക്കള്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ എന്നാരോപിച്ച് ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ ചില രേഖകളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ടിരുന്നു. സ്റ്റാലിന് ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കമ്പനിക്ക് വേണ്ടി വഴിവിട്ട സഹായം ചെയ്തുകൊടുത്തെന്നായിരുന്നു ആക്ഷേപം. സ്റ്റാലിന്റെ മരുമകന് ശബരീഷും മകനും ഇപ്പോഴത്തെ കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കഴിഞ്ഞ വര്‍ഷം വരവിലേറെ സ്വത്ത് സമ്പാദിച്ചതായും ബിജെപി ആരോപണമുന്നയിച്ചിരുന്നു.
Read Moreസംസ്ഥാനം കത്തും ! ചൂട് നാല് ഡിഗ്രി വരെ കൂടുമെന്ന് മുന്നറിയിപ്പ്; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് വരു ദിവസങ്ങളില്‍ ചൂട് കനക്കും. ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39ത്ഥഇ വരെയും കോട്ടയം ജില്ലയില്‍ 38°C വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 °C 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചില ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ പത്ത് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read Moreഇന്‍സ്റ്റഗ്രാം വഴി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായി സൗഹൃദം ! വിവാഹ വാഗ്ദാനം നല്കി പീഡനം; ഒത്താശ ചെയ്ത് യുവതികളും…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവതികള്‍ അടക്കം അഞ്ചു പേര് പിടിയില്‍. എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന് വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അജിന്‍സാം പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനത്തിനു ഇരയാക്കിയത്. കേസിലെ മറ്റ് പ്രതികള്‍ അജിന്‍സാമിന്റെ സുഹൃത്തുക്കള്‍ ആണ്. 17ന് രാത്രി കാറില്‍ കളിയിക്കാവിളയില്‍ എത്തിയ അജിന്‍സാമും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കൂട്ടി കൊണ്ടു പോയി നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ചു. ഇവിടെ വച്ച് അജിന്‍സാം പെണ്‍കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. 18ന് വീടിനു സമീപം പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവര്‍ മടങ്ങി. അടുത്ത ദിവസം മുതല്‍ അജിന്‍സാമിന്റെ ഫോണ്‍ സ്വിച്ച് ഒാഫ് ആയതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം…
Read Moreനാല് ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷത്തിന് വിറ്റ സംഭവം: മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറയുന്ന കാര്യം ഇങ്ങനെ…
തിരുവനന്തപുരം : നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നു. കഴിഞ്ഞ 10 -നാണ് തൈക്കാട്ആശുപത്രിയിൽ നാല് ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് മാതാപിതാക്കൾ വിറ്റത്. പൊഴിയൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്ന സൂചന മാത്രമാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടില്ല.11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികൾ വാങ്ങിയത്. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നൽകിയ മൊഴിപൊലീസ് പരിശോധിക്കുകയാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവർ നൽകിയ മൊഴി. കുഞ്ഞിൻറെ അമ്മയുമായി ഒരുമിച്ച് വീട്ടുജോലിക്ക് നിന്നപ്പോൾ ഉള്ള പരിചയമാണെന്ന് വാങ്ങിയ സ്ത്രീ പറഞ്ഞു. എന്നാൽ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ജനിച്ച് 11 ദിവസങ്ങൾക്ക് ശേഷമാണ് കരമന സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റത്.…
Read Moreപോലീസിനു തലവേദനയായ് കൗമാരപ്രണയിതാക്കൾ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും നാടുവിടുന്നത് മൂന്നാം തവണ; ഇത്തവണ പിടിക്കുമ്പോൾ, പോലീസ് ഒരു തീരുമാനമെടുത്തു…
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നാം തവണയും കൗമാരക്കാരനായ കാമുകനൊപ്പം നാടുവിട്ടു. പോലീസിനു തലവേദന സൃഷ്ടിച്ചാണു പെണ്‍കുട്ടിയുടെ തുടര്‍ച്ചയായുള്ള തിരോധാനം. മൂലമറ്റം സ്വദേശിനിയായ 14 കാരിയെ മൂന്നാം തവണയാണു വീട്ടില്‍നിന്നു കാണാതാവുന്നത്. സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളും മൂത്ത രണ്ടു സഹോദരിമാരുമുള്ള പെണ്‍കുട്ടി ആദ്യം ആയവനയില്‍ ആയിരുന്നു താമസിച്ചിരുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഇവിടെ വച്ചാണു കുട്ടിയെ ആദ്യം കാണാതാവുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലൂര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15 കാരനായ കാമുകനുമായി നാടു വിട്ടതാണെന്നു കണ്ടത്തി. പോലീസ് ഇവരെ തിരികെയെത്തിച്ച് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി നിര്‍ദ്ദേശാനുസരണം രക്ഷിതാക്കളുടെയും സഹോദരിമാരോടൊപ്പം പോയ പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് മൂലമറ്റത്തു താമസം തുടങ്ങുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിനു ശേഷം വീണ്ടും കുട്ടിയെ മൂലമറ്റത്തെ വീട്ടില്‍നിന്നു കാണാതായി. കാഞ്ഞാര്‍ പോലീസ് കേസെടുത്ത്…
Read Moreതാഹിറ ലക്ഷ്യമിട്ടത് മുഴുവന്‍ കുടുംബാംഗങ്ങളെയും; എല്ലാവരും ഇല്ലാതായാൽ സ്വത്ത് കൈക്കലാക്കാം; ഐസ്ക്രീമിൽ വിഷം കലർത്തിയ കേസിൽ എല്ലാം സമ്മതിച്ച് യുവതി
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്ക്രീമില് വിഷം കലര്‍ത്തി 12കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി താഹിറ ലക്ഷ്യമിട്ടത് മുഴുവന്‍ കുടുംബാംഗങ്ങളെയുമെന്ന് പോലീസ്. ഐസ്ക്രീമിന്റെ ഫാമിലി പായ്ക്കില്‍ വിഷം കലര്‍ത്തി കുടുംബത്തിലെ അഞ്ച് പേരെയും കൊലപ്പെ ടുത്തുകയായിരുന്നു പദ്ധതി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. തിങ്കളാഴ്ചയാണ് കൊയിലാണ്ടി സ്വദേശി അഹമ്മദ് ഹസ്സന് റിഫായി വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ ഘട്ടത്തിലെ നിഗമനം. പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ പിതൃസഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഐസ്ക്രീമില് വിഷം കലര്‍ത്തിയതാണെന്ന് ഇവര്‍ മൊഴി നല്കി.
Read More