തിരുവനന്തപുരം: കേരളത്തിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുമെന്ന് ഭീഷണി കത്ത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. കത്ത് ബിജെപി പോലീസിന് കൈമാറി. ജോസഫ് ജോൺ നടുമുറ്റത്ത് എന്നയാളുടെ പേരിലാണ് കത്ത് എത്തിയത്. ഒരു പേജുള്ള കത്തിൽ മോദിയുടെ നേരെ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണി. കൈകൊണ്ട് എഴുതിയ കത്ത് രണ്ട് ദിവസം മുൻപാണ് ബിജെപി ഓഫീസിൽ ലഭിച്ചത്. ഭീഷണി സന്ദേശം എത്തിയതോടെ സംഭവത്തിൽ പോലീസും രഹസ്യാന്വേഷണ ഏജൻസികളും അതീവ ഗൗരവത്തോടെ അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 25ന് പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെയാണ് കത്ത് ലഭിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോദി എത്തുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോയും നാടിന് സമര്‍പ്പിക്കും. കൂടാതെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. നേമം, കൊച്ചുവേളി…
Read MoreCategory: Top News
എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ് ടോപ് ! ആരും തട്ടിപ്പില്‍ വീഴരുതേയെന്ന് മന്ത്രി ശിവന്‍കുട്ടി…
എല്ലാവര്ക്കും സൗജന്യ ലാപ്ടോപ്പ് എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന തട്ടിപ്പില്‍ ആരും വീഴരുതേയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസില്‍ പരാതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം ലാപ്ടോപ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലാപ്ടോപ് ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ആണ് വാട്സ് ആപ്പില്‍ പ്രചരിക്കുന്നത്. ലിങ്കില്‍ വിദ്യാര്‍ത്ഥിയുടെ പേരും വയസ്സും ഫോണ്‍ നമ്പറും നല്കാന് നിര്‍ദേശമുണ്ട്. ഒടിപിയും ആവശ്യപ്പെടുന്നുണ്ട്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ മുദ്രയും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്ക് വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ്…
Read Moreകാമുകിയ്ക്ക് കോക്പിറ്റിനുള്ളില്‍ സുഖവാസം ഒരുക്കി ! എയര്‍ ഇന്ത്യ പൈലറ്റിനെതിരേ പരാതിയില്‍ അന്വേഷണം…
പെണ്‍സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന് ക്രൂവിന്റെ പരാതി. ഫെബ്രുവരി 27-ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന വിമാനത്തിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന് ക്രൂ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കിയെന്നാണ് വിവരം. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ വക്താവ് തയ്യാറായിട്ടില്ല. തന്റെ പെണ്‍സുഹൃത്ത് ഉള്ളില്‍ക്കടക്കുന്നതിന് മുന്‍പ്, കോക്ക്പിറ്റിന്റെ ഉള്‍വശം ആകര്‍ഷണീയമാക്കണമെന്ന് പൈലറ്റ് ക്രൂവിനോട് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. കൂടാതെ, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നല്കുന്ന ഭക്ഷണം ഈ സുഹൃത്തിന് നല്‍കണമെന്ന് പൈലറ്റ് നിര്‍ദേശിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. വിമാനം പുറപ്പെടുന്നതിന് മുന്‍പേ തന്നെ പ്രശ്നങ്ങള്‍ രൂപപ്പെട്ടിരുന്നു എന്നാണ് വിവരം. റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞാണ് വിമാനത്തിലെ രണ്ടു പൈലറ്റുമാരും എത്തിച്ചേര്‍ന്നതെന്നും യാത്രക്കാര്‍ക്കൊപ്പമാണ് വിമാനത്തിനുള്ളില്‍…
Read Moreപൊതുസ്ഥലത്ത് പെൺകുട്ടിക്ക് നേരെ ഉപദ്രവം; ഒളിവിലായിരുന്ന പ്രതി നാടുവിടാനുള്ള മുന്നൊരുക്കത്തിനായി വീട്ടിലെത്തി; വൃന്ദാവനത്തിലെ ബേബിക്ക് എട്ടിന്റെ പണി…
ഹരിപ്പാട്: പെൺകുട്ടിയെ പൊതുസ്ഥലത്ത് ഉപദ്രവിച്ച പ്രതി അറസ്റ്റിൽ. പള്ളിപ്പാട് നടുവട്ടം വൃന്ദാവനം വീട്ടിൽ ബേബി(44)ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വന്ന പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് നാടുവിട്ടു പോകുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തൂന്നതിന് ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയ പ്രതിയെ ഹരിപ്പാട് പോലീസ് വീടിന്റെ സമീപത്തു നിന്നു അറസ്റ്റ് ചെയ്തത്. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ, സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, ഷൈജ, ശ്രീകുമാർ. സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സോജു എസ്. പിള്ള, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreകുടുംബവഴക്ക് കോടതിവരെയെത്തി; കോടതിവളപ്പിൽ വീട്ടമ്മയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; യുവതിയുടെ കഴുത്തിന് കുത്തിയത് പതിനഞ്ച് തവണ
പീരുമേട്: കോടതിവളപ്പിൽ വീട്ടമ്മയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിൽ പീരുമേട് കോടതിയിലെത്തിയ ചക്കുപള്ളം മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ (45) കുത്തിയത്. കുമളി പോലീസ് ചാർജ് ചെയ്ത കേസിൽ കോടതി സമൻസ് പ്രകാരം എത്തിയതായിരുന്നു ദമ്പതികൾ. കേസ് സംബന്ധിച്ച് വിവരങ്ങൾഎപിപിയുമായി സംസാരിച്ച് മുറിയിൽനിന്ന് ഇറങ്ങിയ അമ്പിളിയെ ബിജു കുത്തുകയായിരുന്നു.കഴുത്തിനു കുത്തേറ്റ അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. കഴുത്തിന് പതിനഞ്ചോളം കുത്തുകൾ ഏറ്റിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്ന് രണ്ടുപേരും വേറേ താമസിക്കുകയായിരുന്നു. ബിജുവിനെ പീരുമേട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഇനി കീറിയും നനഞ്ഞും പോകുമെന്ന പേടിവേണ്ട; ഡ്രൈവിംഗ് ലൈസൻസ് ഇനി മുതൽ പിവിസി പെറ്റ്ജി കാർഡ്; ഓൺലൈനായി അപേക്ഷിക്കാം…
തിരുവനന്തപുരം: സ്മാർട്ട് ലൈസൻസ് കാർഡുകൾ ഇന്നലെ മുതൽ നിലവിൽ വന്നു.മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളുള്ള കാർഡുകളാണ് ഇനി മുതൽ ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപന ചെയ്ത ലൈസൻസ് കാർഡുകൾക്ക് നിരവധി പ്രത്യേകതകളാണുള്ളത്. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ്ജി കാർഡിലുള്ള ലൈസൻസുകളിൽ സീരിയൽ നന്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാന്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യുആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഉള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. വ്യാജമായി തയാറാക്കാൻ കഴിയാത്തവിധമാണ് രൂപകൽപന. പഴയ ലാമിനേറ്റഡ് ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റുന്നതിന് ഇപ്പോൾ അവസരമുണ്ട്. ഇതിനായി…
Read Moreകൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു; കാരണം എന്തെന്നറിയാതെ വീട്ടുകാർ
കൊല്ലം: കൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ദര്‍ഭക്കാട് സ്വദേശിനി ശിവാനി(11)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ അമ്മയാണ് കുട്ടിയെ ആദ്യം കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കുട്ടി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.
Read Moreറോഡുപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയുമുള്ള മതപരമായ ആഘോഷങ്ങള്‍ നിരോധിച്ച് യുപി സര്‍ക്കാര്‍…
റോഡിലിറങ്ങിയുള്ള മതപരമായ ആഘോഷങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. റോഡ് ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആര്.കെ.വിശ്വകര്‍മ എന്നിവര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങളില്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളില്‍ മാത്രമേ നടത്താവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. അനുമതിയില്ലാതെ ഒരു ആഘോഷവും നടത്താന്‍ പാടില്ല. പരമ്പരാഗതമായ ചടങ്ങുകള്‍ക്കു മാത്രമേ അനുമതി നല്‍കൂവെന്നും അറിയിച്ചിട്ടുണ്ട്. സമാഹമാധ്യമത്തിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടയുണ്ടാകുമെന്നും അറിയിച്ചു.
Read Moreഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാം; സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത് ആറ് ഘടകങ്ങൾ പരിഗണിച്ച്
ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രഫസർ നടത്തിയ പഠനത്തിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്. കുടുംബബന്ധം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരി-മാനസിക ആരോഗ്യത്തിലുമുള്ള കോവിഡിന്റെ പ്രത്യാഘാതം എന്നീ ആറ് കാര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. നൂറ് ശതമാനം സാക്ഷരത നേടിയിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിദ്യാർഥികള്‍ക്ക് വളരാൻ അവസരം നൽകുന്നതാണ് മിസോറാമിലെ അന്തരീക്ഷമെന്ന് പഠനത്തിൽ പറയുന്നു. മിസോറാമിലെ സാമൂഹ്യ അന്തരീക്ഷണവും സന്തോഷത്തിന് കാരണമാകുന്നു. മിസോറാമിൽ കുട്ടികൾക്ക് വളരെ ചെറുപ്രായം മുതൽതന്നെ സ്വന്തമായി പണം സമ്പാദിച്ച് സ്വതന്ത്രരായി ജീവിക്കാനുള്ള സാഹചര്യമുണ്ട്. 16-17 വയസ് മുതൽ തന്നെ കുട്ടികൾ ചെറു ജോലികൾ ചെയ്ത് പണം സമ്പാദിച്ച്…
Read Moreതിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടിക്കുവെച്ച മയക്കുവെടി പാളി; വെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങി; ഒന്നര മണിക്കൂറിന് ശേഷം പുറത്തെടുത്ത കരടി ചത്തു
കാട്ടാക്കട: വീട്ടിലെ കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ചു പുറത്തെടുക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പാളി. വെടിയേറ്റ കരടി വെള്ളത്തിൽ താണു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കരടിയെ ഒന്നരമണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്. കരടിയുടെ ആരോഗ്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്താതെ വനംവകുപ്പ് കരടിയെ പരുത്തിപ്പള്ളിയിലെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. പൂവച്ചൽ ഉറിയാക്കോടിനു സമീപം കടുക്കാമൂട് കണ്ണമ്പള്ളിയിലെ അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി 12 നാണ് കരടി കിണറ്റിൽ വീണത്. അപരിചിതമായ ശബ്ദം കേട്ട് അരുണിന്റെ വീട്ടുകാർ ഉണർന്നപ്പോൾ കണ്ടത് കരടിയെയാണ്. ഉറക്കെ ഇവർ നിലവിളിക്കുകയും ഓടിച്ച് വിടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കരടി അടുത്തുള്ള കോഴികൂട്ടിലേക്ക് പോയി കോഴിയെ പിടിക്കാൻ ശ്രമിച്ചു. ഇതിനിടെ കോഴി ഓടി സമീപത്തെ കിണറ്റിൽ ഇരുന്നു. ഇത് കണ്ട കരടി കോഴിയെ വീണ്ടും പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മേൽമൂടി തകർന്ന് കരടിയും കോഴിയും കിണറ്റിൽ വീണത്. തുടർന്ന്…
Read More