അമ്പലപ്പുഴ: കഴിഞ്ഞ പകല്‍ താന്‍ കരയ്ക്കെത്തിച്ച മൃതദേഹത്തിനു തൊട്ടരികില്‍ ഒടുവിൽ ചേതനയറ്റു രക്ഷാപ്രവര്‍ത്തകനും. ചൊവ്വാഴ്ച നവരാക്കലില് വാഹനാപകടത്തില്‍ മരിച്ച പുന്നപ്ര തെക്ക് 14-ാംവാര്‍ഡ് ആലിശേരി കുന്നേല്‍ വിശ്വന്റെ മകന് വിനോദാണ് ചൊവ്വാഴ്ച കടലില്‍ കണ്ട അജ്ഞാത യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷമാണ് വിനോദ് തോട്ടപ്പള്ളിയിലേക്കു മടങ്ങുന്നത്. തിരിച്ചു വരുന്നതിനിടെയാണ് വിനോദിന്റെ ജീവനും അപകടത്തിൽ നഷ്ടമായത്. രാത്രിയോടെ, വിനോദ് കരയ്ക്കെത്തിച്ച മൃതദേഹത്തിനരികിലായി ചേതനയറ്റ് വിനോദിന്റെ ദേഹവുമെത്തി.അഞ്ചു മാസം മുമ്പ് സംസ്ഥാന ഫിഷറീസ് വകുപ്പ് രൂപീകരിച്ച സീ റെസ്ക്യൂ ഗാര്‍ഡായിട്ടാണ് കരാര്‍ അടിസ്ഥാനത്തില്‍ വിനോദ് ജോലിയില്‍ ചേരുന്നത്. വേനല്‍മഴയും കാറ്റും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായതിനാല്‍ റെസ്ക്യൂഗാര്‍ഡ്, ജോലി സമയം കഴിഞ്ഞും തോട്ടപ്പള്ളിയില്‍ തങ്ങാറുണ്ട്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാലാവസ്ഥപ്രശ്നം മൂലം ജോലിസമയം കഴിഞ്ഞും വിനോദ് തോട്ടപ്പള്ളിയില്‍ തങ്ങിയിരുന്നു. പിന്നീടുള്ള തിരിച്ചുവരവിലായിരുന്നു…
Read MoreCategory: Top News
ബന്ധുക്കളുടെ നിലപാടുകള്‍ മൂലം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നില്ല;ചികിത്സാ പുരോഗതി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം; വീണ്ടും കത്തയച്ച് സഹോദരന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിന് കത്തയച്ച് സഹോദരന് അലക്സ്.വി.ചാണ്ടി. നിലവില്‍ ഉമ്മന്‍ചാണ്ടി ചികിത്സയിലുള്ള ബാംഗ്ലൂര്‍ എച്ച്സിജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണം. ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കാന്‍ വേണ്ട ക്രമീകരണം ഒരുക്കണം. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ മൂലം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന ആരോപണവുമായി അലക്സ്.വി.ചാണ്ടി നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റിയത്.
Read Moreബാധകയറി എന്നാരോപിച്ച് ആറു വയസുകാരനെ അമ്മ വിറ്റു; വീട്ടിൽ നേരിട്ടത് ക്രൂര പീഡനം; അമ്മയേയും മറ്റ് മക്കളേയും കൂട്ടി രണ്ടാനച്ഛൻ നാടുവിട്ടു
യുഎസ്: ആറ് വയസുള്ള മകനെ സൂപ്പർമാർക്കറ്റിൽ വച്ച് മറ്റൊരു സ്ത്രീക്ക് അമ്മ വിറ്റു. കുട്ടിയുടെ ദേഹത്ത് ബാധ കൂടിയെന്നും തന്റെ മറ്റു മക്കളെ ആക്രമിക്കുമെന്നും പറഞ്ഞാണ് അമ്മ കുട്ടിയെ വിറ്റത്. ടെക്സാസിലാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം ആറുവയസുകാരനെ കാണാതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അവന്റെ അമ്മയായ സിൻഡി റോഡ്രിഗസ് മകനെ വിറ്റതായി കണ്ടെത്തിയത്. കുട്ടി അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെയാണ് കഴിഞ്ഞിരുന്നത്. അതിനിടെ സിൻഡി റോഡ്രിഗസിന് ഇരട്ടക്കുട്ടികൾ പിറന്നു. ആറ് വയസുകാരനായ മകന് ബാധ പിടികൂടിയിരിക്കുകയാണെന്നും അവൻ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കും എന്നും അമ്മ വിശ്വസിച്ചു. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നപ്പോൾ കുട്ടി അവന്റെ അച്ഛനൊപ്പം ഉണ്ടായിരിക്കുമെന്നാണു സ്ത്രീ പറഞ്ഞിരുന്നത്. എന്നാൽ, ഇവരുടെ അടുത്ത ബന്ധു, കുട്ടിയെ വിറ്റതായി വെളിപ്പെടുത്തുകയായിരുന്നു. സിൻഡി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നും അവന് പലപ്പോഴും വെള്ളവും ഭക്ഷണവും നിഷേധിച്ചിരുന്നുവെന്നും ബന്ധു ആരോപിച്ചു. പരാതി…
Read Moreപ്രണയത്തിലൂടെ വലയിലാക്കി; യുവാവിനെ നഗ്നനാക്കി മർദിച്ച് കവർച്ച നടത്തിയത് ഇരുപത്തിരണ്ടുകാരി ഉൾപ്പെട്ട സംഘം; വാടക വീട്ടിലെത്തിച്ച് നഗ്നവീഡിയോ പകർത്തിയെങ്കിലും പണിപാളിയതിങ്ങനെ…
കൊച്ചി: കൊച്ചി മുളവുകാട്ടിൽ യുവാവിനെ നഗ്നനാക്കി മർദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സംഘം സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി അഞ്ജു (28), ഇവരുടെ സഹോദരി പാലാരിവട്ടം തുരുത്തുമേൽ മേരി (22), ഇവരുടെ സുഹൃത്തുക്കളായ വെണ്ണല പൂത്തൊളിപ്പറന്പിൽ ആഷിഖ് (26), ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറന്പിൽ അരുണ്‍ (26) എന്നിവരെയാണ് മുളവുകാട് പോലീസ് പിടികൂടിയത്. പ്രതിയായ അഞ്ജു കാക്കനാട് പള്ളിയിൽ വച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹം നടിച്ച് മുളവുകാട് പൊന്നാരിമംഗലത്തെ വാടകവീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി മർദിച്ചത്. കൂടാതെ ഇയാളുടെ നഗ്ന വീഡിയോ പകർത്തുകയും പണവും മൊബൈൽ ഫോണും എടിഎം കാർഡും കൈക്കലാക്കുകയും ചെയ്തതു. പിന്നീട് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിൽ പരാതി…
Read Moreയുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സെലന്‍സ്കിയുടെ കത്ത് ! കൂടുതല്‍ സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥന…
റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും സെലന്‍സ്കി കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന് വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവ സെലന്‍സ്കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറി. യുക്രൈന് യുദ്ധം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് ഒരു യുക്രൈന് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. യുക്രൈന് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി മീനാക്ഷി ലേഖി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ സെലെന്‍സ്കി ആഗ്രഹിക്കുന്നുവെന്ന് ജപറോവ പറഞ്ഞു. ആഗോള നേതാവെന്ന നിലയിലും ജി20യുടെ നിലവിലെ ചെയര്‍മാനെന്ന നിലയിലും ഇന്ത്യക്ക് യുക്രൈനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീവ് സന്ദര്‍ശിക്കുമെന്ന്…
Read Moreപന്ത്രണ്ട് വയസുകാരനെ പരിശോധിച്ച ഡോക്ടർ ഞെട്ടി; കുട്ടിയുടെ ശരീരത്തിൽ കണ്ടത് ക്രൂരമായ മർദനത്തിന്റെ പാടുകൾ; രണ്ടാനച്ഛൻ സുകുവാനന്ദൻ ചില്ലറക്കാരനല്ല…
മാവേലിക്കര: പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മർദിച്ചതിന് രണ്ടാനച്ഛൻ അറസ്റ്റിൽ. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുന്ന കൊല്ലം മരുതൂർകുളങ്ങൾ വടക്ക് മങ്ങാട്ട് തെക്കേ വീട്ടിൽ സുകുവാനന്ദൻ (30) ആണു അറസ്റ്റിലായത്. ചവറ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതിനു 2022 ഓഗസ്റ്റിൽ അറസ്റ്റിലായ ആളാണ് സുകു. സുകു ഇളയമകനെ ക്രൂരമായി മർദിക്കുന്നതു അയൽവാസികൾ തെക്കേക്കര പഞ്ചായത്തംഗം എൻ.ആർ. ഗോപകുമാറിനെ അറിയിച്ചു. പഞ്ചായത്തംഗം നൽകിയ വിവരമറിഞ്ഞു പോലീസെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ തനിയെ വീണതാണെന്നു കുട്ടി പറഞ്ഞു. പിന്നീടു സാമൂഹിക പ്രവർത്തകനായ ഹരിദാസ് പല്ലാരിമംഗലം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു സുകുവിനോടു നിർദേശിച്ചു. ഇതനുസരിച്ചു സുകു കുട്ടിയുമായി ജില്ലാ ആശുപത്രിയിലെത്തി. സുകുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ വിശദമായ പരിശോധനയിലാണു കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനത്തിന്റെ മുറിവുകൾ കണ്ടത്. ആശുപത്രിയിൽനിന്ന് അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് സുകുവിനെ…
Read Moreസീറ്റില്ല ! മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവടി ബിജെപി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന…
കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ് സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് സാവടി രാജിവെച്ചു. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനായി സാവടി അനുയായികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മണ് സാവടി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് സാവടിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിമോഹികള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കുമെന്നും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. അതാനിയില്‍ നിന്നും മൂന്നു തവണ എംഎല്‍എയായിരുന്നു മുതിര്‍ന്ന നേതാവായ ലക്ഷ്മണ് സാവടി. ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം അതാനിയില്‍ മഹേഷ്…
Read Moreഅഗസ്റ്റിന്റെ മോഹന വാഗ്ദാനത്തിൽ വീണു; ജോലി വാഗ്ദാനം നൽകി മലേഷ്യയിലേക്ക് കടത്തിയത് 60 യുവാക്കളെ; രക്ഷപെട്ടവർ പറഞ്ഞത് ഞെട്ടിക്കുന്ന ദുരന്തകഥ
നെടുങ്കണ്ടം: വിദേശജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേക്കു കടത്തിയതായി ആരോപണം. രണ്ടു ലക്ഷം രൂപവരെ വാങ്ങിയാണ് അറുപതോളം പേരെ മലേഷ്യയിലേക്കി കടത്തിയത്. ജോലിയും വിസയും ലഭിക്കാതെ അമ്പതോളം പേര് മലേഷ്യയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അവിടെനിന്നു രക്ഷപ്പെട്ടെത്തിയവര്‍ ആരോപിച്ചു. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പായ്ക്കിംഗ് സെക്ഷനുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിനെതിരേ തട്ടിപ്പിനിരയായ യുവാക്കളുടെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്കി. എണ്‍പതിനായിരം രൂപവരെ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജോലിക്കായി ഒരു ലക്ഷം രൂപമുതല്‍ രണ്ടു ലക്ഷം രൂപവരെ ഇയാള്‍ യുവാക്കളില്‍നിന്നു വാങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. ചെന്നൈയില്‍ എത്തുമ്പോള്‍ വിസ നല്‍കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് തായ്ലന്റില് എത്തുമ്പോഴേക്കും വിസ ശരിയാകുമെന്നു പറഞ്ഞ് ഇവരെ തായ്ലന്റിലേക്ക് അയച്ചു. തുടര്‍ന്ന് തായ്ലന്റില്നിന്നു രഹസ്യമാര്‍ഗത്തിലൂടെ ഇവരെ മലേഷ്യയിലേക്ക് കടത്തി. തായ്ലന്റില് എത്തിയപ്പോള്‍ തട്ടിപ്പ് മനസിലായെങ്കിലും ഫോണോ മറ്റു…
Read Moreടിക് ടോക് താരം മീശ വിനീത് മോഷണക്കേസിൽ പിടിയിൽ; സ്കൂട്ടറിലെത്തി പെട്രോൾ പമ്പിൽ നിന്ന് പണം മോഷ്ടിച്ചത് സുഹൃത്തുമായെത്തി; ഒടുവിൽ…
തിരുവനന്തപുരം: പെട്രോൾ പമ്പിൽ സുഹൃത്തുമായെത്തി രണ്ടരലക്ഷം രൂപ കവർന്ന കേസിൽ ടിക് ടോക് താരവും കൂട്ടാളിയും പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീത് (മീശ വിനീത്) എന്നിവരാണ് പിടിയിലായത്. കണിയാപുരത്ത് പെട്രോൾ പമ്പിൽനിന്നുമാണ് പണം കവർന്നത്. സ്കൂട്ടറിലെത്തി പെട്രോൾ പമ്പ് മാനേജരുടെ പക്കൽനിന്ന് പണം കവരുകയായിരുന്നു. മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്നായിരുന്നു മോഷണം. വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ വിനീത് നേരത്തെ അറസ്റ്റിലായിരുന്നു. കല്ലമ്പലത്തുള്ള കല്യാണ മണ്ഡപത്തിലെ കോംപൗണ്ടിൽ പാർക്കു ചെയ്തിരുന്ന കാറിൽനിന്നും സ്വർണം മോഷ്ടിച്ചതിനു അഞ്ചുവർഷം മുൻപ് വിനീതിനെതിരെ കേസെടുത്തിരുന്നു. ബൈക്ക് മോഷണത്തിനു കന്റോൺമെന്റ് സ്റ്റേഷനിലും കേസുണ്ട്.
Read Moreകാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് പുതിയ ഹൈവേ ! അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി…
കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുതിയ ഹൈവേ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത ഹൈവ മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നിതിന്‍ ഗഡ്കരി അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ സമീപകാലത്ത് നിര്‍മിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കും. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാത സ്വപ്നമായിരുന്നു. റോഹ്താംഗ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. ലേയില്‍ നിന്ന് കര്‍ഗിലിലെത്തി സോജില, ഇസഡ് മോര് തുരങ്കങ്ങളില്‍ ചേരും. പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്നം…
Read More