ശ്രീജിത് കൃഷ്ണന് മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ നിഡോടിയില് കിണറ്റില്‍ വീണ പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ അതിസാഹസികമായി കൂട്ടില്‍ കയറി കിണറ്റിലിറങ്ങി വനിതാ ഡോക്ടര്‍. മംഗളൂരു സ്വദേശിനിയായ ഡോ.മേഘ്ന പെമ്മയ്യയാണ് അധികമാരും ഒരുമ്പെടാത്ത രീതിയിലുള്ള സാഹസത്തിലൂടെ പുലിയെ മയക്കുവെടിവച്ചു പിടികൂടിയത്. നിഡോടിയിലെ ഒരു വീട്ടുപറമ്പില്‍ 25 അടി താഴ്ചയുള്ള കിണറ്റിലാണ് പുള്ളിപ്പുലി വീണത്. കാലപ്പഴക്കമുള്ള കിണറിന്റെ വശങ്ങളിടിഞ്ഞ് രൂപപ്പെട്ട ചെറിയ ഗുഹയില്‍ കയറിയിരുന്ന പുലിയെ മുകളില്‍ നിന്നു വലയിട്ടോ മയക്കുവെടിവച്ചോ പിടികൂടാനാകാത്ത നിലയായിരുന്നു. ഇതേത്തുടര്‍ന്നാണ് വന്യജീവികളെ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകരായ ഡോ. മേഘ്നയും ഭര്‍ത്താവ് ഡോ. യശസ്വി നരാവിയും ഞായറാഴ്ച രാവിലെയോടെ സ്ഥലത്തെത്തിയത്. പുലിയെ കയറ്റാനായി ഒരുക്കിവച്ചിരുന്ന ഇരുമ്പുകൂട്ടില്‍ ഡോ. മേഘ്ന മയക്കുവെടി നിറച്ച തോക്കുമായി കയറിയിരുന്നശേഷം കൂട് അടച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ സാവധാനം കിണറ്റിലേക്കു കെട്ടിത്താഴ്ത്തുകയായിരുന്നു. പുലിയുമായി നേര്‍ക്കുനേരെ വന്ന നിമിഷത്തില്‍ തന്നെ…
Read MoreCategory: Top News
സ്വർണ കച്ചവടക്കാരി! ഫേസ്ബുക്ക് പരിചയത്തിലൂടെ മിസോറാം സ്വദേശി അങ്കമാലി സ്വദേശിയായ യുവാവില്‍ നിന്നും തട്ടിയെടുത്തത് 20 ലക്ഷം രൂപ; സംഭവം ഇങ്ങനെ…
ആലുവ: സ്വർണ കച്ചവടക്കാരിയെന്ന പേരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിൽ നിന്ന് ഇരുപതു ലക്ഷം രൂപ തട്ടിയെടുത്ത മിസോറാം സ്വദേശിനി ലാൽച്വാൻതാങ്ങ് (47) യെ ആലുവ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ജോർദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവാവിനാണു പണം നഷ്ടപ്പെട്ടത്. ഡൽഹിയിൽ പലചരക്ക് കട നടത്തുന്ന മിസോറംകാരി, താൻ യുകെ വംശജയാണെന്നും സ്വർണ ബിസിനസുകാരിയെന്നുമാണ് പരിചയപ്പെടുത്തിയത്. ഇന്ത്യയിൽ സ്വർണ ബിസിനസ് നടത്താൻ താൽപര്യമുണ്ടെന്ന് യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു. കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഒരു ഡ്രൈവറെ ഏർപ്പെടുത്തണമെന്നും സ്വർണക്കടക്കാരെ പരിചയപ്പെടുത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു. യുകെയിൽ നിന്ന് ഡൽഹിയിലേക്കാണു വിമാന ടിക്കറ്റ് കിട്ടിയതെന്ന് തെറ്റിധരിപ്പിച്ച് വിമാനത്തിലിരിക്കുന്നതിന്റെ ചിത്രം അയച്ചു കൊടുക്കുകകൂടി ചെയ്തതോടെ യുവാവിന്റെ വിശ്വാസം നേടിയെടുത്തു. പിന്നീടാണു തട്ടിപ്പിന് കളമൊരുക്കിയത്. കൈവശമുണ്ടായിരുന്ന മൂന്നു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്ന് പറഞ്ഞ് യുവതിയുടെ സന്ദേശം പിന്നാലെ…
Read Moreമകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് പീഡിപ്പിച്ചു, ഗർഭച്ഛിദ്രത്തിന് വിധേയയാക്കി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അർജുൻ ആയങ്കിക്കെതിരെ ഭാര്യ
കണ്ണൂർ: സ്വർണക്കടത്ത് കേസുകളിലൂടെ കുപ്രസിദ്ധനായ അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതി ഉന്നയിച്ച് അർജുന്റെ ഭാര്യ അമല. ഭർതൃവീട്ടുകാർ കടുത്ത മാനസിക പീഡനമാണ് ഏൽപ്പിക്കുന്നതെന്നും നിർബന്ധപൂർവം ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും അമല ആരോപിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവതി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. താന്‍ ജീവനൊടുക്കിയാൽ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അര്ജുന് ആയങ്കിയുടെ വീട്ടുകാർക്കാണെന്ന് യുവതി പറഞ്ഞു. ആദ്യ തവണ അര്ജുന് ജയിലില്‍ കിടന്ന സമയത്തെല്ലാം വീട്ടില്‍ വലിയ പീഡനമാണ് അനുഭവിച്ചത്. തന്നെയും അര്‍ജുനെയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് ആയാളുടെ സഹോദരനും അമ്മയുമാണ്. തന്റെ കഴുത്തില്‍ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല. മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. വെളുക്കാന്‍ വേണ്ടിയുള്ള ചികിത്സയ്ക്കായി പോയിട്ടുണ്ട്. ഗർഭിണിയായ വേളയിൽ തന്റെ അനുവാദമില്ലാതെ ഗർഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചു.…
Read Moreപള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര് മര്‍ദ്ദിച്ചുവെന്ന് പരാതി
പള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാവ് ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അമ്പലപ്പുഴപ്പള്ളിയില് നിസ്ക്കരിക്കാനെത്തിയ സിപിഎം ജെബിഎസ് ബ്രാഞ്ച് കമ്മിറ്റി അംഗം പുന്നപ്ര പള്ളിക്കൂടം വെളിയില്‍ ഷാജി (43) ക്കാണ് മര്‍ദ്ദനമേറ്റത്. ശരീരമാസകലം പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ വൈകിട്ട് ഏഴിന് പുന്നപ്ര പറവൂര്‍ ജുമാ മസ്ജിദ് അങ്കണത്തിലായിരുന്നു സംഭവം ഉണ്ടായത്. പള്ളി ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷാജി ചോദ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. എസ്ഡിപിഐ രഹസ്യാന്വേഷണ വിഭാഗം തലവന്‍ കൂടിയായ പള്ളി ഭാരവാഹി സുധീര്‍ പുന്നപ്ര മുമ്പ് ഷാജിയെ ആക്രമിച്ചിരുന്നു. ഇതുകൂടാതെ പലതവണ ഫോണില്‍ വിളിച്ചും ഇയാള്‍ ഷാജിയെ ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് പള്ളിയിലെത്തിയ ഷാജിയെ സുധീറും മറ്റ് രണ്ടുപേരും ചേര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പംകൂട്ടി സിസിടിവി കാമറ ഇല്ലാത്ത വശത്തേക്ക്…
Read Moreഅഭിമുഖമെന്നു പറഞ്ഞ് യുവതിയെ മാളില്‍ വിളിച്ചു വരുത്തി; പാനീയം നല്കി ബോധംകെടുത്തി കാറില്‍വച്ച് ബലാല്‍സംഗം ചെയ്തു…
മയക്കുമരുന്ന് നല്കിയ ശേഷം യുവതിയെ മാളിന്റെ ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്ത കാറില്‍വച്ച് ബലാത്സംഗത്തിനിരയാക്കി. എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ ജോലിക്ക് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം മയക്കമരുന്ന് കലര്‍ന്ന വെള്ളം നല്കി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ സെക്ടര്‍ 51 പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ജോലിയ്ക്കായി ഇന്റര്‍നെറ്റില്‍ തിരയുന്നതിനിടെയാണ് തുഷാര്‍ ശര്‍മ എന്നയാളെ പരിചയപ്പെട്ടതെന്നും അയാള്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു. ശനിയാഴ്ച ജോലിക്ക്് അഭിമുഖത്തിനായി സഹാറമാളില്‍ എത്താനായി യുവതിയോട് ഇവര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ യുവതി മാളില്‍ എത്തുകയായിരുന്നു. മാളിന്റെ ഗേറ്റില്‍ വച്ച് കണ്ടുമുട്ടിയ തുഷാര്‍ യുവതിയെ മാളിന്റെ ബേസ്മെന്റ് പാര്‍ക്കിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മയക്കുമരുന്ന് കലര്‍ന്ന വെള്ളം നല്‍കുകയായിരുന്നു. പാനീയം കുടിച്ച ശേഷം അബോധാവസ്ഥയിലായ തന്നെ കാറിനുള്ളിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ…
Read Moreരാവിലെ കാണുമ്പോഴുംഅവൻ സന്തോഷവാനായിരുന്നു, പക്ഷേ..! ഗൾഫിലേക്ക് ഇന്ന് മടങ്ങാനിരുന്ന പ്രവാസി മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് വീട്ടുപുരയിടത്തിൽ
ചാത്തന്നൂർ : ഇന്ന് ഗൾഫിലേയ്ക്ക് തിരിച്ചു പോകാൻ തയാറെടുത്തിരുന്ന പ്രവാസിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. പാരിപ്പള്ളി എള്ളുവിള അമ്പൂരി പത്മവിലാസത്തിൽ ശശിധരൻ നായരുടെ മകൻ സജി (46) യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് സജി ഗൾഫിൽ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയത്. ഇന്ന് അവധി കഴിഞ്ഞ് മടങ്ങിപ്പോകാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. കുടുംബ വീടിനോടുള്ള ചേർന്നുള്ള പുരയിടത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. പകൽ സജിയെ ഉല്ലാസവാനായി കണ്ടവരുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പോലീസ് എത്തി മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ രശ്മി. മക്കൾ : ദേവിക, സ്വാതിക.
Read Moreപ്രണയദിനത്തിൽ കാമുകിക്ക് ഹൃദയം തുടിക്കുന്ന സമ്മാനം നൽകണം; കൈയിൽ പണമില്ലാതിരുന്ന കാമുകൻ ചെയ്ത സാഹസം ഞെട്ടിക്കുന്നത്…
ചെന്നൈ: പ്രണയ ദിനതതിൽ കമുകിട്ട് ഞെട്ടിക്കുന്ന സമ്മാനം നൽകണം. അവളുടെ ഹൃദയത്തിൽ എന്നും കുടികൊള്ളാൻ കാമുകൻ ചെയ്ത സാഹസം ഞെട്ടിക്കുന്നത്. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥി എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹന്‍ (20) എന്നിവരാണ് ഇത്തരമൊരു സാഹസത്തിന് മുതർന്നത് . സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്ന ഇവർ ആടുകളെ മോഷ്ടിച്ച് വില്ക്കാന് ശ്രമിക്കുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് സംഭവം. അരവിന്ദ് തന്റെ കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താനായി വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിനടുത്ത് മലയരശന്‍ കുപ്പം ഗ്രാമത്തിലുള്ള ഒരു ഫാമില്‍ മോഷ്ടിക്കാന്‍ എത്തുകയായിരുന്നു. യുവാക്കള്‍ ആടിനെ മോഷ്ടിച്ചെങ്കിലും ഫാം ഉടമ രേണുക ശബ്ദം കേട്ടുണര്‍ന്നു. രേണുകയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇരുവരേയും പിടികൂടി. പിന്നീട് യുവാക്കളെ പോലീസിന് കൈമാറി.
Read Moreകോട്ടയം മെഡിക്കൽ കോളജിലെ തീപിടുത്തം; വൈദ്യുതി കണക്ഷൻ ഇല്ലാത്ത കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടെന്നു റിപ്പോർട്ട്; തീ അണയ്ക്കുന്നതിനിടെ വെള്ളം തീർന്ന് പ്രതിസന്ധിയിലായി അഗ്നിശമന സേന
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമാണത്തിലിരുന്ന കെട്ടിടത്തിനു തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽകോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ, ആർഎംഒ ഡോ. ലിജോ മാത്യു, ഫയർ ആൻഡ് സേഫ്റ്റി ജില്ലാ ഓഫീസർ അനൂപ് രവീന്ദ്രൻ, എസ്എച്ച്ഒ അനിൽകുമാർ, ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ഔദ്യോഗികമായി ഇല്ലാത്തതിനാൽ പിന്നെയെങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നടത്തിയ പ്രാഥമിക…
Read Moreഇറാനിയന്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ! രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരേ കേസ്…
നടിയും മുന്‍ ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ദുറാനിക്കെതിരെ പീഡനക്കേസ്. ഇറാനിയന്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ആദിലിനെതിരെ മൈസൂരു പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. തന്റെ പണം ദുരുപയോഗം ചെയ്തെന്ന രാഖിയുടെതന്നെ പരാതിയില്‍ ആദിലിനെ മുംൈബ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പീഡനക്കേസും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇറാനില്‍നിന്നു കര്‍ണാടകയിലെ മൈസൂരുവില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവി പുരം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. മൈസൂരുവില്‍ ബിഫാം പഠിക്കാനെത്തിയ ഇറാനിയന്‍ വിദ്യാര്‍ഥിനിയെ ആദിലിന് അഞ്ച് വര്‍ഷമായി പരിചയമുണ്ടായിരുന്നു. വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥിനിയുമായി വിവി പുരത്തെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ആദില്‍ ദുറാനി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അഞ്ച് മാസം മുമ്പ് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആദില്‍ വിസമ്മതിച്ചു. സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. ബലാത്സംഗം,…
Read Moreമുഖ്യമന്ത്രിയുടെ സുരക്ഷ ! കുഞ്ഞിന് മരുന്നു വാങ്ങാന്‍ എത്തിയ കുടുംബത്തിനെ ഭീഷണിപ്പെടുത്തി പോലീസ്…
കാലടി മറ്റൂരില്‍ കുഞ്ഞിന് മരുന്നുവാങ്ങാന്‍ എത്തിയ കുടുംബത്തിന് പോലീസിന്റെ ഭീഷണി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാല്‍ ഇവരോട് കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കല്‍ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രിക്കും പോലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെന്ന് കുടുംബം പറഞ്ഞു. കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. അപ്പോള്‍ അവിടെ പാഞ്ഞെത്തിയ എസ്ഐ വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത് കടയുടമയോടും എസ്ഐ തട്ടിക്കയറിയെന്ന് ഇവര്‍ പരാതിപ്പെടുന്നു. കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന്…
Read More