ഹരിപ്പാട്: വാഹനങ്ങളിൽനിന്നു പെട്രോൾ മോഷ്ടിക്കുന്ന ബൈക്ക് മോഷണക്കേസിൽ ഉൾപ്പെടെ പ്രതിയായ യുവാവ് പിടിയിൽ. വീയപുരം കാരിച്ചാൽ മണ്ണാമന്ദിരത്തിൽ ആദർശ് (21) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ആശീർവാദ് തിയറ്ററിൽ കുറച്ചുദിവസമായി പെട്രോൾ മോഷണം പോകുന്നുവെന്ന് പരാതിയെതുടർന്ന് പോലീസും തിയറ്റർ ജീവനക്കാരും ചേർന്നു നടത്തിയ നിരീക്ഷണത്തിൽ പ്രതി നിരവധി വണ്ടികളിൽനിന്നു പെട്രോൾ എടുക്കുന്നതായ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും പിടിക്കുകയും ചെയ്തു. തുടർന്ന് അയാൾ വന്ന വണ്ടി പോലീസ് പരിശോധിച്ചപ്പോൾ അതിൽ പെട്രോൾ കുപ്പിയിൽ നിറച്ചു സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. വണ്ടിയുടെ നമ്പർ പരിശോധിച്ചപ്പോൾ കൊല്ലം സ്വദേശിയുടെ പേരിലുള്ളതാണെന്നും ഇത് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടിച്ചതാണെന്നും കണ്ടെത്തി. സംഭവത്തിന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. വിവരമറിയിച്ചത്നുസരിച്ച് കൊല്ലം പോലീസ് എത്തി യുവാവിനെയും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
Read MoreCategory: Top News
കാറിടിപ്പിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവിനെയും കൊണ്ട് യുവതി പാഞ്ഞത് ഒരു കിലോമീറ്ററോളം; ഞെട്ടൽമാറാതെ യുവാവും സുഹൃത്തുക്കളും
ബംഗളൂരു: വാക്കു തർക്കത്തിനിടെ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. വേഗത്തിൽ പാഞ്ഞ കാറിൽ നിന്നും തെറിച്ചു വീഴാതെ രക്ഷപ്പെട്ടത് യുവാവിന്റെ മനോദൈര്യം കൊണ്ട് മാത്രം. കാറിന്റെ ബോണറ്റിന് മുകളില്‍ കുരുക്കിയിട്ട് പട്ടാപ്പകല്‍ നഗരത്തിലൂടെ ഒരു കിലോമീറ്ററോളം ദൂരം കാറോടിച്ച യുവതിക്കെതിരേ കേസ്. പ്രിയങ്ക എന്ന യുവതിയാണ് തന്റെ കാറുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന ദര്ശന് എന്ന യുവാവിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ കാറിനു മുന്നില്‍ കുരുക്കിയിട്ട് വാഹനമോടിച്ചത്. ഇത്രയും ദൂരം വീഴാതെ ബോണറ്റിന് മുകളില്‍ പിടിച്ചുനിന്നതിനാലാണ് യുവാവ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ജ്ഞാനഭാരതി നഗറില്‍ വച്ചാണ് പ്രിയങ്ക ഓടിച്ച ടാറ്റാ നെക്സോണ്‍ കാര്‍ ദര്‍ശന്റെ മാരുതി സ്വിഫ്റ്റുമായി കൂട്ടിയിടിച്ചത്. ദര്‍ശനും സുഹൃത്തുക്കളുമായി നടന്ന വാക്കുതര്‍ക്കത്തിനിടെ പ്രിയങ്ക പെട്ടെന്ന് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. തൊട്ടുമുന്നിലുണ്ടായിരുന്ന ദര്ശന് ബോണറ്റിന് മുകളിലേക്ക് ചാടിക്കയറിയപ്പോള്‍ പ്രിയങ്ക വാഹനത്തിന് വേഗം കൂട്ടുകയായിരുന്നുവെന്ന് പറയുന്നു. ദര്‍ശന്റെ സുഹൃത്തുക്കള്‍ അവരുടെ കാറില്‍ പിന്തുടര്‍ന്നെത്തിയതോടെയാണ് ഒരു…
Read Moreകുട്ടിയുണ്ടാവാൻ അസ്ഥികൂടം പൊടിച്ചു കഴിക്കണം; അമാവാസി രാത്രിയായാൽ ഉത്തമമെന്ന് മന്ത്രവാദി; യുവതിയെ ശ്മശാനത്തിൽ എത്തിച്ച് ഭർതൃവീട്ടുകാർ; ക്രൂരതയ്ക്കെതിരെ പരാതിയുമായി യുവതി
പൂന: കുട്ടിയുണ്ടാവാൻ യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥികൂടത്തിന്റെ പൊടി കഴിക്കാൻ നിർബന്ധിച്ച് ഭർത്താവും വീട്ടുകാരും. മന്ത്രവാദിയുടെ ഉപദേശപ്രകാരം നടത്തിയ ആഭിചാരക്രിയയുടെ ഭാഗമായിരുന്നു എല്ല് പൊടികഴിപ്പിക്കൽ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവും ഇയാളുടെ വീട്ടുകാരുമുൾപ്പെടെ ഏഴു പേർക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പൂനയിലായിരുന്നു സംഭവം. അമാവാസി രാത്രികളിൽ ഭർത്താവിന്റെ അമ്മ യുവതിയെ വീട്ടിനുള്ളിൽ മന്ത്രവാദത്തിന്റെ ഭാഗമാകാൻ നിർബന്ധിച്ചിരുന്നു. ഒരു ദിവസം രാത്രിയിൽ അജ്ഞാതമായൊരു ശ്മശാനത്തിൽ എത്തിച്ച് മനുഷ്യാസ്ഥികൂടത്തിന്റെ പൊടി ബലമായി കഴിപ്പിക്കുകയും ചെയ്തു. കൊങ്കൺ മേഖലയിലെ അജ്ഞാത പ്രദേശത്ത് കൊണ്ടുപോയി വെള്ളച്ചാട്ടത്തിനടിയിൽ നിർത്തി മന്ത്രവാദത്തിന് നിർബന്ധിച്ചു. മന്ത്രവാദി വീഡിയോകോളിൽ എത്തിയായിരുന്നു ഈ സമയം നിർദേശം നൽകിയിരുന്നത്. മന്ത്രവാദിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നല്ല വിദ്യാഭ്യാസമുള്ളവരാണ് കുടുംബാംഗങ്ങൾ എല്ലാവരും. എന്നാൽ ഇവർ ഇപ്പോഴും അത്തരം ആചാരങ്ങളിൽ വിശ്വസിച്ചുപോരുകയാണെന്ന് പോലീസ് പറയുന്നു.
Read Moreകാർ തട്ടിയതിനെ ചൊല്ലിയുള്ള തർക്കം! യുവാവിനെ അശ്ലീല ആംഗ്യം കാണിച്ച് കാറിന്റെ ബോണറ്റില്‍ വച്ച് കിലോമീറ്ററുകളോളം പാഞ്ഞ് യുവതി
ബംഗളൂരു: കാറുകള്‍ തമ്മിൽ തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച് യുവതി. ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിൽ ഇരുവർക്കെതിരേയും പൊലീസ് കേസെടുത്തു. യുവതി ഓടിച്ചിരുന്ന ടാറ്റ നെക്സണ്‍ ദര്‍ശന്റെ സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കാര്‍ തട്ടിയതിന് പിന്നാലെ ദര്ശന് പ്രിയങ്കയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അശ്ലീല ആംഗ്യം കാണിച്ച് വാഹനം ഓടിച്ചുപോകാന്‍ ശ്രമിച്ചു. ഇയാൾ യുവതിയുടെ കാര്‍ തടഞ്ഞപ്പോള്‍ പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങാതെ വാഹനം മുന്നോട്ടെടുത്തു. ഇടിച്ചിടുമെന്ന് തോന്നിയപ്പോള്‍ ഇയാൾ വാഹനത്തിന്റെ ബോണറ്റില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ബോണറ്റില്‍ കിടന്ന ഇയാളെയും കൊണ്ട് യുവതി ഒരു കിലോമീറ്റര്‍ ദുരം വാഹനം ഓടിച്ചുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ യുവതി കാര്‍…
Read Moreഅനൂപ് ആകാൻ താൽപര്യമില്ലത്രെ! ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച ഭാഗ്യവാനെത്തി; പേര് പരസ്യമാക്കരുതെന്ന് ജേതാവ്
കണ്ടുകണ്ടങ്ങിരിക്കെ കോടീശ്വരനായ ഭാഗ്യവാൻ ആരെന്നറിയാൻ നിർവാഹമില്ല. ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച വ്യക്തിക്ക് വെളിപ്പെടാൻ താൽപര്യമില്ലത്രെ. ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇതനുസരിച്ച് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നല്കിയാലും വിവരങ്ങള്‍ ലഭിക്കില്ല. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾ പുറത്തുവിടാറില്ല. പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനന് എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കഴിഞ്ഞ വർഷത്തെ 25 കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ച അനൂപിന്റെ ദുരവസ്ഥയാകും ക്രിസ്മസ് ബമ്പർ വിജയിയെ കാണാമറയത്ത് നിൽക്കാൻ പ്രേരിപ്പിച്ചിരിക്കുക. ലോട്ടറി അടിച്ചതിനു പിന്നാലെ അനൂപിന് നാട്ടിൽ നിൽക്കാൻപോലും പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. സഹായം ചോദിച്ചെത്തുന്നവർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ശല്യം ചെയ്തുതുടങ്ങി. കുട്ടിയെ സ്കൂളിൽ അയക്കാൻപോലും…
Read Moreകിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോംനഴ്സ് സാവിത്രി ചില്ലറക്കാരിയല്ല! മാസങ്ങൾക്കുശേഷം പിടിയിൽ…
ഹരിപ്പാട്: കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോംനഴ്സ് സ്വർണാഭരണങ്ങളും മൊബൈലും പണവും കവർന്നു. സംഭവത്തിൽ എട്ടു മാസങ്ങൾക്കുശേഷം കൊടുത്ത പരാതിയിൽ മണിക്കുറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. മണ്ണാറശാല തുലാംപറന്പ് നോർത്ത് ആയിശേരിൽ വീട്ടിൽ സാവിത്രി രാധാകൃഷ്ണൻ നായരെ(48)യാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനു ഭവനത്തിൽ വിനുവിന്റെ വീട്ടിൽനിന്ന് മൂന്നു ജോഡി കമ്മൽ, ജിമിക്ക, രണ്ടു മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, രണ്ടു മാട്ടി, മൊബൈൽ ഫോൺ എന്നിവയും 3500 രൂപയുമാണു മോഷണം പോയത്. 2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്റെ വീട്ടിൽ പ്രതി ജോലിക്കു നിന്നിരുന്നു ജൂണിലാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. മോഷണശേഷവും മൂന്നു മാസം സാവിത്രി ഇവിടെ ജോലിചെയ്തു. രോഗിയായ അമ്മയെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും വന്നിരുന്നതിനാൽ ആരാണ് മോഷണം നടത്തിയതെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ അന്ന്…
Read More‘ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല’; ഞാൻ പരാതിപ്പെടുന്നില്ല; വേദിയിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് അപർണയുടെ പ്രതികരണം ശ്രദ്ധേയം
കൊച്ചി: എറണാകുളം ലോ കോളജിൽ ഒരു വിദ്യാർഥിയിൽനിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കൈയിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപർണ. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈയിൽ പിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ തോളിൽവച്ചു ചേർത്തുനിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം.എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി -അപർണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. അപർണയോടു വിദ്യാർഥി മോശമായി പെരുമാറിയതിൽ ലോ കോളജ് യൂണിയൻ സംഭവസമയത്തു തന്നെ ഖേദം…
Read Moreകമിതാക്കൾ രണ്ടുപേരും വിവാഹിതർ; ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു; ഒരു രാത്രി പുലർന്നപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജിൽ കമിതാക്കളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശികളായ കല്ലാർ രാജപുരം സ്വദേശി മുഹമ്മദ് ഷരീഫ് (40), വെള്ളരിക്കുണ്ട് കല്ലാർ സ്വദേശിനി സിന്ധു (36) എന്നിവരെയാണ് പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷെരീഫ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. സിന്ധു വിവാഹിതയും പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിയടക്കം രണ്ടു മക്കളുടെ മാതാവുമാണ്. ബുധനാഴ്ചയാണ് ഇവർ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് മുറി ഒഴിവാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ സമയം കഴിഞ്ഞും പുറത്തേക്കു കാണാതായതിനെ തുടർന്ന് ജീവനക്കാർ നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. കുറച്ചുകാലമായി മുഹമ്മദും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പത്തുദിവസം മുന്‍പ് രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഗുരുവായൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.
Read Moreജീവിക്കാനുള്ള ശമ്പളം സർക്കാർ നൽകാഞ്ഞിട്ടോ..! വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ പിടിയിൽ
കട്ടപ്പന: വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങവേ തഹസിൽദാർ അറസ്റ്റിൽ. വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനെയാണ് വിജിലൻസ് പിടികൂടിയത്. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ കൈക്കൂലി വേണമെന്ന് ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ! ഷെർലിൻ ചോപ്രയുടെ പരാതിയിൽ രാഖി സാവന്തിനെ ചോദ്യം ചെയ്ത് പോലീസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുംബൈ: മോഡലും നടിയുമായ ഷെർലിൻ ചോപ്രയുടെ പരാതിയിൽ നടി രാഖി സാവന്തിനെ ചോദ്യം ചെയ്ത് മുംബൈ പോലീസ്. വ്യാഴാഴ്ച ഭർത്താവിനോപ്പം അംബോലി പോലീസ് സ്റ്റേഷനിലെത്തിയ നടിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. പിന്നീട് വൈകുന്നേരം വിട്ടയച്ചു. ലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഷെർലിൻ ചോപ്ര പോലീസിൽ പരാതി നൽകിയിരുന്നത്. രാഖി സാവന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ദിൻദോഷി സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. കഴിഞ്ഞ വർഷം സാവന്തും ചോപ്രയും പരസ്പരം ലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസിൽ പരാതി നൽകിയിരുന്നു. ചോപ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 നവംബർ എട്ടിന് അംബോലി പോലീസ് സാവന്തിനും അവരുടെ അഭിഭാഷകൻ ഫാൽഗുനി ബ്രഹ്മഭട്ടിനുമെതിരെ കേസെടുത്തു. തൊട്ടടുത്ത ദിവസം ഓഷിവാര പോലീസ് സ്റ്റേഷനിൽ സാവന്തും ചോപ്രയ്ക്കെതിരെ പരാതി നൽകി. നടനും നിർമാതാവുമായ സാജിദ് ഖാനെതിരെ ചോപ്ര…
Read More