എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read MoreCategory: Top News
കുളിർക്കാറ്റായ്..! പൊളളുന്ന വെയിലിനെ മറച്ച് മഴമേഘങ്ങൾ; സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കനത്ത വേനലിൽ ആശ്വാസമായി മഴയെത്തുന്നു. നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വേനൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നത് കോട്ടയത്താണ്. അതേസമയം മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മഡഗാസ്കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് കാരണം. കൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.
Read Moreഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം; ചെറുതോണിയിൽ വാടകയ്ക്ക് താമസിക്കുന്ന കമിതാക്കൾ ജീവനൊടുക്കി; ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ഇടുക്കി: ചെറുതോണിയില്‍ കമിതാക്കളെ വാടകകെട്ടിടത്തിന്റെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുതോണിയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് വര്‍ക്കല സ്വദേശികളായ അജിത്ത് (40), ഷാനി (39) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷമായി ഇവര്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട് ചെറുതോണിയില്‍ എത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. ബന്ധുക്കള്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറി അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു മുറി തുറന്ന് അകത്തു കടന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreഅമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടം ഇന്നു പുലർച്ചെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ; കൂട്ടക്കുരുതി ഒരുക്കിയത് മേൽപ്പാലത്തിലെ കുഴികൾ
അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾക്കു ദാരുണാന്ത്യം. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ കാന്റീൻ നടത്തിപ്പുകാരാണ് മരിച്ച അഞ്ചു പേരും. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ. ആലപ്പുഴ ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), തിരുവനന്തപുരം മുട്ടട അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ്, കൊല്ലം മൺട്രോത്തുരുത്ത് അനുനിവാസിൽ രാധാമണിയുടെ മകൻ അമൽ (28) എന്നിവരാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. അമലാണ് ആശുപത്രിയിൽ മരിച്ചത്. കാറിൽ ഇവർ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ…
Read Moreനിയമം ഞങ്ങൾക്കുംകൂടെയുള്ളതല്ലേ..! നീതി ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കും; ആത്മഹത്യാ ഭീഷണിയുമായി പീഡനത്തിനിരയായ യുവതി
മൊഹാലി: നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായിപീഡനത്തിനിരയായ യുവതി. 2022 നവംബർ 10 ന് മൊഹാലിയിലെ കുംബ്ര ഗ്രാമത്തിൽ വച്ചാണ് 25കാരിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. മാത്രമല്ല അക്രമി സ്വതന്ത്രനായി നടക്കുന്നുവെന്നും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു. നീതി ആവശ്യപ്പെട്ട് താൻ പഞ്ചാബ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. ഓരോ തവണയും പോലീസിനെ സമീപിക്കുമ്പോൾ കേസ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയെന്ന മറുപടിയാണ് എനിക്ക് ലഭിക്കുന്നത്. നീതി ലഭിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.-യുവതി പറയുന്നു.അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് നൽകുന്ന മറുപടി.
Read Moreഉദരനിമിത്തം ബഹുകൃതവേഷം ! ‘സേവ് ബോക്സ്’ തട്ടിപ്പില്‍ സ്വാതിഖ് റഹീം അറസ്റ്റില്‍; സിനിമാതാരമായും മോട്ടിവേഷന്‍ സ്പീക്കറായുമെല്ലാം വിവിധവേഷം കെട്ടലുകള്‍…
‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീം (സ്വാതി റഹീം) പിടിയിലായി. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് റഹിമിനെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. വന്‍തുക ലാഭവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഇരകളെ കെണിയില്‍ വീഴിച്ചിരുന്നത്. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ ആര്‍ക്കും ലഭിച്ചതുമില്ല. ഇതോടെയാണ് പരാതികള്‍ ഉയര്‍ന്നുവന്നത്. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി…
Read Moreചിക്കന്‍ ബിരിയാണി തിന്നിട്ട് എങ്ങനെയാണ് സ്റ്റേജില്‍ നൃത്തം ചെയ്യാനാവുക ! നോണ്‍വെജ് വേണ്ടവര്‍ക്ക് പുറത്തുനിന്നു വാങ്ങിക്കഴിക്കാമെന്ന് സ്പീക്കര്‍…
കലോല്‍സവ വേദിയിലെ നോണ്‍വെജ് വിവാദത്തില്‍ പ്രതികരണവുമായി നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. കലോല്‍സവ വേദികളില്‍ മാംസാഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്ന് ഷംസീര്‍ വ്യക്തമാക്കി. കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണെന്ന് ഷംസീര്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു എഎന്‍ ഷംസീറിന്റെ പ്രതികരണം. ചിക്കന്‍ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് വേദിയില്‍ നൃത്തം ചെയ്യുമെന്ന് ഷംസീര്‍ ചോദിക്കുന്നു. തനിക്ക് നോണ്‍ വെജ് ഭക്ഷണത്തോടാണ് പ്രിയമെന്നും എന്നാല്‍ എല്ലാവര്ക്കും കഴിക്കാന്‍ പറ്റുന്ന ഭക്ഷണമെന്ന നിലയില്‍ കലോത്സവം പോലെയുള്ള ഒത്തുച്ചേരലില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്ലതെന്ന് ഷംസീര്‍ പറയുന്നു. അതേസമയം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീറിന്റെ ഭിന്നാഭിപ്രായം എന്നത് ശ്രദ്ധേയമാണ്. കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായ ഭക്ഷണവിവാദത്തെ തുടര്‍ന്ന് പാചക വിദഗ്ധന്‍ പഴയിടം മോഹനന്…
Read Moreകോടതി വിധിയുടെ മറവില്‍ പിണറായി ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയുമാണ് ! കോടതിയെ വിമര്‍ശിച്ച് എസ്ഡിപിഐ…
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടു കെട്ടിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടതിയെയും വിമര്‍ശിച്ച് എസ്ഡിപിഐ. കോടതിവിധിയുടെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയുമാണെന്നാണ് എസ്ഡിപിഐ സംസ്ഥാനാധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ വിമര്‍ശനം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സ്വത്ത് കണ്ടുകെട്ടുന്നതില്‍ കോടതി അമിതാവേശം കാണിക്കുകയാണെന്നും അഷ്റഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നതാണു കേരളത്തില്‍ പിണറായി സര്‍ക്കാരും ചെയ്യുന്നത്. ഹര്‍ത്താലുമായി ബന്ധമില്ലാത്തവരുടെ സ്വത്താണു കണ്ടുകെട്ടുന്നത്. മലപ്പുറം, കോട്ടയ്ക്കലില്‍ മുസ്ലിം ലീഗ് പഞ്ചായത്തംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടി. നാട്ടിലില്ലാത്തവരുടെയും അവരുടെ ഭാര്യമാരുടെയും സ്വത്ത് പിടിച്ചെടുത്തു. എല്ലാവര്ക്കും തുല്യനീതിയല്ല പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. ഒരു പ്രത്യേക ജനവിഭാഗത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്നു. അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനാണു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ പട്ടികപ്രകാരമാണ് ഇപ്പോഴത്തെ നടപടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടെത്താന്‍ കോടതി പറഞ്ഞപ്പോള്‍,…
Read More2047ഓടെ ഇസ്ലാമിക ഭരണം ലക്ഷ്യം ! പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങള്‍. 2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണകൂടമുണ്ടാക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത്് ഭീകരപ്രവര്‍ത്തനവും വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങളും അസ്വസ്ഥതകളും വളര്‍ത്താന്‍ പിഎഫ്ഐ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളുടെ നാശം ലക്ഷ്യമിട്ട് സര്‍വീസ് ടീംസ്, കില്ലര്‍ സ്ക്വാഡ്സ് എന്നീ പേരുകളില്‍ രഹസ്യ സംഘങ്ങള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഐഎ ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുല്ലിയ താലൂക്കിലെ ബെല്ലാരയിലാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ആളുകള്‍ നോക്കിനില്‍ക്കേയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രവീണ്‍ നെട്ടാരുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഒരു പ്രത്യേക സമുദായത്തിനിടെ…
Read Moreസൊഹൈൽ ഒരു ഹൈടെക് കള്ളൻ..! എടിഎം കൗണ്ടറിൽ നിന്ന് അപഹരിച്ചത് 2 ലക്ഷം രൂപ; ട്രാൻസാക്ഷൻ ഫെയിലിന് ബാങ്കിൽ നിന്ന് മേടിച്ചത് 6100 രൂപ; ഹൈടെക് തട്ടിൽ ഞെട്ടി ബാങ്കുകാർ…
കായംകുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കായംകുളം ടൗൺ ബ്രാഞ്ചിന്റെ ഓട്ടോമാറ്റിക് ഡിപ്പോസിറ്റ് കം വിത്ഡ്രോവൽ മെഷീനിൽ നിന്നു കൃത്രിമം കാട്ടി രണ്ടു ലക്ഷം കവർന്ന കേസിൽ ഹരിയാന സ്വദേശി അറസ്റ്റിൽ. ഹരിയാന പാനിപ്പത്ത് ജില്ലയിൽ ക്യാപ്റ്റൻ നഗർ വില്ലേജിൽ 152/11-ാം നമ്പർ വീട്ടിൽ സൊഹൈൽ (30) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 7 വരെ പലതവണകളായി വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് കൃത്രിമം നടത്തിയാണ് രണ്ടു ലക്ഷത്തി പതിനേഴായിരം രൂപ അപഹരിച്ചതെന്ന് പോലീസ് പറഞ്ഞു. എടിഎം കാർഡ് ഉപയോഗിച്ച് മെഷീനിൽനിന്ന് പണം പിൻവലിക്കുമ്പോൾ മെഷീന്റെ ഡിസ്പെൻസർ ഭാഗം കൈ കൊണ്ട് അമർത്തിപ്പിടിച്ച് കൃത്രിമം നടത്തി, ട്രാൻസാക്ഷൻ ഒഴിവാക്കി പണം അപഹരിച്ചെടുക്കുകയാണ് ഇയാളുടെ തട്ടിപ്പുരീതിയെന്ന് പോലീസ് പറഞ്ഞു. പിന്നീട് ട്രാൻസാക്ഷൻ ഫെയിൽ ആയതിന്റെ നഷ്ടപരിഹാരമായി 6100 രൂപ ഇയാൾ…
Read More