മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ച് അവശനിലയിലായ കാമുകൻ ചികിത്സയിൽ തുടരുന്നു. കൊണ്ടോട്ടി വലിയപറമ്പിൽ സൗജത്ത് ആണ് മരിച്ചത്. കാമുകനായ ബഷീർ, സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2018-ലാണ് ഇരുവരും ചേർന്ന് സൗജത്തിന്റെ ഭർത്താവായ സവാദിനെ തലയ്ക്കടിച്ചും കഴുത്ത് മുറിച്ചും കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീറിനെ ഏറെ നാളുകൾക്ക് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read MoreCategory: Top News
ഊരൂട്ടമ്പലം ഇരട്ടക്കൊല; മൃതദേഹ സാമ്പിളുകൾ ഡിഎൻഎ പരിശോധന നടത്തും; മാഹീൻ കണ്ണിനെതിരെ കൊലക്കുറ്റം; പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം
കാട്ടാക്കട: ഊരൂട്ടമ്പലത്തുനിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്ന കേസിൽ 11 വർഷത്തിനുശേഷം കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും. മരിച്ച ദിവ്യയുടെ പങ്കാളിയായിരുന്ന മാഹീൻ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയയ്ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുക എന്ന് പോലീസ് പറഞ്ഞു. ഇന്നുതന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. രണ്ടുപേരെയും ഇനിയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലിൽനിന്ന് കിട്ടിയ ദിവ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പോലീസ് സംസ്കരിച്ചിരുന്നു. ഇപ്പോൾ കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്.മൃതദേഹ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കും. പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബംഊരൂട്ടമ്പലത്തു നിന്ന് 2011 ൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച ഉണ്ടായെന്ന് ദിവ്യയുടെ കുടുംബം. കിടപ്പാടം…
Read Moreനിര്‍ഭയരും ഊര്‍ജസ്വലരും..! മണം പിടിക്കാന്‍ മിടുമിടുക്കര്‍, വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാനും; ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ കേരള പോലീസിലേക്ക്
സ്വന്തം ലേഖകന്‍കോഴിക്കോട്: കേസന്വേഷണത്തില്‍ പോലീസിന് കൂട്ടാളികളാണ് എന്നും നായ്ക്കള്‍. കേരള പോലീസിനും അന്വേഷണത്തില്‍ സഹായികളായി മിടുക്ക് തെളിയിച്ച നിരവധി നായകളുണ്ട്. ‘ജാക്ക് റസല്‍ ടെറിയര്‍ ’ എന്ന നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാര് ഇനി കേരള പോലീസിന്റെ കെ 9- സ്ക്വാഡിന്റെ ഭാഗമാകും. കേരള പോലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തിരിക്കുഞ്ഞന്മാരെ സ്ക്വാഡിലേക്ക് തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. ‘പാട്രണ്‍’ എന്ന ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. യുക്രൈനില്‍ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്ഫോടകവസ്തുക്കള്‍ ‘പാട്രണ്‍ ’ കണ്ടെത്തുകയും ഉക്രെയ്ന് സേനയ്ക്ക് അവയെ നിര്‍വീര്യമാക്കി നിരവധിപേരുടെ ജീവന് രക്ഷിക്കാന്‍ കഴിയുകയും ചെയ്തു. ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാല്‍ ഇവയെ മികച്ച എക്സ്പ്ലോസീവ് സ്നിഫര്‍ നായ്ക്കളായി ഉപയോഗിക്കുന്നു. നിര്‍ഭയരും ഊര്‍ജസ്വലരുമാണിവര്‍. ശാരീരികമായി വലിപ്പം കുറവായതിനാല്‍…
Read Moreവേദനയോടെ ഒരുഗ്രാമം… ജിതിന്റെ വിയോഗം പുതിയ ഭവനത്തിലേക്കു പ്രവേശിക്കാനിരിക്കെ; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് മൃതദേഹത്തിനരികിലിരുന്ന് നിലവിളിക്കുന്ന കുട്ടികളെ…
ചേർപ്പ്: വല്ലച്ചിറയിൽ സ്വന്തമായി വാങ്ങിയ സ്ഥലത്ത് അടുത്ത മാസം പുതിയ വീടിന്റെ ഗ്രഹപ്രവേശനത്തിന് ഒരുങ്ങവെ പല്ലിശേരിയിൽ കുത്തേറ്റ് മരിച്ച ജിതിൻ കുമാറിന്റെ വിയോഗം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. വാടക വീട്ടിൽ നിന്ന് പുതിയ ഭവനത്തിലേക്കു മാറി താമസിക്കുകയെന്ന പ്രതീക്ഷയാണു തെറ്റിയത്.വീടിനടുത്ത് കുത്തേറ്റ് 20 മിനിറ്റോളം വഴിയിൽ കിടന്ന മുത്തച്ഛൻ ചന്ദ്രന്റെയും പിതാവ് ജിതിന്റെയും മൃതദേഹത്തിനരികിൽ സംഭവമറിഞ്ഞ് എത്തിയ ജിതിന്റെ മക്കളായ സായന്തും സംസ്കൃതയും വാവിട്ട് നിലവിളിച്ചിരുന്ന കാഴ്ചയാണ് വിങ്ങലോടെ നാട്ടുകാർക്കു കാണാനായത്. കത്തിക്കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്ന ദയനീയകാഴ്ച കൊച്ചുമക്കൾക്കു കാണേണ്ടിവന്നതും ദൃക്സാക്ഷികളിലും വേദനയായി. ചേർപ്പ്: വഴിയിൽ കാർ നിറുത്തിയിട്ടതിനെ ചൊല്ലിയുളള തർക്കത്തിനിടെ അയൽവാസിയായ ഗുണ്ടയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതി പല്ലിശേരി കിഴക്കൂടൻ വേലപ്പൻ (59) നെ അറസ്റ്റ് ചെയ്തു. പല്ലിശേരി ക്ഷേത്രത്തിനു സമീപം പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ (32)…
Read Moreപെൺകുട്ടിയേയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദിക്കുന്നത് നാട്ടുകാർ നോക്കിനിൽക്കുന്നു; കൺട്രോൾ റൂമിലെ സിസിടിവിയിൽ മർദനദൃശ്യം കണ്ട് പോലീസ് ഞെട്ടി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം/ ഗാന്ധിനഗര്‍: കോട്ടയം നഗരമധ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരേ ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. കോട്ടയം താഴത്തങ്ങാടി വേളൂര്‍, വേളൂര്‍ത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്റ് വില്ലയില്‍ ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും സുഹൃത്തും നഗരമധ്യത്തിലെ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. രാത്രിയില്‍ വിദ്യാര്‍ഥിനിയുമായി കറങ്ങി നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചും വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥി ചോദ്യം ചെയ്തതിനെ തുടര്‍ന്നും അക്രമി സംഘം പിന്തുടര്ന്നെത്തി ക്രൂരമായി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവങ്ങളുടെ തുടക്കം. കോളജ് ഇലക്ഷന് വര്‍ക്കിനുശേഷം, ഭക്ഷണം കഴിയ്ക്കുന്നതിനായി വിദ്യാര്‍ഥിനിയും സുഹൃത്തും തിരുനക്കര തെക്കുംഗോപുരത്തിനു സമീപത്തെ തട്ടുകടയിലെത്തി. ഈ സമയം ഇവിടെ, പ്രതികളായ അക്രമി സംഘവുമുണ്ടായിരുന്നു. ഭക്ഷണം കഴിയ്ക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട്…
Read Moreവനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം ആണധികാരവ്യവസ്ഥയുടെ ഭാഗം; പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ കോടതിയുടെ രൂക്ഷവിമർശനം. വനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം ആണധികാരവ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി. ഇത്തരം നടപടികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി . രാത്രി നിയന്ത്രണത്തിന്റെ കാരണം അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ആണധികാരവ്യവസ്ഥയുടെ ഭാഗമാണ് ഇത്തരം നിയന്ത്രണമെന്നും കോടതി പറഞ്ഞു. ഹോസ്റ്റലില്‍ രാത്രി പത്തു മണിക്കുശേഷവും തിരികെ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്നപരിഹാരത്തിനായി വിളിച്ചുചേര്‍ത്ത പിടിഎ മീറ്റിങ്ങിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണിത്. രാത്രി പത്തുമണിയാണ് ഹോസ്റ്റലില്‍ തിരിച്ചുകയറാന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം. ഇത് നീട്ടണമെന്നും ആണ്‍കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. സര്‍ക്കാര്‍ കോളജുകളുടെ പൊതുചട്ടമാണ് നടപ്പാക്കുന്നതെന്നാണ് കോളജ് അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ ചട്ടം തന്നെ…
Read Moreഒടുവില്‍ കുറ്റസമ്മതം നടത്തി കാമുകന്! 11 വര്‍ഷം മുമ്പ് കാണാതായ അമ്മയെയും മകളെയും കാമുകൻ കൊന്നതെന്ന് തെളിഞ്ഞു
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. 11 വര്‍ഷം മുമ്പ് കാണാതായ ഊരുട്ടമ്പലം സ്വദേശി വിദ്യ, മകള്‍ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും മാഹിൻ കണ്ണ് ഇറക്കിക്കൊണ്ട് പോയത്. അന്നു തന്നെ വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻ കണ്ണ് പോലീസിന് നല്കിയ മൊഴി. മാഹിന്‍ കണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന് ഉണ്ടായത്. 2011 ഓഗസ്റ്റ് 18ന് പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ കണ്ണ് വിദ്യയെയും രണ്ടര വയസുകാരി മകളെയും വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്ന് കള്ളം പറഞ്ഞു.…
Read Moreകടയില്‍ നിന്ന് പതിവായി പണം മോഷ്ടിച്ച പോലീസുകാരനെ കടയുടമ കൈയ്യോടെ പൊക്കി ! മാങ്ങാ,സ്വര്‍ണ മോഷണങ്ങള്‍ക്കു ശേഷം പോലീസിനു പുതിയ നാണക്കേട്…
പോലീസുകാരന്റെ മാങ്ങാമോഷണം കേരളത്തില്‍ സൃഷ്ടിച്ച വിവാദം ചെറുതല്ലായിരുന്നു. പിന്നാലെ പുറത്തു വന്ന പോലീസുകാരന്റെ സ്വര്‍ണമോഷണം ഡിപ്പാര്‍ട്ട്മെന്റിന് കൂനിന്മേല് കുരുവായി. ഇപ്പോഴിതാ കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പോലീസുകാരനെ കടയുടമ കൈയോടെ പിടികൂടിയിരിക്കുകയാണ്. എന്നാല്‍ പിടിക്കപ്പെട്ടതോടെ പോലീസുകാരന് പണം നല്കി തടിയൂരിയെന്നാണ് വിവരം. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പതിവുപോലെ പണം കവരുന്നതിനിടെയാണ് പോലീസുകാരന് കുടുങ്ങിയത്. പതിവായി പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന് 1000 രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത് കടയുടമ കാണുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ കൂടിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പോലീസുകാരന് പ്രശ്നം ഒത്തുതീര്‍പ്പാക്കി. 5000 രൂപ നല്‍കുകയും ചെയ്തു. സ്ഥലത്തെത്തിയവരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് കടയില്‍…
Read Moreആ മുറിവുകളും പൊട്ടലും അപകടത്തിലുണ്ടാകുന്നതല്ല; ഡോക്ടറുടെ സംശയം പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ശരിയായി; ശ്രീജിത്ത് മരിച്ചത് വാഹനാപകടത്തില്ല; നാദാപുരത്തെ സംഭവം ഞെട്ടിക്കുന്നത്
നാദാപുരം: കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്റെ മകൻ ശ്രീജിത്തി(39)ന്റെ മരണം വാഹന അപകടത്തിലേറ്റ പരിക്കുകളെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷത മേറ്റാണെന്നും റിപ്പോർട്ടിലുണ്ട്. തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളുണ്ട്. ഈ പരിക്കുകൾ വാഹന അപകടത്തിൽസംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറപകടം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേകസംഘംകേസന്വേഷണത്തിനായി എസ് പി യുടെനിർദേശ പ്രകാരം ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ ഒമ്പത് പേർ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്. ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത്…
Read Moreമദ്യപിച്ചെത്തി അയൽവാസിയുമായി വാക്കുതർക്കം; ചോദ്യം ചെയ്ത അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്തി; അമ്പത്തിയേഴുകാരൻ വേലപ്പൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ തൃശൂർ: ചേര്‍പ്പ് പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പല്ലിശ്ശേരി പനങ്ങാടന്‍ ചാത്തപ്പന്റെ മകന് ചന്ദ്രന് (62), മകന് ജിതിന് കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ അയൽവാസിയായ പല്ലിശ്ശേരി കിഴക്കൂടന്‍ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന് വഴിയില്‍ കാറ് നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചനിലയില്‍ അതുവഴി വന്ന വേലപ്പന് ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന് അച്ഛനെയും മകനെയും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധയാണ് ചന്ദ്രന്റെ ഭാര്യ. നീതുവാണ് ജിതിൻകുമാറിന്റെ ഭാര്യ. സായന്ത്, സംസ്കൃത എന്നിവർ…
Read More