സ്വന്തം ലേഖകൻ തലശേരി: കെടുകാര്യസ്ഥതകൊണ്ടും സ്വഭാവദൂഷ്യംകൊണ്ടും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു പിരിച്ചു വിടുന്ന വനിതാ ജീവനക്കാരികളെ ഉപയോഗിച്ച് സ്ഥാപന ഉടമകൾക്കെതിരേ ലൈംഗികകുറ്റം ആരോപിച്ച് ബ്ലാക്ക്മെയിലിംഗിലൂടെ കോടികൾ തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് സജീവം. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും തട്ടിപ്പ് നടത്തിയ സംഘം കണ്ണൂർ ജില്ലയിലും കെണിയൊരുക്കി. കണ്ണൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപന ഉടമയോട് സംഘം ആവശ്യപ്പെട്ടത് ഒരു കോടി രൂപ. പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖയും പണം നൽകിയില്ലെങ്കിൽ സംസ്ഥാനത്തുടെനീളം പോസ്റ്റർ പതിക്കുമെന്ന ഭീഷണിയോടെ അയച്ച പോസ്റ്ററിന്റെ കോപ്പിയും രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. സ്ഥാപനങ്ങളിൽനിന്നു പുറത്താക്കപ്പെടുന്ന വനിതകളെകൊണ്ട് പീഡന പരാതി നൽകി പണം തട്ടുകയാണ് ഈ സംഘം ചെയ്തു വരുന്നത്. കണ്ണൂരിൽ തട്ടിപ്പിനെത്തിയ സംഘം ആദ്യം മൂന്ന് ലക്ഷവും പിന്നീട് പത്ത് ലക്ഷവും ഒടുവിൽ ഒരു കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. മോഷണക്കേസിലെ പ്രതി ഉൾപ്പെടെയുള്ളവർ ഈ…
Read MoreCategory: Top News
പരാതിയുമായി പാലാ സ്റ്റേഷനിൽ എത്തിയപ്പോൾ സൂറത്തിൽപ്പോയി പറഞ്ഞാമതിയെന്ന് പോലീസ്; ഇതിലും ഭേദം ആമസോണെന്ന് ജോബിഷ് പറയുന്ന കാരണം ഇങ്ങനെ…
പാലാ: ഓൺലൈൻ സൈറ്റിലൂടെ ടോർച്ച് വാങ്ങാൻ ബുക്ക് ചെയ്ത പാലാ സ്വദേശിയെ അധികൃതർ “വെള്ളം കുടിപ്പിച്ചു’. ടോർച്ചിനു പകരം ഒരു കുപ്പിവെള്ളമാണ് ലഭിച്ചത്. പാലാ ഇടനാട് സ്വദേശി ജോബിഷ് തേന്നാടിക്കുളത്തിനെ തേടിയാണ് ടോർച്ചിനു പകരം കുപ്പിവെള്ളം എത്തിയത്. ഡെലിവറി ബോയ് വന്നു 330 രൂപയും വാങ്ങി തിരിച്ചുപോയ ശേഷം പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് കുപ്പിവെള്ളം കണ്ടത്. സൂറത്തിലെ ഒരു കുപ്പിവെള്ള കന്പനിയുടേതാണ് സാധനം.ഇതുമായി പാലാ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവർ കേസെടുത്തില്ല. അവരുടെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലത്തുനിന്ന് അല്ല അയച്ചതെന്നും സൂറത്തിൽ പോയി പരാതി കൊടുക്കാനും പോലീസ് ഉപദേശിച്ചു. അല്ലെങ്കിൽ കോടതിയിൽ പരാതി നൽകി അവിടെനിന്നു നിർദേശം വന്നാൽ കേസെടുക്കാമെന്നും പോലീസ് പറഞ്ഞു. 300 രൂപയുടെ ടോർച്ചിനായി സൂറത്തിൽ പോകാൻ പറഞ്ഞ പോലീസിനേക്കാൾ ഭേദമാണ് ആമസോൺ അധികാരികളെന്നാണ് ജോബിഷ് പറയുന്നത്. അവർ സംഭവം അറിഞ്ഞയുടനെ സോറി എന്ന മെസേജ് എങ്കിലും…
Read Moreകേരള പോലീസിന് അഭിമാനം; ഇടുക്കിയിലെ ഡോഗ് സ്ക്വാഡിന് വനിതാ പരിശീലക; രാജ്യത്തെ ആദ്യ പരിശീലകയെന്ന ബഹുമതി എഎസ്ഐ വി.സി. ബിന്ദുവിന്
ചെറുതോണി: ഇടുക്കി ഡോഗ് സ്ക്വാഡിലേക്കു പുതിയ അതിഥിയും ഒപ്പം വനിതാ പരിശീലകയും.രാജ്യത്തുതന്നെ ആദ്യമായാണ് പോലീസ് നായയുടെ ഹാൻഡ്ലറായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തുന്നത്. പണിക്കൻകുടി കൊന്പൊടിഞ്ഞാൽ സ്വദേശിനി എഎസ്ഐ വി.സി. ബിന്ദുവാണ് പുതിയ ചുമതലയിലൂടെ കേരള പോലീസിന് അഭിമാനമായിരിക്കുന്നത്. ഒരു വയസുള്ള മാഗി എന്ന ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ട നായയുടെ പരിശീലകയായാണ് ബിന്ദു ഡോഗ് സ്ക്വാഡിലെത്തിയിരിക്കുന്നത്. മിന്നും താരമായി മാഗിതൃശൂർ കേരള പോലീസ് അക്കാഡമിയിലും തുടർന്ന് കുട്ടിക്കാനം കെഎപിയിലും പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ ഭാഗമായത്. സൗത്ത് സോണ്‍ ഐജി പ്രകാശ്, അസിസ്റ്റന്റ് കമൻഡാന്റ് എസ്. സുരേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം നേടിയത്. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ഭാസ്കരനാണ് മാഗിയുടെ മറ്റൊരു ഹാൻഡ്ലർ. ഒരു നായയ്ക്കു രണ്ടു പരിശീലകരാണുള്ളത്. മാഗി സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പരിശീലനം നേടിയിരിക്കുന്നത്. ഇതോടെ ഇടുക്കി ഡോഗ്…
Read Moreപഴയ സാധനങ്ങള്‍ വല്ലതും കൊടുക്കാനുണ്ടോ ! സെക്കന്‍ഡ് ഹാന്‍ഡ് വിമാനം അന്വേഷിച്ചു ചെന്ന പാക്കിസ്ഥാനെ ഗെറ്റൗട്ടടിച്ച് ഇന്ത്യയുടെ ഉറ്റസുഹൃത്തായ രാജ്യം…
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ പരമദയനീയമാണ്. ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഭീകരര്‍ക്ക് നല്കാന് നല്ല നാല് തോക്ക് പോലുമില്ലെന്നതാണ് അവസ്ഥ. അപ്പോള്‍ പിന്നെ യുദ്ധവിമാനങ്ങളുടെ കാര്യം പറയണോ ചൈനീസ് നിര്‍മ്മിതമായ ജെ എഫ് 17, ജെ 10 എന്നീ അത്യാധുനികമെന്ന് അവകാശപ്പെടുന്ന വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് ആത്മവിശ്വാസമില്ല. കാരണം അത് ചൈനീസ് നിര്മിതമാണെന്നതു തന്നെ. എപ്പോഴാണ് പണി മുടക്കുകയെന്ന് യാതൊരു നിശ്ചയവുമില്ല. കോവിഡ് കാലത്ത് പോലും ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിവിട്ട് കലക്കവെള്ളത്തില്‍ മീന്‍പിടിച്ച ടീംസാണ്, പിന്നെ എങ്ങനെ പാക്കിസ്ഥാന്‍കാര്‍ ഇവരെ വിശ്വസിക്കും. പിന്നെ ഭീകരരെ വളര്‍ത്തുന്നതു കൊണ്ടും ഒരുഗതിയും പരഗതിയുമില്ലാത്തതു കൊണ്ടും ചൈനയല്ലാതെ മറ്റൊരു രാജ്യത്തിന്റെ കൈയില്‍ നിന്നും പുത്തന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാന് കഴിയുന്നുമില്ല. ഈ അവസരത്തില്‍ യൂറോപ്യന്‍ രാജ്യമായ ഗ്രീസില്‍ നിന്നും അവരുടെ പഴയ എ16 യുദ്ധവിമാനങ്ങള്‍ ലഭിക്കുമോ എന്ന് തിരക്കിച്ചെന്നിരിക്കുകയാണ്…
Read Moreബസ് സ്റ്റാന്റ് ഇരിപ്പിടങ്ങളിൽ പ്രണയകേളികളുമായി വിദ്യാർഥികൾ; കുട്ടികളുടെ അതിരുവിട്ട പ്രണയചേഷ്ട കാണേണ്ടിവന്നത് പെൺകുട്ടിയുടെ സഹോദരനും; ക്ഷമ നശിച്ച് നാട്ടുകാർ
ഗാന്ധിനഗർ: വിദ്യാർഥികൾ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന്റെ ഇരിപ്പടങ്ങളും പരിസരപ്രദേശങ്ങളും പ്രണയ സല്ലാപത്തിനായി തെരഞ്ഞെടുക്കുന്നതു മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി നിർമിച്ചിരിക്കുന്ന സിമന്റ് ബഞ്ചുകളിൽ ഇരുന്നു പരസ്യമായി പ്രണയകേളികൾ കാണിക്കുന്നത്. കഴിഞ്ഞദിവസം ബസ് സ്റ്റാൻഡിലെ സിമന്റ് ബഞ്ചിൽ ഇരുന്നു പ്രണയജോഡികൾ മോശം പെരുമാറ്റം നടത്തി. ഇതു അവിചാരിതമായി വിദ്യാർഥിനിയുടെ സഹോദരന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ സഹോദരന്റെ സുഹൃത്തുക്കളുമായി വന്നു ചോദ്യം ചെയ്യുകയും പിന്നീട് പെണ്‍കുട്ടിയുടെ കാമുകനായ വിദ്യാർഥിയെ മർദിക്കുകയും ചെയ്തു. മർദനമേറ്റ വിദ്യാർഥി ഇയാളുടെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു വിളിച്ചുവരുത്തി. തന്നെ മർദിച്ച പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തുക്കളേയും ബസ്സ്റ്റാൻഡിൽവച്ചു മർദിച്ചാണു പകരം വീട്ടിയത്. സംഘർഷം രൂക്ഷമായപ്പോൾ സമീപത്തെ വ്യാപാരികൾ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നു പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ മെഡിക്കൽ കോളജ് പരിസരത്തെ ഒരു സ്കൂളിലെ പെണ്‍കുട്ടികൾ ബസ്…
Read Moreകേരളം എന്താ മറ്റൊരു രാജ്യമോ ? ഓള് ഇന്ത്യാ പെര്‍മിറ്റിന് നവംബര്‍ ഒന്നു മുതല്‍ കേരളം പ്രത്യേക നികുതിയേര്പ്പെടുത്തുന്നു; ടൂറിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലെന്ന് ആക്ഷേപം…
ഓള് ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി കേരളം. നവംബര്‍ ഒന്നു മുതല്‍ ഇത്തരം പെര്‍മിറ്റിലുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് കടക്കണമെങ്കില്‍ പ്രത്യേകം നികുതി നല്‍കേണ്ടിവരും. നികുതി നല്‍കിയില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള് ഇന്ത്യാ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹന ഉടമകളില്‍നിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെര്‍മിറ്റ് നല്‍കും. ഈ തുക പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കും. ഇത് മൂലം സംസ്ഥാനങ്ങള്‍ക്ക് നികുതി നഷ്ടം ഉണ്ടാകുന്നു എന്ന വാദം സജീവമാണ്. സംസ്ഥാനത്തുള്ള ചില ഓപ്പറേറ്റര്‍മാര്‍ നാഗലാന്‍ഡ്, ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തശേഷം ഓള് ഇന്ത്യാ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് മാറ്റണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read Moreരൂപവും കാലിലെ ചെരുപ്പും അതുപോലെ തന്നെ; യൂത്ത് കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മാലമോഷണക്കഥ; അക്ബറിനെ കൈവിലങ്ങണിയിച്ച് പോലീസ്
കൊച്ചി: കലൂര്‍ പള്ളിക്കു മുന്നിലൂടെ ഭര്‍ത്താവിനൊപ്പം നടന്നു പോകുകയായിരുന്ന എഴുപതുകാരിയുടെ മാല മോഷ്ടിച്ചു കടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെമ്മരന്തി മേലേത്തില്‍ വീട്ടില്‍ അക്ബര്‍ ഷാ(35)യെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കല നടയറ ടൗണ്‍ മുന്‍ പ്രസിഡന്റാണ്.കഴിഞ്ഞ 23ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കലൂര്‍ ബാങ്ക് റോഡില്‍ താമസിക്കുന്ന വയോധികയുടെ രണ്ടു പവന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നോര്‍ത്ത് പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. എസ്ആര്‍എം റോഡില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയിക്കിടെ സിസി ടിവി ദൃശ്യങ്ങളിലേതിനു സമാനമായ പ്രതിയുടെ രൂപവും, ചെരുപ്പും മറ്റും ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.…
Read Moreഎന്നെ പോലീസ് പിടിയ്ക്കരുതേ..! തൊഴുത് പ്രാർഥിച്ച ശേഷം കള്ളൻ കൊണ്ടുപോയത് തിരുവാഭരണവും സ്വർണവും; “ഭക്ത’ വത്സലനായ കള്ളനെത്തേടി പോലീസ്
ആലപ്പുഴ: മോഷ്ടിക്കാനും പ്രാർഥിക്കാനും ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങി പ്രാര്‍ഥിച്ച ശേഷം ശ്രീകോവില്‍ തകര്‍ത്താണ് കള്ളന് അകത്ത് പ്രവേശിച്ചത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഭാരവാഹികൾ കണ്ടത് മുഖം മൂടി ധരിച്ച കളളനെ . പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകോയന്പത്തൂരിലെ പ്രതികൾ തൃശൂരിലെ ജയിലിലെത്തി റാഷിദും അഷറുദ്ദീനുമായി നേരിട്ടു സംസാരിച്ചിരുന്നോ ? കോയന്പത്തൂർ സ്ഫോടനക്കേസ്; അന്വേഷണം കേരളത്തിലേക്ക്
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഐഎസ് ഭീകരബന്ധം സംശയിക്കുന്ന കോയന്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. തമിഴ്നാട് സർക്കാരിന്റെ ശിപാർശയനുസരിച്ച് കേസന്വേഷണം ഏറ്റെടുത്ത എൻഐഎയ്ക്ക് പ്രതികളുടെ കേരളബന്ധത്തെക്കുറിച്ചു സൂചന കിട്ടിയിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന്റെ ബന്ധുവായ അഫ്സറിനെക്കൂടി ഇന്നലെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കോയന്പത്തൂർ കാർ ബോംബ് കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് അഫ്സർ. കോയന്പത്തൂർ നഗരമധ്യത്തിലുള്ള കോട്ടായി ഈശ്വരൻ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ജമേഷ മുബീൻ (29) എന്നയാൾ കൊല്ലപ്പെട്ടതു ചാവേർ ആക്രമണം ആണെന്നാണു പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട മുബീനും കൂട്ടാളികളും തൃശൂർ ജയിലിൽ കഴിയുന്ന റാഷിദ് അലി, അഷറുദ്ദീൻ എന്നിവരുമായി പലതവണ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഭീകരബന്ധത്തിന് എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തവരാണ് റാഷിദും അഷറുദ്ദീനും. കോയന്പത്തൂരിലെ പ്രതികൾ തൃശൂരിലെ ജയിലിലെത്തി റാഷിദും അഷറുദ്ദീനുമായി നേരിട്ടു…
Read Moreപക്ഷിപ്പനി! ജനങ്ങൾക്കു ജാഗ്രതാ നിർദേശം; ഹരിപ്പാട്ട് 15,694 താറാവുകളെ കൊന്നു; രോഗലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടവരും…
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍നിന്നു പക്ഷികളിലേക്കാണ് പകരാറുളളത്. എന്നാല്‍, ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകർന്നേക്കാം. മനുഷ്യരിൽ രോഗം വന്നാല്‍ ഗുരുതരമായേക്കാം. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിക്കേണ്ടവർ രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുളള പ്രതിരോധ മാർഗം സ്വീകരിക്കുകയും പ്രതിരോധ ഗുളിക കഴിക്കുകയും വേണം. രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും വേണം. രോഗ ലക്ഷണങ്ങൾ…
Read More