ഹിജാബ് വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് ശക്തമാവുന്നതിനിടെ വനിതകള്‍ക്കു നേരെ വീണ്ടും കിരാത നടപടിയുമായി ഇറാന് പോലീസ്. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടക്കുമ്പോള്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന ഒരു 17 കാരിയെ പോലീസ് തല്ലിക്കൊന്നു. പതിഷേധക്കാരെ അടിച്ചൊതുക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് വിഭഗം സദാഫ് മൊവെഹെദി എന്ന കൗമാരക്കാരിയെ കഴിഞ്ഞ തിങ്കളാഴ്ച്ച തല്ലിക്കൊല്ലുകയായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു. അതിനുശേഷം വിവരം പുറത്തുവിടാതിരിക്കാന്‍ ഈ യുവതിയുടെ വീട്ടുകാര്‍ക്ക് മേല്‍ അധികൃതര്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. വിവരം പുറത്ത് വിട്ടാല്‍ ജീവന് ആപത്ത് സംഭവിക്കുമെന്ന് ഭീഷണി വരെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്രെ. കഴിഞ്ഞ മാസം ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിക്കുകയും ചെയ്ത മഹ്സ അമിനി എന്ന കുര്‍ദ്ദിഷ് യുവതിയുടെ മരണമാണ് താജ്യത്ത് ഹിജാബിനെതിരേ പ്രതിഷേധം ആളിക്കത്തിച്ചത്. അതിനിടയില്‍, ഇറാനിലെ ശക്തമായ…
Read MoreCategory: Top News
ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നു ! രാജ്യം ഏകീകൃത സിവില്‍ നിയമത്തിലേക്കോ ?
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാനൊരുങ്ങി ബിജെപി. ഇതിനു മുന്നോടിയായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വിലയിരുത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമങ്ങള്‍ ജാതി,മത, ലിംഗ വേര്‍തിരിവില്ലാതെ എല്ലാവര്ക്കും ഒരുപോലെ നടപ്പാക്കുകയാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം. രാജ്യത്ത് സമത്വമുണ്ടാകണമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്നാണ് പല രാഷ്ട്രീയ നേതാക്കളുടെയും നിലപാട്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലുമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ മാസം സുപ്രീം കോടതിയില്‍ അറിയിച്ചതും. എന്നാല്‍ ഏകീകൃത സിവില്‍കോഡിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.…
Read Moreഭോപ്പാലില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി ! പീഡകസംഘത്തില്‍ പ്രായപൂര്‍ത്തിയാവാത്തവരും…
ഭോപ്പാലില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഏഴംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയിന്മേല് സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് പോക്സോ ചുമത്തി അറസ്്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363, 366 (എ) പ്രകാരവും പോസ്കോയിലെ സെക്ഷന്‍ 11/12, 16/18 പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിജനമായ സ്ഥലത്ത് ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. പിന്നാലെ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികളുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഉപരോധം അവസാനിപ്പിച്ചത്. അതിജീവിത ഏഴുപേരുടെ പേര് പറഞ്ഞെങ്കിലും അഞ്ചുപേരെ മാത്രമേ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.എല്‍.എ…
Read Moreഇടുക്കി ഉൾപ്പെടെ മിക്ക ഡാമുകളിലും ജലനിരപ്പ് 80 ശതമാനത്തിനു മുകളില്‍! തുലാമഴ കനത്താൽ ഡാമുകൾ തുറക്കേണ്ടിവരും
സിജോ പൈനാടത്ത് കൊച്ചി: തുലാമഴ ശക്തിപ്പെട്ടാൽ സംസ്ഥാനത്തെ ഡാമുകൾ പലതും തുറന്നിടേണ്ടിവരുമെന്നു സൂചന. ഇടുക്കി ഉൾപ്പെടെ കേരളത്തിലെ മിക്ക ഡാമുകളിലും നിലവിലെ ജലനിരപ്പ് 80 ശതമാനത്തിനു മുകളിലാണ്. കാലവർഷത്തിൽ സംസ്ഥാനത്തു ലഭിച്ച മഴയുടെ അളവിൽ 2021നെ അപേക്ഷിച്ചു 25 ശതമാനം കുറവുണ്ടായെങ്കിലും ഡാമുകളെല്ലാം സമൃദ്ധമാണ്. ഇടുക്കിയിൽ ജലനിരപ്പ് 81 ശതമാനത്തിലെത്തിയിട്ടുണ്ടെന്നു കെഎസ്ഇബിയുടെ കളമശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടു ദിവസമായി ഇടുക്കി ഡാമിലെ ജലനിരപ്പിൽ വ്യത്യാസമില്ല. ഇടമലയാർ ഡാമിൽ 81 ശതമാനമാണു ജലനിരപ്പ്. കുണ്ടള ഡാമിൽ 94 ഉം പന്പയിൽ 82 ഉം പൊന്മുടിയിൽ 90 ഉം ശതമാനം വെള്ളമുണ്ട്. ചാലക്കുടി പുഴയിലേക്കു വെള്ളമൊഴുക്കുന്ന ഷോളയാർ ഡാമിൽ ഇന്നലത്തെ ജലനിരപ്പ് 95 ശതമാനത്തിലെത്തി. ജലനിരപ്പു വലിയ തോതിൽ ഉയർന്നാലാകും ഡാമുകളുടെ ഷട്ടർ ഉയർത്തുക. പദ്ധതിപ്രദേശങ്ങളിൽ മഴ കനക്കുമെന്ന സൂചനയായാൽ ജലനിരപ്പു നിയന്ത്രിക്കാൻ ചെറിയ…
Read Moreട്രാന്‍സ്ഫോര്‍മറില്‍ കയറി വൈദ്യുതലൈനില്‍ തൂങ്ങിയാടി! പരിഭ്രാന്തി പരത്തി ബീഹാറി യുവാവ്; ആ ലൈനെങ്ങാനും ഓഫ് ചെയ്തില്ലായിരുന്നെങ്കില്‍….
കാഞ്ഞങ്ങാട്: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മാവുങ്കാലിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. ഒരു യുവാവ് പൈരടുക്കം എന്ന സ്ഥലത്തെ ട്രാന്‍സ്ഫോര്‍മറില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുന്നു. ആരെന്നോ എന്തിനെന്നോ വ്യക്തമല്ല. കേട്ടപാടേ ആ ഭാഗത്തേക്കുള്ള 11 കെവി മെയിന്‍ ഫീഡര്‍ ലൈന്‍ ഓഫ് ചെയ്യാന്‍ സബ് എന്‍ജിനിയര്‍ സുനില്‍ കുമാര്‍ നിര്‍ദേശം നല്കി. സമയമൊട്ടും കളയാതെ കെഎസ്ഇബി ജീവനക്കാര്‍ വണ്ടിയെടുത്ത് അങ്ങോട്ടേക്ക് വച്ചുപിടിച്ചു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഇതരസംസ്ഥാനക്കാരനെന്ന് തോന്നിക്കുന്ന യുവാവ് ചുറ്റും കൂടിയ നാട്ടുകാര്‍ പറയുന്നതൊന്നും കേള്‍ക്കാതെ ട്രാന്‍സ്ഫോര്‍മറിന് മുകളിലെത്തിക്കഴിഞ്ഞിരുന്നു. മുകളിലെത്തിക്കഴിഞ്ഞ് നേരെ മുന്നോട്ടുപോയി കയറിനു മുകളിലൂടെ നടക്കുന്ന തെരുവുസര്ക്കസുകാരുടെ ശൈലിയില്‍ വൈദ്യുത ലൈനുകളിലൂടെ നടക്കാനാണ് ചങ്ങാതിയുടെ ശ്രമം. ഒരു കയറിന്റെ സ്ഥാനത്ത് ഇവിടെ നാല് ലൈന്‍ കമ്പികള്‍ ഉള്ളതുകൊണ്ട് രണ്ടെണ്ണത്തിന്റെ മുകളില്‍ കാലുവച്ച് മറ്റുള്ളവയെ കൈകൊണ്ടു പിടിച്ച് കൂളായി നടക്കുകയാണ്. നേരത്തേ ഫോണ്‍കോള്‍…
Read Moreഅയൽക്കാരും ഭർത്താവും തീ വെള്ളമൊഴിച്ച് അണച്ചെങ്കിലും..! രേഷ്മ ആത്മഹത്യ ചെയ്തതിന്റെ കാരണം എന്ത് ? ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും
കൊച്ചി: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചേരാനെല്ലൂരിൽ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പോലീസ് ചോദ്യം ചെയ്യും. ചേരാനല്ലൂർ തെരുവിപ്പറന്പിൽ സുഭാഷിന്റെ ഭാര്യ രേഷ്മ (28) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സുഭാഷിന്റെ കരച്ചിൽകേട്ടെത്തിയ അയൽക്കാരും ഭർത്താവും ചേർന്ന് ആളിപ്പടർന്ന തീ വെള്ളമൊഴിച്ച് അണച്ചെങ്കിലും രേഷ്മ മരിച്ചിരുന്നു. കുടുംബപ്രശ്നത്തെതുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു ചേരാനല്ലൂർ പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. വരും ദിവസം ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ചോദ്യം ചെയ്യും. നാലു വർഷം മുന്‍പാണ് രേഷ്മയും സുഭാഷും വിവാഹിതരായത്. ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ രേഷ്മ കുറച്ചുകാലം സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്നു. ഒന്നും മൂന്നും വയസുള്ള കുട്ടികൾ ഇവർക്കുണ്ട്. ചേരാനല്ലൂർ പോലീസ് ഇൻക്വസ്റ്റ്…
Read Moreസോറി ഞാനിത്രയും പ്രതീക്ഷിച്ചില്ല…ഞാന്‍ കാരണമല്ലേ ! ഷാരോണും കാമുകിയുമായി ‘ജ്യൂസ് ചലഞ്ച്’ നടന്നതിന്റെ തെളിവ് പുറത്ത്…
തിരുവനന്തപുരം പാറശ്ശാലയില്‍ മരിച്ച ഷാരോണും കാമുകിയുമായി ജ്യൂസ് ചലഞ്ച് നടത്തിയിരുവെന്ന് വിവരം. തെളിവായി ഇരുവരും ഒപ്പമുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാരോണ്‍ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ ജ്യൂസ് ചലഞ്ച്. കടയില്‍നിന്ന് വാങ്ങിയ രണ്ട് കുപ്പി ജ്യൂസ് കുടിപ്പിച്ചായിരുന്നു ചലഞ്ച്. അന്നും ഷാരോണ്‍ ഛര്‍ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടൊപ്പം കാമുകിയുമായുള്ള അവസാന വാട്ട്സ്ആപ്പ് സന്ദേശവും പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ ചാറ്റില്‍ പറയുന്നുണ്ട്. തീയതി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്നമെന്ന് ഷാരോണ്‍ പറയുമ്പോള്‍ ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് പെണ്‍കുട്ടിയും ഷാരോണിനോട് പറയുന്നുണ്ട്. സോറി, താന്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും പെണ്‍കുട്ടി ചാറ്റില്‍ പറയുന്നു. സംഭവത്തില്‍ പ്രതികരണവുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിന്‍ രംഗത്തുവന്നു. എന്തിനാണ് കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞെന്നും യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഷാരോണ്‍ ഛര്‍ദിച്ചിരുന്നെന്നും റെജിന്‍ വെളിപ്പെടുത്തി. സംഭവ ദിവസം…
Read Moreപിണറായിയുടെ ‘മുണ്ടുമുറുക്കി ഉടുക്കല്‍’ മൂലം കോളടിക്കുന്നത് വക്കീലന്മാര്ക്ക് ! സ്വര്‍ണക്കടത്തു കേസില്‍ കപില്‍ സിബലിന് ഒറ്റ സിറ്റിംഗിന് നല്‍കുന്നത് 15.5 ലക്ഷം രൂപ…
വിശക്കുന്നവരോട് മുണ്ടു മുറുക്കി ഉടുക്കാന്‍ പറഞ്ഞിട്ട് ഖജനാവ് കാലിയാക്കുന്ന ‘കേസുകെട്ടുകളുമായി’ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട്. പലപല കേസുകളില്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് ചോര്‍ന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്താണ് ഇപ്പോഴത്തെ ചോര്‍ച്ചയുടെ ആധാരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇതിനൊരു വിഷയമേയല്ല. സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപയാണ്. ഒറ്റത്തവണ ഹാജരാകുന്നതിനുള്ള ഫീസാണിത്. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കപില്‍ സിബലിന് നല്കുന്ന ഫീസാണിത്. ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന…
Read Moreകുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു അങ്ങനെ കാമാക്ഷി എസ്ഐ ആയി; മോഷ്ടിച്ച പണംകൊണ്ട് വസ്തുക്കൾ വാങ്ങിക്കൂട്ടും; കട്ടപ്പന പോലീസുകാരുടെ സ്ഥിരം തലവേദനയായ ബിജു ചില്ലറക്കാരനല്ല…
ഇടുക്കി: ഇന്നലെ കട്ടപ്പന പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു പോലീസിലും നാട്ടുകാർക്കിടയിലും അറിയപ്പെട്ടത് കാമാക്ഷി എസ്ഐ എന്ന അപരനാമത്തിൽ. ഇതുവരെ സംസ്ഥാനത്താകെ 500 ഓളം ചെറുതും വലുതുമായ മോഷണക്കേസുകളിൽ പ്രതിയായ ബിജു എസ്ഐയുടെ യൂണിഫോം മോഷ്ടിച്ച് ഇതു ധരിച്ച് കവർച്ചക്കിറങ്ങിയതോടെയാണ് കാമാക്ഷി എസ്ഐ എന്ന പേരിൽ കുപ്രസിദ്ധനായത്. യൂണിഫോം ധരിച്ച് കവർച്ചയും വാഹനങ്ങൾ തടഞ്ഞു നിർത്തി പണപ്പിരിവും നടത്തിയതോടെയാണ് നാട്ടുകാർക്കിടയിൽ ഇയാൾക്ക് കാമാക്ഷി എസ്ഐ എന്ന പേരു വീണത്. കട്ടപ്പന പോലീസിനു സ്ഥിരം തലവേദനയായിരുന്നു ഈ കുപ്രസിദ്ധ മോഷ്ടാവ്. ഏതാനും വർഷങ്ങളായി ഇവിടെ ചാർജെടുക്കുന്ന ഉദ്യോഗസ്ഥരെല്ലാംതന്നെ ഇയാളെ വിവിധ കേസുകളിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. വാഹന മോഷണവും ക്ഷേത്ര മോഷണവുംവാഹന മോഷണവും ക്ഷേത്ര മോഷണവും ഭവനഭേദനവും കൂടാതെ അടിപിടിക്കേസുകളിലും പ്രതിയാണ് ബിജു. ഏതാനും മാസം മുന്‍പ് ആടുകളെ മോഷ്ടിച്ചു കടത്തിയ കേസിലും പോലീസ് പിടികൂടിയിരുന്നു. അറസ്റ്റു…
Read Moreപെണ്‍സുഹൃത്ത് നല്കിയ പാനീയം കുടിക്കുന്നതിനു മുമ്പു തന്നെ ഷാരോണിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നു ! ആന്തരികാവയ പരിശോധനാഫലം പുറത്ത്…
ആന്തരികാവയവ പരിശോധനാഫലം പുറത്തു വന്നതിനു പിന്നാലെ പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. ഈ മാസം 14 ന് നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതുപ്രകാരം ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കഴിക്കുന്നതിന് മുമ്പേ ഷാരോണിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 13ന് ഷാരോണ്‍ പെണ്‍സുഹൃത്തിന് അയച്ച സന്ദേശത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. 14നാണ് ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിക്കുന്നത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 14ാം തീയതി കഴിഞ്ഞാണ് ഷാരോണിന്റെ ആന്തരികാവയങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പെണ്‍സുഹൃത്തിനോട് ഷാരോണ്‍ കഷായവും ജ്യൂസും കഴിക്കുന്നതിന്റെ തലേന്ന് പറയുന്ന സന്ദേശവും പുറത്തുവന്നിട്ടുണ്ട്. റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ…
Read More