കടുത്തുരുത്തി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെ രാത്രിയില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കേസില്‍ രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആരോപണമുയര്‍ന്നെങ്കിലും സംഭവത്തില്പെട്ടവരെ ഒരാഴ്ച്ച മുമ്പ് ഡിവൈഎഫ്ഐയില്‍ നിന്നു പുറത്താക്കിയതാണെന്ന് നേതാക്കള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം സെക്രട്ടറി വാലാച്ചിറ പനച്ചിക്കാലായില്‍ ജിന്‍സ് കുര്യന് (30) ആണ് മര്‍ദനമേറ്റത്. ഇയാള്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സയിലാണ്. മുട്ടുചിറ മൈലാടുംപാറ സ്വദേശികളായ ജിതിന്, സാവിയോ, അരുണ്‍ ബാബു, തോമസുകുട്ടി, സച്ചിന് ബിനോയി, അജയല് എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന ജിന്‍സിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപെട്ട് തോമസുകുട്ടി, അജയല്, അരുണ്‍ ബാബു, സച്ചിന് ബിനോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. രാഷ്ട്രീയ സമര്‍ദങ്ങളെ തുടര്‍ന്ന് കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്കാന് പോലീസ് ആദ്യം തയാറായിരുന്നില്ല.തിങ്കളാഴ്ച്ച രാത്രി പത്തോടെ കുറുപ്പന്തറ…
Read MoreCategory: Top News
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ മകൾക്കും പരിക്ക്; കൃഷ്ണദാസിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതിങ്ങനെ…
പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഒറ്റപ്പാലം കോതക്കുറശ്ശിയിലാണ് സംഭവം. നടന്നത്. കിഴക്കേ പുരയ്ക്കൽ വീട്ടിൽ രജനി (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടെ പതിമൂന്നുവയസ്സുകാരിയായ മകൾ അനഘയ്ക്കും പരിക്കേറ്റു. ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. നേരം വെളുത്തപ്പോഴാണ് നാട്ടുകാർ നാടിനെ നടുക്കിയ സംഭവമറിയുന്നത്. കസ്റ്റഡിയിലുള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒറ്റപ്പാലം പോലീസ് കേസെടുത്തു.
Read Moreകറുത്ത വൃത്തികെട്ടവൾ; നിറത്തിന്റെ പേരിൽ സ്ഥിരമായി പരിഹസിച്ച ഭർത്താവിനെ വെട്ടിക്കൊന്നു; കലിയടങ്ങാതെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി
ദുർഗ്: കറുത്ത നിറത്തിന്റെ പേരിൽ സ്ഥിരമായി പരിഹസിച്ച ഭർത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗണ്ഡിലെ ദുർഗ് ജില്ലയിലെ അമലേശ്വർ ഗ്രാമത്തിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കോടലി കൊണ്ട് വെട്ടിക്കൊന്നത്. ഭർത്താവ് അനന്ത് സോൻവാനിയെ (40) കൊലപ്പെടുത്തിയ ഭാര്യ സംഗീത സോൻവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത് സോൻവാനി ഭാര്യയെ പതിവായി വൃത്തികെട്ടവളെന്ന് വിളിക്കുകയും അവരുടെ ഇരുണ്ട ചർമ്മത്തെക്കുറിച്ച് പതിവായി പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ദമ്പതികൾ മുമ്പ് പലതവണ വഴക്കിട്ടിട്ടുണ്ട്. ഞായറാഴ്ചയും പതിവുപോലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സംഗീത വീട്ടിലിരുന്ന കോടാലി ഉപയോഗിച്ച് ഭർത്താവിനെ വെട്ടിക്കൊല്ലുകയായിരുന്നു. യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു. പിറ്റേന്ന് തന്റെ ഭർത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അനന്ത് സോൻവാനിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
Read Moreആരാധകർക്കിടയിലൂടെ നടക്കുമ്പോൾ കയറിപിടിച്ചയാളുടെ മുഖത്തടിച്ച് സിനിമാ നടി; സിനിമ പ്രമോഷനിടെ നടിമാർക്ക് നേരെ ലൈംഗീകാതിക്രമം
കോഴിക്കോട്: സിനിമ പ്രമോഷനിടെ വനിതാ താരങ്ങള്‍ക്ക് നേരെ ലൈംഗീകാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. നിവിന്‍ പോളി നായകനാകുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷനായി താരങ്ങള്‍ ഹൈലൈറ്റ് മാളില്‍ എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് താരങ്ങൾ നൂറുകണക്കിന് ആളുകൾക്കിടെയിലൂടെയാണ് നടന്ന് പോയത്. ഇതിനിടെ ഇവർക്ക് സമീപമുണ്ടായിരുന്ന ഒരാൾ നടിമാരെ കയറിപ്പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ നടിമാരില്‍ ഒരാള്‍ ഇയാളെ തല്ലി. ഇതേക്കുറിച്ച് ഒരു നടി ഫേസ്ബുക്കില്‍ അനുഭവം കുറിച്ചിട്ടുണ്ട്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വാർത്ത പുറത്തായപ്പോഴാണ് പോലീസും വിവരമറിയുന്നത്. പോലീസ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Read Moreപോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം; നടപടി അഞ്ച് വർഷത്തേക്ക്; റെയ്ഡുകളിൽ ശക്തിമായ തെളിവുകൾ കണ്ടെത്തിയെന്ന് എൻഐഎ
ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി. രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാനുള്ള തീരുമാനം. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 ലേറെ സംഘടനകളുടെ പട്ടികയിലാണ് പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തിയത്. ഭീകര പ്രവർത്തനം നടത്തി, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി, ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ…
Read Moreബുർഖ ധരിച്ചില്ല; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു! ഇവര്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചിരുന്നു
മുംബൈ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരിൽ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം. മുസ്ലിം മതവിശ്വാസിയായ യുവാവിനെ വിവാഹം ചെയ്ത രൂപാലി(20) എന്ന യുവതിയാണ് മരിച്ചത്. ഇഖ്ബാല്‍ ഷെയ്ഖ് എന്നയാളുമായി 2019ലാണ് രൂപാലിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ സാറ എന്ന പേര് സ്വീകരിച്ചു. ഇവര്‍ക്ക് 2020ല്‍ കുഞ്ഞ് ജനിച്ചു. എന്നാല്‍ അടുത്തിടെ ഭര്‍ത്താവുമായി അഭിപ്രായഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് രൂപാലി മകനുമായി വേറൊരു വീട്ടിലാണ് താമസം. ഇഖ്ബാലിന്റെ ബന്ധുക്കള്‍ രൂപാലിയോട് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചതാണ് വഴക്കിന് കാരണമായത്. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കാണണമെന്ന് ഇഖ്ബാല്‍ രൂപാലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംസാരത്തിനിടെ കുട്ടിയുടെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഇടവഴിയിലേക്ക് രൂപാലിയെ വലിച്ചിഴച്ച ഇഖ്ബാല്‍ ഇവിടെ വച്ച് അവരെ കുത്തുകയായിരുന്നു. നിരവധി പ്രാവശ്യം കുത്തേറ്റ രൂപാലി സംഭവസ്ഥലത്ത്…
Read Moreപ്രത്യേക അതിഥികള്‍ക്കായി സ്ത്രീകളെ എത്തിക്കും ! ഉത്തരാഖണ്ഡിലെ വിവാദ റിസോര്‍ട്ട് അനാശാസ്യത്തിന്റെ കൂത്തരങ്ങ്…
റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകത്തെത്തുടര്‍ന്ന് വാര്‍ത്തകള്‍ ഇടംപിടിച്ച ഉത്തരാഖണ്ഡിലെ വിവാദ റിസോര്‍ട്ട് അനാശാസ്യങ്ങളുടെ കളിത്തൊട്ടിലെന്ന് വിവരം. ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് അനാശാസ്യപ്രവര്‍ത്തനങ്ങളുടെയും ലഹരിയിടപാടിന്റെയും കേന്ദ്രമായിരുന്നുവെന്ന് മുന്‍ ജീവനക്കാര്‍ പറയുന്നു. അന്വേഷണ സംഘത്തോടാണു മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലെന്നു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അങ്കിതയുടെ മരണത്തോടെ ഹരിദ്വാറില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭോഗ്പുരിലെ റിസോര്‍ട്ട്. സംഭവത്തിനു പിന്നാലെ ബിജെപി സര്‍ക്കാര്‍ റിസോര്‍ട്ട് പൊളിച്ചതു വിവാദമായിരുന്നു. കേസില്‍ പുള്‍കിതും രണ്ട് ജീവനക്കാരും അറസ്റ്റിലാണ്. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നാണു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നാണു കേസ്. ”ജീവനക്കാരെ പുള്‍കിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോര്‍ട്ടില്‍നിന്നു പുറത്തുപോകാന്‍ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും” മുന്‍ ജീവനക്കാര്‍…
Read Moreഭാര്യയുടെ പരാതിയിൽ..! സിപിഎം അനുഭാവി ജീവനൊടുക്കിയ സംഭവം; ഡയറിക്കുറിപ്പിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക്
പത്തനംതിട്ട: സിപിഎം ജില്ലാ, ലോക്കല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരേയുള്ള ഡയറിക്കുറിപ്പിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ്. സിപിഎം അനുഭാവിയായ പെരുനാട് മേലേതില്‍ എം.എസ്. ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി കണ്ടെത്തിയ ഡയറിക്കുറിപ്പാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡനന്റുമായ പി.എസ്. മോഹനന്, ലോക്കല്‍ സെക്രട്ടറി റോബിന് ടി. തോമസ്, പഞ്ചായത്തംഗം ശ്യാം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ബാബുവിന്റെ ഡയറിക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളുള്ളത്. ഭാര്യയുടെ പരാതിയിൽ… ഞായറാഴ്ച രാവിലെയാണ് ബാബുവിനെ പെരുനാട് മഠത്തുംമൂഴി പള്ളിക്കു സമീപം മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ കുറിപ്പില്‍ മരണകാരണം താന്‍ വീട്ടിലെ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള വിശദമായ ഡയറിക്കുറിപ്പ് കണ്ടെടുത്തത്. ഡയറി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തുടര്‍ നടപടികള്‍ മരവിച്ചിരിക്കുകയാണ്. ബാബുവിന്റെ ഭാര്യ കുസുമകുമാരി നല്കിയ പരാതിയിലും അന്വേഷണം…
Read Moreസദാചാര പോലീസ് എന്തിന്? ഇറാനിലെ സദാചാര പോലീസിനെതിരേ മുടി മുറിച്ചും പ്രതിഷേധം; സദാചാര പോലീസിന്റെ ചട്ടങ്ങള്‍ ഇങ്ങനെ…
ടെഹ്റാൻ:ഇറാന് സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഇപ്പോഴും അലയടിക്കുന്നു. ആയിരക്കണക്കിനു യുവാക്കളും യുവതികളും ഹിജാബിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇറാന് ഭരണകൂടത്തിനെതിരെയും ആത്മീയ നേതാക്കള്‍ക്കെതിരെയും വന്‍ പ്രതിഷേധമാണ് ഈ മാസമാദ്യം തെരുവുകളില്‍ അലയടിച്ചത്. യുവതികള്‍ ശിരോവസ്ത്രങ്ങള്‍ കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു. സംഭവത്തിൽ 450-ലേറെ പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സദാചാര പോലീസിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തെ അനുകൂലിച്ചു ലോകമെമ്പാടും ജനങ്ങള്‍ രംഗത്തെത്തി. വിവിധ നഗരങ്ങളില്‍ ഇറാനിലെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങള്‍ നടന്നു. ഹിജാബിനെതിരെയുള്ള സമരങ്ങളില്‍ അമ്പതിലേറെ പേര് കൊല്ലപ്പെട്ടുവെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സദാചാര പോലീസ് എന്തിന്? ഇസ്ലാമിക ഭരണം നിലവിലുള്ള ഇറാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രമായ…
Read Moreഅവിശ്വസനീയം!!! സിപിഎം നേതാവിനെ കാണാതായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു; ദുരൂഹത ഒഴിയാതെ ബന്ധുക്കളും നട്ടം തിരിഞ്ഞ് പോലീസും
അന്പലപ്പുഴ: സിപിഎം നേതാവിനെ കാണാതായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു. ദുരൂഹത ഒഴിയാതെ ബന്ധുക്കളും നട്ടം തിരിഞ്ഞ് പോലീസും. തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ കെ. സജീവനെയാണ് കഴിഞ്ഞ കഴിഞ്ഞ സെപ്റ്റംബർ 29 മുതല്‍ കാണാതായത്. പുതിയ വസ്ത്രം എവിടെനിന്ന്? മത്സ്യബന്ധന ബോട്ടില്‍ ജോലിക്ക് പോയതായിരുന്നു സജീവൻ. ഭാര്യ സജിത വിളിച്ചതനുസരിച്ച് തിരിച്ചെത്തിയ സജീവന് വീട്ടില്‍ എത്തിയില്ല. സജിതയുടെ കുടുംബ വീടായ പുത്തന്‍നടയില്‍ നിന്ന് ഓട്ടോയില്‍ തോട്ടപ്പള്ളി ജംങ്ഷനില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍ സജിതയുടെ വീട്ടില്‍ ചെന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ല തോട്ടപ്പള്ളിയില്‍ വന്നിറങ്ങുമ്പോള്‍ അണിഞ്ഞിരുന്നത്. പുത്തന്‍നടയില്‍ നിന്ന് സജീവന് വസ്ത്രം നല്‍കിയത് ആരാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വി.എസ് പക്ഷക്കാരൻ സജീവന്റെ തിരോധാനത്തില്‍ ഏറെ നട്ടം തിരിയുന്നത് പോലീസാണ്. അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് സജീവനുവേണ്ടി അന്വേഷണം നടത്തിയത്. തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ…
Read More