ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യന്‍ വംശജനായ മുന്‍ധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ട് ലഭിച്ചപ്പോള്‍ ഋഷി സുനകിന് 60,399 വോട്ടാണ് ലഭിച്ചത്. ബ്രിട്ടന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ മാത്രം വനിതയാണ് 47കാരിയായ ലിസ് ട്രസ്.നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സന് നാളെ സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ബോറിസിന്റെ രാജിയും വിടവാങ്ങല്‍ സന്ദര്‍ശനവും ഇവിടെയെത്തിയാകും. 70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെ അവര്‍ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു. എന്നാല്‍…
Read MoreCategory: Top News
ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞവര്ക്കെതിരേ നടപടിയുമായി മേയര്‍ ! ഇത്തരക്കാരെ നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കില്ല…
ജോലി സമയത്ത് ഓണാഘോഷം നടത്താന്‍ സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധം നടത്തിയ തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കു എന്ന് മേയര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മേയറുടെ പ്രതികരണം. മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി. ചാല സര്‍ക്കിളില്‍ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം…
Read Moreമുതിര്‍ന്ന പെണ്‍കുട്ടികള്‍ പുക വലിക്കുന്നത് കണ്ടു ! ആറാം ക്ലാസുകാരിയുടെ മുടി മുറിച്ച് പത്താംക്ലാസുകാരികള്‍…
മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുക വലിക്കുന്നതിന്റെ പേരില്‍ ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചതായി പരാതി. കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിനികള്ക്കെതിരേയാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ സമിതി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കി. ആറാംക്ലാസുകാരിയുടെ വാക്കുകള്‍ ഇങ്ങനെ…’ഓണപരിപാടിയുടെ ദിവസം ബാത്റൂമില്‍ പോയപ്പോള്‍ അവര്നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇതു കണ്ട് ഓടിയ എന്നെ ഓടിച്ചിട്ടു പിടിച്ച് പുറകിലേക്കു കൊണ്ടുപോയി. പിന്നീട് ക്ലാസില്‍ പോയി കത്രിക എടുത്തുകൊണ്ടു വന്ന് എന്റെ മുടി വെട്ടി. എന്റെ വയറ്റിലൊക്കെ കുറേ ഇടിച്ചു. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ കൊല്ലുമെന്നും പറഞ്ഞു.’–കുട്ടി പറയുന്നു. കൊല്ലത്തെ പ്രമുഖ ഗേള്‍സ് സ്കൂളിലെ ആറു പെണ്‍കുട്ടികളാണ് ശുചിമുറിയില്‍ സിഗരറ്റ് വലിച്ചത്. ഇത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആറാം ക്ലാസുകാരിയുടെ ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്. സ്കൂളില്‍വച്ച് പരാതിക്കിടയായത് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.…
Read Moreആനയും കാട്ടുപന്നിയേയും മാത്രം കണ്ടിരുന്നയിടം; രാത്രിയിൽ മൂടിക്കെട്ടിയ വാഹനവുമായി വനപാലകർ വരുന്നതെന്തിന്? മാങ്കുളത്തെ കുടിയേറ്റക്കാരുടെ വെളിപ്പെടുത്ത ൽ ഞെട്ടിക്കുന്നത്…
അടിമാലി: കഴിഞ്ഞ ദിവസം മാങ്കുളത്തിന്റെ പുലിമുരുകന്റെ കത്തിക്കിരയായി ഒരു പുലി വീണെങ്കിലും ഒട്ടും ആശ്വസിക്കാൻ വകയില്ലെന്ന വിലയിരുത്തലിലാണ് ഹൈറേഞ്ച് മേഖല. മാങ്കുളം, മൂന്നാർ, മറയൂർ, പള്ളിവാസൽ, ചിന്നക്കനാൽ ഉൾപ്പെടെയുള്ള ആദിവാസി, തോട്ടം മേഖലകളിൽ കഴിഞ്ഞ മാസങ്ങളിൽ പുലിശല്യം രൂക്ഷമായിരുന്നു. ഒരു പുലിയല്ല ഇവിടങ്ങളിൽ വിലസുന്നതെന്നു തൊഴിലാളികൾ പറയുന്നു. മാങ്കുളത്തെ ആദിവാസി കർഷകനായ ഗോപാലനെ പുലി ആക്രമിച്ചതോടെ ഏതു നിമിഷവും മറ്റിടങ്ങളിലും ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. പുറത്തിറങ്ങാനും പേടിപുലി ശല്യമുള്ള മേഖലകളിൽ പുറത്തിറങ്ങാൻ പോലും പലർക്കും ഭയമാണ്. സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളെ ഓർത്താണ് രക്ഷിതാക്കൾക്ക് ആധി ഏറെയും. കഴിഞ്ഞ ദിവസം അമ്പതാം മൈലിലെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ ഒരു പുലി കുടുങ്ങിയിരുന്നു. കൂടിന്റെ വല പൊട്ടിച്ച് ഇതു രക്ഷപ്പെടുകയും ചെയ്തു. ശനിയാഴ്ച മാങ്കുളം ചിക്കണംകുടിയിൽ ഗോപാലന്റെ വെട്ടേറ്റു ചത്തത് ഈ പുലിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുലിയെ വെട്ടിയ…
Read Moreനാട്ടിലെത്തി ഓണമുണ്ണാമെന്ന മോഹം പൊലിയുമോ? അന്തര്‍സംസ്ഥാന ബസ് നിരക്ക് വർധിപ്പിച്ച് ബസ് മുതലാളിമാർ; ബുദ്ധിമുട്ടി ഇതരസംസ്ഥാന മലയാളികൾ
കൊച്ചി: അന്തര്‍സംസ്ഥാന ബസുകള്‍ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലേക്കെത്തുന്ന മലയാളികൾക്ക് ഇരട്ടിയിലധികം തുക മുടക്കേണ്ട സാഹചര്യമാണിപ്പോൾ. ഓണാവധിയോടനുബന്ധിച്ച് ബസുകള്‍ അനിയന്ത്രിതമായാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ബസുകളുടെ അമിത നിരക്ക് ഈടാക്കൽ അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3,500 രൂപയോളമാണ് ഭൂരിഭാഗം ട്രാവല്‍സും ഈടാക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉള്ളതിനാൽ ബസുകളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് മിക്കവരും. കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന അവധിക്കു ശേഷം തിരികെ പോകാൻ ട്രെയിന്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ഈ പ്രതിസന്ധികാലത്ത് വന്‍ തുക ബസ് ചാർജ് ഇനത്തിൽ തന്നെ ചെലവാക്കേണ്ടിവരുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഉത്സവകാലങ്ങളിലെ തോന്നുംപടിയുള്ള ടിക്കറ്റ് നിരക്കു വർധന നിയന്ത്രിക്കുകയും നിശ്ചിത നിരക്ക് നടപ്പാക്കുകയും വേണം. ഒപ്പം ഉത്സവ സീസണുകളിൽ കേരളത്തിലേക്ക് പ്രത്യേക…
Read Moreഷൈലജ മാഗ്സസെ അവാര്‍ഡ് തിരസ്കരിക്കാന്‍ കാരണം മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനം എന്ന് സൂചന ! വിവരങ്ങള്‍ ഇങ്ങനെ…
മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ 2022ലെ മാഗ്സസെ അവാര്‍ഡ് നിരസിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനമെന്ന് സൂചന. പുരസ്കാരം സ്വീകരിക്കണമോ വേണ്ടയോ എന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ പാര്‍ട്ടിയോട് ആലോചിച്ചിരുന്നു. ആദ്യം കേന്ദ്ര നേതൃത്വം അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു മുതിര്‍ന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മാഗ്സസെയുടെ പേരിലുള്ളതിനാല്‍ സ്വീകരിക്കരുതെന്നും മുതിര്‍ന്ന നേതാവ് നിലപാടെടുക്കുകയായിരുന്നു. ഇത്തരമൊരു അവാര്‍ഡ് അവാര്‍ഡ് കമ്യൂണിസ്റ്റ് വിരുദ്ധമാകുമെന്നും സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവെച്ചു. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് നേതൃത്വം വിലയിരുത്തിയത്. കൂടാതെ, നിപ്പയും കോവിഡ്…
Read Moreപൊടിപ്പരിപാടി ഒന്നും ഇങ്ങോട്ട് വേണ്ടസാറേ..! കൈക്കൂലി കൈമാറാൻ ഗൂഗിൾ പേയും എടിഎം കാർഡും; ആർടി ഓഫീസുകളിലെ മിന്നിൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം
തിരുവനന്തപുരം: ഓപ്പറേഷൻ ‘ജാസൂസ്’ എന്ന പേരിൽ സംസ്ഥാനത്തെ റീജണൽ ട്രാൻസ്പോർട് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ഗൂഗിൾ പേ വഴി ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായി പരിശോധനയിൽ കണ്ടെത്തി. കോട്ടയം ആർടി ഓഫീസിൽ നടന്ന മിന്നൽ പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപയും അടിമാലി ആർടി ഓഫീസിലെ ഉദ്യോഗസ്ഥന് 97,000 രൂപയും ചങ്ങനാശേരി ആർടി ഓഫീസിലെ ഉദ്യോഗസ്ഥന് 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർടി ഓഫീസിലെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേയ്ക്ക് 15,790 രൂപ നൽകിയിട്ടുള്ളതായും വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. നെടുമങ്ങാട് ഒരു ആട്ടോ കണ്‍സൾട്ടൻസി ഓഫീസിൽനിന്ന് 1,50,000 രൂപയും, കൊണ്ടോട്ടി ആർടി ഓഫീസിൽ കാണപ്പെട്ട ഏജന്റിന്റെ കാറിൽനിന്ന് 1,06,205 രൂപയും, ആലപ്പുഴ ആർടി ഓഫീസിനുള്ളിൽ കാണപ്പെട്ട രണ്ട് ഏജന്റുമാരിൽനിന്നായി 72,412…
Read Moreഓണാഘോഷം പൊടിപൊടിക്കാൻ അടിച്ചു മാറ്റിയത് ട്രാൻസ്ഫോർമർ; ചെമ്പ്കമ്പി പ്രതീക്ഷിച്ച് പൊളിച്ചപ്പോൾ കിട്ടിയത് അലുമിനിയം കമ്പിയും; ചെറുതോണിയിലെ കള്ളന്മമാരുടെ ആഘോഷം ജയിലിൽ
ചെറുതോണി: വൈദ്യുതി ബോർഡിലെ ട്രാൻസ്ഫോർമർ മോഷണം നടത്തിയ മൂന്നു പേരെ മുരിക്കാശേരി പോലീസ് അറസ്റ്റു ചെയ്തു. വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരികുന്നേൽ തോമസ് (49), മറ്റപ്പിള്ളിൽ ബിനു (48) എന്നിവരെയാണ് മുരിക്കാശേരി എസ്ഐ എൻ.എസ്. റോയി, അഡീഷണൽ എസ്ഐ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. മുരിക്കാശേരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ട്രാൻസ്ഫോർമർ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പിടിച്ചെടുത്തു. ട്രാൻസ്ഫോർമർ ഇളക്കിയെടുക്കുന്നതിന് കിണറിൽനിന്നു വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പി പ്രതികൾ കടയിൽനിന്നു വാങ്ങിയിരുന്നു. മോഷണത്തിനു ശേഷം പ്രതികൾ ഈ കപ്പി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള കോഡുനമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണമാണ് കേസന്വേഷണത്തിനു വഴിത്തിരിവായത്. ദൈവംമേട്ടിൽ പ്രവർത്തിച്ചിരുന്ന ഒരു പാറമടയ്ക്കു വേണ്ടി വൈദ്യുതി ബോർഡ് അനുവദിച്ചതാണ് ട്രാൻസ്ഫോർമർ. പാറമട…
Read More51കാരിയായ ഭാര്യ ആഗ്രഹിച്ചത് അരുണേട്ടന്റെ ഒരു കുഞ്ഞിനെ; ശാഖാകുമാരിയുടെ ആഗ്രഹം 29 കാരനായ ഭർത്താവിന് ഇഷ്ടമായില്ല; ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ യുവാവിന് ജാമ്യം കിട്ടിയതിങ്ങനെ…
കൊച്ചി: 51 വയസുകാരിയെ വിവാഹം കഴിച്ച് രണ്ടു മാസത്തിനുശേഷം ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശിനിയായ ശാഖാകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അരുണിന് (29) ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി കീഴടങ്ങാന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് അരുണ്‍ നല്കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി അനുവദിച്ചത്. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കാനും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചു.അറസ്റ്റിലായി ഒന്നരവര്‍ഷമായിട്ടും വിചാരണ ഉടന്‍ നടക്കാനുള്ള സാധ്യത വിരളമാണെന്നു വിലയിരുത്തിയാണ് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബര്‍ 16 നാണ് അരുണ്‍ ശാഖാകുമാരിയെ വിവാഹം കഴിച്ചത്. ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ശാഖാകുമാരി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് 2020 ഡിസംബര്‍ 26ന് ഇവരെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
Read Moreഗോപാലന് ഇനി മാങ്കുളത്തിന്റെ “പുലിമുരുകൻ’; തലങ്ങും വിലങ്ങും കത്തിവീശി; ആറു മാസം പുലി തിന്നത് 60 പശുക്കളെയും 30 ആടുകളെയും
അടിമാലി: ആക്രമിച്ച പുലിയെ വെട്ടിക്കൊന്ന ചിക്കനാംകുടിയിലെ ഗോപാലൻ ഇനി മാങ്കുളത്തിന്റെ ഹീറോ. പാരമ്പര്യമായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് മാങ്കുളം നിവാസികൾ. ഇവരിൽ ഒരാളാണ് ഗോപാലനും. രാവിലെ കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ ഒട്ടുമിക്കപ്പോഴും ആഹാരം കഴിക്കാനുള്ള സമയങ്ങളിൽ മാത്രമാണ് ഗോപാലന്റെ വിശ്രമം. ഭാര്യ ബിന്ദുവും മക്കളായ രാമനും സനുവും സിന്ധുവും പറ്റാവുന്ന സാഹയങ്ങളുമായി എത്താറുണ്ട്. പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ മകൻ രാമൻ മാത്രമാണ് മാതാപിതാക്കൾക്കു തണലായി വീട്ടിലുള്ളത്. തലങ്ങും വിലങ്ങും വീശിഇന്നലെ രാവിലെയും പതിവുപോലെ ഗോപാലൻ വീടിനടുത്തുള്ള കൃഷിയിടത്തിലേക്ക് ഇറങ്ങിയതായിരുന്നു. പൊടുന്നനെയാണ് പുലി ഗോപാലന്റെ നേരെ ചാടിവീണത്. പകച്ചുപോയ ഗോപാലൻ കൈയിൽ കരുതിയിരുന്ന വാക്കത്തി പ്രാണരക്ഷാർഥം വീശിയെങ്കിലും ആദ്യം പുലിയുടെ ദേഹത്തു കൊണ്ടില്ലന്നാണ് ഗോപാലന്റെ ഓർമ. ഇതിനകം പുലിയുടെ മാന്തും കടിയുമെല്ലാം ഏറ്റു. പിന്നീട് തലങ്ങും വിലങ്ങുമൊക്കെ വാക്കത്തി ആഞ്ഞുവീശി. വെട്ടേറ്റ പുലി നിലംപതിച്ചെങ്കിലും വീണ്ടും ആക്രമിക്കുമോ…
Read More