സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാന അധ്യക്ഷന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സൂക്ഷിച്ച് പ്രതികരിക്കാന്‍ ബിജെപി. നിലവിലെ സാഹചര്യത്തില്‍ കെ.സുരേന്ദ്രന് തന്നെ കാര്യങ്ങള്‍ വ്യക്തമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കേണ്ടെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. അതേസമയം വാര്‍ത്ത പുറത്തെത്തിച്ച് വിവാദമുണ്ടാക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരുവിഭാഗത്തിന് പങ്കുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക പക്ഷം അന്വേഷണം നടത്തുന്നുണ്ട്. പ്രധാനമന്ത്രി കേരളത്തില്‍ എത്തിയ സമയത്തുതന്നെ ഇത്തരത്തില്‍ ബന്ധുനിയമന വിവാദം ഉയര്‍ന്നുവന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യംഉണ്ടെന്ന് കരുതുന്നവരാണ് ഏറെയും. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായത് മുതൽ അസംതൃപ്തരായ ഒരു വിഭാഗത്തിന് വീണുകിട്ടിയ ആയുധമാണ് അദ്ദേഹത്തിന്റെ മകൻ ഹരികൃഷ്ണന്റെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ നിയമനം. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം, കുഴൽപ്പണ വിവാദം ഉൾപ്പെടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സുരേന്ദ്രനെതിരെ വിമതപക്ഷം പട നയിച്ചെങ്കിലും അതൊന്നും ഫലം…
Read MoreCategory: Top News
പ്രാണരക്ഷാർഥം…! കേസെടുക്കുമോ? ആദിവാസിയെ ആക്രമിച്ച പുലിയെ വെട്ടിക്കൊന്നു; സംഭവം ഇന്നു രാവിലെ ആറരയോടെ
അടിമാലി: ആദിവാസി കർഷകനെ ആക്രമിച്ച പുലിയെ വെട്ടിക്കൊന്നു. മാങ്കുളം വനം ഡിവിഷനു കീഴിൽ അന്‍പതാം മൈൽ ചിക്കണാംകുടിയിലാണ് സംഭവം. മാങ്കുളം ചിക്കണാംകുടിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ രണ്ട് ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. തുടർന്ന് പുലിയെ പിടി കൂടാൻ ഗോപാലന്റെ വീടിനു സമീപം വനംവകുപ്പ് കൂടു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുലി വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയത്. പ്രാണരക്ഷാർഥം…. ഇന്നു രാവിലെ ആറരയോടെ സമീപത്തെ പുരയിടത്തിലേക്കു പോകാനായി വീടിനു പുറത്തിറങ്ങിയ ഗോപാലനെ പുലി ആക്രമിക്കുകയായിരുന്നു. ഇതോടെ രക്ഷപ്പെടാനായി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പുലി അവിടെ തന്നെ ചത്തു വീണു. മാങ്കുളം ഡിഎഫ്ഒ ജി.ജയച്ചന്ദ്രൻ, റേഞ്ച് ഓഫീസർ പ്രസാദ് കുമാർ എന്നിവരുട നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…
Read Moreലൈംഗികാതിക്രമം തടയുന്നതിനിടെ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു! യുവതി സഞ്ചരിച്ച കോച്ചിൽ മൂന്നുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ്
ഫത്തേബാദ്: ലൈംഗികാതിക്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി. ഒൻപതുകാരനായ മകനുമായി റോത്തക്കിൽനിന്ന് തൊഹാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സന്ദീപ് (27) എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽനിന്ന് ചാടി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. തൊഹാനയിൽ എത്താൻ 20 കിലോമീറ്റർ മാത്രമുള്ളപ്പോൾ ഭാര്യ ഫോണിൽ വിളിച്ചെന്നും തന്നെയും കുഞ്ഞിനെയും കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിലെത്തണമെന്നു ആവശ്യപ്പെട്ടെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ കുഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽനിന്ന് ഇറങ്ങിവരികയായിരുന്നു. ചോദിച്ചപ്പോൾ ഒരാൾ അമ്മയെ ട്രെയിനിൽനിന്ന് തള്ളിയിട്ടതായി പറഞ്ഞു. പോലീസും യുവതിയുടെ കുടുംബവും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽനിന്ന് മൃതദേഹം കണ്ടെടുത്തു. യുവതി സഞ്ചരിച്ച കോച്ചിൽ മൂന്നുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫത്തേബാദ് പോലീസ് മേധാവി ആസ്ത മോദി പറഞ്ഞു.
Read Moreകുഞ്ഞല്ലേ.. ഇങ്ങനെയൊക്കെ ചെയ്യാമോ? ക്ലാസിൽ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരന്റെ ജനനേന്ദ്രിയത്തിൽ അധ്യാപികയുടെ ചെയ്തത്…
ബംഗളൂരു: അംഗൻവാടി ക്ലാസിൽ മുത്രമൊഴിച്ചതിന് മൂന്ന് വയസുകാരനായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ അധ്യാപിക പൊള്ളലേൽപ്പിച്ചതായി പരാതി. കർണാടകയിലെ തുമകുരൂ ജില്ലയിലാണ് സംഭവം. ഗൊഡെകെരെയിലെ അംഗൻവാടിയിലെ വിദ്യാർഥിയായ കുട്ടി സ്ഥിരമായി സ്വന്തം വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ അധ്യാപികയായ പി.കെ രശ്മി തീപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഓഗസ്റ്റ് 29-ന് നടന്ന സംഭവം വെള്ളിയാഴ്ചയാണ് ചിക്ക്മംഗളൂർ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മതിയായ ചികിത്സ ലഭ്യമാക്കിയെന്നും പോലീസ് അറിയിച്ചു. അധ്യാപികയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 285 വകുപ്പുകൾ പ്രകാരം കേസെടുത്തായി അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും കുട്ടിയെ പേടിപ്പെടുത്താൻ തീപ്പെട്ടി ഉപയോഗിച്ചപ്പോൾ അബദ്ധത്തിൽ പൊള്ളലേറ്റതാണെന്നും അധ്യാപിക അറിയിച്ചു.
Read Moreആഭരണമെടുത്തത് ആര്? വിവാഹവീട്ടില്‍നിന്ന് മോഷണംപോയ 30 പവന് ഫ്ളഷ് ടാങ്കില്‍; കള്ളന് കപ്പലില്‍ തന്നെയോ ?
കോഴിക്കോട്: വാണിമേല്‍ വെള്ളിയോട് വിവാഹവീട്ടില്‍നിന്ന് മോഷണംപോയ മുപ്പതുപവന്‍ ആഭരണം കണ്ടെത്തി. വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്ളഷ് ടാങ്കില്‍നിന്നാണ് ഇവകണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മീത്തലെ നടുവിലക്കണ്ടി എം.എന്‍.ഹാഷിം കോയ തങ്ങളുടെ വീട്ടില്‍നിന്ന് 30 പവന് സ്വര്‍ണാഭരണം കവര്‍ന്നത്. കവര്‍ച്ച നടന്ന ഉടനെ കല്യാണവീട്ടിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വളയം ഇന്‍സ്പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ശൗചാലയത്തില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് വീട്ടുടമയായ ഹാഷിം കോയ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആഭരണമെടുത്തത് ആര്? വെള്ളമൊഴുകുന്നതു തടയാന്‍ വാള്‍വ് പൂട്ടിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇതു ശരിയാക്കാന്‍വേണ്ടി ശൗചാലയത്തിലെ ഫ്ളഷ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. വീട്ടുടമ ഹാഷിം കോയ തങ്ങള്‍ സ്വര്‍ണാഭരണം കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചു. വളയം പോലീസെത്തി ആഭരണം കസ്റ്റഡിയിലെടുത്തു. കവര്‍ച്ചമുതല്‍ ആരെങ്കിലും…
Read Moreഅഴിമതിയുടെ രാജാവ്..! വിജിലൻസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച പഞ്ചായത്ത് സെക്രട്ടറി; അഴിമതി വീരന് പി.വി. മണിയപ്പന്റെ ‘പ്രകടനങ്ങള്‍’ ഇങ്ങനെ…
തുറവൂർ: അഴിമതി നടത്താതാണ് താൻ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായിരിക്കുന്നതെന്നു വിജിലൻസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച പഞ്ചായത്ത് സെക്രട്ടറി പി. വി. മണിയപ്പൻ ഒടുവിൽ വിജിലൻസ് പിടിയിൽ. നിലവിൽ അരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇദ്ദേഹം അരൂരിൽ ഒരു കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി തേടി വന്ന എറണാകുളം സ്വദേശിയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ചോദിച്ചു. കൈക്കൂലി പണം നൽകാത്തതിന്റെ പേരിൽ മാസങ്ങളായി നിർമ്മാണത്തിന് അനുമതി നൽകാതെ വന്നതിനെ തുടർന്ന് അപേക്ഷകൻ വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ വിഭാഗത്തെ അറിയിക്കുകയായിരുന്നു . പല സ്ഥലങ്ങളിൽ പണവുമായി… വിജിലൻസ് വിഭാഗം നൽകിയ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി നൽകാം എന്ന് അപേക്ഷകൻ സമ്മതിച്ചു. ഇതിൽ സംശയം തോന്നിയ മണിയപ്പൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പണവുമായി വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹത്തെ വരുത്തിയിരുന്നു. ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം…
Read Moreതലസ്ഥാനത്ത് സ്വന്തമായി വീട്, എട്ടോളം വാഹനങ്ങൾ, വീടിന്റെ സുരക്ഷയ്ക്ക് 36 സിസിടിവികൾ; ആഡംബര ജീവിതത്തിന് മോഷണം തൊഴിലാക്കി; കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി പിടിയിൽ
മുണ്ടക്കയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം തകിടിയില്‍ വിഷ്ണു ഭവനില്‍ ഉണ്ണികൃഷ്ണ (തിരുവല്ലം ഉണ്ണി-50) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുണ്ടക്കയം പുത്തൻചന്തയിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് അറുപതിനായിരം രൂപയും കുരുമുളക്, ജാതിക്ക അടക്കമുള്ള മലഞ്ചരക്ക് സാധനവും മോഷ്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജൂലൈ 20നാണ് പുത്തൻചന്തിയിലെ കടയിൽ മോഷണം നടന്നത്. മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. രണ്ടാഴ്ചമുമ്പ് പ്രതിയായ തിരുവല്ലം ഉണ്ണി പത്തനംതിട്ടയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം സിഐയുടെ നേതൃത്വത്തില്‍ പോലീസ് പിന്തുടര്ന്നെങ്കിലും പോലീസിനെ തിരിച്ചറിഞ്ഞ ഇയാള്‍ മലമുകളിലേക്ക് വാഹനം ഓടിച്ചു കയറ്റി റോഡ് അവസാനിക്കുന്ന സ്ഥലത്തുനിന്നു വാഹനം ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. പോലീസ് ഒപ്പമെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്റ്റേഷനിലെ…
Read Moreഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ വ്യാപകമായ ലൈംഗികാതിക്രമം ! പുറത്തുവന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
ചൈനയിലെ ഷിന്‍ജിയാങ് മേഖലയില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ .ഏറെ നാളത്തെ തയ്യാറെടുപ്പിനു ശേഷമാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പടിഞ്ഞാറന്‍ മേഖലയില്‍ ഉയിഗര്‍ മുസ്ലീങ്ങളും മറ്റ് വിഭാഗക്കാരും നേരിടുന്ന അവകാശലംഘനങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അമേരിക്കയും മറ്റ് വിമര്‍ശകരും പ്രധാനമായി ഉന്നയിച്ച വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഉയ്ഗര്, മറ്റ് മുസ്ലീം വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായ വിവേചനങ്ങളുടെ തീവ്രത, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഷിന്‍ജിയാങില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്ക് ലോകത്തിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവകാശ സംരക്ഷണ ഗ്രൂപ്പുകളും. പാശ്ചാത്യ രാജ്യങ്ങളും ഉയ്ഗര് വിഭാഗവും വളരെക്കാലമായി ചൈനയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഷിന്‍ജിയാങിലെ ഉയ്ഗര് സ്വയംഭരണ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തല്‍ ആവശ്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ്…
Read Moreപുറകെ വന്ന ബസ് ഡ്രൈവര്‍ ബ്രേക്കിട്ടില്ലായിരുന്നെങ്കില്‍..! സ്കൂള്‍ ബസില്‍ നിന്നും എല്‍കെജി വിദ്യാര്‍ഥിനി തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്
ആലുവ: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ എല്‍കെജി വിദ്യാര്‍ഥി ഫൈസയാണ് അപകടത്തില്‍പെട്ടത്. റോഡിലേക്ക് തെറിച്ച വീണ കുട്ടിയെ കണ്ട് പുറകെ വന്ന ബസ് ഡ്രൈവര്‍ ബ്രേക്കിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി, ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്കൂളിന്റെ ബസില്‍ നിന്നാണ് കുട്ടി പുറത്തേക്ക് വീണത്. ഓടിയെത്തിയ നാട്ടുകാര്‍ കൈകാണിച്ച് പുറകേ വന്ന വാഹനങ്ങളെ നിര്ത്തിച്ചതിനാലുമാണ് അപകടത്തില്‍ നിന്നും കുട്ടി രക്ഷപ്പെട്ടത്.
Read Moreഓണത്തിന് കൈയിലെന്തെങ്കിലും വേണ്ടേ..! തിരക്കേറിയ റോഡിലെ മുറുക്കാൻ കടയ്ക്ക് പിഴ ഈടാക്കി പ്രവർത്തനാനുമതി നൽകുന്ന എക്സൈസ്; റാന്നിയിൽ നിന്നുള്ള കാഴ്ചയിങ്ങനെ….
റാന്നി: തിരക്കേറിയ റാന്നി ഇട്ടിയപ്പാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സുഗന്ധമുറുക്കാൻ കടകൾ പിഴ വാങ്ങി പ്രവർത്തിക്കാൻ അനുവദിക്കുന്ന എക്സൈസ് നടപടിക്കെതിരേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്, കോളജ് റോഡ്, പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പെട്ടിക്കടകളാണ് പഞ്ചായത്തിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാകുന്നത്. പൊതുനിരത്തിൽ തുപ്പുന്നതിന് നിരോധനമുള്ളപ്പോൾ തുപ്പൽ പ്രോത്സാഹിപ്പിക്കുന്നവയാണ് ഈ കടകൾ. ഇവയുടെ മറവിൽ നിരോധിത ലഹരി വസ്തുക്കളുടെ വില്പനയും നടക്കുന്നതായി പരാതിയുണ്ട്. പെട്ടിക്കടകൾ അടപ്പിക്കാൻ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, എക്സൈസ് ഓഫീസിൽ പലതവണ നിർദേശം നൽകിയിട്ടും, നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പറയുന്നു. എക്സൈസുകാരെത്തി കടകളിൽ നിന്ന് 200 രൂപ പിഴ ഈടാക്കി പ്രവർത്തിക്കാൻ അനുവദിക്കുകയാണ് പതിവെന്നും പ്രസിഡന്റ് പറയുന്നു.
Read More