ചോറ്റാനിക്കര: ഭാര്യയും കുട്ടിയുമായി കാറിൽ വന്നയാൾ കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നതിനിടെ മദ്യപൻ കാറുമായി കടന്നു. ഒടുവിൽ ട്രാൻസ്ഫോർമറിൽ കാർ ഇടിച്ചുനിന്നു. നിർത്തിയിട്ട കാറിൽ വീട്ടമ്മയും കുട്ടിയും ഇരിക്കുന്പോഴാണ് മദ്യപൻ ചാടിക്കറി വാഹനം ഓടിച്ചത്. അപരിചിതൻ തങ്ങളുടെ വാഹനത്തിനുള്ളിലേക്ക് കയറി വാഹനം സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങിയതോടെ പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ഒച്ചവച്ചു. ഇതോടെ വെപ്രാളത്തിലായ മദ്യപൻ ഓടിച്ച കാർ പലയിടത്തും ഇടിപ്പിച്ചു.ഒടുവിൽ വീട്ടമ്മ സ്റ്റിയറിംഗിൽ കയറി പിടിച്ചതോടെ കാർ വഴിയരികിൽ പാൻ മസാല വിൽക്കുന്ന വണ്ടിയിൽ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാൻഫോർമറിൽ ഇടിച്ചു നിന്നു. തുടർന്ന് നാട്ടുകാർ മദ്യപനെ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ വീട്ടിൽ ആഷ്ലി (53) യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനടുത്ത് നിർത്തിയിട്ട കാറിൽ മദ്യപൻ കയറി ഓടിച്ചത്. ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര…
Read MoreCategory: Top News
വെള്ളത്തിലേക്ക് വീണപ്പോൾ കുട്ടി ശ്വാസമെടുത്തു; തൊടുപുഴയിലെ നവജാതശിശുവിന്റെ ശ്വാസകോശത്തിൽ വെള്ളം; അമ്മ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പോലീസ്
ഇടുക്കി: തൊടുപുഴയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം. കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍ വിവരമറിയിച്ചതിനുസരിച്ച് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റില്‍ തള്ളിയതെന്നാണ് യുവതി പോലീസിനു മൊഴി നല്‍കിയത്. ഏഴും എട്ടും പ്രായത്തില്‍ രണ്ടു കുട്ടികളുള്ള യുവതി ഏതാനും മാസം മുന്‍പ് മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നറിയിച്ചതോടെ…
Read Moreമൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; നടുറോഡിലിട്ട് യുവതിയെ മർദിച്ച് ഭർത്താവ്; പട്ടാപ്പകല്‍ കൊല്ലത്ത് നഗരമധ്യത്തില്‍ നടന്ന സംഭവം ഇങ്ങനെ…
കൊല്ലം: മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കലയ്ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയെയാണ് ഭർത്താവ് മർദിച്ചത്. സുമയുടെ ഭര്‍ത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെവച്ച് സുമയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് കടയില്‍നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡില്‍ കൊണ്ടുവന്ന ശേഷവും മര്‍ദിച്ചു. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിക്ക് അതിക്രൂരമായ മര്‍ദനമേറ്റത്. പിന്നീട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Read Moreജമ്മു കാഷ്മീരിൽ കരസേനാ ക്യാമ്പില്‍ ഭീകരാക്രമണം! മൂന്നു ജവാന്മാർക്കു വീരമൃത്യു; രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിലെ കരസേനാ ക്യാന്പിനു നേരേ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മൂന്നു ജവാന്മാർ വീരമൃത്യു വരിച്ചു. നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണത്തിനെത്തിയ രണ്ടു ഭീകരരെയും വധിച്ചു. ഇന്നലെ പുലർച്ചെ പാർഘലിലെ കരസേനാ ക്യാന്പിനു നേർക്കായിരുന്നു ആക്രമണം. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം. മോശം കാലാവസ്ഥയുടെ മറവിലാണു ഭീകരർ കരസേനാ ക്യാന്പിലേക്ക് എത്തിയത്. ക്യാന്പിനകത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച ഭീകരർ, സെൻട്രികൾ തടഞ്ഞപ്പോൾ ഗ്രനേഡുകൾ എറിഞ്ഞു. ഉടൻ കൂടുതൽ സൈനികരെത്തി ഭീകരരെ വളഞ്ഞു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയും വധിച്ചു. ആറു സൈനികർക്കു പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേരാണു വീരമൃത്യു വരിച്ചത്. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ ഡി. ലക്ഷ്മണൻ, റൈഫിൾമാൻ മനോജ്കുമാർ എന്നിവരാണു വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ഝൂൻഝുനു സ്വദേശിയാണ് സുബേദാർ രാജേന്ദ്ര പ്രസാദ്. റൈഫിൾമാൻ…
Read Moreറമ്മി കളിയും ലോട്ടറിഭ്രമവും വിനയായി! പോലീസിന്റെ സംശയവും ശരിയായി; വൈദികന്റെ വീട്ടിലെ മോഷണം നടത്തിയ മകന്റെ സ്വഭാവം ഇങ്ങനെ…
പാന്പാടി: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽനിന്നു സ്വർണവും പണവും മോഷ്ടിച്ച കേസിൽ മകൻ പിടിയിൽ. തൃക്കോതമംഗലം സെന്റ് മേരീസ് ബത്ലഹേം പാത്രിയാർക്കൽ പള്ളി വികാരി ഫാ. ജേക്കബ് നൈനാൻ എളപ്പനാലിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പരാതിക്കാരന്റെ മൂത്ത മകൻ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാനെ (36) ആണ് പാന്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് മോഷണം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടിയത്. റമ്മി കളിയും ലോട്ടറിഭ്രമവും വിനയായി റമ്മി കളിച്ചും ലോട്ടറിക്കട നടത്തിയുമുണ്ടായ കടം വീട്ടുന്നതിനുവേണ്ടിയാണ് സ്വന്തം വീട്ടിൽനിന്ന് ഇയാൾ മോഷണം നടത്തിയതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ പറഞ്ഞു. കഴിഞ്ഞ് ഒന്‍പതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 45 പവനും 90,000 രൂപയുമാണ് മോഷണം…
Read Moreകൂരോപ്പടയിൽ വൈദികന്റെ വീട്ടിൽനിന്നും 45 പവൻ സ്വർണവും 90000 രൂപയും കവർന്നത് സ്വന്തം മകന്! ഷൈൻ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
കോട്ടയത്ത്: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽനിന്നും 45 പവൻ സ്വർണവും 90000 രൂപയും കവർന്ന കേസിൽ മകൻ അറസ്റ്റിൽ. പാമ്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ മകൻ ഷൈൻ നൈനാൻ ആണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യത മൂലമാണ് കവർച്ച നടത്തിയതെന്ന് ഷൈൻ പോലീസിനോട് സമ്മതിച്ചു. ഷൈൻ നൈനാനെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടപ്പ് നടത്തി. മോഷണം നടത്തിയ സ്വർണം കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5.30 നാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് വീട് കുത്തിത്തുറന്ന്. 45 പവൻ സ്വർണവും 90000 രൂപയും കവർന്നത്. മോഷ്ടിച്ച സ്വർണത്തിൽ 21 പവനോളം പുരയിടത്തിന്റെ പല ഭാഗത്തുനിന്നുമായി കണ്ടെടുത്തിരുന്നു. സ്വർണം മോഷ്ടിച്ചുകൊണ്ടുപോകുമ്പോൾ നഷ്ടപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതോടെ മോഷണം നടത്തിയത് സ്ഥിരം മോഷ്ടാക്കളല്ലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. ഒരു മുറിയിൽ മാത്രമാണ് മോഷണം നടന്നത്. അലമാര തകർത്ത് സ്വർണവും പണവും…
Read Moreബെയ്റൂട്ടിലും കരുവന്നൂർ! പണം നൽകിയില്ലെങ്കിൽ തീയിടും, ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി നിക്ഷേപകൻ
ബെയ്റൂട്ട്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനനിൽ നിക്ഷേപം വിട്ടുകിട്ടാൻ ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി യുവാവ്. പിതാവിന്റെ ചികിത്സയ്ക്കു പണം ആവശ്യപ്പെട്ടാണ് നിക്ഷേപകനായ യുവാവ് ജീവനക്കാരെ ബന്ദിയാക്കി ഭീഷണി മുഴക്കിയിരിക്കുന്നത്. ലെബനനിന്റെ തലസ്ഥനമായ ബെയ്റൂട്ടിലെ ബാങ്കിലാണ് സംഭവം. തന്റെ നിക്ഷേപം വിട്ടുനൽകിയില്ലെങ്കിൽ സ്വയംതീകൊളുത്തി മരിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇയാളുടെ ഏകദേശം 200,000 ഡോളറാണ് ബാങ്കിലുള്ളത്. ഇത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മരവിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ബെയ്റൂട്ടിൽ ഹംറ ജില്ലയിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ പെട്രോൾ ക്യാനുമായാണ് ഇയാൾ കയറിയത്. ആറോളം ജീവനക്കാരെ ഇയാൾ ബന്ദിയാക്കി. മൂന്നു തവണ ഇയാൾ മുന്നറിയിപ്പായി വെടിയുതിർത്തു. അക്രമിയെ അനുനയിപ്പിക്കാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യവും പോലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്.
Read Moreതീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്!ദേശാഭിമാനിയിലും ‘ന്നാ താന്‍ കേസ് കൊട്’ പരസ്യം; പുറത്തുവരുന്നത് നിരവധി ട്രോളുകള്‍
കോട്ടയം: കുഞ്ചാക്കോ ബോബന് പ്രധാനവേഷത്തിലെത്തുന്ന “ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പരസ്യ പോസ്റ്ററിനെതിരേ സിപിഎം അനുഭാവികളുടെ രൂക്ഷ വിമർശനം. എന്നാൽ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററിലെ പരസ്യ വാചകം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശ്രദ്ധയാണ് നേടുന്നത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയിലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്. സിപിഎമ്മിന്റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്. ദേശീയ കുഴി,…
Read Moreസിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ല, ഉന്നയിക്കുന്നത് സാമൂഹിക പ്രശ്നം! പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ
കൊച്ചി: തന്റെ പുതിയ ചിത്രമായ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യം സർക്കാരിനെതിരല്ല. സാമൂഹിക വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്നു കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോടു പറഞ്ഞു. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ സർക്കാരിനെയോ ടാർഗറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്നു നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽനിന്നു ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നതു ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreദാ വന്നു, ദാ പോയി..! സുരേഷ് ഗോപിയുടെ വരവ് അധികമാരും അറിഞ്ഞില്ല; ടാപ്പ് തുറന്ന് ഉദ്ഘാടനം നിര്‍വഹിച്ച് വേദിയിലേക്ക് കയറാതെ താരം മടങ്ങി
പന്തളം: നഗരസഭയിലെ ചെറുമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയതും മടങ്ങിയതും അധികമാരും അറിഞ്ഞില്ല. ടാപ്പ് തുറന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വേദിയിലേക്ക് കയറാതെ താരം മടങ്ങിയത് ആരാധകരെ നിരാശപ്പെടുത്തി. പന്തളം നരസഭയുടെ 33-ാം വാര്‍ഡിലെ ചെറുമല പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം, പ്രദേശവാസിയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് സുരേഷ് ഗോപി എംപിയായിരുന്ന കാലയളവില്‍ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിലൂടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന് അദ്ദേഹം തയാറായില്ല. തന്റെ എംപി ഫണ്ടില്‍ നിന്നും 8,40,000രൂപ അനുവദിച്ച് പദ്ധതി പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്ഥലത്ത് എത്തിയ സുരേഷ് ഗോപിയെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം…
Read More